lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Wednesday, October 3, 2012

ആത്മഹത്യ



ലൂസിഫര്‍
                                                                                                                      
ഇല്ല ഞാനിനിയില്ല സ്വയം വെട്ടി മരിയ്ക്കുന്നു
പണംകായ്ക്കുമെന്നെയും വെട്ടിവില്ക്കും മുമ്പേ!
പണം കായ്ക്കുന്ന മരം തേടുന്നവരാരും
കേള്‍ക്കില്ലൊരിയ്ക്കലും ഈ മണ്ണിന്‍ നിലവിളി.

അലയുന്നൂ വനാന്തരങ്ങളില്‍ പണം കായ്ക്കും
മരങ്ങളോരോന്നായി വെട്ടവെട്ടി എേഴു കടല-
തിനുമക്കരെ വാഴും യജമാനര്‍ തന്‍ പാദങ്ങ-
ളില്‍ തിരുമുല്‍ക്കാഴ്ച വയ്ക്കുന്ന സാമന്ത-
രാജാക്കള്‍, കേള്‍ക്കില്ലൊരു ചെറു മരത്തിന്റേം
രോദനങ്ങള്‍ ഞരക്കങ്ങള്‍ ആവലാതികളൊന്നും.

തോളില്‍ നുകം വച്ചുഴുയ്ക്കും കര്‍ഷകന്റെ ഞരക്കം
ചാട്ടവാറിന്‍ ശീല്ക്കാരത്തിലമര്‍ത്തി വയ്ക്കുന്നീ
സ്ഫടിക കൊട്ടാരംവാഴും തമ്പുരാക്കള്‍ നാടിന്റെ
യജമാനര്‍ സാമന്തരാജാക്കള്‍ പാദസേവകര്‍!

ഇല്ല ഞാനിനിയില്ല സ്വയം വെട്ടി മരിയ്ക്കുന്നു
പണംകായ്ക്കുമെന്നെയും വെട്ടിവില്ക്കും മുമ്പേ!

lucifer-thoughts.blogspot.com
lucifer.de.recluse@gmail.com
anrajendran62@gmail.com
mob: 8281 40 77 76, 9048 51 71 02

Tuesday, September 18, 2012

ആണവോര്‍ജ്ജവും ആണവക്കരാറും



                                                              
                                                    ലൂസിഫര്‍

                   സി.പി.എം ആണവോര്‍ജ്ജത്തെയല്ല, ആണവക്കരാറിനെയാണ് എതിര്‍ത്തത്.

         ആണവക്കരാറും ആണവോര്‍ജ്ജവും ഒന്നല്ല, രണ്ടാണ്.

         ആണവക്കരാറിലൊപ്പുവയ്ക്കുന്നത് മൂലം ഇന്ത്യയുടെ സ്വയംഭരണാധികാരവും, ആണവോര്‍ജ്ജ ഗവേഷണരംഗത്ത് ഇന്ത്യയാര്‍ജ്ജിച്ച നേട്ടങ്ങളും ആണവക്കരാറിലൂടെ നഷ്ടമാവുകയും അമേരിയ്ക്കയുടെ സാമന്തരാജ്യമായും നാറ്റോസഖ്യകക്ഷികളുടെ യുദ്ധത്താവളമായും ഇന്ത്യമാറ്റപ്പെടുമെന്നതിനേയുമാണ് അന്ന് എതിര്‍ത്തത്.

        ആണവ ഗവേഷണരംഗത്ത് വികസിതരാജ്യങ്ങള്‍ക്കൊപ്പം സ്വയം വളര്‍ന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ആറ്റംബോംബും ആണവ നിലയങ്ങളും അതിന് തെളിവുകളാണ്.

        അമേരിയ്ക്കയുടേയും മറ്റും സഹകരണത്താല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ആണവനിലയങ്ങള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടുകയും ഇന്ത്യയെ ഊര്‍ജ്ജ പ്രതിസന്ധിയിലേയ്ക്ക് തള്ളിയിടുകയും ചെയ്ത ചരിത്രം പണ്ടും അമേരിയ്ക്കയില്‍ നിന്നുമുണ്ടായിട്ടുണ്ട്.

         ആണവക്കരാറിലേര്‍പ്പെടുന്നതോടുകൂടി ആണവ ഗവേഷണരംഗത്ത് ഇന്ത്യയ്ക്ക് പിന്നോട്ട് പോകേണ്ടിവരികയും, പ്രതിരോധ രംഗത്ത് പിന്നോട്ടടിയുണ്ടാവുകയറും ചെയ്യുമെന്ന ആശങ്കയാണ് അന്നത്തെ പ്രക്ഷോഭങ്ങള്‍ക്കാധാരം.

        ഇതിനെതിരെ നടന്ന സമരങ്ങളെ വ്യക്തതയോടെ നയിച്ചവര്‍ തന്നെ,  കേവലം കൈയ്യടിയ്ക്കും വിഭാഗിയതയ്ക്കും വേണ്ടി ആണവക്കരാറില്‍ നിന്നും ആണവോര്‍ജ്ജത്തിലേയ്ക്ക്   അന്നത്തെ പ്രക്ഷോഭത്തെ കേവലപ്പെടുത്തുകയും, തന്റെ വഞ്ചനാപരമായ ചെയ്തികളേയും നിലപാടുകളേയും ന്യായീകരിയ്ക്കുന്നതിനും വേണ്ടി ഉപയോഗിയ്ക്കുകയും ചെയ്യുന്നത് അപകടകരമായ രാഷ്ട്രീയ അവസ്ഥ സൃഷ്ടിയ്ക്കും.

        ചുളുവില്‍ കൈയ്യടി വാങ്ങാന്‍ കാട്ടുന്ന രാഷ്ട്രീയ തറവേല ആര്‍ക്കും മനസ്സിലാകില്ല എന്ന് ചിന്തിയ്ക്കുന്നത്, പണ്ട് ഉടുതുണിയില്ലതെ നടന്ന രാജാവിന്റെ വംഗത്തരത്തേയാണ് സൂചിപ്പിയ്ക്കുന്നത്.

                  പതിനയ്യായിരം കോടിരൂപ ചിലവിട്ട, വര്‍ഷങ്ങളുടെ കാലദൈര്‍ഘ്യമെടുത്തു പൂര്‍ത്തിയാക്കിയ, ഒരു പദ്ധതിയെ, അത് കമ്മിഷന്‍ ചെയ്യുന്നകാലംവരെ കാത്തിരുന്നശേഷം, കമ്മിഷന്‍ ചെയ്യാന്‍ പോകുന്ന ഘട്ടത്തില്‍ സമരം ചെയ്ത് കൊലചെയ്യുന്നത് എേറ്റവും കൂടുതല്‍ ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന ഒരു സംസ്ഥാനത്തെ ദ്രോഹിയ്ക്കുകയും രാജ്യത്തിന്റെ പൊതുസമ്പത്തിനെ നശിപ്പിയ്ക്കുകയും ചെയ്യുന്ന രാജ്യദ്രോഹമാണെന്ന തിരിച്ചറിവിക്കൂട്ടര്‍ക്ക് ഉണ്ടാകത്തത്, ചിന്താശൂന്യരായ ഒരു വിഭാഗത്തിന്റെ കൈയ്യടിയ്ക്കുവേണ്ടിയും സ്വാര്‍ത്ഥ രാഷ്ട്രീയ താത്പര്യം സൂരക്ഷിയ്ക്കുന്നതിനുമാണ്.

                അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് വൈദ്യുതോര്‍ജ്ജത്തെ തടസ്സപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് ഒരു വര്‍ഷത്തേയ്‌ക്കെങ്കിലും വൈദ്യുത ഉപരോധം എേര്‍പ്പെടുത്തണം.

       ആണവക്കരാറും ആണവോര്‍ജ്ജവും ഒന്നല്ല, രണ്ടാണെന്ന തിരിച്ചറിവ് മറച്ചുവച്ച് നവ പ്രക്ഷോഭകാരികളെ ഒന്നുകൂടുപ്പഠിപ്പിയ്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇക്കൂട്ടരെ ഉത്തരവാദപ്പെട്ടവര്‍ മനസ്സിലാക്കണം.


Sunday, September 16, 2012

ചിലന്തിയും വലയും



       ലൂസിഫര്‍

വരിക വരിക എന്നിരകളെ
വലകെട്ടി നേരമേറെയായി
കാത്തുകാത്തിരിയ്ക്കുന്നു
നിങ്ങള്‍ തന്‍ വരവിനായി
കത്തും വയറോടെ, ഞാന്‍.

നിങ്ങളറിയുക വലകെട്ടി
ചതിയിലൂടെയല്ലാതിരതേടാറി-
ല്ലൊരിയ്ക്കലും, അതുമത്രമേ
മാര്‍ഗ്ഗമേതുമുള്ളു, ദുര്‍ബ്ബലന്‍
ഞാനെന്നറിയുക, പൊറുക്കുക
നിങ്ങളെന്നോട്.

കത്തും വിശപ്പടക്കാനല്ലാതി-
രതേടാറില്ലൊരിയ്ക്കലും
ഇല്ല, വില്‍ക്കില്ലെന്‍ പൈതൃകവും
മാതൃത്വവും പാതിവ്രത്യവും.

വലകെട്ടില്ല ഞാനിരകളാ-
ക്കാനീ നാടിന്‍ നിസ്സഹായതയെ,
ബലിനല്‍കില്ലെന്‍ സഹ-
ജീവികളെ തുഛമാം നാണയ-
തുട്ടിന്‍കിലുക്കത്തില്‍,
ഇല്ല, അഴിയ്ക്കില്ലീ നാടിന്‍
താരുണ്യത്തിന്‍ മടിക്കുത്തൊരു
നിശാനൃത്തശാലയിലും വിടന്മാര്‍.

അറിയുക,
ഞാനിരതേടുന്നതെന്‍ കത്തും
വിശപ്പടക്കാനല്ലോ, 
പൊറുക്കുക
വലകെട്ടിയല്ലാതിരതേടാ-
നാവില്ലെനിയ്ക്ക്,
ഞാന്‍ ദുര്‍ബ്ബലന്‍.


     
  

Friday, September 7, 2012

പുലരി


           
         ലൂസിഫര്‍

മാറ്റുകയിരുട്ടിന്‍ കരിമ്പടം നീ
എത്തി നിന്‍ കാന്തന്‍ ഞാന്‍ -
പുലര്‍കാലേ, വിരഹം തീര്‍ത്തൊ-
രേകാന്ത തടവറ വിട്ടിറങ്ങുക.

രാവിന്‍ മാറാല മാറ്റി നിന്നെ
സൂര്യന്‍ ഞാന്‍ കോരിയെടുക്കട്ടെ 
ശോണിമ പടരും കവിളിലൊ-
രായിരം മുത്തമേകാം ഞാന്‍.

lucifer.de.recluse@gmail.com
mob: 8281407776; 9048517102
              

Monday, September 3, 2012

ജന്മഗുണം തൂത്താല്‍ പോവില്ലല്ലോ!

                                                       

                                                           
                                                 ലൂസിഫര്‍
                                     mobile 8281407776;  9048517102
                                        lucifer-thoughts blog spot.com

    എന്‍.എസ്.യൂ നേതാവ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരം റദ്ദു ചെയ്യാന്‍ തെരഞ്ഞെടുപ്പുകമ്മീഷന് പരാതി നല്കി പോലും
  എന്‍.എസ്.യൂ നേതാവിനിതിനപ്പുറം എന്തുകാട്ടാനാ. ജന്മഗുണം തൂത്താല്‍ പോവില്ലല്ലോ! ആകെ നാറി തൊലിയുരിഞ്ഞു നില്ക്കുകയല്ലേ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഹൈക്കമാന്റും. അവര്‍ക്കൊരാശ്വാസവും മാര്‍ക്‌സിസ്റ്റ വിരുദ്ധരുടെ വറട്ടു ചൊറിയിന്മേലൊന്നു ചൊറിഞ്ഞു കൊടുക്കലുമാകാം! അത്രയേ ഈ വദ്വാന്‍ ഉദ്ദേശിച്ചുള്ളു.
             ലാവ്‌ലിന്‍ കേസില്‍ സി.എ.ജിയുടെ റിപ്പോര്‍ട്ടിനെ ചൊല്ലി എന്ത് വിവാദമായിരുന്നു. അതില്‍ കുറ്റാക്കാരായ കോണ്‍ഗ്രസ് നേതാക്കന്മാരെക്കുറിച്ച് ഒറ്റയക്ഷരം പറയാതെ പിണറായിയുടെ തലയില്‍ കെട്ടിവച്ച് സ്വന്തം നേതാക്കന്മാര്‍ക്ക് ആഭിചാരക്രിയ ചെയ്യുന്ന ഊത്തൂതുന്നവനും മൂത്തു നില്ക്കുന്നവനും കല്‍ക്കരി കേസില്‍െ സി.എ.ജിയുടെ കണ്ടെത്തലിനേക്കുറിച്ച് ഒരക്ഷരം പറയാനില്ല. സ്വന്തം നാവ് അണ്ണാക്കുവഴി ആസനത്തില്‍ കുരുങ്ങിപ്പോയോ?

             കേരളത്തില്‍ സ്വാതന്ത്ര്യാനന്തരവും അതിന് മുമ്പും കോണ്‍ഗ്രസ്സുകാര്‍ ഭൂജന്മിമാരോടും സവര്‍ണ്ണ ഹിന്ദുക്കളോടും ഒട്ടിനിന്ന് അവര്‍ണ്ണക്കെതിരെ നിലപാട് സ്വീകരിച്ചവരാണ്. സവര്‍ണ്ണ ഹിന്ദുക്കളുടെ സംരക്ഷണ കേന്ദ്രമായിരുന്നു, കോണ്‍ഗ്രസ്. നവോഥാന പ്രസ്ഥാനത്തേയും ആശയങ്ങളേയും പ്രയോഗവത്ക്കരിച്ച് കേരളത്തിനെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ജാതിസ്പര്‍ദ്ദയ്ക്കതീതമായി മുന്നേട്ട് നയിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. അതിന്റെ ഗുണഭോക്തക്കളില്‍ പലര്‍ക്കുമിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് പരമ പുഛം!

      എരന്ന് വാങ്ങിയ ഭക്ഷണം എരന്ന് വാങ്ങി മൃഷ്ടാന്നം ഉഴുട്ടി ഉരുട്ടി വിഴുങ്ങി പള്ള വീര്‍പ്പിച്ച നീട്ടിവലിച്ച് ഒരേമ്പക്കവും വിട്ടിട്ട് അന്ന ദാദാവിനെ ഭള്ളുവിളിയ്ക്കുന്ന അല്പന്മാരുടെ നണ്ണം അനുദിനം കൂടിക്കൂടി വരുന്നു. എന്തു ചെയ്യാം സാംസ്‌കാരിക കേരളം ഇതും സഹിയ്ക്കണമായിരിയ്ക്കും.
             ശംഭോ മഹാദേവാ

Sunday, September 2, 2012

എമേര്‍ജിംഗ് കേരളയിലെ അപകടകരികളായ ഹരിതവാദികള്‍

          


                                                                                                                                                                                       ലൂസിഫര്‍
                                                                                                                 lucifer.de.recluse@gmail.com;  8281407776;  9048517102
                                                                                      lucifer-thoughts blog spot.com
                     നെല്ല്യാമ്പതി വിഷയത്തിലാണ് കോണ്‍ഗ്രസ്സിലെ യുവ എം.എല്‍.എ മാര്‍ ആദ്യമായി യൂ.ഡി.എഫ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നത്. ജനം ഇതില്‍ അത്ഭുതമൊന്നും കണ്ടില്ല. യൂ.ഡി.എഫ് സര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴെല്ലാം കോണ്‍ഗ്രസ്സില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും സമാനമായ രീതിയില്‍ അഭ്യന്തരകലഹവും കുതികാല്‍ വെട്ടലും പരസ്പരം അസഭ്യവര്‍ഷം ചൊരിയലും ധാരാളമായിട്ടുണ്ടായിട്ടുണ്ട്.

              അതിന്റെ അവസാനത്തെ ഉദാഹരണമാണ് ആന്റണിയെ അധികാരഭ്രഷ്ടനാക്കി ഉമ്മന്‍ചാണ്ടി അധികാരമേറ്റെടുത്തതും അതിന് മുമ്പ് കരുണാകരനെ ഉന്തിത്താഴെയിട്ടിട്ട് ആന്റണി മുഖ്യമന്ത്രിയായതും. ആ കാലയളവുകളില്‍ നടത്തിയ കോണ്‍ഗ്രസ് വിമത നേതാക്കന്മാരുടെ പ്രക്ഷോഭങ്ങള്‍ക്ക് പുരോഗമന-സംശുദ്ധ രാഷ്ട്രീയ ആശയങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പുറന്തോലുണ്ടായിരുന്നു. അതിനുള്ളില്‍ ഒളിമറപിടിച്ച് ഇരുട്ടിന്റെ ശക്തികള്‍ പിന്തിരിപ്പന്‍ ആശയത്തിന്റെയും വ്യക്തമായ ലക്ഷ്യ ബോധത്തോടെ നടത്തിയ അധികാര രാഷ്ട്രീയത്തിന്റെയും ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നു.

             ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയ്ക്കും ഭയമുണ്ട് ചരിത്രം ആവര്‍ത്തിയ്ക്കമോയെന്ന്. രമേശ്‌ചെന്നിത്തല ചരിത്രം ആവര്‍ത്തിപ്പിയ്ക്കുവാന്‍ തന്നേക്കാള്‍ മിടുക്ക് കുറഞ്ഞയാളല്ലെന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് നന്നായറിയുകയും ചെയ്യാം. 

             നെല്ല്യാമ്പതി വിഷയത്തില്‍ കോണ്‍ഗ്രസ്സിലെ യുവ എം.എല്‍.എ മാര്‍ യൂ.ഡി.എഫ് സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നതിനു പിന്നില്‍ യൂത്തുകോണ്ഗ്രസ്സുകാര്‍ ''അമ്പലക്കാള'' യെന്ന ഓമനപ്പേരിട്ട് വിളിയ്ക്കുന്ന പിസി. ജോര്‍ജ്ജിനെ ഒതുക്കുകയെന്ന പരസ്യലക്ഷ്യത്തിനൊപ്പം ഉമ്മന്‍ചാണ്ടിയ്‌ക്കെതിരേയുള്ള പടയൊരുക്കത്തിന്റെ തുടക്കവും കെ.പി.സി.സി പുന:സംഘടനയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസിന്റെ മേലാളന്മാര്‍ക്കൊരു താക്കീതും.

             അല്ലാതെ കോണ്ഗ്രസ് ഒരുകാലത്തും സ്വീകരിച്ചിട്ടില്ലാത്ത, പുഛിച്ചുതള്ളിയ പുരോഗമന ആശയങ്ങള്‍ കേരളത്തിലെ നാല് എം.എല്‍.എമാര്‍ സ്വീകരിയ്ക്കുമെന്ന് വിശ്വസിയ്ക്കാന്മാത്രം വഡ്ഢികളല്ല കേരളീയര്‍. ഈ നാലുപേര്‍ക്കുപിന്നില്‍ ഇവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഒളിഞ്ഞിരിയ്ക്കുന്ന യഥാര്‍ത്ഥ കള്ളന്മാര്‍ പുറത്തുവരാന്‍ ഇനിയും നാം കാത്തിരുന്നേ മതിയാകു.

             ഇതിനേക്കാള്‍ അപകടകരമായ ഒരു ഗൂഢലക്ഷ്യവുംകൂടി ഈ വായ്ത്താരികള്‍ക്കുപിന്നിലിവര്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.  കേരളത്തിലിന്നവശേഷിയ്ക്കുന്ന തുഛമായ ശേഷിപ്പുകള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് യഥേഷ്ടം പണസമ്പാദനം നടത്തുന്നതിന് തീറുനല്കാന്‍ യൂ.ഡി.എഫിന് പിന്തുണനല്കാനും പ്രതിപക്ഷത്തിന്റേയും പരിസ്ഥിതിവാദികളുടേയും പ്രക്ഷോഭങ്ങളെ മുക്കികൊല്ലാനുള്ള കുളംവെട്ടാനുമാണിവര്‍ ഹരിതവാദികളായി രംഗത്തുവന്നിരിയ്ക്കുന്നത്.

            ടു.ജി സ്‌പെക്ട്രത്തില്‍ തുടങ്ങി കോമണ്‍വെല്‍ത്തിലൂടെ സഞ്ചരിച്ച് കല്‍ക്കരിപ്പാടത്തിലെത്തി നില്ക്കുന്ന കോണ്ഗ്രസ്സിന്റെ അഴിമതി രാഷ്ട്രീയവും സാമ്പത്തികനയവും വെറും ഇരുപത്് എം.പിമാരെമാത്രം സംഭാവനചെയ്യുന്ന കോണകം പോലുള്ളൊരു സംസ്ഥാനത്തിലെ നാല് കോണ്ഗ്രസ് എം.എല്‍.എമാര്‍ വെല്ലുവിളിയ്ക്കുമെന്ന് സാമാന്യ ബുദ്ധിയുള്ള ഒരാളും വിശ്വസിയ്ക്കില്ല.

