lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Monday, December 5, 2011

മുല്ലപ്പെരിയാര്‍ (സമകാലീന ചിന്തകള്‍)




സജീവമായ സമകാലീന വിഷയത്തെ എങ്ങനെ ലാഘവത്തേടെ കാണാമെന്നതിനുദാഹരണമായി ഇതാ അവസ്സാനം മുല്ലപ്പെരിയാറും.

ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കണോ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയ്ക്ക് സംശയമേ ഉണ്ടായിരുന്നില്ല. തീര്‍ച്ചയായും ഫിലിം അവാര്‍ഡിനോളം വരില്ല മുല്ലപ്പെരിയാറിലെ വെള്ളം.

കേരളം തന്നെ വെള്ളമയമാണല്ലോ! അതുകൊണ്ടല്ലേ ബാറുകള്‍ക്ക് ലൈസന്‍സ് വാരിവിതറിയത്.

ജനം സന്തുഷ്ടരാകട്ടെ.

അധികാരത്തിലേറി ആദ്യത്തെ പ്രസ്താവനതന്നെ ഇനി ബറുകള്‍ക്ക് ലൈസന്‍സില്ലെന്നായിരുന്നു.

ഗാന്ധിജിയോടുള്ള കടുത്ത ആരാധന.
വിധേയത്വം.
ഗാന്ധിസത്തില്‍ നിന്നും അണുകിട വ്യതിചലിയ്ക്കില്ലെന്ന ദൃഢപ്രതിജ്ഞ.

അമ്പമ്പോ.... സഹിയ്ക്കവയ്യായിരുന്നു.

പക്ഷെ, ആറുമാസത്തിനിടയില്‍, അധികാരത്തിന്റെ ഇടനാഴിയില്‍ പതുങ്ങിനിന്ന, നിഴലകള്‍ക്കെന്തെന്ത് കഥകള്‍ പറയാനുണ്ടാകും! അമര്‍ത്തിയ ശീല്ക്കാരങ്ങള്‍ക്കും കിതപ്പുകള്‍ക്കും ദ്രുതചലനങ്ങള്‍ക്കുമൊപ്പം, ഞരങ്ങിയ അരമനക്കട്ടിലുകള്‍ താങ്ങിയ ഭാരവും, അനുഭവിച്ച അപമാനവും, സഹിച്ച വേദനയും അരണ്ട വെളിച്ചംവിട്ട്, എന്നെങ്കിലും ഇടനാഴി കടന്നുവരട്ടേ! കാറെത്ര വന്നുവെന്നും മദാലസകളുടെ ഉള്‍വസ്ത്രത്തിന്നുള്ളിലമര്‍ന്ന കറെന്‍സികള്‍ക്കുള്ളില്‍ തറയ്ക്കപ്പെട്ട ഗാന്ധിജിയുടെ നിസ്സഹായതയുടെ നെടുവീര്‍പ്പുകളെത്രയുയര്‍ന്നുവെന്നും നാളെ ചരിത്ര ഗവേഷകര്‍ കണ്ടെത്തുമെങ്കില്‍ കണ്ടെത്തട്ടെ.

ഗാന്ധജിയെ മറന്നെന്ന് മാത്രം പറയരുതേ! അഴിമതിപ്പണത്തിലാഖേനം ചെയ്തിരിയ്ക്കുന്നതും ഗാന്ധിജിയുടെ പടം തന്നെയല്ലെ!

മുല്ലപ്പെരിയാറിനു വേണ്ടി പ്രധാനമന്ത്രിയുടെ മുന്നില്‍ ഇരന്ന് നില്ക്കുന്നതിനേക്കള്‍, സിനിമാക്കാര്‍ക്ക് നടുവിലുള്ള ഇരുപ്പാണ് സുഖപ്രദമെന്ന് അനുഭവം കൊണ്ട് തിരിച്ചറിഞ്ഞുപോയ പാവം മുഖ്യന്റെ വ്യഥകളേക്കുറിച്ചാരും ചിന്തച്ചില്ല.

കുത്തകള്‍ക്കുവേണ്ടി വക്കാലെടുത്ത് സദാ വാചാലനാകുകയും, ദരിദ്രര്‍ക്കുവേണ്ടി ഒരിയ്ക്കല്‍ പോലും ഉരിയാടാതിരിയ്ക്കുകയും ചെയ്യുന്ന, വെറുമൊരു ഉദ്യോഗസ്ഥ പ്രമാണിയായ പ്രധാനമന്ത്രിയില്‍ വിശ്വാസമില്ലെന്ന് മുഖ്യമന്ത്രിയുടെ സഹകാരികളില്‍ ചിലര്‍ തിരിച്ചറിഞ്ഞു.

അതുകൊണ്ടാണ് ആശങ്കയേതുമില്ലാതെ സുസ്‌മേരവദനനായി മുഖ്യമന്ത്രി സിനിമാക്കാര്‍ക്കിടയിലും, മറ്റുള്ളവര്‍ ആശയറ്റവരായി വ്യാകുലതകളോടെ പാര്‍ലമെന്റിനുമുന്നിലും, ഇരുന്നത്.

ആറുമാസം കൊണ്ട് കേരളത്തില്‍ അന്യം നിന്നുപോയ കര്‍ഷക ആത്മഹത്യ പുനഃസ്ഥാപിച്ച്, ജനസംഖ്യയില്‍ ഗണിമായ കുറവുവരുത്തുന്ന സര്‍ഗ്ഗാത്മക പ്രവൃത്തിയെ ശ്ലാഘിയ്ക്കാത്ത കേരള സമൂഹത്തിന്റെ അധഃപ്പതനത്തില്‍ ഖിന്നനാണദ്ദേഹം.

ജനസമ്പര്‍ക്കപരിപാടിയില്‍ വാരിയെറിയുന്ന പണത്തിനുത്തുരവാദിത്ത്വമുണ്ടോ എന്ന് ചോദിച്ചു തന്നെ വേദനിപ്പിയ്ക്കുന്നവരെയോര്‍ത്തദ്ദേഹം വാര്‍ക്കാത്ത കണ്ണീരില്ല.

വാല്:-
പണ്ട് രണ്ടു രാജാക്കന്മാര്‍ കണ്ടുമുട്ടിയപ്പോള്‍:-
ഒന്നാമന്‍:- 'എന്റെ രാജ്യത്ത് ഞാന്‍ അന്നദാനം നടത്തി. പതാനായിരങ്ങള്‍ പങ്കെടുത്തു. അവരുടെ സംതൃപ്തിയോളം വരില്ല, മറ്റൊന്നും.'
രണ്ടാമന്‍:- 'എന്റെ രാജ്യത്ത് ഞാനും നടത്തി. പക്ഷെ, ആരും വന്നില്ല.'
ഒന്നാമന്‍:- 'അതെന്താ?'
രണ്ടാമന്‍:- 'എന്റെ രാജ്യത്ത് പട്ടിണിയില്ല.'