lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, November 6, 2014

തെരഞ്ഞെടുപ്പിനെ രാഷ്ടീയമായി വിലയിരുത്തപ്പെടാതിരുന്നാല്‍ ഇസ്രായേലും മോദിയും ആയുധനിര്‍മ്മാണ സ്വകാര്യവത്ക്കരണവും

                                         

    ലൂസിഫര്‍

                                                                          

             കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ടു പൂറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശൂഭകരമല്ല. ഇതില്‍ അത്ഭുതപ്പെടാന്‍ അപ്രതീക്ഷിതമായിട്ടൊന്നുമില്ല. ഇന്ത്യയിലെ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നറിയിപ്പുതന്നിരുന്നതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാന്‍ പോകുന്നതും.

             യു.പി.എ സര്‍ക്കാര്‍ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്റിലും രാജ്യസഭയിലും അവതരിപ്പിച്ചു പാസാക്കിയെടുക്കാന്‍ ആവശ്യമായ അംഗബലമില്ലാതെ കുഴങ്ങിനിന്ന എല്ലാ ആവസരങ്ങളിലും, നിര്‍ണ്ണായകമായ നിമിഷങ്ങളില്‍, രാജ്യതാത്പ്പര്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടയവസരങ്ങളിലെല്ലാം ബി.ജെ.പി  യു.പി.എ സര്‍ക്കാരിന് നിരലോഭമായി പിന്തുണയാണ് പാര്‍ലമെന്റിലും രാജ്യസഭയിലും നല്കിവന്നത്. സര്‍ക്കാരിനും തൊഴിലാളിക്കും ജീവനക്കാരനും വമ്പിച്ച സാമ്പത്തിക ബാദ്ധ്യതയ്ക്ക് കളമൊരുക്കിയതും, തൊഴിലാളികളുടേയും ജീവനക്കാരുടേയും സാമൂഹിക സംരക്ഷണവും അവശതയേറുന്ന വാര്‍ദ്ധക്യത്തിലെ സുരക്ഷയും അട്ടിമറിച്ചനാഥത്വത്തിന്റെ വ്യാകുലതകളിലേക്കെടുത്തറിഞ്ഞതും, റിലയന്‍സ് ഉള്‍പ്പെടെ നാല് കുത്തക ഭീമന്മാര്‍ക്ക് ഭീമമായ സമ്പത്ത് വാരിക്കൂട്ടാന്‍ വേണ്ടി മാത്രം അവസരമൊരുക്കിയതുമായ പെന്‍ഷന്‍ സ്വകാര്യവത്ക്കരണ ബില്ലിനോടെടുത്ത സമീപനമൊന്നുമതി ബി.ജെ.പിയുടെ സാമ്പത്തികനയമെന്തെന്ന് വിലയിരുത്താന്‍.

             കഴിഞ്ഞ എന്‍.ഡി.യെ സര്‍ക്കാരാണ് കോണ്‍ഗ്രസ് മന്ദഗതിയില്‍ നടപ്പിലാക്കിവന്ന നവലിബറല്‍-സ്വകാര്യവത്ക്കരണ-സാമ്പത്തിക നയങ്ങളുടെ ഗതിവേഗവും വ്യാപനവും വര്‍ദ്ധിപ്പിച്ചത്. പെന്‍ഷന്‍ സ്വകാര്യവത്ക്കരണം ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