            കല്‍ക്കരിപ്പാടങ്ങളിലെ അഴിമതി രാഷ്ട്രീയത്തെക്കുറിച്ചറിയണമെങ്കില്‍ ബുക്കര്‍പ്രൈസ് ജേതാവായ ''white tiger'' എന്ന അരവിന്ദ് അഡിഗെയുടെ നോവല്‍ വായിയ്ക്കണം.

           ടിപി വധത്തിന് ശേഷം കലക്കിമറിയ്ക്കപ്പെട്ട രാഷ്ട്രീയ പശ്ചാത്തലം ഇടത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അപ്രാപ്യമാണെന്ന നീചചിന്തയില്‍, കേരളത്തിന്റെ പൊതുമുതല്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റ് അഴിമതിയും കോണ്ഗ്രസിന്റെ സ്വകാര്യവത്ക്കരണനയവും ഒന്നിച്ച് നടപ്പിലാക്കാമെന്ന കുത്സിത ചിന്തയ്ക്ക്, തിരിച്ചടി നല്കി, പ്രതിസന്തികളെ അതിജീവിച്ച് വളര്‍ന്നുവന്ന ചരിത്രമുള്ള ഇടത്പുരോഗമന പ്രസ്ഥാനങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളേറ്റെടുക്കുമെന്നും, അത് പൊതുസമൂഹത്തിന് സ്വീകാര്യമായിരിയ്ക്കുമെന്നുമുള്ള തിരിച്ചറിവിലും, സുഗതകുമാരിടീച്ചറെ പോലുള്ള, സാംസ്‌കാരിലകകേരളം അംഗീകരിയ്ക്കുന്ന, പരിസ്ഥിതി വാദികളുടെ പ്രക്ഷോഭങ്ങള്‍ക്ക് സ്വീകാര്യതയേറുമെന്ന ഉള്‍വിളിയില്‍ നിന്നും കൂടിയാണ് ഈ നാല്‍വര്‍ സംഘം ഈ പടപ്പുറപ്പാട്് നടത്തുന്നത്.

         ഇതിനെതിരെ ജാഗ്രതവേണം. ഇത് ജനങ്ങളോട് പറയുവാന്‍ വായില്‍ എല്ലില്ലാത്തവരെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന നവശുനകന്മാരിന്ന്, ശുനകന്മാര്‍ക്കെന്നും പ്രിയങ്കരമായ അമേദ്യമാണ് ഭക്ഷിയ്ക്കുന്നതെന്ന തിരിച്ചറിവു നമുക്കുണ്ടാവുകയും വേണം.
                                                                                                                                                                                     [തുടരും]

Saturday, August 18, 2012

ഓണനിലാവ്




          
              ലൂസിഫര്‍


ആവണിമാസത്തില്‍  ആമോദത്തോടെ ഞാന്‍
പൊന്നൂഞ്ഞാലിട്ടേറെ  കാത്തിരുന്നു!

പൊന്നോണ സദ്യയും  കോടിയുമായി നീ
എന്നെ ക്ഷണിയ്ക്കുമതോര്‍ത്തിരുന്നു!

തുമ്പയും  മന്ദാരപ്പൂക്കളിറുത്തു നാം
പൊന്നോണ  പൂക്കളമിട്ടതല്ലേ!

പൊന്നിന്‍ കിനാവിലേ  പൂമരക്കൊമ്പിലേ
പൂക്കളടര്‍ത്തി ഞാന്‍ തന്നതല്ലേ!

ഓണനിലാവിലാ കല്പടവിലെന്റെ
ഹൃയരാഗം നീ നുകര്‍ന്നതല്ലേ!

പൂമണം പേറും ഇളങ്കാറ്റില്‍ പാറും നിന്‍
കൂന്തലാലെന്നെ പുതപ്പിച്ചതല്ലേ!

ഓളങ്ങള്‍ താളത്തിലൊഴുകും പുഴയില്‍ നാം
നീരാടി  കേളികളാടിയില്ലേ!

രാവിലാ പുഴയുടെ തീരത്തു നീയെന്റെ
പ്രണയം നുകര്‍ന്നു മയങ്ങിയില്ലേ!

എങ്ങുപോയെങ്ങുപോയ്  എന്റെ കിനാപ്പക്ഷി
നിന്‍ ചിറകൊച്ചയ്ക്കായ് കാതോര്‍ക്കുന്നൂ ഇന്നും!


സൂര്യന്‍ ഞാന്‍ തേടുന്നെന്‍ താമരപ്പൂവേയെന്‍
മാനസസരസ്സില്‍ നീ വീണ്ടും വിടരില്ലേ!

സൂര്യന്‍ ഞാനെന്നും ഉദിയ്ക്കുന്നീ മാനസ-
സരസ്സിന്റെ തീരത്തു  നിന്നെയും തേടി ഞാന്‍.

കേള്‍ക്കുന്നു നിന്റെയമര്‍ത്തിയ തേങ്ങല്‍ ഞാന്‍
ഇളങ്കാറ്റില്‍  മൂളും മുളതന്‍ സ്വനംപോലെ!

ചുഴറ്റി വരുന്നുണ്ട് ഒരു കാറ്റെന്‍ ഹൃദയത്തില്‍
വിരഹത്തിന്‍ തീമഴ പെയ്യുന്നതിനൊപ്പം!

വരിക നീ ഈ ജന്മത്തിന്നപ്പുറത്തൊരു
വാസന്ത ഋതുവായി  താമരപ്പൂവായി!

നിന്റെയാ ജന്മത്തില്‍  പുനര്‍ജ്ജന്മം തേടി ഞാന്‍
സ്വയം എരിഞ്ഞമരുന്നു  കനലായി ചാരമായ്!  




Thursday, August 2, 2012

''മനോജിന്റെ കൊല കൊലയല്ല. കാരണം അവന്‍ മാര്‍ക്‌സിസ്റ്റാണ്.'' - മാധ്യമങ്ങള്‍ പറയാതെ പറയുന്നത്. ലൂസിഫര്‍



                                                                                             മനോജിന്റെ കൊല മാധ്യമങ്ങള്‍ ആഗ്രഹിച്ചിരുന്നോ? മാര്‍ക്‌സ്ിസ്റ്റുകാരെ ഉന്മൂലനം ചെയ്യാന്‍ അങ്കപ്പണം വാങ്ങിയിരിയ്ക്കുന്നവരില്‍ ഈ അധമവര്‍ഗ്ഗവുമുണ്ടെന്ന തിരിച്ചറിവില്ലാതെ പോകുന്നതാണ് സമൂഹം നേരിട്ടുകൊണ്ടിരിയ്ക്കുന്ന വലിയ ദുരന്തം.

           മാധ്യമങ്ങളെ തിരിച്ചറിയു. അവര്‍ ഈ നാട്ടിലുണ്ടാക്കുന്ന ഭീകരതയെ തിരിച്ചറിയൂ. മാര്‍കസിസ്റ്റുകാരെ ആര്‍ക്കും കൊലചെയ്യാം. ആ കൊലയെ ഞങ്ങള്‍ തമസ്‌കരിയ്ക്കാം. അല്ലെങ്കില്‍ ചാനല്‍ ചര്‍ച്ചയെന്ന മാര്‍ക്‌സിസ്സറ്റുവിരുദ്ധ പ്രചരണത്തിലൂടെ കൊലയാളികളെ ധീരയോധാക്കളാക്കി ഞങ്ങള്‍ സംരക്ഷിയ്ക്കാം. ഈ സന്ദേശം പ്രചരിപ്പിയ്ക്കുന്ന മാധ്യമങ്ങള്‍ കൊലക്കത്തിയുമായി നിങ്ങള്‍ക്കുനേരെ എേതുനിമിഷവും പാഞ്ഞുവരാം.

             മാര്‍ക്‌സിസ്റ്റുകാരെ കൊലചെയ്യാന്‍ കൂട്ടുനില്ക്കുന്ന മാധ്യമങ്ങള്‍ നാട്ടിലേയ്ക്ക് ഭീകരതയെ ആനയിച്ചുകൊണ്ടു വരികയാണ്. ഇവരെ തിരിചച്‌റിയൂ. ഇല്ലെങ്കില്‍ സര്‍വ്വ നാശം, ഉറപ്പ്.

നമ്മെ അന്ധകാരത്തിലേയ്ക്കു നയിയ്ക്കുന്നവര്‍ ലൂസിഫര്‍


                സ്വന്തം സഹോദരനെ പിന്നില്‍ നിന്നു കുത്തുകയും, ആപത്തുകാലത്തു ശത്രുവിന്റെ ഒറ്റുകരനാവുകയും ചെയ്യുന്ന സഹയാത്രികനും സഹോദരനും ഇരുളില്‍ മറഞ്ഞിരിയ്ക്കുന്ന വര്‍ഗ്ഗശത്രുവിന്റെ ചാവേറുകളാണ്.

                                   കൃത്രിമായി  വൈദ്യുനി പ്രതിസന്ധി സൃഷ്ടിക്കുകയും, നമ്മെ സമ്മര്‍ദ്ദത്തിലാക്കി, ആണവോര്‍ജ്ജത്തിലേയ്ക്കു നയിയ്ക്കുകയും ചെയ്യുന്ന ഭരണാധികാരി  ഇരുളിലൊളിച്ചരിയ്ക്കുന്ന രക്തരക്ഷസ്സിനെപ്പോലെയാണ്.  അവന്‍ ഇരുട്ടിലെ ഇരപിടിയനുമാണ്.

               ഭരണവൈകല്യങ്ങള്‍  നാട്ടില്‍ ദുര്‍ഗന്ധം പരത്തിത്തുടങ്ങുമ്പോള്‍,  അഴിമതിയുടെ അരമനരഹസ്യങ്ങള്‍ അങ്ങാടിയില്‍ പാട്ടാകുമ്പോള്‍,  ദരിദ്രന്മാരുടെ നാട്ടില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ച്ചെയ്യാതെ സംഭരണികളില്‍ ചീഞ്ഞ് പുഴുക്കള്‍ ഞുളയ്ക്കുമ്പോള്‍,  ജനശ്രദ്ധതിരിയക്കുവാന്‍ രാഷ്ട്രീയപ്രതിയോഗികളെ കാരാഗൃഹത്തിലടയ്ക്കുന്ന രാഷ്ട്രീയ ഗുണ്ടകളാക്കി പോലിസിനെ മാറ്റിയ ഭരണാധികാരി  ഭീകരതയില്‍ ഹിറ്റലര്‍ക്കും മുകളിലാണ്.

               മാധ്യമങ്ങളുടെ രാഷ്ട്രീയമറിയാതെ, സെന്‍സേഷണല്‍ വാര്‍ത്തകളെ വിചിന്തനം ചെയ്യാത്ത, പുത്തന്‍ ഉദാരവത്ക്കരണയുഗത്തിലെ ലക്ഷ്യബോധമില്ലാത്ത, അലസരായ, സ്വാര്‍ത്ഥരായ, സങ്കുചിതചിത്തരായ തലമുറ ജനദ്രോഹികളാണ്.

               ആഗോളീകരണത്തിന്റെ പൂക്കാലത്തിനുവേണ്ടി കൃത്രിമമായി വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുകയും,  തലച്ചോറില്‍ വിസ്‌ഫോടനം നടത്തി ചിന്തകളെ ശിഥിലീകരിയ്ക്കുകയും ചെയ്യുന്ന, ദിശാബോധം നഷ്ടപ്പെടുത്തുന്ന മാധ്യമങ്ങള്‍ അതിസമ്പന്നര്‍ക്കുവേണ്ടി ദേശസ്‌നേഹികള്‍ക്കുന്നേരെ ഇരുളില്‍ നിന്നും പാഞ്ഞടുക്കുന്ന ഒളിപ്പോരാളികളാണ്.

                                     ആധുനികകാലത്തെ മാധ്യമപ്രവര്‍ത്തകനും മാധ്യമമുതലാളിയും സ്വദേശാഭിമാനി രാമകൃഷ്ണനിള്ളയുടേയും വക്കം അബ്ദുഖാദറിന്റേയും കൊലയാളികളാണ്.

                                     നാളെ രാഷ്ട്രം, ജനങ്ങള്‍ മാധ്യമ ഭീകരതയുടെ ഇരകളാക്കപ്പെടും.

Friday, July 13, 2012

ഗ്രീഷ്മമാപിനിയിലെ പി.സുരേന്ദ്രന്റെ കുഷ്ഠരോഗം ബാധിച്ച ചിന്തകള്‍

                                                  





                                                                                (ഭാഗം ഒന്ന്)


           ചിന്തയില്‍ കുഷ്ഠരോഗം ബാധിച്ചവര്‍, പി.സുരേന്ദ്രനേപ്പോലെ, സമകാലീന മലയാള സാഹിത്യത്തില്‍ എത്രപേരുണ്ടെന്നെനിയ്ക്കറിയില്ല.  അധികമുണ്ടാകാതിരിയ്ക്കട്ടെ. അധികമുണ്ടായാല്‍,  പി.സുരേന്ദ്രനും സഹചാരികളും പൂര്‍വ്വചാരികളും മാതൃകാപുരുഷോത്തമന്മാരും, കഴുത്തില്‍ കയറുമുറുക്കി കാളവണ്ടിയില്‍ കെട്ടിവലിയ്ക്കുന്ന, കേരളത്തിന്റെ ശേഷിയ്ക്കുന്ന തുച്ഛ സംസ്‌കാരത്തിനുംകൂടി കുഷ്ഠരോഗമണ്ടാക്കും. പ്രതിഭയടെ അഭാവംമൂലം സര്‍ഗ്ഗപ്രക്രിയയില്‍, സാമൂഹിക-സാംസ്‌കാരിക-സാഹിത്യ മണ്ഡലങ്ങളിലെ പിന്നാമ്പുറത്തുപോലും ഇരിപ്പിടത്തിനര്‍ഹതയില്ലാത്തവര്‍, പദവികള്‍ക്കും അവാര്‍ഡുകള്‍ക്കും വേണ്ടി ആരുടെ മലവും ചുമക്കും. ദുര്‍ഗന്ധത്തെ സുഗന്ധമെന്നും, അമേദ്യത്തെ അമൃതെന്നും വാഴ്ത്തും. മണത്തുമണത്ത് നടക്കുകയും പരസ്യമായി ഭക്ഷിയ്ക്കുകയും ചെയ്യും. സമകാലീന കേരളീയ സാംസ്‌കാരികരംഗം നേരിടുന്ന ദുരന്തമാണിത്. പ്രതിഭയുടെ അഭാവം സ്വയം തിരിച്ചറിവായി, വിഭ്രാത്മകവിഹ്വല്ലതകളിലലഞ്ഞു, പുലഭ്യവും പുലയാട്ടും കോമരംതുള്ളലുമാടുന്ന, കേരളത്തിന്റെ സാംസ്‌കാരിക-സാഹിത്യ-സാമൂഹിക നായകവേഷം സ്വയമെടുത്തുടുത്ത, എം.റ്റിയ്ക്ക് ശേഷം പിറവിയെടുത്ത, ഈ നവ വേതാളങ്ങള്‍, എം.ഗോവിന്ദനോ, റ്റി.പത്മനാഭനോ, മുട്ടത്തുവര്‍ക്കിയോ, കോവിലനോ ആകാന്‍ വല്ലാതെ വെമ്പല്‍കൊണ്ട്, ഉടുമുണ്ട് നഷ്ടപ്പെട്ട പോക്കോലങ്ങള്‍ മാത്രമാണെന്നു സ്വയം തിരിച്ചറിഞ്ഞിട്ടും, ആട്ടം നിറുത്താത്ത  അല്പന്മാരായ ഇവര്‍, നീലകണ്ഠനെപ്പോലെ സംസ്‌കാരങ്ങള്‍ക്കുള്ളിലെ ഞൊളയ്ക്കുന്ന പുഴുക്കളും ഒറ്റുകാരുമാണ്.


           മലയാളത്തിലെഴുതുന്നതുകൊണ്ട് കേരളത്തിനപ്പുറത്തെ ലോകത്തെക്കുറിച്ച് ഒന്നുമെഴുതേണ്ടായെന്ന് കരുതുന്ന ചിന്താശൂന്യരും മൂഢന്മാന്മാരുമായ ഈ എഴുത്തുകാര്‍, ലോകരാഷ്ട്രങ്ങിലും ഒപ്പം കേരളത്തിലും വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളേയും, ആഗോള-കച്ചവട താത്പര്യങ്ങള്‍ക്കായി തകര്‍ക്കപ്പെടുന്ന സംസ്‌കാരങ്ങളേയും, ആസുരശക്തികളാല്‍ ആക്രമിയ്ക്കപ്പെടുന്ന രാഷ്ട്രങ്ങളിലെ നിസ്സഹായരായ ജനങ്ങളുടെ തേങ്ങലുകളേയും കണ്ടില്ലെന്നു നടിയ്ക്കുകയും, അവാര്‍ഡുകള്‍ക്കും സ്ഥാനങ്ങള്‍ക്കും വേണ്ടി അധികാരവര്‍ഗ്ഗങ്ങള്‍ക്കുമുന്നില്‍ സ്തുതിപാടുകയും, അതു നിഷേധിച്ചാല്‍, നിഷേധിച്ചവരെ, താനതിനര്‍ഹനല്ലെന്നറിയാമെങ്കില്‍പ്പോലും, നിഷേധിയ്ക്കുന്നതുവരെ സ്തുതിച്ചുഛര്‍ദ്ദിച്ച വാക്കുകള്‍ ഒന്നോടെ വിഴുങ്ങി, പുലഭ്യം വിളിയ്ക്കുന്ന പാമരന്മാരായ, ഈ ഭീരുക്കളാണ് മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന തണ്ടുതുരപ്പന്മാരായ കീടങ്ങള്‍.

        
          സമകാലീന കേരളീയ സാമൂഹിക-രാഷ്ട്രീയരംഗമെന്നാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ അപചയമെന്ന് സ്ഥാപിയ്ക്കുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രം, ഭീരുത്ത്വത്തിന്റേയും അനര്‍ഹസ്ഥാനത്തിന്റെ അനന്യലഭ്യതയുടേയും രാഷ്ട്രീയമായ മറച്ചുപിടിയ്ക്കപ്പെട്ട സൂത്രവാക്യങ്ങളുടേയും ഗുണനഹരണസങ്കലനകിഴിയ്ക്കലുകളാണ്.


           വി.എസ്സിനെ ഇകഴ്ത്താനോ വാഴ്ത്താനോ അല്ല ഞാനീ നോവലെഴുതിയത്. സഖാവിന്റെ ജീവിതത്തെ രാഷ്ട്രീയ നോവലാക്കാന്‍ ശ്രമിച്ചതുമില്ല. ഈ നോവലിലെ സി.കെ എന്ന സോഷ്യലിസ്റ്റ് പോരാളിയുടെ സൃഷ്ടിയ്ക്ക് വി.എസ് ഒരു നിമിത്തമായി എന്നുമാത്രം.  എം.മുകുന്ദന്‍ എഴുതിയ ഒരു ലേഖനത്തില്‍ വി.എസ്സിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരിലൊരാളായി എന്നെ വിശേഷിപ്പിച്ചപ്പോള്‍ സത്യത്തില്‍ എനിയ്ക്കു ചിരിവന്നു. - നോവല്‍ കര്‍ത്താവ് പി. സുരേന്ദ്രന്‍ ആമുഖ കുറിപ്പില്‍ പറയുന്നു.


        ഈ പ്രസ്താവത്തില്‍ ഈ നോവലെഴുതാന്‍ പി.സുരേന്ദ്രനെ പ്രേരിപ്പിച്ച എല്ലാ ഘടകങ്ങളും, വികാരങ്ങളും അടങ്ങിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയടെ ചെയര്‍മാന്‍ കസേരയ്ക്ക് അത്രയ്ക്ക് സ്വാധീനവും ആകര്‍ഷണീയതയുമുണ്ടാകണം. അതിനോടു തോന്നിയ അഭിനിവേശം, നഷ്ടപ്പെട്ടപ്പോഴുണ്ടായ പ്രതികാരമായി പരിണമിച്ചതില്‍നിന്നുമുടലെടുത്ത വെറുപ്പിന്റെ സൃഷ്ടിയാണീ കൃതിയെന്നാരെങ്കിലും ആരോപിച്ചാല്‍, അല്ലായെന്ന് പി.സുരേന്ദ്രന് ആത്മവഞ്ചന നടത്താതെ പറയാന്‍ കഴിയില്ല. പി.സുരേന്ദ്രനെ വിമര്‍ശിയ്ക്കുകയും എം.മുകുന്ദന്‍ ഉന്നയിച്ചതുപോലുള്ള ആരോപണങ്ങളും പ്രസ്ഥാവനകളും വാര്‍ത്തകളും ധാരാളമായി അക്കാലയളവിലും പലഘട്ടങ്ങളിലും മറ്റനേകം സ്രോതസ്സുകളില്‍നിന്നും പ്രചരിച്ചിട്ടും, അവയേയെല്ലാം ഉപേക്ഷിച്ച് എം.മുകുന്ദനെത്തന്നെ ഈ നോവലിന്റെ ആമഖത്തില്‍ പ്രത്യേകം പരാമര്‍ശ്ശിച്ചത്, പി. സുരേന്ദ്രന്റെ അഭിനിവേശവും, നഷ്ടവും, പ്രതികാരവാഞ്ചയും, വെറുപ്പും സ്വന്തം ഹൃദയം സ്വയം പിളര്‍ന്ന് സ്ഫടികദര്‍പ്പണത്തില്‍ പ്രതിഫലിപ്പിച്ച പ്രതിബിംബമോ, കുറ്റവാളി ബാക്കിവച്ച ദൈവത്തിന്റെ തെളിവുകളോ അല്ലാതെ മറ്റെന്താണ്.


