lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Friday, June 6, 2014

ഹിപ്പോക്രാറ്റ്

             
                                                                                   
                                                                                      ലൂസിഫര്‍

             കേരള രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന കാപട്യക്കാരന്‍ എ.കെ ആന്റണിയായിരുന്നു. വി.എം. സുധീരനുമായി താരതമ്യം ചെയ്താല്‍ ആന്റണി ആരുമല്ല. ശിഷ്യന്‍ ആശാന്റെ ഗുരുവായി ആശാനെ പാഠം പഠിപ്പിക്കുകയാണിപ്പോള്‍.

             സ്ഥാനമാനങ്ങളിലില്ലാതിരുന്നപ്പോള്‍ സ്വന്തം പാര്‍ടിയേയും കോണ്‍ഗ്രസ് മുഖ്യമന്ത്രിയേയും വിമര്‍ശനത്തിന്റെ ആക്ഷേപശരങ്ങള്‍കൊണ്ട് മുറിവേല്പിച്ച മഹാന്‍ കെ.പി.സി.സി പ്രസിഡണ്ടായപ്പോള്‍ അച്ചടക്കത്തിന്റെ ഖഡ്ഗവുമായി സത്യം വിളിച്ചുപറയുന്നവര്‍ക്കെതിരെ ആക്രോശിച്ചടുക്കുന്ന കിരാതനായി മാറി.

             പാര്‍ലമെന്റ് തെരഞ്ഞെടുടപ്പിന് ശേഷം സംസ്ഥാനത്ത് യു.ഡി.എഫും, ദേശീയതലത്തില്‍ കോണ്‍ഗ്രസും തറപറ്റുമെന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്ന സുധീരന്‍ മുഖ്യമന്ത്രി പദം സ്വപ്നം കണ്ടുപോയി. പഴയ ആശാന്റെ മുഖ്യമന്ത്രിപദപ്രവേശനത്തിനായി ചാരായനിരോധനമേറ്റെടുത്തപ്പോള്‍ ശിഷ്യന്‍ ബാറുകള്‍ക്കെതിരെ തിരിഞ്ഞു

            മിനിമം കോണ്‍ഗ്രസ് നേതാക്കന്മാരെങ്കിലും മദ്യവര്‍ജ്ജകരാകണമെന്നും അല്ലാത്തവരെ പുറത്താക്കണമെന്നും പ്രഖ്യാപിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. കാരണം സുധീരനും കോണ്‍ഗ്രസ് നേതാക്കന്മാരും ഗാന്ധി ശിഷ്യന്മാരാണല്ലോ.

            ബാര്‍ വിവാദം കത്തിനില്ക്കുമ്പോള്‍ സുധീരശിഷ്യന്മാരായ ചില നേതാക്കന്മാര്‍ ശ്രീലങ്കയില്‍പ്പോയെന്നും ബര്‍മ്മുഡയൊക്കെയിട്ട് അര്‍മാദിച്ചെന്നും കലാകൗമുദിയില്‍ ലേഖനം വന്നു. സല്‍ക്കരിച്ചത് മലയാളിയായൊരു ശ്രീലങ്കന്‍ ബാര്‍ മുതലാളിയായിരുന്നുപോലും. നിഷേധക്കുറുപ്പൊന്നും വരാത്തത്‌കൊണ്ട് സത്യത്തെ നിഷേധിക്കാനാവില്ലെന്ന സത്യം തെളിഞ്ഞുവരുന്നു.

           സുധീരനെപ്പോലെയുള്ളവരാണ് പ്രായോഗിക രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പ്രായോഗിക വത്ക്കരണം കൊണ്ട് കേരളരാഷ്ട്രീയത്തെ മലീമസമാക്കുന്നത്.