              ഭൂഗോളത്തിന്റെ ഒരുകോണില്‍ ഒരു ചെറുപൊട്ടിന് സമാനമായ വലുപ്പം മാത്രമുള്ള ഇസ്രായേല്‍ ഇന്ന് അമേരിക്കയുടെ നിര്‍ലോഭമായ പിന്തുണയില്‍ പാലസ്തീനുള്‍പ്പെടെ യുള്ള മുസ്ലീം രാഷ്ട്രങ്ങളില്‍ അസ്വസ്തതയും അശങ്കയും വളര്‍ത്തുകയാണ്. പാലസ്തീനെതിരെ നടത്തിയിട്ടുള്ള നിഷ്ഠൂരമായ ആക്രമണത്തിലൂടെ ലോകമനസാക്ഷിയെ ഞെട്ടിച്ചു. ലോക രാഷ്ട്രങ്ങളില്‍ നിന്നും ഇസ്രായേലിന്റെ പൈശാചികത്വത്തിനെതിരെ ഉയര്‍ന്നുവന്ന എല്ലാ എതിര്‍പ്പുകളേയും ഇസ്രായേല്‍ അവഗണിക്കുകയാണ് ളചയ്തത്. അയുധനിര്‍മ്മാണവും അതിന്റെ വ്യാപാരവുമാണ് ഇസ്രായേലിന്റെ മുഖ്യവരുമാനം. ഈ ഇസ്രയേലുമായി ആയുധസ്വകാര്യവത്ക്കരണത്തിന് ധാരണയുണ്ടാക്കാന്‍ പോകുന്നു.  ഇന്ത്യയ്ക്കുനേരേയുണ്ടാകുന്ന ആഭ്യന്തരവും രാജ്യാന്തരവുമായ  ആക്രമണത്തെ പ്രതിരോധിക്കാനുള്ള ആയുധങ്ങളെ സംബന്ധിച്ച് രാജ്യത്തിന് അതിന്റേതായ രഹസ്യങ്ങളും സ്വകാര്യതയും എപ്പോഴും കാത്തു സൂക്ഷിക്കപ്പെടണം. രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷിതത്വവും ഓരോ ഇന്ത്യാക്കാരന്റേയും ബാധ്യതയും ഉത്തരവാദിത്വവുമാണ്.

             ലോകത്താകമാനമുള്ള മുസ്ലിം രാഷ്ട്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്നതിനും മറ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും രഹസ്യമായും പരസ്യമായും ആയുധം വില്ക്കുന്ന, മുസ്ലിം വിരുദ്ധ ഭീകരരാഷ്ട്രമെന്നുപോലും ആക്ഷേപത്തിന്റെ ശരവര്‍ഷങ്ങളേറ്റുകൊണ്ടിരിക്കുന്ന ഇസ്രായേലുമായി ആയുധനിര്‍മ്മാണ-സ്വകാര്യവത്ക്കരണ കരാറുണ്ടാക്കി ഇന്ത്യയിലേക്കാനയിക്കുന്ന പ്രക്രിയ ആഭ്യന്തരമായും വൈദേശികമായും പലതരത്തിലുള്ള അസ്വസ്തതകള്‍ക്കും വഴി തുറന്നുകൂടായ്കയില്ല. അമേരിക്കയുടെ പിന്തുണയോടെ ആയുധനിര്‍മ്മാണവും വ്യാപാരവും, അതിന്റെ വ്യാപനവും, വ്യാപനത്തിന്റെ നിഗൂഢതയും ഇസ്രായേലിനെ ഭൂഗോളത്തിന്റെ നെറ്റിയുടെ ഒത്ത നടുവിലെ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വ്വതമാക്കിമാറ്റിയിട്ടുണ്ട്.