      ''വി.എസ്സിനെ ദൂരെനിന്നു കണ്ടിട്ടേയുള്ളു ഞാന്‍. അദ്ദേഹത്തോട് സംസാരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും എനിക്കതിന് അവസരം ലഭിച്ചിട്ടില്ല.''  
       ആമുഖക്കറിപ്പില്‍  സുരേന്ദ്രന്‍ ഇങ്ങനെ പറയുന്നതിലൂടെ താനറിയാതെ ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. തുടര്‍ന്നുള്ള പാരഗ്രാഫിലെ വാചകംകൂടി ശ്രദ്ദിയ്ക്കുക. അതിങ്ങനെയാണ്:

        ''വി.എസ്സിനെ ഇകഴ്ത്താനോ വാഴ്ത്താനോ അല്ല ഞാനീ നോവലെഴുതിയത്. സഖാവിന്റെ ജീവിതത്തെ രാഷ്ട്രീയ നോവലാക്കാന്‍ ശ്രമിച്ചുട്ടുമില്ല. ഈ നോവലിലെ സി.കെ എന്ന സോഷ്യലിസ്റ്റ് പോരാളിയുടെ സൃഷ്ടിയ്ക്ക് വി.എസ് ഒരു നിമിത്തമായി എന്നുമാത്രം.''
         വി. എസ്സിനെ ഇകഴ്ത്താനൊ വാഴ്ത്താനോ അല്ല സുരേന്ദ്രനീ സാഹസ്സത്തിനിറങ്ങിയതെന്ന സത്യം സുരേന്ദ്രനെപ്പോലെ തന്നെ എല്ലാ വായനക്കാര്‍ക്കുമറിയാം. തന്റെ നിരാശയില്‍ നിന്നുമുടലെടുത്ത അസംതൃപ്തിയും, അസഹിഷ്ണുതയും, വെറുപ്പുമാണ് ഈ സൃഷ്ടിയ്ക്കുപിന്നിലെന്നതിന്നിതില്‍ക്കൂടുതല്‍ തെളിവുവേണ്ട. തന്റെ ആഗ്രഹത്തിന് വ.എസ്സാട് എതിര്‍ നിന്നതെന്ന് സുരേന്ദ്രന്‍ ശങ്കിച്ചുപോയിരുന്നുവെങ്കില്‍ വി.എസ്സിനെ പ്രതിയാക്കി പിണറായി വിജയനെ വാഴ്ത്തികൊണ്ടായിരുന്നേനെ സുരേന്ദ്രന്റെ നോവല്‍ പിറക്കുമായിരുന്നത്. ഇവിടെ പ്രസ്ഥാനത്തിനുണ്ടായെന്ന് സുരേന്ദ്രന്‍ അവകാശപ്പെടുന്ന അപചയത്തിന്റെ ഉത്തരാവാദിത്തം മുഴുവന്‍ വി.എസ്സിനുമേല്‍ സുരേന്ദ്രന്‍ ചാര്‍ത്തിക്കൊടുത്തേനെ. ഇവിടെയാണ് ''തീര്‍ച്ചയായും വി.എസ്സ് ഇല്ലായിരുന്നുവെങ്കില്‍ 'ഗ്രീഷ്മമാപിനി' പിറക്കല്ലായിരുന്നു.'' എന്ന പ്രസ്ഥാവനയുടെ പൊള്ളത്തരം ഒളിഞ്ഞിരിയ്ക്കുന്നത്. തീര്‍ച്ചയായും 'ഗ്രീഷ്മമാപിനി' പിറക്കുമായിരുന്നു, സുരേന്ദ്രന് നിരാശകളുണ്ടുകുന്നിടത്തോളം കാലം. നായകനും പ്രതിനായകനും സംഭവങ്ങളുടെ വ്യാഖ്യാനങ്ങളും പരസ്പരം മാറുമായിരുന്നുവെന്നുമാത്രം.


         ''പരമ്പരാഗതമായ ആഖ്യാനരീതിയും ഞാന്‍ ഉപയോഗിച്ചട്ടില്ല.'' സത്യം. ഈ നോവലിലെ എേക സത്യപ്രാസ്ഥാവനയാണിത്. ആഖ്യാനരീതിയില്‍ പുതുമയില്ലെന്നുമാത്രമല്ല, ആഖ്യാനശൈലികൊണ്ട് അനുവാചകനെ ആസ്വാദനത്തിന്റെ പുതുപുതു മേഖലകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു കഥാസന്ദര്‍ഭംപോലുമില്ലാത്ത, വെറും തുഛമായ, സാഹിത്യപരമായി നിസ്സാരമായ പത്രക്കുറിപ്പുമാത്രമാണീ, നോവലെന്ന് ഗ്രന്ഥകര്‍ത്താവും അവതാരകനും പ്രസാധകനും മാത്രം അവകാശപ്പെടുന്ന ഈ പ്രബന്ഥം. സുരേന്ദ്രന്റെ മുന്‍കാല നോവുലുകളെ അപേക്ഷിച്ച് ഈ നോവല്‍ വളരെ താഴ്ന്ന നിലവാരം മാത്രമേ പുലര്‍ത്തുന്നുള്ളുവെന്ന സത്യം അവതാരകനുപോലും തുറന്നെഴുുതേണ്ടിവന്നു.


          സുരേന്ദ്രന്റെ ലക്ഷ്യം മികച്ചയൊരു നോവലായിരുന്നില്ല. വേറുപ്പു പ്രകിടിപ്പിയ്ക്കാനൊരു മാധ്യമം. 2011 എേപ്രിലില്‍ നടക്കുന്ന തെരഞ്ഞേടുപ്പിന് മുമ്പ് പ്രസിദ്ധീകരിച്ച,് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കി, തനിയ്ക്കു പരിഗണന നല്കാത്ത പ്രസ്ഥാനത്തിനത്തെ തകര്‍ക്കണം. തുടര്‍ന്നധികാരത്തില്‍ വരുമെന്ന് സുരേന്ദ്രന്‍ സ്വപ്‌നം കാണുന്ന അല്ലെങ്കില്‍ ആഗ്രഹിയ്ക്കുന്ന മുന്നണിയുടെ ശ്രദ്ധ നേടി നഷ്ടസ്വപ്‌നങ്ങള്‍ക്കു സാക്ഷാത്ക്കാരം നേടണം. ഇത്രയൊക്കയേ സുരേന്ദ്രന്‍ ആഗ്രഹിച്ചുകാണുകയുള്ളു. ഈ ലേഖനമെഴുതുന്ന 2011 എേപ്രില്‍ പതിനേഴാം തീയതിവരെ ഒന്നും സംഭവിച്ചില്ല. ഈ നോവല്‍ എങ്ങും ചര്‍ച്ചാവിഷയമായില്ല. എന്നുമാത്രമല്ല ആരും തിരിഞ്ഞുനോക്കിയതു പോലുമില്ല. ഇനി മെയ് പതിമൂന്നിന് തെരഞ്ഞെടുപ്പു ഫലം വന്നാലേ ആവസ്സാനത്തെ ആഗ്രഹമെങ്കിലും സഫലമാകുമോ എന്നറിയാന്‍ കഴിയു. കഷ്ടം! ഒരെഴുത്തുകാരന്റെ അധപ്പതനമെന്നല്ലാതെന്തുപറയാന്‍.


          കേരളസമൂഹം ദശകങ്ങളായി നേരിടുന്ന വലിയ സാമൂഹിക ദുരന്തമാണ്, പുരോഗമന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുനേരെ യുദ്ധം നയിയ്ക്കുന്ന ഒളിപ്പോരാളികള്‍ക്കും നേര്‍പ്പോരാളികള്‍ക്കും, നിരക്ഷരരുടെ ഇടയില്‍പ്പോലും, ആശയപ്രചരണം നടത്താന്‍ പൊതുവേദികള്‍ സുലഭമായി ലഭിച്ചതും, അതിലൂടെ ജനസമൂഹത്തെ തെറ്റിദ്ധാരണകളിലേയ്ക്ക് നയിയ്ക്കുന്നതില്‍ കുറച്ചേറെ വിജയിച്ചതും. അവരോടൊപ്പം അവസ്സരവാദികളും സ്ഥാനമാനങ്ങളില്‍ ഇച്ഛാഭംഗം വന്നവരുമായ സാമൂഹിക-സാംസ്‌കാരിക-സാഹിത്യ രംഗത്തുള്ള ഇത്തിള്‍ക്കണ്ണികള്‍ കൂടി ചേര്‍ന്നതോടെ ആക്രമണത്തിന്റെ ശക്തിവര്‍ദ്ധിയ്ക്കുകയും ചെയ്തു. തിരുത്തല്‍ ശക്തികള്‍ സമൂഹമദ്ധ്യത്തില്‍ വര്‍ത്തിയ്ക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ലെന്നാരും അഭിപ്രായപ്പെടില്ല. മറിച്ച് സ്വാഗതം ചെയ്യുകയേയുള്ളു. എന്നാല്‍ തകര്‍ക്കുക എന്ന ഒരൊറ്റ അജണ്ടയില്‍ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുന്നവരുടെ ലക്ഷ്യം പ്രസ്ഥാനത്തിന്റെ സംപൂര്‍ണ്ണ തകര്‍ച്ചമാത്രമാണ്. അതപകടകരവും സമൂഹത്തിന്റെ ദുരന്തവുമാണ്.

           സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക-ശാസ്ത്ര സാങ്കേിതിക രംഗങ്ങളില്‍ വലിയ വളര്‍ച്ചയും പരിവര്‍ത്തനവും കഴിഞ്ഞ ദശകങ്ങളില്‍ ലോകത്താകെയുണ്ടായി. വിവരസാങ്കേതിക രംഗത്തുണ്ടായ വളര്‍ച്ച, ഒരു വിരല്‍സ്പര്‍ശത്തിലൂടെ ലോകത്തേതുകോണിനേക്കുറിച്ചു മാത്രമല്ല, എേതുകോണില്‍ നിന്നും വിവരസമാഹരണം നടത്താമെന്നതാണ്. ശാസ്ത്ര സാങ്കേതിക രഗത്തുണ്ടായ വളര്‍ച്ചയിലൂടെ, നവീനവും മികവുറ്റതുമായ യന്ത്രങ്ങളും സംരംഭങ്ങളും ആവിര്‍ഭവിയ്ക്കകയും വികസിയ്ക്കുകയും ചെയ്തു. 

          സാമൂഹിക രംഗത്തും വികാസമുണ്ടായി. ദാരിദ്ര്യത്തിന്റെ നിര്‍വചനം മാറി. കേരളത്തില്‍ പട്ടിണി ചെറിയ ഒരു സമൂഹത്തിന്റേതുമാത്രമാണ്. മറ്റ് പലയിടങ്ങളിലും പട്ടണി ക്ഷണിയ്ക്കപ്പെട്ട അതിഥിയാണ്. ആത്മാര്‍ത്ഥതയും ഉത്തരവാദിത്വവും ഉപേക്ഷിച്ച, അലസരും നിരുത്തരവാദികളുമായ സമൂഹമാണിതിന്റെ ആതിഥേയര്‍. മദ്യവില്‍പ്പന ഇതിന്റെ ചൂണ്ടു പലകയാണ്. കേരളത്തിലെ ഓരോ കുടുംബവും മദ്യത്തിനായിചിലവിടുന്ന പണം എത്ര? എങ്ങനെകണ്ടെത്തുന്നു? മദ്യത്തിനുചിലവിടുന്നതു കഴിച്ചു കുടുംബത്തിനായെത്ര ചിലവാക്കുന്നു? കേരളത്തിലിന്നു തൊഴിലില്ലായ്മയുണ്ടു എന്ന് ശഠിയ്ക്കുന്നത് മൗഢയമാണ്. കേരളത്തില്‍ തൊഴിലില്ലായ്മയുണ്ടെങ്കിലെങ്ങിനെ അന്യസംസ്ഥാനതൊഴിലാളികള്‍ കേരളത്തില്‍ തൊഴിതേടുന്നു. അലസരും അവിവേകികളും ചുമതലാബോധമില്ലാത്തവരും ആത്മാര്‍ത്ഥതയുമില്ലാത്തവരും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും മന:പൂര്‍വ്വം ഒഴിഞ്ഞുനില്ക്കുന്നവരുമായ ഒരു വലിയ സമൂഹം കേരളത്തില്‍ വളര്‍ന്നു വന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കേരളത്തിലെ സര്‍ക്കാരുകളക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഒഴിഞ്ഞു നില്ക്കാനാവില്ല. പുതിയ തൊഴില്‍ നയവും സമൂഹ പുന:നിര്‍മ്മാണ പ്രക്രിയാനയവും നാം ആവിഷ്‌ക്കരിയ്ക്കണം. സ്ത്രീകള്‍ തൊഴിലെുടുക്കാത്ത ഭൂരിപക്ഷ കുടുംബത്തിലും ദാരാദ്ര്യവും അരാജകത്തവും സുരക്ഷിതത്വമില്ലായ്മയും നിലനില്ക്കുന്നുണ്ടു. വ്യക്തിഗത ആനുകൂല്യങ്ങള്‍ കുറയ്ക്കുകയും, തൊഴില്‍ മേഖലയെ പുഷ്ടിപ്പെടുത്തി എല്ലാ സ്ത്രീകള്‍ക്കും തൊഴില്‍ ലഭ്യമായിയെന്നുറപ്പാക്കുകയുമാണ് ഇന്നു സ്വീകരിയ്‌ക്കേണ്ട തൊഴില്‍പരവും സാമൂഹികപരവുമായ നയങ്ങള്‍. നയങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ച്ചകളുണ്ടാകണം.

           എത്രയൊക്കെ നിഷേധിച്ചാലും സംസ്‌കാരം ആഗോളരൂപം ആര്‍ജ്ജിച്ചു തുടങ്ങി. ഇനി അതിന്റെ വളര്‍ച്ചയെ തടയാമെന്നു കരുതുന്നത് മൗഢ്യമാണ്. പാരമ്പര്യത്തിലുറച്ചു നില്ക്കുന്ന സംസ്‌കാരം തന്നെ നിലനില്ക്കണമെന്നു വാശിപിടിയ്ക്കുന്നത് ബുദ്ധിശൂന്യമാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെ മറികടന്നുകൊണ്ട് ഒരു സമൂഹത്തിനും ഇന്നു മുന്നോട്ടുപോകുവാന്‍ കഴിയില്ല. മാറ്റങ്ങളെ കാലാനുസൃതമായും താനുള്‍പ്പെടുന്ന സമൂഹത്തിന് അനുഗുണമായും ഉപയോഗപ്പെടുത്തുകയും രൂപപ്പെടുത്തുകയുമാണ് വിവേകിളായ വ്യക്തികളും സമൂഹങ്ങളും ഭരണകൂടങ്ങളും ചെയ്യേണ്ടത്.

           ശാസ്ത്ര രംഗത്തു അത്ഭുതകരമായ വളര്‍ച്ചയാണുണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. സ്വന്തം വീട്ടില്‍ നവീന യന്ത്രോപകരണങ്ങള്‍ ഉപയോഗിയ്ക്കുമ്പോള്‍തന്നെ സമൂഹത്തില്‍ അതുപയോഗിയ്ക്കുന്നതിനോട് നാം ശക്തമായ എതിര്‍പ്പും പ്രകടിപ്പിയ്ക്കും. വീടുകളില്‍ ഉലക്കയ്ക്കും ഉരലിനും അമ്മിക്കലിനും പകരക്കാരനായി മിക്‌സിയും ഗ്രയിന്ററും സ്ഥാനാരോഹണം നടത്തിയിട്ട് നാളേറെയായി. ഫ്രിഡ്ജും ടിവിയും ഫാനും എയര്‍കണ്ടീഷ്ണറും സര്‍വ്വസാധാരണമായിട്ടു കാലമേറെയായി. എന്നാല്‍ നാട്ടില്‍ യന്ത്ര വല്കൃത കൃഷിസമ്പ്രദായത്തോട് നാമെതിരാണ്. ഞാറുനടാനും കൊയ്യാനും ആളില്ലെങ്കിലും കൊയ്‌ത്തെന്ത്രത്തോട് നമുക്കുള്ള എതിര്‍പ്പു ശക്തമാണ്. യാന്ത്രികമായി കംമ്പ്യൂട്ടര്‍ വല്ക്കരണം നടത്തിയതില്‍ നിന്നും വ്യത്യസ്ഥമായി കംപ്യൂട്ടര്‍വിദ്യാഭ്യാസം എേര്‍പ്പെടുത്തിയപ്പോഴുണ്ടായ സാമൂഹിക വളര്‍ച്ചയുടെ വ്യാപ്തി നാം തിരിച്ചറിയണം.

       ദൃശ്യമായതു സത്യവും, ശ്രവ്യമായതു മിഥ്യയുമെന്ന ആപ്തവാക്യത്തെ നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ എഡിറ്റിങ്, മിക്‌സിങ്, മോര്‍ഫിങ് തുടങ്ങിയ നവസാങ്കേതിക വിദ്യകളിലൂടെ തകര്‍ത്തുകളഞ്ഞു, വക്കം അബ്ദുല്‍ഖാദറിന്റേയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടേയും പിന്മുറക്കാരായ നവ വാര്‍ത്താവ്യാപാരികളും വാര്‍ത്താപ്രവര്‍ത്തകരും. സമൂഹത്തിലെ തിരുത്തല്‍ ശക്തികളേകേണ്ടവര്‍ സുഖലോലുപതയെ വരണമാല്യം ചാര്‍ത്തി കക്ഷിരാഷ്ട്രിയത്തിനടിമപ്പെട്ട് ഇന്ന് ആര്‍ജിയ്ക്കാത്തതായ ക്ഷുദ്രതകളൊന്നും ശേഷിയ്ക്കുന്നില്ല. കേരളത്തിലവരുടെ ഒരേയൊരു രാഷ്ട്രീയ അജണ്ട കമ്യൂണിസത്തെ, വിശിഷ്യാ മാരക്‌സിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കുക എന്നതു മാത്രമാണ്. മറ്റു കമ്യൂണിസ്റ്റ പ്രസ്ഥാനങ്ങളെ ഒഴിവാക്കുന്നത് അവര്‍ കേരളത്തില്‍ പ്രബലരല്ല എന്നതു കൊണ്ടുമാത്രമാണ്.  സ്വയം നഗ്നരാണെന്നു ബോധ്യമുണ്ടെങ്കിലും, ഒരു ചെറുന്യൂനപക്ഷത്തിനപ്പുറം, സാമാന്യ ജനങ്ങള വിഢികളും ചിന്താശൂന്യരുമാണെന്ന പൊതു ബോധത്തില്‍ വിശ്വാസമര്‍പ്പിച്ചു, വാര്‍ത്തളേുടേയും സംഭവങ്ങളുടേയും സത്യസ്ഥതിയെ മറച്ചുപിടിച്ചും തമസ്‌കരിച്ചും മാറ്റവമറിയ്ക്കപ്പെട്ട വാര്‍ത്തകളുടെ വിപണനതന്ത്രങ്ങളുടെ പ്രായോഗികതയില്‍ വിജയിച്ച ഈ നവ സ്വാര്‍ത്ഥരായ വാര്‍ത്താവ്യാപാരികള്‍.  മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ തകര്‍ക്കാന്‍ എേതു ക്ഷുദ്ര ശക്തികളേയും കൂട്ടുപിടിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യും. അത്തരത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയ അല്പജ്ഞാനികളും പിന്തിരിപ്പന്മാരായവരും നിരവധിയാണ്. വഴിതിരിച്ചുവിടപ്പെട്ട സംഭവങ്ങളും വാര്‍ത്തകളും ധാരാളമുണ്ടു. അത്തരത്തില്‍ വാര്‍ത്താപ്ര്‍ാധാന്യം നേടിയവരിലൊരാളാണ് പി.സുരേന്ദ്രനും.

            ശാസ്ത്ര സാങ്കേതിക വളര്‍ച്ചയ്ക്കു സമാന്തരമായി വളര്‍ന്നുവന്ന അനേകം ദൂഷ്യങ്ങളില്‍ പരമപ്രധാനമെന്നെനിയ്ക്കു തോന്നുന്നതു ജല-വായൂ മലിനീകരണമാണ്. ശുദ്ധ ജല ലഭ്യത മിക്കവാറും നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്നു കുപ്പിയിലടച്ചു വിപണനം ചെയ്യപ്പെടുന്ന കുടിവെള്ളം പോലെ ശദ്ധവായുവും ലഭ്യമാക്കേണ്ട സാഹചര്യമാണ് അനുദിനം ഉടലെടുക്കുന്നത്.

             നവലോകത്തു ലഭ്യമായ എല്ലാ നല്ലതും ചീത്തയുമായതിന്റേയും ഗുണഭോക്താക്കളായിരുന്നുകൊണ്ടാണ് നവവിമര്‍ശകര്‍, ആദര്‍ശ്ശവന്മാരേയും പുരോഗമനപ്രസ്ഥാനങ്ങളേയും എയ്തുവീഴ്ത്തുന്നത്. കട്ടന്‍ചായുയും പരിപ്പവടയും ഒരു ചെറിയ ഉദാഹരണം മാത്രം.

