lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Monday, July 28, 2014

റംസാന്‍, ഒസാമാ, ഒബാമാ

                                                                                                                                                 ലൂസിഫര്‍

                 മതാചാരങ്ങളിലെ  ഏറ്റവും ശ്രേഷ്ഠമായ ആചാരം റംസാന്‍ വ്രതം തന്നെ. റംസാന്‍ വ്രതം നല്കുന്ന സന്ദേശം ഉള്ളവന്‍ ഇല്ലാത്തവന് നല്കണമെന്നാണ്. പട്ടിണിയുടെ കാഠിന്യം അറിയണമെങ്കില്‍ വിശപ്പറിയണം. ഉണ്ണാനുള്ളവന് വിശപ്പിന്റെ തീവ്രതയറിയണമെങ്കില്‍ പട്ടിണികിടക്കണം. അതൊരാചാരത്തിലൂടെ മാത്രമേ മനുഷ്യനെ ബോദ്ധ്യപ്പെടുത്താനാകു എന്നതിനാലാണ് നബി ഈ ആചാരം കര്‍ക്കശാമയിട്ടാചരിക്കാന്‍ നിഷ്‌ക്കര്‍ഷിച്ചത്. ഇസ്ലാം ചന്ദ്രമാസം പിന്തുടരുന്നതിനാല്‍ ഒരുമാസവും ഏതെങ്കിലുമൊരു ഋതുവില്‍ നിശ്ചലമായി നില്ക്കുന്നില്ല. അവ എല്ലാ ഋതുക്കളുലൂടേയും സഞ്ചരിക്കുന്നു. അതിനാല്‍ വ്രതാനുഷ്ഠാനം ഋതുക്കളില്‍ നിന്നും ഋതുക്കളിലേക്ക് മാറുന്നതിനാല്‍ ഓരോ കാലാവസ്ഥയിലും വ്യത്യസ്ഥമാകുന്ന വിശപ്പിന്റെ കാഠിന്യവും അനുഭവിച്ചറിയാന്‍ സാധിക്കുന്നു.
               
                 വിശപ്പറിഞ്ഞുള്ള സക്കാത്താണ് അത്യുന്നതാമയ ആചാരം. ഈയടുത്തകാലത്തായി നോമ്പുതുറക്കുന്നതിന്റെ പ്രാധാന്യം വ്രതാനുഷ്ഠാനത്തേക്കാള്‍ പ്രാധാന്യം നേടുന്നുണ്ടോയെന്ന് ഒരാത്മ പരിശോധന അനിവാര്യമാണ്. സക്കാത്തിന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാനും ഉയര്‍ത്തിപ്പിടിക്കാനും പ്രത്യേക ശ്രദ്ധചെലുത്തണം.

                സക്കാത്ത്, സക്കാത്ത്! അതുതന്നെയാണ് പുണ്യം. അന്യന്റെ വിശപ്പറിയാനും വിശക്കുന്നവന്റെ് അല്ലെങ്കില്‍ ദീനദയാലുവിന്റെ അതുമല്ലെങ്കില്‍ നിഷ്ഠൂരമായ വിധിയാല്‍ നിസഹായവരാക്കപ്പെട്ടവരുടെ നിലവിളിക്ക് നേരെ ചെവിതിരിക്കുമ്പോള്‍ മാത്രമേ വ്രതാനുഷ്ഠാനം സമ്പൂര്‍ണ്ണതയാര്‍ജ്ജിക്കു.

                നോമ്പുതുറക്കാന്‍ നിങ്ങളുടെ മുന്നിലെത്തുന്ന ഭക്ഷണം കൂടി സക്കാത്തായി നല്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ വളരെ അരുകിലെത്തും. നിങ്ങള്‍ ദൈവത്തിന് വളരെ പ്രിയമുള്ളവരായി മാറും.