             മുസ്ലിം രാഷ്ട്രങ്ങളായ ഇറാനോടും അയല്‍ രാജ്യമായ പാകിസ്ഥാനോടുമുള്ള നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുന്നത് രണ്ടുതരത്തില്‍ ഇന്ത്യക്ക് ഗുണമാകുമെന്നിരിക്കെ ഇത്തരം ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനങ്ങള്‍ വലിയ നഷ്ടങ്ങളില്‍ കലാശിച്ചേക്കാം. ഇന്തോ-ഇറാന്‍ പൈപുലൈന്‍, ഇന്തോ-പാകിസ്ഥാന്‍ അതിര്‍ത്തത്തര്‍ക്കങ്ങള്‍ രണ്ടും നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നിരിക്കേ രണ്ടുരാഷ്ട്രങ്ങള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതീരുമാനങ്ങളില്‍ നിന്നും മാറിനില്ക്കുന്നതായിരിക്കും ഉചിതം. മാത്രമല്ല അറബുരാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങള്‍ക്കുലച്ചില്‍ തട്ടുന്നത് അറബുരാഷ്ട്രങ്ങളില്‍ പണിയെടുക്കുന്ന ഇന്ത്യാക്കാരുടെ ഭാവിസുരക്ഷിതത്വത്തിനും അറബുരാഷ്ട്രങ്ങളില്‍ നിന്നുമെത്തുന്ന നിക്ഷേപം വിദേശപ്പണം തുടങ്ങി എണ്ണവ്യാപാരബന്ധത്തിന്റെ ദൃഢതയ്ക്കും ദോഷമായി ഭവിക്കും.

             ബി.ജെ.പി ഇന്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക്, എതിരാണെന്ന ധാരണ അവരും വിശ്വഹിന്ദ് പരിഷത്ത്, ആര്‍.എസ്.എ്‌സ് തുടങ്ങി ബി.ജെ.പി യുടെ സംരക്ഷകരായ സംഘടനകളും ഈ തെരഞ്ഞേടുപ്പ് പ്രചരണങ്ങളില്‍പ്പോലും ആവര്‍ത്തിച്ചുള്ള പ്രകോപനപരമായ പ്രസ്താവനകളിലൂടെ വീണ്ടും തെളിയിക്കുകയും ചെയ്തു. മുസ്ലിം വിരുദ്ധ നിലപാടുകളുള്ള ഇസ്രായേലും ഹിന്ദു വര്‍ഗ്ഗീയ-മുസ്ലിം വിരുദ്ധ നിലപാടുകളാണ് മുഖമുദ്രയെന്ന് ആരോപണ വിധേയമാക്കപ്പെട്ട ഇന്ത്യയിലെ ഇപ്പോഴത്തെ ബി.ജെ.പിയുടെ സര്‍ക്കാരും തമ്മിലുണ്ടാക്കുന്ന ആയുധ കച്ചവട-നിര്‍മ്മാണ കരാറുകളിലൂടെ ഉടലെടുത്തുവരുന്ന സൗഹൃദം വിനാശകരമായ ഭവിഷത്തുകള്‍ വിളിച്ചു വരുത്തുന്നതായിത്തീരുമെന്ന് സ്വാഭാവികമായും ജനങ്ങള്‍ക്കാശങ്കയുണ്ട്.  

             അഴിമതിയുടെ രംഗവേദിയാണ് പ്രതിരോധവകുപ്പിന്റെ ആയുധകച്ചവടമെന്ന് കോണ്‍ഗ്രസ്സ് തെളിയിച്ചിട്ടാണ് അധികാരത്തില്‍നിന്നുമിറങ്ങിപ്പോയത്. ഇന്ത്യയുടെ അഖണ്ഡതയും ഇന്തോ-പാക് അതിര്‍ത്തിത്തര്‍ക്കവും വൈകാരികമാണ് ഓരോ ഇന്ത്യാക്കാരനും. ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും ഉയര്‍ന്നുവന്ന എല്ലാ വെല്ലുവിളികളേയും ധീരമായി ചെറുത്ത് വീരചരമമടഞ്ഞ ധീരജവാന്മാരുടെ നാടാണ് ഇന്ത്യ. കാര്‍ഗില്‍ യുദ്ധത്തെ വൈകാരികമായാണ് ഇന്ത്യയിലെ ഓരോ പൗരനും എേറ്റെടുത്തത്. നിര്‍ലോഭമായ പിന്തുണയാണ് ജനത അവര്‍ക്കുനല്കയിത്. പക്ഷെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമമടഞ്ഞ ജവാന്മാര്‍ക്കായി വാങ്ങിയ ശവപ്പെട്ടിക്കച്ചവടത്തിലും ജവാന്മാരുടെ പുനരധിവാസത്തിനായുണ്ടാക്കിയ ആദര്‍ശ്ഫഌറ്റ് നിര്‍മ്മാണത്തിലും വിതരണത്തിലും നിര്‍ലജ്ജം അഴിമതികാട്ടിയവരാണ് കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ടികളും സഖ്യകക്ഷികളും. 'ഭാരത് മാതാ കീ ജയ്'- എന്ന മുദ്രവാക്യത്തിന്റെ പവിത്രത പണസമ്പാദനവേളയില്‍ സൗകര്യപൂര്‍വ്വം മറന്ന നേതാക്കന്മാരുടെ കൂറ് പണത്തോടാണോ രാജ്യത്തോടാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞ അപൂര്‍വ്വ അവസരമായിരുന്നു ഈ അഴിമതിക്കഥകള്‍.