           ഒറ്റ അദ്ധ്യായമായി പറഞ്ഞുതീര്‍ത്ത, ഗ്രീഷ്മമാപിനി എന്ന പി.സുരേന്ദ്രനെഴുതിയ ഈ നോവ ആരംഭിയ്ക്കുന്നതു ആന്ധ്രാപ്രദേശിലെ ഖമ്മം ഇന്ന സ്ഥലത്തു, ഗ്രീഷ്മകാലത്തു, അത്യുഷ്ണത്തില്‍, ചേര്‍ന്ന കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ കേന്ദ്രക്കമ്മിറ്റിയോഗത്തോടെയാണ്. സുരേന്ദ്രന്റെ നഷ്ടപ്പെടലുകളിലും ഇഛാഭംഗങ്ങളിലും നിരാശകളിലും നിന്നുമുണ്ടായ ഭോഗാസക്തിയില്‍ സുരേന്ദ്രന്റെ സ്വയം ഭോഗത്തില്‍ പിറന്ന ഈ നോവലും, സമാന വെറുപ്പകളാല്‍ ഉത്തേജിതരായ ശ്രി.എന്‍.ശശിധരന്റേയും പി.സുരേന്ദ്രന്റേയും  സ്വവര്‍ഗ്ഗരതിയില്‍ പിറന്ന ഈ നോവലിന്റെ അവതാരികയും, വികൃതരൂപിയായ വിചിത്ര ജീവിയായിപ്പിറന്ന  ചാപിള്ളയാണ്.

          മെയ് ഒമ്പതിനു ചേര്‍ന്ന നിര്‍ണ്ണായകമായ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വച്ചാണ് അദ്ദേഹത്തെ പാര്‍ട്ടിവേദികളില്‍നിന്നു മാറ്റിഎിര്‍ത്താന്‍ തീരുമാനിച്ചത്. ..... .... ..... ആന്ധ്രയിലെ ഖമ്മത്താണ് അത്തവണ കേന്ദ്രകമ്മിറ്റി യോഗം ചേരന്നത്. ..... .... .... പാറകള്‍ പഴുത്ത് ഉഷ്ണം പൊട്ടിയൊഴുകുന്ന കാലത്ത് അങ്ങനെയൊരു യോഗം ചേരുന്നതില്‍ പ്രത്യേക പ്രസക്തിയുണ്ടെന്നു  പാര്‍ട്ടി വിശ്വസിച്ചു. ഗ്രീഷ്മത്തില്‍ പിറന്ന്, എത്രയോ കഠിന ഗ്രീഷ്മങ്ങളെ അതിജീവിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ തീരുമാനമെടുക്കുമ്പോള്‍ അത് ഗ്രീഷ്മത്തിലാവണമെന്നും ഉഷ്ണം തിളയ്ക്കുന്ന ദേശത്താവണമെന്നും കണ്ടെത്തുന്നതില്‍ തന്നെ ഒരു കാവ്യാത്മകതയുണ്ട്. ..... ........ ...... ക്രമാതീതമായ ഉഷ്ണം മൂലം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കെല്ലാം ധാരാളം വെള്ളം കുടിയ്‌ക്കേണ്ടി വന്നു. അമേരിയ്ക്കയിലെ കെന്റുക്കിക്കാര്‍ ഇന്ത്യന്‍മാര്‍ക്കറ്റില്‍ ഔദ്യോഗികമായി പുറത്തിറക്കാന്‍ പോകുന്ന മിനറല്‍ വാട്ടര്‍ എല്ലാ കേന്ദ്ര കമ്മിറ്റിഅംഗങ്ങള്‍ക്കും ധാരാളമായി വിതരണം ചെയ്തിരുന്നു. ദൃശ്യമാധ്യമങ്ങള്‍ ഇത് പ്രത്യേകം പകര്‍ത്തുകയും ചെയ്തു. കെന്റുക്കിയുടെ ജിംബിം എന്ന ബോര്‍ബോണ്‍ വിസ്‌കിയുടെ ഗംഭീര വിജയത്തിനുശേഷമാണ് മിനറല്‍ വാട്ടര്‍ പുറത്തിറക്കാനും ഇന്ത്യയിലെ ഉഷ്ണപ്രദേശങ്ങളില്‍ പരീക്ഷണാര്‍ത്ഥം വിതരണം ചെയ്യാനും തീരുമാനിച്ചത്. .... ..... .... ശാസ്ത്രീയ യുക്തിബോധത്തില്‍ അധിഷ്ഠിതമായ ലോകവീക്ഷണത്തിന് ശക്തമായ തിരിച്ചടിയേറ്റതില്‍പ്പിന്നെ പാര്‍ട്ടിയിലും വിധവിവിശ്വാസികളുടെ എണ്ണം പെരുകി വരികയായിരുന്നു. ശത്രുസംഹാര പൂജകൊണ്ട് വലിയഫലസിദ്ധി ഉണ്ടാകുമെന്ന് നേതാക്കള്‍ വിശ്വസിച്ചു. .... ..... .... പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ താന്ത്രികന്മാര്‍ കേറിയിറങ്ങിയിരുന്നു.ജോത്സ്യന്മാരുടെ ഉപദേശപ്രകാരമാണ് മെയ് ഒമ്പതുതന്നെ തിരഞ്ഞെടുത്തത്.
        -നോവലിന്റെ ആദ്യ പേജുകളിലെ പ്രധാന വിവരണങ്ങളാണ് ഇവിടെ ഉദ്ധരിച്ചത്.  ഈ ഉദ്ധരണികളില്‍ നിന്നുതന്നെ നോവല്‍കര്‍ത്താവ് എന്താണ് തുടര്‍ന്നെഴുതുവാന്‍ ഉദ്ദേശിയ്ക്കുന്നതെന്ന് വ്യക്തം. ജീവിച്ചരിയ്ക്കുന്ന അല്ലെങ്കില്‍ മരണപ്പെട്ട ഒരു വ്യക്തിയെയും താന്‍പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും കുറിച്ച് ചരിത്രമെഴുതുമ്പോള്‍ വസ്തുതകള്‍ മാത്രമേ എഴുതുവൂ. എന്നാല്‍ നോവല്‍ കവിത കഥ തുടങ്ങിയ കാല്പനിക സൃഷ്ടികള്‍ നടത്തുമ്പോള്‍ കാവ്യാത്മകത വരുത്തുന്നതിന് ഭാവനയില്‍ വിരിയിച്ചെടുക്കുന്ന സങ്കല്‍പ്പങ്ങള്‍ ആവാം. എന്നാല്‍ യാഥാര്‍ത്ഥ്യത്തോടും കാലത്തോടും നീതി പുലര്‍ത്തുകതന്നെ വേണം. സത്യത്തിനുവിരുദ്ധമായതെന്തു കൂട്ടിച്ചേര്‍ത്താലും ആവ്യക്തിയോടും പ്രസ്ഥാനത്തോടും കാലഘട്ടത്തോടും കാണിയ്ക്കുന്ന നീതികേടായിട്ടു മാത്രമേ അത്തരം സംരംഭങ്ങളെ കണക്കാക്കുവാന്‍ കഴിയൂ.

          മുകളില്‍ അദ്ദേഹം എന്നു ചേര്‍ത്തിരിയ്ക്കുന്ന കഥാപാത്രം, നോവലില്‍ കഥാനായകനായ സി.കെ എന്ന കഥാപാത്രമാണ്. ഇദ്ദേഹം ശ്രി.വി.എസ്. അചുതാനന്ദനെ പ്രതിനിധീകരിയ്ക്കുന്നു. പാര്‍ട്ടി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയേയും. തീര്‍ച്ചയായും വി.എസ് ഇല്ലായിരുന്നുവെങ്കില്‍ 'ഗ്രീഷ്മമാപിനി' പിറക്കില്ലായിരുന്നു- എന്ന സുരേന്ദ്രന്റെ പ്രഖ്യാപനത്തിന്റെ ഉടുവസ്ത്രം ഇവിടെതന്നെയാണ് ഉരിഞ്ഞുവീഴുന്നത്. സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ വിമര്‍ശിയ്ക്കണമെന്ന ഒരൊറ്റ അജണ്ടമാത്രമേയുള്ളു. അതിന് മാധ്യമങ്ങള്‍ വലിയ പ്രചാരം നല്കി പ്രചരിപ്പിയ്ക്കുന്ന വി.എസ്- മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി പോരിനെ കരുവാക്കി, വി.എസ്സിനെ, വി.എസ് ആഗ്രഹിയ്ക്കാത്ത തലങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ടു പാര്‍ട്ടിയെ അവഹേളിയ്ക്കുകമാത്രമാണ് ഈ കൃതിയിലൂടെ സുരേന്ദ്രന്‍  നിര്‍വ്വഹിച്ചത്. വി.എസ്സാണ് സുരേന്ദ്രനെതിര്‍ നിന്നിരുന്നതെങ്കില്‍, പാര്‍ട്ടിയോടൊപ്പം നിന്നു വി.എസ്സിനെ അവഹേളിയ്ക്കുന്ന നോവലാകുമായിരുന്നു സുരേന്ദ്രനില്‍ നിന്നും പിറക്കുമായിരുന്നത്. വി.എസ്സിനു പകരം മറ്റൊരു നേതാവായിരുന്നുവെങ്കിലും നോവലിലെ കേന്ദ്ര കഥാപാത്രം ആ നേതാവാകുമായിരുന്നു.

           നോവലാരംഭിയ്ക്കുന്ന മെയ് ഒമ്പതിന് നോവല്‍ കര്‍ത്താവ് ജ്യോതിഷ പരമായും ചരിത്രപരമായും ഋതുപരമായും സ്ഥലപരമായും സമയപരമായും വലിയ പ്രാധാന്യം കല്പിച്ചുകൊടുക്കുന്നുണ്ട്. സി.കെയുടെ ജന്മദിനമായ മെയ് ഒമ്പതിനുയോഗം ചേര്‍ന്ന് അദ്ദേഹത്തെ തരം താഴ്ത്താന്‍ തീരുമാനിച്ചതു തന്നെ ആദ്ദേഹത്തെ അവഹേളിയ്ക്കുക എന്ന ഗൂഢമായ ഉദ്ദേശം പാര്‍ട്ടിയ്ക്കുണ്ടായിരുന്നതുകൊണ്ടാണെന്നാണ് പ്രതിപദ്യം. കേന്ദ്രകമ്മിറ്റിപോലുള്ള സുപ്രധാന യോഗങ്ങളുടെ സമയവും തീയതിയും സ്ഥലവും തീരുമാനിയ്ക്കുന്നത് കേരളത്തിലെ പാര്‍ട്ടി ഘടകമല്ലെന്നാര്‍ക്കാണ് അറിയാത്തത്. പാര്‍ടി കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും ഒരിയ്ക്കലും പാര്‍ടി കേരളഘടകത്തിന്റെ ആജ്ഞാനുവര്‍ത്തികളോ ഗ്രൂപ് പോരാട്ടാത്തിന്റെ വ്യക്താക്കളോ ആയിരുന്നുവെന്ന് ഇതുവരേയും മാര്‍ക്‌സിസ്റ്റ് വിരുദ്ധ മാധ്യമങ്ങളോ രാഷ്ട്രീയ ശത്രുക്കളോ ഉന്നയിച്ചതായി അറിവില്ല. എങ്കിലും സുരേന്ദ്രന് അതും പറയാതെ വയ്യ. ഉദ്ദേശം വേറെയാണല്ലോ. നോവല്‍ ആരംഭമായ ഇവിടെ നിന്നേ സുരേന്ദ്രന്‍ സത്യത്തെ മാനഭംഗം ചെയ്തുതുടങ്ങി. എതിര്‍പ്പുകളുണ്ടായാല്‍ ഇതു എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണെന്നോ, യാഥാര്‍ത്ഥ്യത്തോടൊപ്പം ഭാവനയും കൂടി ചേരുമ്പോഴെ ഒരു നോവല്‍ പൂര്‍ണ്ണമാകൂ എന്നോ പറയാമല്ലോ.

             യാഥാര്‍ത്ഥ്യങ്ങളി നിന്നും വ്യതിചലിച്ച് ഒരെഴുത്തുകാരന് എത്രദൂരം സഞ്ചരിയ്ക്കമെന്നതിന്റെ ഒന്നാന്തരം ഉദാഹരണവുമാണ് ഈ കൃതി. ജോത്സ്യന്മാരുടെ ഉപദേശപ്രകാരമാണ് മെയ് ഒമ്പതെന്ന തീയതി നിശ്ചയിച്ചതെന്നാണ് നോവലിസ്റ്റ് കണ്ടെത്തിയിരിയ്ക്കുന്നത്. പോരാഞ്ഞ് പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ താന്ത്രികന്മാര്‍ കേറിയിറങ്ങയിരുന്നു എന്നും സുരേന്ദ്രന്‍ കണ്ടെത്തിയിരിയ്ക്കുന്നു.. എത്തരം പരാമര്‍ശങ്ങളിലൂടെ ഇത്രത്തോളം സ്വയം അവഹേളിതനായ ഒരെഴുത്തുകാരനും മലയാളഭാഷയിലുണ്ടായിട്ടില്ല. മാന്യതയ്ക്കുനേരെ ചെളിവാരിയെറിയാന്‍ ചെളിക്കുണ്ടിലേയ്‌ക്കെടുത്ത് ചാടണാമായിരുന്നോ എന്ന് സുരേന്ദ്രന്‍ സ്വയം ചിന്തിയ്ക്കട്ടെ.

              അത്യുഷ്ണത്തിലായിരുന്നു കേന്ദ്രകമ്മിറ്റി ചേര്‍ന്നത്. ഖമ്മത്തെ പാറകള്‍ പഴുത്ത് ഉഷ്ണം പൊട്ടിയൊഴുകുന്ന കാലത്ത് അങ്ങനെയൊരു യോഗം ചെരുന്നതില്‍ പ്രത്യേക പ്രസക്തിയുണ്ടെന്ന് പാര്‍ട്ടി വിശ്വസിച്ചതായി സുരേന്ദ്രന്‍ കണ്ടെത്തി. അത്ഭുതപ്പെടാനൊന്നുമില്ല. സുരേന്ദ്രന്‍ ഇത്രയൊക്കെയേ പറയുന്നുള്ളു എന്നു കരതിയാല്‍ മതി.  പകല്‍ വെളിച്ചത്തില്‍ വൃക്ഷക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുകയും ഒരിടത്തുകൂടിതന്നെ ഭകഷിയ്ക്കുകയും കാഷ്ഠിയ്ക്കുകയും ചെയ്യുന്ന വാവലിനേപ്പോലെയാണ് സുരേന്ദ്രന്‍ എന്ന യാഥാര്‍ത്ഥ്യമറിയുമ്പോള്‍ തീര്‍ച്ചയായും സുരേന്ദ്രനോട് സഹതാപം തോന്നുകയേയുള്ളു.

            ഉഷ്ണം ശകിപ്പിയ്ക്കാനായി കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ അമേരിയ്ക്കയിലെ കെന്റുക്കി കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിലറക്കിയ മിനറല്‍ വാട്ടര്‍ കുടിച്ചതില്‍ സുരേന്ദ്രന് പ്രതിക്ഷേധമുണ്ട്. ദൃശ്യമാധ്യമങ്ങള്‍ ഇത് പ്രത്യേകം പകര്‍ത്തിയതില്‍ ആഹ്ലാദവുമുണ്ട്.

           ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയോടെപ്പം ഉടലെടുത്ത രൂക്ഷമായ സാമൂഹിക പ്രശ്‌നമാണ് ജലത്തിന്റേയും വായുവിന്റേയും മലിനീകരണം. ഇന്ന് യാത്രയിലും വീടുവിട്ടുള്ള ഇടങ്ങളിലും കുടിവെള്ളത്തിനായി ആശ്രയിയ്ക്കാന്‍ കഴിയുന്നത് മിനറല്‍ വാട്ടര്‍ തന്നെയാണ്. കുടിവെള്ള ഉല്പാദനം ഇന്ന് വലിയ വ്യവസായവുമാണ്. ഉല്പാദകന്‍ സ്വാഭാവികമായും മുതലാളിയുമാണ്. കെന്റുക്കിക്കെതിരെ എതിര്‍പ്പുകള്‍ ഇടതുപക്ഷങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. അത് ഇന്ത്യന്‍ ഭരണാധികാരികള്‍ ഇന്ത്യന്‍ പരമ്പരാഗത വ്യവസായത്തേയും ചെറുകിട വ്യാപരത്തേയും തകര്‍ക്കുന്നതരത്തില്‍ ഇന്ത്യന്‍ സാമ്പത്തികനയത്തെ മാറ്റിതീര്‍ത്തതിനെതിരേയാണ്. കെന്റുക്കിയുടെ ഉല്പന്നങ്ങളെ ബഹിഷ്‌കരിയ്ക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്തതായിട്ടറിവില്ല. ഈ മിനറല്‍ വാട്ടര്‍ മാറ്റി മറ്റേതെങ്കിലും കമ്പനിയുടെ ഉത്പന്നം ഉപയോഗിയ്ക്കാമെന്നു വച്ചാല്‍ അതും ഇതേ പോലുള്ള കുത്തകമ്പനികളുടേതു തന്നെയാകില്ലേ. കര്‍ഷകത്തൊഴിലാളിയും ചുമട്ടുതൊഴിലാളിയും തുടങ്ങി ദാരിദ്ര്യരേഖയ്ക്കു താഴെ നില്ക്കുന്ന ജനവിഭാഗങ്ങള്‍ മിനറല്‍ വാട്ടര്‍ ഇന്ത്യയില്‍ ഉല്പാദിപ്പിച്ചു വിപണിയില്‍ ഇറക്കുന്നുണ്ടോ. ഉണ്ടെങ്കിലവര്‍ ഇവര്‍ അതുവരെ പ്രതിനിധാനം ചെയ്ത വര്‍ഗ്ഗത്തില്‍ നിന്നു മാറി മുതലാളിത്തവര്‍ഗത്തില്‍ ഉള്‍പ്പെട്ടുപോകില്ലെ. ഇത്തരം ചിന്തകള്‍ ഒന്നും തന്നെ സുരേന്ദ്രനെ അലട്ടുന്നില്ല. എന്നാല്‍ ആഹ്ലാദിപ്പിയ്ക്കുന്നുമുണ്ട്. അതുകൊണ്ടാണ് പത്രക്കാരെ പരാമര്‍ശ്ശിച്ചത്.

           കെന്റുക്കിയേക്കുറിച്ച് മറ്റൊന്നുകൂടി സുരേന്ദ്രനറിയാം. അത് അവരുടെ ജിംബിം എന്ന ബോര്‍ബോണ്‍ വിസ്‌കിയെക്കുറിച്ചാണ്. ഞാന്‍ മദ്യപാനിയല്ലാത്തതിനാല്‍ ഈ മദ്യത്തെ ക്കുറിച്ചുമറിയില്ല. ആദ്യമായി കേട്ടത് സുരേന്ദ്രന്‍ എഴുതിയത് വായിച്ചപ്പോഴാണ്.


             സാങ്കേതികവിദ്യയെക്കുറിച്ച് ഈയിടെയായി പാര്‍ടി വാചാലനാകുന്നതുമൊരു കുറ്റമായി സുരേന്ദ്രന്‍ കാണുന്നുണ്ട്.  പാര്‍ടിയുടെ ഉത്ഭവകാലത്ത് ജനങ്ങള്‍ തൊഴില്‍ മെഖലയായി ഭൂരിപക്ഷവും ആശ്രയിച്ചിരുന്നത് കാര്‍ഷികമേഖലയേയാണ്. ദാരിദ്ര്യം അതിന്റെ പരമകോടിയില്‍ ചുടലനൃത്തമാടിയിരുന്ന കാലം. ജന്മികള്‍ക്കു കീഴില്‍ ഒരു വര്‍ഗ്ഗം മുഴുവന്‍ അടിമകളായി, മാടുകള്‍ക്കുള്ള തുഛമായ പരിഗണനപോലും ലഭിയ്ക്കാതെ ജീവിയ്‌ക്കേണ്ടി വന്ന ആ കാലത്തെ സംഭവങ്ങള്‍ ഇന്നത്തെ പിന്മുറക്കാര്‍ക്ക് വെറുമൊരു കെട്ടു കഥകള്‍മാത്രമായി ശേഷിയ്ക്കുന്നത് സുരേന്ദ്രനേപോലുള്ളവര്‍ ചരിത്രത്തെ വളച്ചൊടിയ്ക്കുകയും തമസ്‌കരിയ്ക്കുകയും ദുര്‍വ്യാഖ്യാനങ്ങള്‍ ചെയ്യുുന്നതുകൊണ്ടുമാണ്. പില്ക്കാല രചനകളിലും ആവിഷ്‌കാര കലകളിലും ജന്മിത്വത്തെ മഹത്വവത്ക്കിയ്ക്കുകയും, ജന്മിത്വത്തിനെതിര്‍ നിന്നവര്‍ സമൂഹത്തിന്റെ തിന്മകളെ പ്രതിനിധാനം ചെയ്യുന്നവരാണെന്നും ചിത്രീകരിയ്ക്കപ്പെട്ടു.