                റംസാന്‍, നോമ്പ്, സക്കത്ത് എന്നു ഞാന്‍ പറയുന്നില്ല. അത് ചില തെറ്റിദ്ധാരണകള്‍ക്ക് വഴിവെക്കുമോയെന്ന ഭയമുള്ളതിനാല്‍ ഞാനതുപേക്ഷിക്കുന്നു. എന്നാല്‍ എല്ലാ ജനങ്ങളും ചന്ദ്രമാസത്തെ അടിസ്ഥാനപ്പെടുത്തി, അല്ലെങ്കില്‍ ഓരോ വര്‍ഷവും ഓരോരോ ഋതുവില്‍, പകല്‍ ഭക്ഷണമുപേക്ഷിച്ച് വ്രതമെടുക്കുകയും സക്കാത്ത് നല്കുകയും വേണമെന്ന് ഞാനാഗ്രഹിക്കുന്നു.

                 ഈ അനുഷ്ഠാനം മനുഷ്യന്റെ മനസ് ശദ്ധീകരിക്കും. അഹന്തകുറയ്ക്കും. സഹജീവികളോടുള്ള സഹാനുഭൂതി വര്‍ദ്ധിപ്പിക്കും. സഹവര്‍ത്തിത്ത്വവും സാഹോദര്യവും പുലരും. സ്വാര്‍ത്ഥത ഇല്ലാതാവുകയും നമ്മള്‍ ഈശ്വരനോട്, അള്ളാഹുവിനോട് വളരെയടുത്തെത്തുകയും ചെയ്യും.

                  എണ്ണപ്പാടങ്ങളില്‍ കണ്ണുനട്ട് അറേബ്യന്‍ രാഷ്ട്രങ്ങളുടെ നെഞ്ചിന്‍ക്കൂടിലേക്ക് നഖം കുത്തിയിറക്കുന്ന സാമ്രാജ്യത്ത്വത്തിന്റെ ഇപ്പോഴത്തെ നായകനായ ഒബാമയും അള്ളാഹുവിന്റെ നാമത്തിലെന്നാക്രോശിച്ച് സഹോദരന്മാരെയും കുഞ്ഞുങ്ങളേയും കശാപ്പ് ചെയ്യുന്ന ഒസാമമാരും ദൈവത്തിന്റെ മുന്നില്‍ കുറ്റവാളികളാണ്.

                 ദൈവത്തിന്റെ സംരക്ഷകാരാകുന്ന ആരും ദൈവത്തിന് സ്വീകാര്യനല്ല. ദൈവം അവരെ വെറുക്കുന്നു. അഫ്ഗാനിസ്ഥാനിലും ഇറാക്കിലും പാലസ്ഥീനിലും കാശ്മീരിലും ലോകരാഷ്ട്രങ്ങളിലേതൊരിടത്തും കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍, സ്ത്രീകളെ വേട്ടയാടുകയും അനാഥരാക്കപ്പെടുാകയും ചെയ്യുന്നവര്‍, അധികാരത്തിനുവേണ്ടി കൊലയാളികളാകുന്നവര്‍! ദൈവം ആരേയെങ്കിലും വെറുക്കുന്നുണ്ടെങ്കില്‍ അത് ഇവരെയാണ്. ഇവരെ! ഇവരെ മാത്രമാണ്! അതെ, ഇവരെ മാത്രം!

                 ഭൂഗോളത്തിന്റെ വലുപ്പവുമായി താരതമ്യം ചെയ്താല്‍ ഒരു ചെറിയ മൂലക്കുരുവിന്റെ വലുപ്പമുള്ള ഇസ്രായേലെന്ന രാഷ്ട്രത്തിന് പാലസ്ഥീനിനെ ആക്രമിക്കാനുള്ള ധൈര്യം ഉണ്ടായതും, മൂലക്കുരുവിനേപ്പോലെ ലോകത്താകെ അസ്വസ്ഥതയുണ്ടാക്കുന്നതും ആ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ ശക്തനായൊരു സംരക്ഷകനുള്ളതുകൊണ്ട് തന്നെയാണ്.
                 അള്ളാഹു തകര്‍ന്നു പോകുന്ന ഈ ലോകത്തെ രക്ഷിക്കട്ടെയെന്ന് ഈ റംസാന്‍ ദിനത്തില്‍ ആഗ്രഹിച്ചുകൊണ്ട്  എല്ലാവര്‍ക്കും റംസാന്‍ ദിന ആശംസകള്‍ നേരുന്നു.













No comments:

Post a Comment