            മോദിക്കും ബി.ജെ.പിക്കും അധികാരത്തിലേയ്ക്കുവരുന്നതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് വമ്പന്മാരായ വ്യവസായ പ്രമുഖരാണെന്ന കഥകള്‍ വിശ്വസനീയമായിത്തന്നെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നുകഴിഞ്ഞു. ആ വ്യവസായ പ്രമുഖര്‍ ആരൊക്കെയെന്നത് ഇനിയും പൂര്‍ണ്ണമായും പുറത്തു വന്നിട്ടില്ല. മോദിക്ക്  വികസനനായകനെന്ന തിലകച്ചര്‍ത്ത് കിട്ടിയത് ഗുജറാത്തില്‍ കുറച്ചു വ്യവസായങ്ങള്‍ കൊണ്ടുവന്നത് കൊണ്ടാണ്. അവിടെ പട്ടിണി മുന്‍കാലത്തേക്കാള്‍ വര്‍ദ്ധിക്കുകയും കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീതൊഴിലാളികള്‍ ഇവരുടെ വരുമാനത്തിലും വലിയ മാറ്റം സംസ്ഥാനത്തുണ്ടായ വിലക്കയ്‌ററത്തിനനുസൃതമായി ഉണ്ടായില്ല. വിദ്യാഭ്യാസ വളര്‍ച്ച പരോഗതിനേടിയില്ല. വ്യവസായികള്‍ക്ക് വമ്പിച്ച ഇളവുകളും ആനുകൂല്യങ്ങളുമാണ് മോദി നല്കിയത്. ഭൂമിയിടപാടില്‍ മാത്രം കോടാനുകോടി രൂപയുടെ നഷ്ടം സംസ്ഥാനത്തുണ്ടായിയെന്ന് സി.എ.ജി കണ്ടെത്തി. ഗുജറാത്ത് മുഖ്യമന്ത്രി പിണറായി വിജയനല്ലാത്തതുകൊണ്ട് അതിന്മേല്‍ മാധ്യമ ചര്‍ച്ചയോ, വിചാരണയോ, അഴിമതി ആരോപണമേ,ാ സി.ബി.ഐ അന്വേഷണമോ ഉണ്ടായില്ല.

            എന്നാല്‍ അതിലൂടെ ഇന്ത്യക്കൊരു പ്രധാനമന്ത്രിയുണ്ടായി എന്ന ആക്ഷേപമുയര്‍ന്നുവന്നു. ഈ ആക്ഷേപത്തിന്റെ മറുവശം അഴിമതിക്കും മുതലാളിമാര്‍ക്ക് വേണ്ടുവോളം സമ്പത്ത് വാരിക്കൂട്ടാന്‍ വമ്പിച്ച ആനുകൂല്യങ്ങളും അവസരങ്ങളും  ഉണ്ടാക്കിക്കൊടുത്തതിനും പ്രത്യുപകാരമായി അല്ലെങ്കില്‍ പ്രതിഫലമായി മുതലാളിമാര്‍ നിര്‍മ്മിച്ചു നല്കിയതാണ് ഈ പദവിയെന്നാണ്.