           ജാതിമത ശക്തികള്‍ക്കെതിരെയും ഉച്ചനീചത്വങ്ങള്‍ക്കെതിരെയും സന്ധിയില്ലാതെ പോരടിച്ചുനേടിയ സമത്ത്വത്തെ ഇന്ന് തല്ലിതകര്‍ക്കുന്നതിനുണ്ടാകുന്ന പ്രചോദനം ഇത്തരം ദുര്‍വ്യാഖ്യാനങ്ങളില്‍ നിന്നുമുടലെടുക്കുന്ന തെറ്റായ അറിവുകളിലൂടെയുണ്ടാകുന്ന വിശ്വാസതകര്‍ച്ചയില്‍ നിന്നുമുണ്ടാകുന്നതാണ്. വിശ്വാസതകര്‍ച്ച അരാചകത്ത്വവും ഭീകരവാദവുമുണ്ടാകുന്നതിന്നൊരു കാരണമായി ഭവിയ്ക്കാറുമുണ്ട്.

           കൃഷിയെ മാത്രം തൊഴില്‍ മേഖലയെന്ന നിലയില്‍ ആശ്രയിച്ചിരുന്ന ജനങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്ന തരത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ യന്ത്രവത്ക്കരണം കൊണ്ടുവന്നാല്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന ജനസമൂഹത്തിന് താങ്ങാനാകില്ല. ഇതുതന്നെയാണ് കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ വിഷയത്തിലും സംഭവിച്ചത്. കംമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ഫലപ്രദമായി നടപ്പിലാക്കിയപ്പോ ഉടലെടുത്ത വമ്പിച്ച തൊഴില്‍ സാദ്ധ്യത, ശാസ്ത്രീയമായി ഒരു പദ്ധതി നടപ്പിലാക്കിയാലുണ്ടാകുന്ന വിജയത്തെ സൂചിപ്പിയ്ക്കുന്നു. ഇത്തരത്തിലല്ലാതെ കമ്പ്യൂട്ടര്‍ എന്ന ഉപകരണം മാത്രമായി ഇറക്കമതിചെയ്ത് ഒരു സ്ഥാപനത്തില്‍ സ്ഥാപിച്ചാല്‍ ആ സ്ഥാപനത്തില്‍ പുതിയ നിയമനങ്ങള്‍ നടക്കാതെ തെഴിലവസരങ്ങള്‍ ഉണ്ടാകില്ലെന്നുമാത്രമല്ല ആ സ്ഥാപനത്തില്‍ നിലവില്‍ പണിയെടുത്തുകൊണ്ടിരിയ്ക്കുന്നവരുടെ തൊഴില്‍ കൂടി നഷ്ടപ്പെടും.

           ശാസ്ത്ര സാങ്കേതികവിദ്യ വളര്‍ച്ച നേടിയ ഈ കാലഘട്ടത്തില്‍ ആ വളര്‍ച്ചയെ പൊതുജനങ്ങളക്ക് അനുഗുണമായ തരത്തില്‍ ഉപയോഗപ്പെടുത്താതെ പഴയ മുദ്രാവാക്യങ്ങളില്‍ നിന്നും വ്യതിചലിയ്ക്കാതെ തുടരണമെന്ന ശാഠ്യം പുരോഗമനത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്.

           (തുടരും)

Saturday, June 9, 2012

ആരാണീ കെ.എം. ഷാജി?




                          
                               

                     ആരാണീ കെ.എം. ഷാജി? എന്തിനാണിയാള്‍ കേരളസാംസ്‌കാരിക മണ്ഡലത്തിന്റെ തിരുമുറ്റത്തിന്റെ ഒത്ത നടുക്ക് കയറിയുരുന്ന് പരസ്യമായി വിസര്‍ജ്ജിയ്ക്കുന്നത്? ആരുടെ മലമാണിയാള്‍ തലച്ചുമാടായി കൊണ്ടുനടക്കുന്നത്? കേരളത്തിന്റെ ആദരണീയരായ സാംസ്‌കാരിക നായകര്‍ക്കുനേരെ അമേദ്യമെറിഞ്ഞാലിയാള്‍ക്കെന്ത് പ്രതിഫലാമണവര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്?

Sunday, May 27, 2012

രക്തസാക്ഷികള്‍

                                            



                                                                         
                                                     ലൂസിഫര്‍

                                    രക്തസാക്ഷിയെ രക്തസാക്ഷിയോടല്ലാതെ മറ്റൊന്നിനോടും ഉപമിയ്ക്കാന്‍ കഴിയാത്ത അതുല്യനായ ധീരനാണ്.  പ്രസ്ഥാനത്തേയും ആശയത്തേയും സംരക്ഷിയ്ക്കാന്‍ സ്വയം ബലിനല്കിയവന്‍  രക്തസാക്ഷി. 

                                   എല്ലാ രാഷ്ട്രീയ കൊലപാതകത്തിലും കൊലചെയ്യപ്പെട്ടവന്‍ രക്തസാക്ഷിയല്ല.  ബിന്‍ലാദന്‍ രക്തസാക്ഷിയല്ല.  എന്നാല്‍ സദാം ഹുസൈന്‍ രക്തസാക്ഷിയാണ്.

                    ബിന്‍ലാദന്‍ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ലോകത്താകമാനം  ഭീകരപ്രവര്‍ത്തനം നടത്തി.  അതിന്റെ അനന്തരഫലമായി അയാള്‍ കൊലചെയ്യപ്പെട്ടു. അതിനാല്‍ അയാള്‍ ലോകജനാധിപത്യ വിശ്വാസികളുടെ മുന്നില്‍ ഭീകരനാണ്. എന്നാല്‍ ബിന്‍ലാദന്‍ കേവലമായ ഒരു ന്യൂനപക്ഷത്തിന്റെ ആരാധ്യനും അതുകൊണ്ടുതന്നെ അവരുടെ ധീരനായ രക്തസാക്ഷിയുമാണ്. 

                                  എന്നാല്‍ സദാം ഹുസൈന്‍ ലോകത്താകമാനമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് മുന്നില്‍ വേട്ടയാടപ്പെട്ട ബലിമൃഗവും ധീരനായ രക്തസാക്ഷിയുമാണ്.  സാമ്രാജ്യത്ത്വത്തിന്റെ കൊലക്കയറിനു മുന്നില്‍ പതാറാതെ നിന്ന ധീരനാണ്.  എേതൊരു രക്താസാക്ഷിയ്ക്കും എക്കാലത്തേയും മാതൃകയാണ്.   അതിനല്‍ സദാം ജനാധിപത്യ വിശ്വാസികളുടെ രക്തസാക്ഷിയാണ്. അതുകൊണ്ടുതന്നെ  സദാം ലോകാരാധ്യനായ രാക്തസാക്ഷിയായി മാറപ്പെട്ടു.

                   ഇന്ദിരാഗാന്ധിയ്ക്കും രാജീവ് ഗാന്ധിയ്ക്കും രക്തസാക്ഷി പരിവേഷമുണ്ടെങ്കിലും അവര്‍ സ്വീകരിച്ച നയങ്ങളുടെ തിരിച്ചടിയായി കൊലചെയ്യപ്പെടല്‍ സംഭവിച്ചതിതിനാല്‍  ഗാന്ധിജിയ്‌ക്കൊപ്പം രക്തസാക്ഷിത്ത്വത്തിന്റെ മഹത്ത്വം ഈ രണ്ടു കൊലപാതരങ്ങള്‍ക്കും നേടാനായില്ല.  അതുകൊണ്ട് അസ്സല്‍ ഗാന്ധിയേക്കാള്‍ ഗാന്ധിനാമം അവരോധിയ്ക്കപ്പെട്ടുകിട്ടിയവര്‍ കൂടുതല്‍ സ്മരണീയരാക്കപ്പെട്ട ഈ കലിയുഗത്തില്‍ ഗാന്ധിജി ഒരുപക്ഷെ പൂര്‍ണ്ണമായും വിസ്മരിയ്ക്കപ്പെട്ടുപോയേനെ.


                                  സാമ്രജ്യത്വം സോഷ്യലിസ്റ്റ് ചിന്തകളെ നേരിടുന്നത് പുതിയ മാര്‍ഗ്ഗത്തിലൂടെയാണ്.  പഴയകാല മര്‍ദ്ദിതമാര്‍ഗ്ഗങ്ങളില്‍ നിന്നും ഗതിമാറ്റി ആധുനിക വാര്‍ത്താ മാധ്യമങ്ങളെയുപയോഗിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചും, അത്തരം വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വര്‍ദ്ധിപ്പിയ്ക്കുന്നതിനുതകും വിധം ചര്‍ച്ചകള്‍ വളര്‍ത്തിയും, സോഷ്യലിസ്റ്റുപ്രസ്ഥാനങ്ങളെ  നിയമസംരക്ഷണം കിട്ടാന്‍ പോലും അര്‍ഹതയില്ലാത്ത ഔട്‌ലാസുകളാക്കിമാറ്റി ഒറ്റപ്പെടുത്തി ഇല്ലായ്മചെയ്യുന്ന കുടിലവും ബൗദ്ധികവുമായ തന്ത്രങ്ങളാണ് അവരുടെ ആധുനിക ആയുധം.  മാധ്യമങ്ങള്‍ എക്കാലത്തും എല്ലായിടത്തും മുതലാളിത്ത്വം അംഗീകരിയ്ക്കുന്ന മുതലാളിമാരാല്‍ ഉടമസ്ഥതപ്പെട്ടിരിയ്ക്കുന്നതിനാല്‍ സോഷീലിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്ന ഇടങ്ങളിലെല്ലാം ഇത് നടന്നുവരുന്നു.  ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായമായി മാധ്യമവ്യവസായവും മാറിയതിനാല്‍ വാര്‍ത്തകളെ വിവാദമാക്കുകയും വിവാദങ്ങളെ വാര്‍ത്തകളാക്കുകയും ഇവരണ്ടും കിട്ടിയില്ലായെങ്കില്‍ കൃത്രിമമായി വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുകയും ചെയ്തുകൊണ്ടു സാധാരണ ജനത്തിന്റെ ചിന്തകളെ ശിഥിലീകരിച്ച് സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കെതിരേ ആശയപ്രചരണം നടത്തുകയും മാര്‍ക്കറ്റില്‍ റേറ്റിംഗുയര്‍ത്തി ലാഭമുണ്ടുക്കുകയും ചെയ്യുന്ന കുറുക്കന്മാരുടെ മടകളാണ് ഇന്ന് മാധ്യമ സ്ഥാപനങ്ങള്‍.  അതുകൊണ്ടാണ് ലോകത്തിലെ എേറ്റവും വലിയ മാധ്യമ മുതലാളിയ്ക്ക് ബ്രിട്ടനില്‍ തല്ലുകൊണ്ടത്.

                                 കൊലപാതകങ്ങളെ അപലപിയ്ക്കാതിരിയ്ക്കാനാകില്ല.  എന്നാല്‍ കൊലചെയ്യപ്പെട്ട ആദ്യനിമിഷങ്ങളില്‍ കൊലചെയ്തവരെ തിരിച്ചറിയുംമുമ്പ് കൊലപാതകികളെ നിശ്ചിയ്ക്കുന്നത് സംശയത്തിനിടവരുത്തും.  അന്വേഷണം പുരോഗമിയ്ക്കവേ ഭരണാധികാരിയല്ലാത്ത, രാഷ്ട്രീയത്തില്‍ ഉന്നതാധികാരമുള്ള,  ആഭ്യന്തരം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയിലെ എേറ്റവും ഉയര്‍ന്ന നേതാവായ ഒരാള്‍  പോലിസ് ഓഫീസര്‍മാരുടെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കിടയിലേയ്ക്ക് കയറി ചെല്ലുന്നതും അവിശ്വാസം വര്‍ദ്ധപ്പിയ്ക്കും.  കൂടികാഴ്ച്ചയുടെ അനന്തരഫലമെന്ന വണ്ണം സത്യസന്ധനെന്നും  കാര്യശേഷിയുള്ളവനെന്നും പരക്കെ അംഗീകിയ്ക്കപ്പെട്ട പോലിസ് ഓഫീസറെ അന്വേഷണച്ചുമതലകളില്‍ നിന്നും മാറ്റപ്പെട്ടതും സംശയുമുളവാക്കും.  ഈ ഉദ്യോഗസ്ഥനെതിരെ പൊടുന്നനെ ഒരു പക്ഷത്തിനിന്നും കൂമാറി മറുകണ്ടം ചാടിയ ഒരു പക്ഷപാതി പണ്ടെങ്ങോ നടന്നതെന്നവകാശപ്പെട്ടുകൊണ്ടൊരു കുറ്റം ആരോപിച്ച് പരാതി സമര്‍പ്പിയ്ക്കുന്നതും സംശയങ്ങളുടെ കുന്ത മുനയ്ക്ക് മൂര്‍ച്ചയേറ്റുകയാണ്.

                                ഇത്തരം സംഭവങ്ങള്‍ ഇന്നത്തെ പ്രതിപക്ഷം ഭരിയ്ക്കുമ്പോഴാണുണ്ടായതെങ്കില്‍ മാധ്യമങ്ങള്‍ എന്തു നിലപാട് സ്വീകരിയ്ക്കുമായിരുന്നു. 

                                രണ്ടുമാസങ്ങള്‍ക്കുമുമ്പ് ഒരു വിദ്യദര്‍ത്ഥിനേതാവിനെ എതിര്‍ വിഭാഗത്തിലെ പാര്‍ട്ടിക്കാര്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു.  ആ കൊലപാതകം വെറും ''വെട്ടേറ്റുമരിയ്ക്കലും'' ഇപ്പോഴത്തെകൊലപാരകം ''കൊലചെയ്തു'' ''വെട്ടിക്കൊന്നു'' ''അന്‍പത്തിയൊന്ന് വെട്ട്'' ഇങ്ങനെ വാര്‍ത്തകള്‍ നല്കുന്നത് നിഷ്പക്ഷ വാര്‍ത്തകളെന്ന് അവകാസപ്പെടുന്നതുകൊണ്ട് സത്യത്തെ മറയ്ക്കാകുമെന്ന് കരുതുന്നുണ്ടോ?

                                      അകാരണമായി പത്രമുതലാളിയുടേയും പത്രാധിപരുടേയും നയങ്ങളെ പിന്തുണച്ചില്ലെന്ന ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിച്ച് ഒരു കവിയുടെ ഖണ്ഡകാവ്യത്തിന്റെ തുടര്‍ പ്രസിദ്ധീകരണം നിരാകരിച്ചു കൊണ്ട് ഫാസിസത്തെ വളര്‍ത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് സുവ്യക്തമായി തെളിയിച്ചു മലയാളത്തിലെ സമകാലിക മലയാളമെന്ന വാരിക.

                                     എം.എം ഹസന്‍ കോണ്‍ഗ്രസുകാരും കൊന്നിട്ടണ്ടെന്നു പറഞ്ഞാലത് വാര്‍ത്തയാകുന്നില്ല.  മാ.ര്‍ക്‌സിസ്റ്റു കാരെ ഉന്മൂലനം ചെയ്യുന്നത് അജണ്ടയാക്കിയവര്‍ക്ക് മാര്‍ക്‌സ്ിസ്റ്റ്കാരെ കൊല്ലുന്നത് ജനാധിപത്യസംരക്ഷണത്തിന്റെ അനിവാര്യ ഭാഗമാണെന്ന് പറയാതെ പറയുകയാണ്. 

                                      നുണപരിശോധന എന്ന വങ്കത്തരവുമായി ഞാനും ജീവിച്ചിരിപ്പുണ്ടെന്ന് നുണയന്മാരുടെ കഞ്ഞിവയ്പ്പുകരനായ അധികാരസ്ഥാനങ്ങളില്‍ നിന്നും സ്വന്തം പാര്‍ട്ടിക്കാരാല്‍ തന്നെ ആട്ടിയോടിയ്ക്കപ്പെട്ട ഒരു മുന്‍ യൂത്ത് നേതാവ് കുഴലൂത്തും നടത്തി. സ്വന്തം പാര്‍ട്ടിക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയാലെന്തായിരിയ്ക്കുമെന്ന് നന്നായറിയാവുന്ന ഈ മുന്‍ യൂത്ത് നേതാവ് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് നേരെ ഒളിയമ്പെയ്ത് മാളത്തിലിരുന്ന് ആര്‍ത്ത് ചിരിയ്ക്കുന്നുണ്ടാകാം.

                                  എം.എം മണിയുടെ പ്രസംഗം ഉയര്‍ത്തുന്ന അലകളും തിരമാലകളും കൊടുങ്കാറ്റും കെട്ടടങ്ങുമ്പോള്‍ ചിലപ്പോള്‍ സംശുദ്ധ സംഗീതം കേട്ട് നമുക്ക് സുഖമായുറങ്ങാന്‍ കഴിഞ്ഞേയ്ക്കും.

                                  അരാഷ്ട്രീയ വാദികളും ചരിത്രം വായിയ്ക്കാത്തവരും അലസരുമടങ്ങുന്ന പുതുതലമുറ വസ്തുതകള്‍ പഠിച്ച് നെല്ലും പതിരും വേര്‍തിരിയ്ക്കുന്ന കാലം വരുന്നതുവരെ വൈതാളികനൃത്തം ആടിക്കൊണ്ടുതന്നെയിരിയ്ക്കും

Saturday, May 26, 2012

സി.എച്. അശോകന്‍ ഉയര്‍ത്തുന്നചിന്തകള്‍

      

                                                                                                                                                                            
                                                                                                                                                               ലൂസിഫര്‍    


                                  ശശീന്ദ്രകുമാര്‍ ഫെയ്‌സ്ബുക്കിലെഴുതിയ കമന്റ്കണ്ടപ്പോള്‍ പ്രതികരിയ്ക്കാതിരിയ്ക്കാന്‍  കഴിയുന്നില്ല.  ശശീന്ദ്രകുമാറിനെ എനിയ്ക്ക് വ്യക്തിപരമായി നേരിട്ട് പരിചയമില്ല.  ശശീന്ദ്രന്‍ പിന്തരടരുന്ന  തത്വസംഹിത എന്തെന്നുമറിയില്ല. ഒരു കാര്യം വ്യക്തമാണ്.  അദ്ദേഹത്തെ ആഹ്ലാദിപ്പിച്ച അപൂര്‍വ്വ സംഭവങ്ങളിലൊന്നാണ് സി എച്ച് അശോകന്റെ അറസ്റ്റ്.

                   ശശീന്ദ്രന് അടിയന്തിരാവസ്ഥ കാലത്ത് കാണാതായ രാജനെ അറിയാമോ? സൈമണ്‍ ബ്രിട്ടോ എന്ന ജീവിച്ചിരിയ്ക്കുന്ന രക്തസാക്ഷിയെ?  സ:ഇ.കെ നായനാര്‍ കൊലകേസ്സില്‍ പ്രതിയായിരുന്നെന്ന വസ്തുത? പുന്നപ്രയിലെ സഖാക്കള്‍ വാരിക്കുന്തമെടുത്തത് തേങ്ങാകുത്താനായിരുന്നില്ലെന്നറിയാമോ?

                    സ:കുഞ്ഞാലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആര്യാടന്‍ മുഹമ്മദ് എങ്ങനെയാണ് കുഞ്ഞാലിയുമായി ബന്ധപ്പെട്ടുവരുന്നത്? അഒീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയാതെങ്ങനെയെന്നറിയാമോ?

                      ടി.പി വധകേസ് മാധ്യമങ്ങളും ശശീന്ദ്രനും ഉത്സാഹപൂര്‍വ്വം ആഘോഷിയ്ക്കുമ്പോള്‍ കൊല്ലം ജില്ലയില്‍ ഓച്ചിറയില്‍ ഒരു നിസ്സഹായായ ഒരു അമ്മയേയും അവരുടെ ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും വ്യഭിചാരത്തിനും ബലാത്സംഗത്തിനും കൂട്ടുനിന്നുവെന്ന കുറ്റം ആരോപിച്ച് ജയിലിലടച്ചു. ഈ സ്ത്രീയുടെ എേക ആശ്രയമായിരുന്ന സഹോദരനെ ഇതേകേസില്‍ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്റ്റേഷനില്‍ ചെന്നതായിരുന്നു ഈ പാവം സ്ത്രി. ആറുമാസം കഴിഞ്ഞ് സത്യം തിരിച്ചറിഞ്ഞ കോടതി ഇവരെ വെറുതേ വിടുകയായിരുരുന്നു. ബലാത്സംഗം നടത്തിയ പ്രതികളെ നാളിതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

                  അഭയ കേസ് ആരൊക്കെ അന്വേഷിച്ചു?

                  മലപ്പുറത്ത് അദ്ധ്യാപകനെ ചവിട്ടിക്കൊന്ന കേസില്‍ സാക്ഷിപറയുന്നവനെ കൈകാര്യം ചെയ്യുമെന്ന് പരസ്യമായി ആക്രോശിച്ച ലീഗ് നേതാവിനെതിരെ നിയമപരമായി എന്തെങ്കിലും സ്വീകരിച്ചോ? കണ്ണൂരിലെ ഇ.പി ജയരാന്റെ ശരീരത്തിലിന്നുമിരിയ്ക്കുന്ന വെടിയുണ്ട ആരുടെ നിര്‍ദ്ദേശപ്രകാരമാണ് തുളച്ചുകയറ്റിയത്.

