lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, August 2, 2012

''മനോജിന്റെ കൊല കൊലയല്ല. കാരണം അവന്‍ മാര്‍ക്‌സിസ്റ്റാണ്.'' - മാധ്യമങ്ങള്‍ പറയാതെ പറയുന്നത്. ലൂസിഫര്‍



                                                                                             മനോജിന്റെ കൊല മാധ്യമങ്ങള്‍ ആഗ്രഹിച്ചിരുന്നോ? മാര്‍ക്‌സ്ിസ്റ്റുകാരെ ഉന്മൂലനം ചെയ്യാന്‍ അങ്കപ്പണം വാങ്ങിയിരിയ്ക്കുന്നവരില്‍ ഈ അധമവര്‍ഗ്ഗവുമുണ്ടെന്ന തിരിച്ചറിവില്ലാതെ പോകുന്നതാണ് സമൂഹം നേരിട്ടുകൊണ്ടിരിയ്ക്കുന്ന വലിയ ദുരന്തം.

           മാധ്യമങ്ങളെ തിരിച്ചറിയു. അവര്‍ ഈ നാട്ടിലുണ്ടാക്കുന്ന ഭീകരതയെ തിരിച്ചറിയൂ. മാര്‍കസിസ്റ്റുകാരെ ആര്‍ക്കും കൊലചെയ്യാം. ആ കൊലയെ ഞങ്ങള്‍ തമസ്‌കരിയ്ക്കാം. അല്ലെങ്കില്‍ ചാനല്‍ ചര്‍ച്ചയെന്ന മാര്‍ക്‌സിസ്സറ്റുവിരുദ്ധ പ്രചരണത്തിലൂടെ കൊലയാളികളെ ധീരയോധാക്കളാക്കി ഞങ്ങള്‍ സംരക്ഷിയ്ക്കാം. ഈ സന്ദേശം പ്രചരിപ്പിയ്ക്കുന്ന മാധ്യമങ്ങള്‍ കൊലക്കത്തിയുമായി നിങ്ങള്‍ക്കുനേരെ എേതുനിമിഷവും പാഞ്ഞുവരാം.

             മാര്‍ക്‌സിസ്റ്റുകാരെ കൊലചെയ്യാന്‍ കൂട്ടുനില്ക്കുന്ന മാധ്യമങ്ങള്‍ നാട്ടിലേയ്ക്ക് ഭീകരതയെ ആനയിച്ചുകൊണ്ടു വരികയാണ്. ഇവരെ തിരിചച്‌റിയൂ. ഇല്ലെങ്കില്‍ സര്‍വ്വ നാശം, ഉറപ്പ്.

നമ്മെ അന്ധകാരത്തിലേയ്ക്കു നയിയ്ക്കുന്നവര്‍ ലൂസിഫര്‍


                സ്വന്തം സഹോദരനെ പിന്നില്‍ നിന്നു കുത്തുകയും, ആപത്തുകാലത്തു ശത്രുവിന്റെ ഒറ്റുകരനാവുകയും ചെയ്യുന്ന സഹയാത്രികനും സഹോദരനും ഇരുളില്‍ മറഞ്ഞിരിയ്ക്കുന്ന വര്‍ഗ്ഗശത്രുവിന്റെ ചാവേറുകളാണ്.

                                   കൃത്രിമായി  വൈദ്യുനി പ്രതിസന്ധി സൃഷ്ടിക്കുകയും, നമ്മെ സമ്മര്‍ദ്ദത്തിലാക്കി, ആണവോര്‍ജ്ജത്തിലേയ്ക്കു നയിയ്ക്കുകയും ചെയ്യുന്ന ഭരണാധികാരി  ഇരുളിലൊളിച്ചരിയ്ക്കുന്ന രക്തരക്ഷസ്സിനെപ്പോലെയാണ്.  അവന്‍ ഇരുട്ടിലെ ഇരപിടിയനുമാണ്.

               ഭരണവൈകല്യങ്ങള്‍  നാട്ടില്‍ ദുര്‍ഗന്ധം പരത്തിത്തുടങ്ങുമ്പോള്‍,  അഴിമതിയുടെ അരമനരഹസ്യങ്ങള്‍ അങ്ങാടിയില്‍ പാട്ടാകുമ്പോള്‍,  ദരിദ്രന്മാരുടെ നാട്ടില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ച്ചെയ്യാതെ സംഭരണികളില്‍ ചീഞ്ഞ് പുഴുക്കള്‍ ഞുളയ്ക്കുമ്പോള്‍,  ജനശ്രദ്ധതിരിയക്കുവാന്‍ രാഷ്ട്രീയപ്രതിയോഗികളെ കാരാഗൃഹത്തിലടയ്ക്കുന്ന രാഷ്ട്രീയ ഗുണ്ടകളാക്കി പോലിസിനെ മാറ്റിയ ഭരണാധികാരി  ഭീകരതയില്‍ ഹിറ്റലര്‍ക്കും മുകളിലാണ്.

               മാധ്യമങ്ങളുടെ രാഷ്ട്രീയമറിയാതെ, സെന്‍സേഷണല്‍ വാര്‍ത്തകളെ വിചിന്തനം ചെയ്യാത്ത, പുത്തന്‍ ഉദാരവത്ക്കരണയുഗത്തിലെ ലക്ഷ്യബോധമില്ലാത്ത, അലസരായ, സ്വാര്‍ത്ഥരായ, സങ്കുചിതചിത്തരായ തലമുറ ജനദ്രോഹികളാണ്.

               ആഗോളീകരണത്തിന്റെ പൂക്കാലത്തിനുവേണ്ടി കൃത്രിമമായി വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുകയും,  തലച്ചോറില്‍ വിസ്‌ഫോടനം നടത്തി ചിന്തകളെ ശിഥിലീകരിയ്ക്കുകയും ചെയ്യുന്ന, ദിശാബോധം നഷ്ടപ്പെടുത്തുന്ന മാധ്യമങ്ങള്‍ അതിസമ്പന്നര്‍ക്കുവേണ്ടി ദേശസ്‌നേഹികള്‍ക്കുന്നേരെ ഇരുളില്‍ നിന്നും പാഞ്ഞടുക്കുന്ന ഒളിപ്പോരാളികളാണ്.

                                     ആധുനികകാലത്തെ മാധ്യമപ്രവര്‍ത്തകനും മാധ്യമമുതലാളിയും സ്വദേശാഭിമാനി രാമകൃഷ്ണനിള്ളയുടേയും വക്കം അബ്ദുഖാദറിന്റേയും കൊലയാളികളാണ്.

                                     നാളെ രാഷ്ട്രം, ജനങ്ങള്‍ മാധ്യമ ഭീകരതയുടെ ഇരകളാക്കപ്പെടും.