             ഗുജറാത്തില്‍ മുതലാളിമാര്‍ക്ക് ഭീമമായി സമ്പാദിക്കാനുതകുന്ന വ്യവസ്ഥകളുള്ളതുകൊണ്ടും വമ്പിച്ച ഇളവുകളോടേയും ആനുകൂല്യങ്ങളുടേയും അകമ്പടിയുള്ളതുകൊണ്ടും വ്യവസായങ്ങള്‍ വന്നു. വ്യവസായ ശാലകളുടെ വികസനത്തിനായി പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതുകൊണ്ട് റോഡുകള്‍ വികസിച്ചു. ഇത് ജനങ്ങള്‍ക്കുമുപയോഗിക്കാം. പക്ഷെ ജനങ്ങള്‍ക്ക് വേണ്ടിയേയല്ല ഉണ്ടാക്കിയത, മുതലാളിമാര്‍ക്കുവേണ്ടി. വൈദ്യുതിവന്നു. ആകാശത്തുകൂടി ലൈന്‍ പോകുന്നതല്ലാതെ കൃഷീവലന്മാരായ ജനങ്ങള്‍ക്ക് കൃഷിക്കോ സാധാരണ ജനങ്ങള്‍ക്കോ ഗാര്‍ഹികാവശ്യത്തിനോ ചെറുകിട-പരമ്പരാഗത- കുടില്‍ വ്യവസായങ്ങള്‍ക്കോ ആവശ്യമായതോതിലോ അത്യാവശ്യത്തിനോ ലഭയമാക്കിയില്ല.

             ഒരു വലിയ തെരഞ്ഞെടുപ്പിനുശേഷം സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ എടുത്ത തീരുമാനങ്ങളെന്ന നിലയില്‍ ഈ തീരുമാനത്തിന് സാധാരണയില്‍ നിന്നും വത്യസ്തമായി കുറച്ചകൂടി ഗൗരവം ഉണ്ട്.

             ഓരോ തെരഞ്ഞെടുപ്പിനും അതിന്റേതായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ആ രാഷ്ട്രീയം തെരഞ്ഞെടുപ്പുവേളയില്‍ ചര്‍ച്ചചെയ്യപ്പെടണം. തെരഞ്ഞെടുപ്പിനെ നേരിടുന്ന എല്ലാ പാര്‍ടികളുടേയും സാമ്പത്തികനയങ്ങള്‍ തൊഴിലാളിവര്‍ഗ്ഗത്തിനേുടുള്ള സമീപനം സാധാരണജനങ്ങളോടുള്ള പ്രതിബദ്ധത, ജാതികളോടും മതങ്ങളോടുമുള്ള സമീപനം, അഴിമതി എന്നിവ ഗൗരവമായി വിശകലനം ചെയ്യാന്‍ കഴിയണം. ജനങ്ങളെ രാഷ്ട്രീയ പ്രതിബദ്ധതയോടെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പ്രാബ്ധരാക്കണം. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലോ ഇത്തരമൊരു വിചിന്തനം നടത്താന്‍ ജനങ്ങള്‍ക്കാവശ്യമായ രാഷ്ട്രീയ വിദ്യാഭ്യാസം നല്കുന്നതിന് കഴിഞ്ഞോ? അതിനുള്ള അവസരം ബോധപൂര്‍വ്വം കൗശലത്തോടെ അട്ടിമറിച്ചതാരാണ്.

          ലോകസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പെന്ന നിലയില്‍ ഓരോ സ്ഥാനാര്‍ത്ഥിയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീപാര്‍ടിയുടെ ആഗോളവത്ക്കരണ-ഉദാരവത്ക്കരണ-സാമ്പത്തിക നയങ്ങളോടുള്ള സമീപനവും ആ പാര്‍ടിയുടെ നയങ്ങളും ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യപ്പെടേണ്ടതല്ലേ. അധികാരത്തിലിരുന്ന പാര്‍ടികള്‍ അധികാരത്തിലിരുന്നപ്പോഴും, പ്രതിപക്ഷത്തായിരുന്നപ്പോഴും ഇത്തരം നയങ്ങളെ എങ്ങനെയാണ് ഉള്‍ക്കൊണ്ടത്, എങ്ങനെയാണ് തിരസ്‌ക്കരിച്ചത്. ഇത്തരം വിഷയങ്ങളെ തെരഞ്ഞെടുപ്പുവേളയില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പുചര്‍ച്ചകെളെല്ലാം സ്ഥാനാര്‍ത്ഥിയില്‍ തുടങ്ങി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ അപദാനങ്ങളിലും ആക്ഷേപങ്ങളിലേക്കും ഒതുക്കുകയും വിവരാന്വേഷണങ്ങള്‍ക്കും വിവരസമാഹരണത്തിനുമായി നമ്മള്‍ ആശ്രയിച്ച ദൃശ്യമാധ്യമങ്ങള്‍ കൗശലപൂര്‍വ്വം നമ്മെ മത്സരിച്ച പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികളുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടാതെ നമ്മെ ആക്ഷോപഹാസ്യങ്ങളുടെയും അപദാനങ്ങളുടേയും ആരാധകരാക്കി.

               മാധ്യമങ്ങള്‍ മോദിസര്‍ക്കാരിന്റെ നയപ്രഖ്യാപനാനന്തരം വന്‍തോതില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് നമ്മെ വീണ്ടും വീണ്ടും കബളിപ്പിക്കുകയും തങ്ങളുടെ ഇത്തരം നയങ്ങളോടുള്ള കൂറും വിധേയത്വവും ഒളിപ്പിക്കുകയും ചെയ്തു. അനവസരത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും നീഗൂഢമായ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കാനും തങ്ങള്‍ക്ക് വിധേയത്വമുള്ളവരെ സംരക്ഷിക്കാനും ജയിപ്പിച്ചെടുക്കാനുമാണ്. ഇത്തരം കുതന്ത്രങ്ങള്‍ നമ്മുടെ മേല്‍ വിദഗ്ദ്ധമായി പ്രയോഗിച്ച് വിജയിപ്പിക്കാനാണെന്ന തിരിച്ചറിവ് നമ്മള്‍ക്കുണ്ടാകാത്തിടത്തോളം മാധ്യമങ്ങള്‍ നമ്മെ കബളിപ്പിച്ചുകോണ്ടേയിരിക്കും. ഈ അവസരത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതുകൊണ്ട് ഈ സര്‍ക്കാരിന് ഒന്നും തന്നെ സംഭവിക്കാന്‍ പോകുന്നില്ല.

               ഇടതുപക്ഷ സഹചാരികള്‍ പോലും അവനവന്റെ കാല്‍ച്ചുവട്ടിലെ മണ്ണിന്റെ ചൂടറിയാതെ പോവുകയും മോദിയെ ഇതിഹാസപുരഷനായി ആരാധിക്കുകയും ആരാധന പലപ്പോഴും കുലംകുത്തിയൊഴുകുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷവും തുടര്‍ന്ന ആരാധന മറനീക്കി പുറത്തുവരുകയും ചുരമാന്തി വ്രണമാവുകയും വ്രണത്തില്‍ നിന്നും ചലംപ്പൊട്ടിയൊഴുകി സാംസ്‌കാരികതലങ്ങളെ മലീമസമാക്കുകയും ദുര്‍ഗന്ധപൂരിതമാക്കുകയും ചെയ്തു. ഇപ്പോഴെന്തായാലും ഇത്തരം ആരാധന ആവിയായിപൊയിട്ടുവുമെന്നതീര്‍ച്ച.

No comments:

Post a Comment