                         കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പിടിയിലായ ക്വട്ടേഷന്‍ സംഘങ്ങള്‍ ആരുടെ ആവശ്യപ്രകാരമാണ് എന്തുദ്ദേശത്തോടെയാണ് കണ്ണൂരിലെത്തിയത്? അന്ന് ആരാണ് ഇവരെ പോലീസ് ബന്ധവസ്സില്‍ നിന്നും വിടുവിയ്ക്കാന്‍ സത്യാഗ്രഹമിരുന്നത്? ആ കേസിനെന്തു സംഭവിച്ചു?

                   ടി.പി വധത്തിനു ശേഷം ഒഞ്ചിയത്ത്് സാധാരണ ജീവിതത്തിനെന്താണ് സംഭവിയ്ക്കുന്നത്? ഹിംസ്രാത്മകമായ എേകാധിപത്യ-ഫാസിസ്റ്റ്-സ്വയംഭരണ ശൈലി തുടങ്ങുവാനും നിലനിറുത്തുവാനും ആരാണ് അധികാരം നല്കുന്നത്?

                    ഇന്നത്തെ പുതുതലമുറക്കാര്‍ക്ക് നേരിട്ടനുഭവമില്ലാത്ത ഒരു പൂര്‍വ്വകാല ചരിത്രമുണ്ട് കേരളത്തിലെ പുരോഗമനപ്രസ്ഥാനത്തിന്. അത് ചോരച്ചാലുകള്‍ നീന്തിക്കയറിയ ചരിത്രമാണ്. തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ  അസാനിച്ച ചരിത്രം. കള്ളക്കേസുകളില്‍ കുടുക്കി ഭീകരമര്‍ദ്ദനത്തിന് ഇരയാക്കി തുറുങ്കിലടയ്ക്കപ്പെട്ടവര്‍. പോലിസിന്റേയും ജന്മിമാരുടേയും മുതലാളിമാരുടേയും മരദ്ദനത്തിനിരയായവര്‍. അനേകായിരം രക്തസാക്ഷികള്‍. ജീവച്ഛവങ്ങളായി ജീവിച്ചു മരിച്ചവര്‍. അവരുടെ കരുത്തില്‍ പ്രതീക്ഷയില്‍ പകര്‍ന്നുനല്കിയ ആവേശത്തില്‍ വളര്‍ന്നു കരുത്താര്‍ജ്ജിച്ചതാണ് ഈ പ്രസ്ഥാനം. ജീവിച്ചരിയ്ക്കുന്നവരും മരിച്ചുപോയവരും കൊലചെയ്യപ്പെട്ടവരുമായ അനേകായിരം സി.എച്.അശോകന്മാരുണ്ടിന്നും ഈ പ്രസ്ഥാനത്തിന്.

                         അവര്‍ പകര്‍ന്നു നല്കിയ കരുത്തും ആവേശവും സമരചരിത്രവും ഉള്‍ക്കൊണ്ടാണ് 2002-ല്‍56/2002 എന്ന കറുത്ത ഉത്തരവിനെതിരെ സി.എച്.അശോകന്‍ സമരം നയിച്ചത്. അന്നത്തെ സമരത്തീച്ചൂളയില്‍ എന്‍.ജി.ഒ യൂണിയന്റെ തണലില്ലായിരുന്നെങ്കില്‍ എന്‍.ജി.ഒ അസോസിയേഷന്‍ വെന്തുരുകി ചാമ്പലായിപ്പോയേനെ. രാത്രിയുടെ രണ്ടാം യാമത്തില്‍ സൂച്ചക്കുഞ്ഞുങ്ങളെ ചാക്കില്‍ക്കെട്ടി വിജനമായ സ്ഥലങ്ങളില്‍ കൊണ്ടുചെന്ന് കളയുന്നതുപോലെ അഴുക്കുചാലിലെറിഞ്ഞപ്പോള്‍ സി.എച്ച് അശോകന്റെ പ്രസ്ഥാനമേയുണ്ടായിരിന്നുള്ളു അവരെ യാതൊരയിത്തവും കൂടാതെ എേറ്റുവാങ്ങുവാന്‍. അന്ന് നഷ്ടപ്പെട്ടുപോകേണ്ട അഭിമാനം നിലനിറുത്തിയത് അശോകന്‍ പ്രതിനിധാനം ചെയ്ത സംഘടനയിലൂടെയായിരുന്നു.

                            പുതുതലമുറക്കാര്‍ പൂര്‍വ്വകാലത്തെ അറിയണം, പഠിയ്ക്കണം. വ്യക്തികളേക്കാള്‍ പ്രസ്ഥാനത്തെ സ്നേഹിയ്ക്കണം. വ്യക്തിയാരാധന ആ വ്യക്തിയുടെ വ്യക്തിപ്രഭാവത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതും, വ്യക്തിയുടെ അന്ത്യത്തോടെ അവസാനിയ്ക്കുന്നതും, ഒരളവുവരെ സ്വാര്‍ത്ഥവും സ്വേച്ഛാധിപത്യപരവും എേകാധിപത്യപരവും  അരാഷ്ട്രീയപരവുമാണ്. അത് ആര്‍. ബാലക്ൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസുപോലെയാണ്.

                                  വ്യക്തികള്‍ക്ക് അതീതമാണ് പ്രസ്ഥാനം. അത് കൂട്ടായ തീരുമാനത്തിന് വിധേയമാണ്. അച്ചടക്കം അനിവാര്യമായ അതിന്റെ കരുത്താണ്. ചര്‍ച്ചകളും തീരുമാനങ്ങളും അച്ചടക്കവുമാണതിന്റെ ശക്തി. വലിയ പ്രതീക്ഷയോടെ പ്രസ്ഥാനം വളര്‍ത്തിയെടുത്തവര്‍ സ്വാര്‍ത്ഥ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനുവേണ്ടി പ്രസ്ഥാനത്തെ വിട്ടുപോവുകയും വര്‍ഗ്ഗശത്രുവിന് വളമാവുകയും പ്രസ്ഥാനത്തിന്റെ സര്‍വ്വ നാശത്തിനായി പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നത് വേദനാജനകമാണ്. ഇവര്‍ പ്രസ്ഥാനത്തിലുണ്ടായിരുന്നപ്പോള്‍ ഇവരുടെ പിന്മുറക്കാരോട് പറഞ്ഞു പഠിപ്പിച്ച പാര്‍ടി അച്ചടക്കവും നിസ്വാര്‍ത്ഥയും മറ്റെല്ലാമെല്ലാം വെറും കാപട്യമായിരുന്നുവെന്ന് വ്യാഖ്യാനിച്ചാല്‍ അതിനെ കുറ്റപ്പെടുത്താനാകുമോ?

                            എം.വി രാഘവന്‍ മുതല്‍ ഇങ്ങേയറ്റത്ത് ശെല്‍വരാജന്‍വരെയുള്ളവര്‍ തികച്ചും വ്യക്ത്യാധിഷ്ഠിതമായ സ്വാര്‍ത്ഥതയ്ക്കപ്പുറം ആശയപരമായ എന്ത് വിയോജിപ്പുകൊണ്ടാണ് പ്രസ്ഥാനം വിട്ടുപോയത്. ഇക്കൂട്ടരുടെ ആരുടെയെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനം പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുംവിധമായിരുന്നോ? വര്‍ഗ്ഗശത്രുവിന് വളമായി, പൊളിടിയ്ക്കല്‍ പിമ്പിനേപോലെ കൂട്ടികൊടുപ്പുകാരനേപോലെ സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കിയവര്‍.

                                  ചരിത്രത്തിന്റെ പുനര്‍ വായനയിലൂടേയും വ്യക്തമായ, തെളിവാര്‍ന്ന ചിന്തകളിലൂടെയും, വിശകലനത്തിലൂടേയും പുതുചിന്തകര്‍ വസ്തുതകള്‍ വിലയിരുത്തുന്നകാലം വരണമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു.

                               ഇതെഴുതികൊണ്ടിരിയ്ക്കുമ്പോഴാണ് പ്രഭാവര്‍മ്മയുടെ കവിത തിരസ്‌കരിച്ചുകൊണ്ട് സമകാലീനമലയാളം ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററുടെ പ്രസ്ഥാവന ശ്രദ്ധയില്‍പ്പെട്ടത്. നന്ദിയുണ്ട് ശ്രീ ജയച്ചന്ദ്രന്‍ നായരോട്. തന്റെ രാഷ്ടീയ നയലപാട് ഒരു മറയുമില്ലാതെ തുറന്ന് പറഞ്ഞതിന്, വൈകിപ്പോയെങ്കിലും. കലാകഉമുദിയെപിളര്‍ത്തി അതിന്റേരൂപവും ഭാവവും ഒരുളുപ്പുമില്ലാതെ അനുകരിയ്ക്കുകയും താത്ക്കാലികമായെങ്കിലും അതിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചയാളാണല്ലോ ഈ ദേഹം. മാര്‍ക്‌സിസ്റ്റ് വിരുദ്ധ നിലപാടില്‍ മലയാളം ആഴ്ചപ്പത്ിപ്പിനോടൊപ്പമെത്താന്‍ ഇന്നും ഒരാ പ്രസിദ്ധീകരണത്തിനമായിട്ടില്ല. അത്ര വെറുപ്പാണാപ്രസ്ഥാനത്തോട് ഈ പ്രസിദ്ധീകരണം വച്ചുപുലര്‍ത്തുന്നത്.

                    ഈ നിലപാട് കണ്ടപ്പോള്‍ ചില സംശയങ്ങള്‍ എന്നെ അലട്ടിത്തുടങ്ങി. അതായത് ജനാധിപത്യമില്ലായ്മയാണല്ലോ മാ.ര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ എേറ്റവും വലിയ കുറ്റവും വൈകല്യവുമെന്ന് ഈ പ്രസിദ്ധികരണമുശപ്പെടെയുള്ള മാര്‍ക്‌സിസ്റ്റ് വിരുദ്ധരുടെ ആക്ഷേപം. ഒരു പ്രസിദ്ധീകരണം പ്രത്യേകിച്ചും ഒരു രാഷ്ട്രീയപാര്‍ടിയുടേയും മുഖപത്രമല്ലാത്ത സ്ഥിതിയ്ക്ക് എല്ലാ ആശയങ്ങളും പ്രകാശിപ്പിയ്ക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ നിഷേധിയ്ക്കുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്. വാര്‍ത്തകളിലൂടെ കണ്ടത് ദേശാഭിമാനിയില്‍ ടി.പി വധത്തെ അനുകൂലിച്ചു ലേഖനമെഴുതി എന്ന കാരണത്താലാണ് നിഷേദിച്ചതെന്നാണ്. അത്തരത്തില്‍ ഒരു ലേഖനമെഴുതിയാല്‍ ആ ലേഖനത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് ലേഖനമെഴുതി പ്രതികരിയ്ക്കുക എന്നതല്ലേ ജനാധിപത്യമര്യാദ. അല്ലാതെ ലേഖകനെ തിരസ്‌ക്കരിയ്ക്കുന്നത് ഫാസിസത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരത്തില്‍ എല്ലാപ്രസ്ിദ്ധീകണങ്ങളും തങ്ങളുടെ നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഒരു രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭാവിയെന്തായിരിയ്ക്കും. കാലിത്തെഴുത്താകരുത് പ്രസിദ്ധീകരണശാലകള്‍. അതിലൂടെ പുറത്തുവരുന്ന ഉത്പന്നങ്ങള്‍ വിസജ്ജ്യത്തിന്റെ ദുര്‍ഗന്ധംപേറുന്നതാകരുത്.

                          ഇദ്ദേഹം കലാകൗമുദിയില്‍ പത്രാധിപരായിരുന്നപ്പോഴാണ് ടോംസിനെ മലയാള മനോരമ നിര്‍ദ്ദയം നിഷ്‌കാസനം ചെയ്തത്. ആ ടോംസിനെ സധൈര്യം എേറ്റെടുക്കുകയും സംരക്ഷിയ്ക്കുകയും ചെയ്ത പാരമ്പര്യം കലാകൗമുദിയുടേതായിരുന്നു, ശ്രീ ജയച്ചന്ദ്രന്‍ നായരുടേതായിരുന്നല്ല എന്നതിരിച്ചറിവ് ഈ നിലപാടിലൂടെ വ്യക്തമായതിലതിയായ സന്തോഷമുണ്ട്.

Wednesday, May 16, 2012

Lucifer Thoughts: ചെമ്പകപ്പൂവ്

anrajendran62@gmail.comLucifer Thoughts: ചെമ്പകപ്പൂവ്

ചെമ്പകപ്പൂവ്


                   ലൂസിഫര്‍

 ഗ്രീഷ്മത്തില്‍ രൗദ്രസൂര്യന്‍
                 തീഷ്ണമാം ജ്വാലയാലെ
 ചുട്ടുചുട്ടു പെള്ളിച്ച
                ഭൂമിപ്പെണ്ണിനെ, രാവ്
ഇളങ്കാറ്റായി വീശി,
                മഞ്ഞുകണങ്ങള്‍ തൂവി,
മോഹനരാഗം പാടി
               സ്വാന്തനിപ്പിച്ചുറക്കും
നേരമാ ഇരുട്ടില്‍ നീ
              നിദ്രവിട്ടുണര്‍ന്നുവോ!
ജാലകപ്പാളി രണ്ടും
                മലര്‍ക്കെ തുറന്ന നീ
നീലനിശീഥിനിയില്‍
                   ദൂരെത്തെളിയുമൊരു
താരകം തേടിയോയെന്‍
                  പ്രാണസഖിയേ, തോഴി!
ശതകോടിത്താരക
                 നക്ഷത്രങ്ങളിലെന്നെ
തേടിയോ, ചുവന്നൊരു
                    താരുവാതിരയെ നീ!
ചെമ്പകപ്പൂമണത്തില്‍
                    ഒഴുകി വന്ന നിന്റെ
പൂര്‍വ്വകാലത്തിലെ നിന്‍
                      മലര്‍വാടിയിലൊരു
തുമ്പിയായിട്ടൊ കരി-
                       വണ്ടായിട്ടെങ്കിലുമോ
ഞാനുമുണ്ടായിരുന്നോ
                      തോഴി, നിന്‍ മധുവുണ്ണാന്‍!
പുലരേ പുലര്‍കാലെ
                     ഓടിച്ചെന്നെടുത്തൊരാ
ചെമ്പകപ്പൂവിന്‍ ഗന്ധം
                     നുകര്‍ന്നീടവേ, നിന്റെ
പൂമുഖം നാണത്താലെ
                    ചുവന്നു തുടുത്തെന്നോ!
കണ്ണടച്ചേറേ നേരം
                      ധ്യാനത്തിലെന്നപോലെ
നിന്നനിന്‍ ചുണ്ടുകളില്‍
                     ഗദ്ഗദം വിറകൊണ്ടോ?
വിടര്‍ന്ന കണ്ണില്‍ നിന്നും
                     കണ്ണുനീരടര്‍ന്നുവോ?
അന്നേരം ചക്രവാള
                      സീമയോടടുത്തയെന്‍
കാഴ്ചയെ മറച്ചല്ലോ
                       തീഷ്ണമാം സൂര്യജ്ജ്വാല!
വിടചൊല്ലുന്നില്ല ഞാന്‍
                         വരുമിനിയും രാവില്‍
ശതകോടി നക്ഷത്ര-
                          കൂട്ടത്തിലൊരുവനായ്
ചുവന്നനക്ഷത്രമായ്
                          നിന്റെ തിരുവാതിര.

** ** ** ** ** ** ** ** ** ** ** ** ** ** **

             കിനാവില്‍ 
    ----------------------------------
വിടരും നീയാ രാവില്‍
                        ചെമ്പകപ്പൂവായ്, തോഴി,
പരക്കും പൂവിന്‍ ഗന്ധം,
                        നിറയും മധു പൂവില്‍,
നുകരും നിന്നെ രാവില്‍
                       കരിവണ്ടായി ഞാനും!

ചിന്താവിഷ്ടമായ പത്രവാര്‍ത്തകള്‍ 'ധാര്‍മ്മികതയില്‍ നിന്നും വ്യതിചലിയ്ക്കുന്നതു മൂലം അഴിമതി വളരുന്നു.'

(മലയാള മനോരമ 31.01.2012) കൊല്ലം ഡിസിസി പ്രസിഡണ്ട് കടവൂര്‍ ശിവദാസന്‍ ഗാന്ധിജിരക്തസാക്ഷിദിനത്തില്‍! ജനം:- ''ഓ......തന്നെതന്നെ..!!'' (1) കടവൂര്‍:-അഴിമതിയും ഭീകരതയും ഇതുമൂലം വളരുന്നു. ജനം:- ''തന്നെയണ്ണാ....? ഹൊ..!! അപ്പഴേ അഴിമതിക്കേസ്സുകളില്‍ ശിക്ഷിയ്ക്കപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കിടക്കുന്ന നേതാക്കന്മാരില്‍ എേറ്റവും കൂടുതല്‍പ്പേര്‍ എേതുപാര്‍ട്ടിയിലും എേതുമുന്നണിയിലും പെട്ടവരണ്ണാ. ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിലെങ്കിലും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നില്‍ നിന്ന് ഇങ്ങനെ ഉളുപ്പില്ലാതെ ഓരോന്ന് വിളിച്ചു പറയല്ലേയണ്ണാ... അദ്ദേഹത്തിന്റെ ആത്മാവുപോലും പൊറുക്കൂല കേട്ടാ..!!'' (2) കടവൂര്‍:-രാജ്യം സാമ്പത്തികമായി മുന്നോട്ട് കുതിയ്ക്കുന്നുവെങ്കിലും ധാര്‍മ്മികശോഷണം അതിന് മങ്ങലേല്പ്പിയ്ക്കുന്നു. ജനം:- ''ആരുടെ സാമ്പത്തികത്തിന്റെ കാര്യമണ്ണാ..,അണ്ണനീ പറയുന്നത്. കേട്ടിട്ട് തൊലിയുരുയുന്നണ്ണാ.. ഇങ്ങനെയൊന്നും പറയരുത് കേട്ടാ... നാട്ടുകരുടെ സാമ്പത്തികമെല്ലാം അണ്ണന്റെ പാര്‍ട്ടിക്കാര്‍ കൊണ്ടുവന്ന ഉദാരവത്ക്കരണ സാമ്പത്തികനയത്തിനുശേഷം തകര്‍ന്ന് തരിപ്പണമായെന്ന് അണ്ണനുമറിയാം, ഈ നാട്ടുകാര്‍ക്കുമറിയാം... പിന്നാരുടെ സാമ്പത്തികമണ്ണാ.... ഓ.. ഓ... അവരുടെ റിലയന്‍സിന്റെ. അതിലണ്ണന് അഭിമാനം തോന്നണ് അല്ലേയണ്ണാ... ഈ ദിവസ്സമെങ്കിലും ഇതൊക്കെ ഇങ്ങനെ ഒളിവും മറവുമില്ലാതെ പറയാമോ അണ്ണാാാാ...... കള്ളിവെളിച്ചത്താവൂലേ.... പിന്നെ ധാര്‍മ്മികത.. അതെന്തോന്ന്?... പറയുമ്പോ ഇത്തിരി ധാര്‍മ്മികതയൊക്കെ വേണമണ്ണാ... അല്ലാതെ ഒരുളുപ്പുമില്ലാതിങ്ങനെ... ഛേ ! എന്തരണ്ണാ....'' (3) കടവൂര്‍:- എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന ഗാന്ധിജിയ്ക്കല്ലാതെ ലോകത്ത് മററാര്‍ക്കും പറയാന്‍ സാധിയ്ക്കില്ല. ജനം:- '' സത്യം തന്നെയണ്ണാ സത്യം! അല്ലാതെ ഖദറിട്ട രാജ്യത്തെ എേതുകോണ്‍ഗ്രസ്സുകാരന് പറയാന്‍ കഴിയും. അണ്ണന്‍ സത്യമൊക്കെ പറയും കേട്ടാ.... അണ്ണന്‍ പുലിതന്നെ..'' (4) കടവൂര്‍:- രാജ്യം ഇന്നുകാണുന്ന സൗഭാഗ്യങ്ങളുടെയെല്ലാം അടിത്തറ ഗാന്ധിയന്‍ സങ്കല്പത്തില്‍ നിന്നുമുണ്ടായതാണ്. ജനം:- ''ദാ..കിടക്കുന്നു! അണ്ണന്‍ സത്യം പറഞ്ഞുതൊടങ്ങിയതായിരുന്നു. അണ്ണാ.., അദ്ദേഹത്തെ വെടിവെച്ചു കൊന്നുകളഞ്ഞില്ലേ മഹാപാപി, ഗോഡ്‌സേ. അതുകൊണ്ട് അദ്ദേഹത്തെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കാന്‍ കഴിഞ്ഞില്ല എന്ന വിഷമമല്ലേയുള്ളു എന്നത്തേയും കോണ്‍ഗ്രസ്സുകാര്‍ക്ക്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ നിന്നും കോണ്‍ഗ്രുസ്സുകാര്‍ വ്യതിചലിച്ചുവെന്നും മിമിക്രിക്കാരേയും ഫാന്‍സിഡ്രസ്സുകാരേയും ഒക്കെപ്പോലെ ആളുകളെ വേഷംകെട്ടിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടുനിറുത്തിയിരുന്നെന്നും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അദ്ദേഹം വീണ്ടും പ്രക്ഷോഭം തുടര്‍ന്നപ്പോള്‍ നെഹ്രുപോലും ക്ഷോഭിച്ചുവെന്നുമൊക്കെയല്ലേ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തില്‍ സായിപ്പന്മാര്‍ എഴുതിവച്ചിരിയ്ക്കുന്നത്. അണ്ണനിതൊന്നും അറിയാഞ്ഞിട്ടല്ല... ഇതൊക്കെയൊരുനമ്പരല്ലേ, അല്ലേണ്ണാാാ! ജീവിച്ചുപോവണ്ടേ.... ശരിതന്നെ..! എങ്കിലും ആലോചിയ്ക്കുമ്പോ... എനിയ്ക്ക വല്ലാത്ത ഉളുപ്പുതോന്നുന്നണ്ണാ... അണ്ണന് തോന്നുന്നില്ലേ..? ഹോ! അണ്ണന്റെയൊരുകാര്യം...!!'' ഇനി ക്രിസ്തവിനും ഇങ്ക്വിലാബ് സിന്ദബാദ് മലയാള മനോരമ (02.02.20012) സി.പി.എം പ്രദര്‍ശനത്തില്‍ മാര്‍ക്‌സിനൊപ്പം യേശുക്രിസ്തുവും സി.പിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആരംഭിച്ച പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിലാണ് മനോരമയ്ക്ക് ആക്ഷേപവും പരിഹാസവും. നിന്നേപ്പോലെ നിന്റെ അയല്ക്കാരനേയും സ്‌നേഹിയ്ക്കാന്‍ പറഞ്ഞ യേശുവിന്റെ ശിക്ഷ്യരെന്ന് അവകാശപ്പെടുന്ന ആരെങ്കിലും ഈ ആഹ്വാനം പാലിയ്ക്കുന്നവരായിട്ടുണ്ടോ? യേശു അന്നത്തെ മതമേധാവികളോടും അവര്‍ അനുവര്‍ത്തിച്ചുവന്ന അനാചാരങ്ങള്‍ക്കെതിരേയും പൊരുതി. അദ്ദേഹം അന്നത്തെ സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്നു. നിരാലംബരായ ജനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ ജീവിത വ്യവസ്ഥയ്ക്കായി പൊരുതി. അന്നത്തെ സാഹചര്യത്തില്‍ മതാചാരങ്ങളിലൂടേയും ഈശ്വരവിശ്വാസത്തിലൂടേയും മാത്രമേ പുതിയ ഒരു ജീവിത രീതി മുന്നോട്ട് വയ്ക്കാന്‍ കഴിയുമായിരുന്നുള്ളു. ഇന്ന് യേശുവിന്റെ നാമത്തില്‍ തന്നെ എത്രയെത്ര മതസംഘടനകള്‍. ആചാരങ്ങള്‍. ഈ മതസംഘടനകള്‍ ചെന്നുവീഴാത്ത ചെളിക്കുണ്ടുകളില്ല. ഇന്ന് യേശുവീണ്ടും ജനിച്ചാല്‍ ആദ്യം പ്രക്ഷോപം നയിയ്ക്കുന്നത് ഈ മതമേധാവികള്‍ക്കെതിരേയായിരിയ്ക്കുമെന്നതിലാര്‍ക്കെങ്കിലും സംശയമുണ്ടോ? പണാധിപത്യം മൂല്യങ്ങളെ കാര്‍ന്നുതിന്നു. സമത്വം പുരോഹിതന്മാര്‍ പോലും പാലിയ്ക്കുന്നില്ല. യേശുവിനേപ്പോലെ മാര്‍ക്‌സും സമൂഹത്തിലെ അസമത്ത്വത്തിനെതിരെയാണ് ചിന്തിച്ചത്. അതുകൊണ്ട് യേശുക്രിസ്തുവിനെ മാര്‍ക്‌സിനൊപ്പം ഇരുത്തി എന്നതില്‍ ആരും പരിതപിയ്‌ക്കേണ്ടതില്ല. അവര്‍ ഇരിയ്‌ക്കേണ്ട ശരിയായ ഇടത്തുതന്നെ ഇപ്പോഴെങ്കിലും ഇരുന്നല്ലോയെന്നശ്വസിയ്ക്കുകയാണ് വേണ്ടത്. അല്പം താമസിച്ചുപോയോ എന്നുമാത്രം ശങ്കിച്ചാല്‍ മതി. കുമ്പസരിയ്‌ക്കേണ്ട കാലമായി ക്രിസ്തുത്ത്വത്തില്‍ നിന്നും വ്യതിചലിച്ച് ക്രിസ്തീയ സഭകള്‍ ധനം, ആഡംബരം, സുഖം എന്നിവയിലധിഷ്ഠിതമായി, ക്രിസ്തുവിനെ കച്ചവടച്ചരക്കാക്കുമ്പേുള്‍ സാമൂഹികപ്രതിബദ്ധതയുള്ള സംഘടനകള്‍ക്ക് സമൂഹത്തിന്് ചില സത്യങ്ങള്‍ കാട്ടിക്കൊടുക്കേണ്ടി വരും. ക്ഷോഭിച്ച് പുലഭ്യം വിളിയ്ക്കുന്നതിന് മുമ്പ് ആത്മപ്പരിശോധന നടത്തുന്നത് ഉചിതമായിരിയ്ക്കും. യഥാര്‍ത്ഥ ക്രിസ്തുവിന് മുന്നില്‍ പരസ്യമായി കുമ്പസ്സരിയ്‌ക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നുവെന്ന് ഈ സഭാമേലത്യക്ഷന്മാര്‍ തിരിച്ചറിയണം, ഇനിയെങ്കിലും. ചിന്താവിഷ്ടമായ പത്രവാര്‍ത്തകള്‍ ഗാന്ധിജി:- ''നിങ്ങള്‍ക്ക് പ്രതികാരം ചെയ്യണമെന്നുണ്ടെങ്കില്‍ അതെന്തിന് അന്യരുടെ നേരെയാകണം? എന്തുകൊണ്ട് സ്വന്തം തെറ്റുകളോടായിക്കൂടാ?''

പത്ര വിതരണക്കാരും മലയാളിയുടെ പ്രഭാതവും അറിയാനുള്ള അവകാശവും

                    പത്രവിതരണക്കാര്‍ അറിയാനുള്ള അവകാശം നിഷേധിച്ചതുമൂലം മലയാളിയുടെ പ്രഭാതങ്ങള്‍ ശൂന്യമായിരിയ്ക്കുന്നു പോലും.   പറയുന്നത് സാധാരണക്കാരല്ല. പത്ര മുതലാളിമാര്‍ തന്നെ.  സ്വന്തമായി ചാനലുകളുള്ള പത്രമുതലാളിമാര്‍ ഓരോ വാര്‍ത്താ പ്രക്ഷേപണത്തിനിടിയിലും, ഇടതടവില്ലാതെ, തന്നെ വാര്‍ത്തകള്‍ക്കിടയില്‍ സ്ഥാനത്തും അസ്ഥാനത്തും ഇത്തരം പ്രയോഗങ്ങള്‍ നടത്തിക്കൊണ്ടേയിരിയ്ക്കുന്നു.  ഇതിനെ സാധൂകരിയ്ക്കാന്‍ ചില രാഷ്ട്രീയക്കാരുടേയും ദന്തരഗോപുരവാസികളായ ഹിപ്പോക്രാറ്റുകളുടേയും അഭിപ്രായങ്ങളും.


                                            ദന്തഗോപുരത്തിലിരിയ്ക്കുന്നവന്‍ താഴെ ചാളകളിലും ചേരിയിലും താമസിയ്ക്കുന്നവന്റെ വേദനയും കഷ്ടപ്പാടും അനേഷിയ്ക്കാറില്ല. അവന്റെ ചിന്തകളില്‍ ഈ ദരിദ്രരെ മനുഷ്യരായിപ്പോലും ഗണിയ്ക്കുന്നില്ല. മാര്‍ക്കറ്റുവാല്യൂ കിട്ടുമെങ്കില്‍ മാത്രം രാജ്യത്തെ ദരിദ്രനാരായണന്മാരേക്കുറിച്ചു വിലപിയ്ക്കുകയും വലിയവാവില്‍ ഓരിയിടുകയും ചെയ്യുന്ന ഹിപ്പോക്രാറ്റുകള്‍ രംഗം വാഴുന്ന ഈ കാലത്ത് ജീവിയ്‌ക്കേണ്ടിവരുന്നത് തീര്‍ച്ചയായും ഗതികേടുതന്നെ. 

                                             സമൂഹമദ്ധ്യത്തില്‍നിന്നകന്ന് വരേണ്യവത്ക്കരിയ്ക്കപ്പെട്ട വര്‍ഗ്ഗത്തില്‍ നിന്നും, വേറിട്ട അഭിപ്രായവുമായിട്ടൊരാള്‍, തന്റെ ദന്തഗോപുരം വിട്ട് തഴെ ഭൂമിയിലേയ്ക്കുനോക്കി സാധാരണക്കാരനുവേണ്ടിയൊരഭിപ്രായം പറഞ്ഞാല്‍ നമ്മളയളെ വല്ലാതെ തെറ്റിദ്ധരിയ്ക്കും. നമ്മള്‍ കരുതും ഇതാ ഒരു മഹാത്മാവ് ദൈവത്തന്റെ പ്രതിപുരുഷനായി സ്വര്‍ഗ്ഗരാജ്യത്തില്‍ നിന്നും ഭൂമിയിലേയ്ക്കിറങ്ങിവന്നെന്ന്.  സത്യത്തിലയാള്‍ അതായിരിയക്കില്ല, ഒരിയ്ക്കലും.

                   വേറിട്ട ചിന്തകള്‍ക്കും വേറിട്ട വാക്കുകള്‍ക്കും വലിയ മാര്‍ക്കറ്റാണല്ലോ ഇന്ന്  മലയാളമണ്ണില്‍.  പണ്ടാരോ വേറിട്ട ചിന്തകളേക്കുറിച്ച് പറഞ്ഞുപോയതിന്റെ ശിക്ഷ നാം മലയാളികളനുഭവിയ്ക്കുന്നത് പലതരത്തിലാണ്.  മാഹാത്മാക്കള്‍ ജീവച്ചരുന്നപ്പോള്‍ കമായൊന്നരക്ഷരം പറയാന്‍ ധൈര്യം കാണിയ്ക്കാതിരുന്ന ഭീരുക്കളും അധമന്മാരുമായ സാഹിത്യപുറമ്പോക്കുള്‍ മരണാന്തരം ഓരോ മഹാത്മക്കളേയും തെരഞ്ഞുപിടിച്ച് അധിക്ഷേപിച്ച്  ആക്ഷേപലേഖനങ്ങളെഴുതി ശ്രദ്ധ പിടിച്ചുപ്പറ്റാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിയ്ക്കുന്നു. എേറ്റവുമൊടുവില്‍ രാധാകൃഷ്ണനെന്നൊരു മ്ലേച്ഛന്‍ സുകുമാറഴീക്കോടെന്ന മഹാമേരുവിന്റെ നേരെ വിഷം ചീറ്റിയതാണ് നാം കണ്ടത്.  അമൃതെത്ര വിളമ്പിയാലും നായ മലംതന്നെ തേടി പോകും.

                                          പത്രം മറ്റേതൊരു വ്യവസായവും പോലെ ഇന്നതൊരു വെറും വ്യവസായം മാത്രമാണ്. ലാഭംമാത്രം ലക്ഷ്യമാക്കിയ വ്യവസായം.

                  ഞാന്‍ അടുത്തൊരു ദിവസം ഒരു പ്രസ് ക്ലബ് കാണാനിടയായി. എന്നെ ആദ്യം സ്വീകരിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചിത്രമായിരുന്നു.  ഒരു നിമിഷം ആ ചിത്രത്തിലേയ്ക്കും പ്രസ്‌ക്ലബ്ബിനുള്ളിലേയ്ക്കും നോക്കി. പുതുതലമുറ പത്രപ്രവര്‍ത്തകര്‍ എത്ര ശതമാനം സ്വദേശാഭിമാനിയെ മാതൃകയാക്കിക്കാണും. വര്‍ഷത്തിലൊരുദിനം ഒരുപക്ഷേ അവര്‍ തിരക്കിനിടയില്‍ ഓര്‍ത്തെന്നിരിയ്ക്കും

                  പാഠപുസ്തകത്തിനുള്ളിലും ചില്ലുകള്‍ക്കുള്ളിലും തടവിലാക്കപ്പെട്ട സ്വദേശാഭിമാനി ഇന്നൊരു പത്രപ്രവര്‍ത്തകനും മാതൃകയല്ല. സ്വദേശാഭിമാനിയ്ക്കുശേഷം മറ്റൊരു  സ്വദേശാഭിമാനി ഇന്നുവരെ ജനിയ്ക്കാത്തതിന് കാരണം വക്കം അബ്ദല്‍ഖാദറെന്ന പത്രമുതലാളി വീണ്ടും ജനിയ്ക്കാത്തത് കൊണ്ടും, പത്രമുതലാളിയ്ക്ക് വിധേയപ്പെട്ടാല്ലാതെ തന്റെ തൊഴില്‍ നിലനിറുത്താന്‍ കഴിയില്ല എന്ന തിരിച്ചറിവും, പുത്തന്‍ പത്രമുതലാളിമാരെപ്പോലെ പണവും സുഖഭോഗങ്ങളും കൈവിടാന്‍ ഒരു പത്രപ്രവര്‍ത്തകനും തയ്യാറാകാത്തതുകൊണ്ടുമാണ്.  ഫ്രീ ലാന്‍ഡ് പത്രപ്രവര്‍ത്തകര്‍ മലയാളത്തിലുണ്ടോ എന്ന് പോലും സംശയമാണ്.  ഉണ്ടെങ്കിലവരും അവരുടെ സ്ഥാനം തെളിയിയ്‌ക്കേണ്ടതുണ്ട്, ഇനിയും.

                                      പത്ര വ്യവസായത്തിലെ ദരിദ്ര വര്‍ഗ്ഗമാണ് പത്രവിതരണക്കാര്‍. നാല്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് നടപ്പിലാക്കിയ വേതനഘടനയ്ക്ക് (കമ്മീഷന്‍) കാലാനുസൃതമായ മാറ്റമുണ്ടാകണമെന്ന ആവശ്യമുന്നയിച്ച് പണിമുടക്കുന്ന ഈ ദരിദ്രവര്‍ഗ്ഗത്തെ രാജ്യദ്രോഹികള്‍ക്കൊപ്പം തളയ്ക്കപ്പെടുന്ന ദാരുണ സംഭവം വിദൂരമായ പ്രത്യാഘതങ്ങള്‍ക്കിടവരുത്തും.

                                    ഓരോ തൊഴിലാളിയും തന്റെ തൊഴില്‍ദാതാവ് ന്യാമായ ആവശ്യങ്ങളെ പലവെട്ടം ഉന്നയിച്ചിട്ടും നിരന്തരം അവഗണിച്ചാല്‍, തന്റെ പണിയായുധം താഴെ വച്ച് ആവശ്യങ്ങള്‍ പ്രതിക്ഷേധങ്ങളിലൂടെ ഉന്നയിയ്ക്കുകയെന്ന ഒരൊറ്റമാര്‍ഗ്ഗമേ അവന്റെ മുന്നില്‍ ശേഷിയ്ക്കുന്നതായുള്ളു.

                                   കേരളം സമരങ്ങളുടെ നാടാണ്. നിരന്തര സമരങ്ങളിലൂടെ നേടിയെടുത്തത് മാത്രമേ ഇന്ന് കേരളീയന് സ്വന്തമായിട്ടുള്ളു. എന്നാല്‍ സമരങ്ങള്‍ ഇല്ലാതായാല്‍ കേരളം സ്വര്‍ഗ്ഗമാകുമെന്ന് വലിയവായില്‍ ഉദ്‌ഘോഷിയ്ക്കാത്തവരായി കേരളീയരില്‍ എത്രപേരുണ്ടാകും. വളരെ തുഛമായിരിയ്ക്കും അവര്‍.

                                  എല്ലാവരും സമരം ചെയ്തിട്ടുള്ളവരാണ്. അതേസമയം എല്ലാവരും സമരത്തിനെതിരുമാണ്. എന്റേതൊഴിച്ച് മറ്റുള്ളവരുടെ സമരം ജനത്തിനെതിരാണ്. അത്‌കൊണ്ട് ഞാനില്ലാത്ത സമരത്തെ അടിച്ചൊതുക്കണം. ഇങ്ങനെതന്നെയാണ് നാം കേരളീയര്‍ ചിന്തിയ്ക്കുന്നവര്‍. കേരളീയന്റെ അനേകം വിരുദ്ധ ചിന്തകളില്‍ ഒന്നുമാത്രമാണ് ഈ ഇരട്ടത്താപ്പ്.

                              നമുക്കെന്ത് സംഭവിച്ചു. വളരെ ഗൗരവത്തിലാലോചിയ്‌ക്കേണ്ട വിഷയങ്ങള്‍ അനവധിയാണ്. നമ്മുടെ ദേശസ്നേഹത്തിലധിഷ്ഠിതമായ നിസ്വാര്‍ത്ഥ ചിന്തകള്‍. സഹാനുഭൂതിയും സഹവര്‍ത്തിത്തവും. പണത്തിനും സഥാനമാനങ്ങള്‍ക്കും പിന്നാലെയുള്ള പരക്കം പാച്ചിലില്‍ നാം നമ്മെതന്നെ നഷ്ടപ്പെടുത്തി. രാഷ്ട്രത്തേയും ദേശത്തേയും മറന്നു. എവിടേയും നാ തേടുന്നത് കുറുക്കുവഴികളാണ്.

                             ഇവിടെ ദരിദ്രരും നിരാലംബരുമായ പത്ര വിതരണക്കാരന്റെമേല്‍ ചുമത്തിയിരിയ്ക്കുന്ന കുറ്റം 'അവന്‍ ജനത്തിന്റെ അറിയാനുള്ള അവകാശത്തെ നിഷേധിയ്ക്കുന്നു', വെന്നാണ്.

                              കേവലം ഒരു പത്രവിതരണക്കാരന്റെ കയ്യിലാണോ ജനത്തിന്റെ അറിയാനുള്ള അവകാശം നിക്ഷിപ്തമായിരിയ്ക്കുന്നത്. അറിയാനുള്ള അവകാശം നാരന്തരം നിഷേധിയ്ക്കുകയല്ലേ കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍. പത്രമുതലാളിയുടെ താത്പര്യത്തിനപ്പുറം വാര്‍ത്തകളെ വളച്ചൊടിയ്ക്കാതെ, കേവലീകരിയ്ക്കാതെ, എേകപക്ഷീയമായ സംരക്ഷണമോ ആക്രമണമോ ഇല്ലാതെ സത്യം സത്യമായി വാര്‍ത്തകള്‍ കൊടുക്കുന്ന ഒരു പത്രമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന്റെ ഇന്നത്തെ മുഖഛായതന്നെ മാറിപ്പോയേനെ. തന്‍േറയും താന്‍ പിന്തുണയ്ക്കപ്പെടുന്നവരുടേയും താത്പര്യങ്ങള്‍ക്കുവേണ്ടി വാര്‍ത്തകളെ വിധേയപ്പെടുത്തിയതു മൂലം നമുക്ക് നഷടപ്പെട്ടുപേയവയുടെല്ലൊം കണക്കെടുപ്പ് നടത്തിയാല്‍ കേരളീയര്‍ ഭ്രാന്തന്മാരായിപ്പോകും. അത്രയ്ക്ക് ദോഷങ്ങളുണ്ട് എണ്ണിയെണ്ണി പറയാന്‍ തുടങ്ങിയാല്‍.

                            അറിയാനുള്ള അവകാശത്തെക്കുറിച്ച് തീര്‍ച്ചയായും ഒരു തുറന്ന ചര്‍ച്ച അനിവാര്യമാണ്. അതിന് ഈ ദരിദ്രനാരായണന്മാരുടെ സമരം വഴിവയ്ക്കുമെങ്കില്‍ അതായിരിയ്ക്കും ഈ സമരത്തിന്റെ എേറ്റവും വലിയ നേട്ടം.  ആ ചര്‍ച്ചയില്‍ പത്രമുതലാളിമാരും പത്രപ്രവര്‍ത്തകരും പത്രവിതരണക്കാരും സമൂഹത്തിലെ എല്ലവിഭാഗവും ഉണ്ടാകട്ടെ. നിരന്തരം ചര്‍ച്ചകള്‍ വിശകലനങ്ങള്‍ കണ്ടെത്തലുകള്‍ നടക്കട്ടെ. അത് തീര്‍ച്ചയായും കേരളത്തിന്റേതായ ഒരു പുത്തന്‍ വികസന കവാടം തുറപ്പിയ്ക്കുമെന്ന് തീര്‍ച്ചയാണ്.

                            എന്നാല്‍ ഒരു പത്രമുതലാളിയും ഇത്തരം ഛരച്ചകള്‍ക്ക് തയ്യാറാകുമെന്ന് അവരെ ശരിയ്ക്കുമറിയുന്ന മലയാളി ചിന്തിയ്ക്കുന്നുണ്ടാവില്ല. അതാണ് സത്യം.  അല്ലായിരുന്നെങ്കില്‍ കൂലിയ്ക്കാളെയിരുത്തിയെന്ന് തോന്നുംവണ്ണം ചില നവ നവോത്ഥാനപ്രേതങ്ങളെ വിളിച്ചിരുത്തി, സമൂഹത്തില്‍ അശരണായിപ്പോയ ഈ പാവങ്ങള്‍ക്കെതിരെ പ്രബന്ധങ്ങള്‍ അവതരിപ്പിയ്ക്കില്ലായിരുന്നു.

                 ഞാനൊരു പത്രമോഫീസിലേയ്ക്കും ഈ അടുത്തകാലത്ത് പോവുകയുണ്ടായി. അവിടെ വക്കം അബ്ദല്‍ഖാദറിന്റെ ചിത്രമില്ലായിരുന്നു. എന്നാല്‍ പത്രമുതലാളിമാരുടെ പാരമ്പര്യമറിയിയ്ക്കുന്ന ഫോട്ടോകള്‍ നിരനിരയായി ക്രമത്തില്‍ സന്ദര്‍ശകന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതരത്തില്‍ ഭിത്തയില്‍ സ്ഥാപിച്ചിട്ടുള്ളതും കണ്ടു.

                                എേതൊരു പണിമുടക്കിനേയുമെന്നപോലെ ഈ സമരത്തേയും കരിങ്കാലികളെയുപയോഗിച്ച് പത്രവിതരണം നടത്താന്‍ ശ്രമിച്ചിട്ട് അതിനെ ഒരുളുപ്പുമില്ലാതെ സ്വന്തം വാര്‍ത്താചാനലിലൂടെ കാട്ടിയശേഷം കാഴ്ചകള്‍ക്കപ്പുറമിരുന്ന് ചിരിയ്ക്കുന്നചിരി കൊലച്ചിരിയാണ്.

                                 വാര്‍ത്തകളിലില്ലെങ്കില്‍ ഞാന്‍ വട്ടപൂജ്യമെന്ന് തിരിച്ചറിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. പത്രമുതലാളിയ്ക്കുയേണ്ടി കേവലം ന്യൂനപക്ഷമായ പത്രവിതരണക്കാരന്‍ ജനത്തിന്റെ അറിയാനുള്ള അവകാശം നിഷേധിയ്ക്കുന്നു വെന്ന് ഒരു മന്ത്രിയാണ് പറയുന്നതെങ്കിലും അതിന് പിന്നില്‍ ഒരാഹ്വാനവും മുന്നറിയിപ്പുമുണ്ടെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.  മുന്നറിയിപ്പ് ഈ സമരം ജനതാത്പര്യത്തിനെതിരാണെന്നും, ആഹ്വാനം ജനങ്ങളേ നിങ്ങളീ സമരത്തെനേരിടണമെന്നും അടിച്ചൊതുക്കണമെന്നുമാണ്.

                              എല്ലാ സമരവും നമുക്ക് കെട്ടിവയ്ക്കാനും പെട്ടെന്ന് ഇതെല്ലാം ജനദ്രോഹമെന്നും രാഷ്ട്രീയപ്രേരിതമെന്നും സ്ഥാപിയ്ക്കാനൊരു എളുപ്പവഴിയുണ്ട്. ആ സമരത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമരമാണെന്ന് പറഞ്ഞാല്‍ മതി.  അത്രയ്ക്കുണ്ട് നിഷ്പക്ഷ പത്രപ്രവര്‍ത്തനത്തിന്റെ സത്യസന്തതയ്ക്ക് മേലുള്ള കുടിലതന്ത്രങ്ങള്‍. എല്ലാ ട്രേഡ് യൂണിയനുകളും, കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വസിയ്ക്കുന്നവരും വിശ്വസിയ്ക്കാത്തവരും ഈ സമരത്തില്‍ പങ്കെടുക്കുന്നണ്ടെങ്കിലും, അവര്‍ അലമുറയിട്ട് പറയുന്നുണ്ടെങ്കിലും,  അറിയാനുള്ള അവകാശത്തിന്റെ നവസംരക്ഷകര്‍ അവ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചുകൊണ്ട്, അറിയാനുള്ള അവകാശത്തിന്റെ പുതിയ വാതായനങ്ങള്‍ തുറതക്കുകയാണ് കേരളത്തിലെ പത്രമുതലാളിമാര്‍.

                നാല്പത് വര്‍ഷത്തിന് മുമ്പുള്ള വേതനഘടന മാറ്റി പുതിയ ഘടന വേണമെന്നാണ് ആവശ്യം.  നാല്പത് വര്‍ഷത്തിനുശേഷം പത്രങ്ങള്‍ക്ക് വന്ന മാറ്റങ്ങള്‍കൂടി വിലയിരുത്തണം. ന്യായാന്യായങ്ങളെ  അതതിന്റെ സ്വഭാവത്തിനനുസരിച്ച് വേര്‍തിരിച്ച് കാണാന്‍ കഴിയണം.

                             പത്ര പ്രവര്‍ത്തകരെങ്കിലും കാര്യങ്ങള്‍ നേരെ ചൊവ്വേ അറിയുന്നവരാവിട്ടുണ്ട്.  അവര്‍ പോലും മൗനം പാലിയ്ക്കുമ്പോള്‍, അവരറിയേണ്ടചിലകാര്യങ്ങളുണ്ടെന്നറിയണം. ടോംസിന്റേയും യേശുദാസന്റേയും ഗതി നിങ്ങളേയും നാളെ വേട്ടയാടാം.

                 നവലിബറല്‍ നയങ്ങളെ പിന്തുണച്ച പത്രമുതലാളിമാര്‍ വിദേശപത്രങ്ങള്‍ക്കെതിരേ എടുത്ത സമീപനവും  ടയര്‍ ഇറക്കമതി -ഉപയോഗിച്ചതും അല്ലാത്തതും- ചെയ്യാന്‍ ഇന്ത്യാ ഗവണ്മെന്റ് തീരിമാനിച്ചപ്പോളെടുത്ത സമീപനവും മറന്നുപോകരുത്.

                               തങ്ങളുടേതൊഴിച്ച് മറ്റെല്ലാവരുടേയും സമരം ജനവിരുദ്ധമെന്ന മുദ്രകുത്തിമാറിനില്ക്കുന്നത് സ്വാര്‍ദ്ധതയും ഒരര്‍ത്ഥത്തില്‍ രാജ്യദ്രോഹവുമാണ്.

                            ഒരു പിന്‍ക്കുറിപ്പ്:-  ചില പത്രവ്യവസായികള്‍ തങ്ങളുടെ സര്‍ക്കലേഷന്റെ എണ്ണപ്പെരുപ്പത്തെക്കുറിച്ച് പരസ്യംകൊടുക്കുന്നത് പോലെ അരോചകമായ മറ്റൊരു പരസ്യവും നാളിതുവരെയുണ്ടായിട്ടില്ല.
                                                                         

Saturday, March 24, 2012

ഗണേഷ് കുമാറും സിന്ധൂജോയിയും

ഗണേഷ് കുമാറിനേയും സിന്ധു ജോയിയേും താരതമ്യം ചെയ്തത് അവസരോചിതമായി.

രണ്ടുപേരും ഒരേപോലെ തങ്ങളുടെ പിതാക്കളെത്തന്നെ തള്ളിപ്പറഞ്ഞവരാണല്ലോ.

മനം നൊന്ത് ഗണേഷിന്റെ പിതാവ് ബാലകൃഷ്ണ പിള്ള പറഞ്ഞത് ''എനിയ്‌ക്കെന്റെ ഭാര്യയെ വിശ്വാസമുള്ളതുകൊണ്ടു മാത്രം ഇവനെന്റെ മകനല്ലെന്ന് ഞാന്‍ പറയുന്നില്ല.''എന്നാണ്. അതൊരു പിതാവിന്റെ രോദനമാണ്. ധിക്കാരിയായ മകന് മുന്നില്‍ തോറ്റുപോയ, പ്രതാപിയായ പിതാവിന്റെ രോദനം. തന്റെ ഭാര്യയുടെ വിശുദ്ധി പോലും പരാമര്‍ശിയ്‌ക്കേണ്ടിവന്ന ഗതികേടില്‍ കൊണ്ടെത്തിച്ച, മകന്റെ പിതാവോകേണ്ടിവന്ന അത്മ സംഘര്‍ഷത്തില്‍ നിന്നുമുയരുന്ന നിലവിളി.

സിന്ധുജോയിയും അതുപൊലെതന്നെയാണ്.

അനാഥത്വത്തില്‍ നിന്നും ദത്തെടുത്ത ദത്തുപുത്രിയായിരുന്നു സിന്ധുജോയി ആ മഹാപ്രസ്ഥാനത്തിന്. സ്വന്തം മകള്‍ ഉപേക്ഷിച്ചുപോയാല്‍ പോലും ഒരു പിതാവിനും ഇത്രയും വേദനിയ്ക്കില്ല. ഇത്രയും ക്രൂരത ഒരു മകളും ഒരു മാതാപിതാക്കളോടും ചെയ്തുകാണില്ല.

ഇവിടെ സിന്ധുജോയി തന്റെ മാതാപിതാക്കളെ ഉപേക്ഷിയ്ക്കുക മാത്രമല്ല ചെയ്തത്, ഒരു പ്രതിസന്ധിഘട്ടത്തില്‍ ശത്രുപക്ഷത്ത് ചേര്‍ന്ന,് തന്നെ ദത്തെടത്തു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ മുച്ചൂടും നശിപ്പിയ്ക്കാന്‍ അത്യദ്ധ്വാനം ചെയ്തുകൊണ്ടിരിയ്ക്കുകയും ചെയ്യുന്നു.

മനംനൊന്ത മാതാപിതാക്കള്‍ വല്ലതുമൊക്കെ പറഞ്ഞുപോയെന്നുവരും. അത് സിന്ധൂജോയിയ്ക്ക് ക്ഷമിയ്ക്കാവുന്നതേയുള്ളു. അത്രയ്ക്കുണ്ട് വേദന. സിന്ധു ഉപേക്ഷിച്ചുപോവുകമാത്രമല്ല നിരന്തരം തന്റെ തറവാടിനെ നശിപ്പിയ്ക്കാനുള്ള ശക്തമായ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത് കാണുമ്പോള്‍ ആര്‍ക്കും സഹിയ്ക്കല്ല..

കഴിഞ്ഞ ദിവസം സിന്ധു പറയുന്നത് കേട്ടു, ''അച്യുതാന്ദന്‍ പര്‍ട്ടിയിലുണ്ടായിരുന്നപ്പോഴും തന്നെ വേദനിപ്പച്ചിട്ടുണ്ടെന്ന്.''

അച്യുതാന്ദന്‍ പറഞ്ഞതുപോലെ '' എേതു വിഷയം പറഞ്ഞാണ് അച്യുതാന്ദന്‍ സിന്ധുവിനെ വേട്ടയാടിക്കൊണ്ടിരുന്നത്?''- എന്ന് ഞങ്ങള്‍ക്കും കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

സിന്ധു പറയുമെന്ന് വിശ്വസിയ്ക്കുന്നു.

മുഹമ്മദ് ഷാഫി അറിയുന്നതിന്

(ഫെയ്‌സ് ബുക്ക് സുഹൃത്ത് മുഹമ്മദ് ഷാഫിയുയര്‍ത്തിയ വിവാദത്തില്‍ ഇടപെട്ട് കൊണ്ട് തയ്യാറാക്കിയ ലേഖനം)


പെന്‍ഷന്‍ എക്കാലത്തേയും ജീവനക്കാരുടെ ജീവല്‍ പ്രശ്‌നമാണ്. പെന്‍ഷന്‍ കൊടുക്കേണ്ടതില്ല എന്നായിരുന്നു മുതലാളിത്ത നയങ്ങള്‍ പിന്തുടരുന്ന ഭരണാധികാരികള്‍ ഒരിയ്ക്കല്‍ അലോചിച്ചിരുന്നത്. വലിയ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി ആ ഭരണാധികാരികള്‍ക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടിവന്നു. തന്ത്രപരമായി പിന്‍വാങ്ങിയ അവരിന്നും ചതിക്കുഴികള്‍ കുത്തി ഇരുളില്‍, എന്നാല്‍ നമ്മുടെ മുന്നില്‍ അരുകിലായിത്തന്നെ, ശ്രദ്ധിച്ചാല്‍ അവരുടെ ശ്വാസോഛ്വാസംപോലും കേള്‍ക്കാവുന്നത്ര അടുത്ത,് പതുങ്ങിനില്ക്കുന്നൂവെന്ന സത്യം തിരിച്ചറിയപ്പെടാതെ പോകരുത്.

മുതലാളിത്തത്തില്‍ മുതലാളിയ്ക്കല്ലാതെ തൊഴിലാളിയ്ക്ക് പ്രാമുഖ്യം ഉണ്ടാവുകയില്ലെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടാകുമോ? തീര്‍ച്ചയായും ഇല്ല. എന്നാല്‍, മറവി. അതിനെയാണ് ചൂഷണം ചെയ്ത് നമ്മെ നശിപ്പിയ്ക്കാന്‍ വര്‍ഗ്ഗ ശത്രുക്കള്‍ ആയുധമാക്കുന്നത്. മറവിയുടെ ഇരുളില്‍ നിന്നും ഓര്‍മ്മകളുടെ അതിജീവനത്തില്‍ വെളിച്ചമെന്ന സത്യത്തെ ജാഗ്രതയോടെ കാത്തുസൂക്ഷിച്ചാല്‍ മാത്രമേ നമുക്ക് ശത്രുവിനെ തിരിച്ചറിയാന്‍ സാധിയ്ക്കു.

അതുപോലെ എേകാഗ്രമായ നമ്മുടെ മനസ്സിനെയും ചിന്തകളേയും ചടുലനീക്കങ്ങള്‍ കൊണ്ട് ശിഥിലീകരിച്ച്, കലങ്ങിമറിഞ്ഞ മനസ്സിന്റെ വിഭ്രമാത്മകതയില്‍ നിന്നുമുണ്ടായ അമ്പരപ്പില്‍ അവന്റെ അജണ്ടകള്‍ ദ്രുതവേഗത്തില്‍ നടപ്പിലാക്കി വിജയിപ്പിയ്ക്കുന്നവനാണ ് ആധുനിക വര്‍ഗ്ഗശത്രു.

അവന്റെ മുദ്രാവാക്യങ്ങളുടെ സന്ദേശവാഹകരായി തൊഴിലാളി വര്‍ഗ്ഗത്തെതന്നെ മാറ്റിത്തീര്‍ക്കുന്ന പ്രക്രിയയിലെ കര്‍ത്താവ് ബൂര്‍ഷ്വാ ഭരണകൂടമാണെങ്കില്‍, കര്‍മ്മം അതിന്റെ അജണ്ടയുടെ പ്രയോഗവുമാണ്.

ആധുനിക ലോകത്തിലെ അതിദാരുണമായ അവസ്ഥയാണ് വാര്‍ദ്ധക്യം. അനാഥത്വവും എേകാന്തതയും വാര്‍ദ്ധക്യത്തിന്റെ കൂനിനു മേലുണ്ടായ മുഴയാണ്. സംരക്ഷകരില്ലാത്ത നിസ്സഹയാരായ ഉപേക്ഷിയ്ക്കപ്പെട്ട കൂനന്മാരാണിന്നധികവും.

പെന്‍ഷന്‍ മാറ്റിവയ്ക്കപ്പെട്ട വേദനമാണ്. വാര്‍ദ്ധക്യത്തിന്റെ ദുരന്തം രോഗങ്ങളും അവഗണനയുമാണ്. അനാരോഗ്യം കൊണ്ട് നിസ്സഹായരായിപ്പോയവര്‍. അവര്‍ക്ക് ലഭിയ്‌ക്കേണ്ട പെന്‍ഷനെയാണ് ആധുനിക മുതലാളിമാര്‍ സമര്‍ത്ഥമായി അട്ടിമറിച്ചിരിയ്ക്കുന്നത്. പെന്‍ഷന്‍തുക കേവലമായൊരു സംഖ്യയല്ല. അത് ഒരായുഷ്‌ക്കാല സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ ഉപാധിയായ സമ്പാദ്യവുമാണ്.

ഇവിടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിയ്ക്കാന്‍ നമ്മള്‍ ആവശ്യപ്പെടുമ്പോള്‍, ലോകത്തിലെ പല വികസിത-വികസ്വര-അവികസിത രാജ്യങ്ങളിലും പെന്‍ഷന്‍ പറ്റാനനുവദീയ്ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി തൊഴിലാളികളും ജീവനക്കാരും അദ്ധ്യാപകരും പ്രക്ഷോഭത്തിലാണ്.

പെന്‍ഷന്‍ കേവലമായ തൊഴിലില്‍ നിന്നുമുള്ള വിരമിയ്ക്കല്‍ മാത്രമല്ല. അത് വിശ്രമകാലത്തേയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.


മുതലാളിത്വരാജ്യങ്ങളും ഇന്ത്യയടക്കമുള്ള സാമ്രാജ്യത്വത്തിന്റെ സാമന്തരാജ്യങ്ങളും പെന്‍ഷന്‍ഫണ്ടായി തൊഴിലാളിയില്‍ നിന്നും പണം പിരിച്ച് കുബുദ്ധികളായ മുതലാളിമാരുടെ മൂലധനമാക്കുന്ന കുത്സിതമാര്‍ഗ്ഗത്തിലെ ശവംതീനികളായി മാറിയ ഭീതിതമായ കാഴ്ചകളും നാം കാണേണ്ടതുണ്ട്.

പെന്‍ഷന്‍തന്നെ അട്ടിമറിയ്ക്കപ്പെടുകയും, സിവില്‍ സര്‍വ്വീസിനെ അനാകര്‍ഷകമാക്കുകയും, അപ്രഖ്യാപിത നിയമനനിരോധനമേര്‍പ്പെടുന്നുകയും ചെയ്യുന്ന മുതലാളിത്ത വര്‍ഗ്ഗത്തിന്റെ നയങ്ങളില്‍ നിന്നും അണുവിട വ്യതിചലിയ്ക്കാതെ ആ നയങ്ങള്‍ നടപ്പിലാക്കുന്ന എേതൊരു സര്‍ക്കാരിന്റേയും എേതൊരു പദ്ധതിയേയും സംശയത്തോടെ മാത്രമേ നോക്കിക്കാണാവു.

തൊഴിലാളി വര്‍ഗ്ഗം മുതലാളി വര്‍ഗ്ഗത്തിനുനേരേ സദാ ജാഗ്രത പാലിയ്ക്കണം. ജാഗ്രതക്കുറവുണ്ടായാല്‍ അത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ നശമായിരിയ്ക്കും.

കേരളാ എന്‍.ജി.ഓ യൂണിയന്‍ ഒരിയ്ക്കലും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിയ്ക്കുന്നതിനെതിരായിരുന്നില്ല. എന്നാല്‍ അതൊരു പ്രക്ഷോഭ മുദ്രാവാക്യമായി ഉയര്‍ത്തേണ്ടതില്ലായെന്നും തീരുമാനിച്ചു.

സാമൂഹിക പ്രതിബദ്ധതയെന്ന് സ്ഥാനത്തും അസ്ഥാനത്തും വലിയവായില്‍ പറഞ്ഞാല്‍ പോരല്ലോ. അഭ്യസ്തവിദ്യരും തൊഴിലന്വേഷകരുമായ വലിയയൊരുവിഭാഗത്തെ അവഗണിയ്ക്കാന്‍ എന്‍.ജി.ഓ യൂണിയന് കഴിയുമെന്ന് ഷാഫിയും വിശ്വസിയ്ക്കുന്നുണ്ടാവില്ല. നാം കേരളീയര്‍ തൊഴിലിന് പ്രാമുഖ്യം നല്കുന്നത് സര്‍ക്കാര്‍ ജോലിയ്ക്കാണ്. അതുകഴിഞ്ഞേ മറ്റു തൊഴിലുകള്‍ തേടുകയുള്ളു. സര്‍ക്കാര്‍ ജോലിയിലെ മുഖ്യ ആകര്‍ഷണം പെന്‍ഷനും. അതുകണ്ടില്ലായെന്ന് നടിച്ച് സ്വാര്‍ത്ഥമായ മുദ്രാവാക്യമുയര്‍ത്താന്‍ കഴിയില്ലയെന്നതല്ലേ സത്യം.

ഞാന്‍ പുതിയതായി ഒന്നും പറഞ്ഞില്ല. ഇത് ആവര്‍ത്തനം തന്നെയാണ്. പലമുദ്രാവാക്യങ്ങളും പഴയതുതന്നെയാണ് നല്ലത്. എല്ലാവരും പറയുന്നത് ആവര്‍ത്തിയ്ക്കുന്നത് ഉചിതമല്ല.

ഇത്തരം നിലപാടുകളാണ് എന്‍.ജി.ഓ യൂണിയനെ വ്യത്യസ്ഥമാക്കുന്നത്. പുതുമകള്‍ തേടുന്നത് കരുതലോടെ വേണം. അല്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് സാമൂഹ്യ ബോധമായിരിയ്ക്കും.

ഈ കുറിപ്പിന് ഷാഫി നിമിത്തമായെന്നേയുള്ളു. ഷാഫിയിലൂടെ ഞാന്‍ സംബോധനചെയ്യുന്നത് സമൂഹത്തിലെ എല്ലാവിഭാഗത്തേയുമാണ്. ഷാഫി ഒരു നിമിത്തമായെന്നുമാത്രം.

അതിന് ഷാഫിയോട് നന്ദി പറയുന്നു.