lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Wednesday, February 22, 2012

സമകാലീന ചിന്തകള്‍ (22.02ഭ2012) ജയഗീത: ഔദ്യോഗിക ഗോവിന്ദച്ചാമിമാരും കൂട്ടിക്കൊടുപ്പുകാരും.

ജയഗീതയിലൂടെ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത് ഗോവിന്ദച്ചാമി വെറുംചാമിയാണെന്നും, റെയില്‍വേയ്ക്കകത്തെ ചാമിമാരാണ് യഥാര്‍ത്ഥ ആസാമിമാരെന്നുമാണ്.

ജയഗീത പറയുന്നത് വിശ്വാസത്തിലെടുത്താല്‍, ജയഗീതയോട് അപമര്യാദയായി പെരുമാറിയവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. അജണ്ടയും.

ദീര്‍ഘകാലമായി വ്യക്തമായ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സത്രീകളെ കുടുക്കിലാക്കുന്ന വിദഗ്ദ്ധന്മാരായ ചൂണ്ടക്കാരാണിവര്‍.

അത് വ്യഭിചാരികളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും ലക്ഷ്യവും സംസ്‌കാരവുമാണ്. വരുമാനത്തിന്റേയും സുഖഭോഗത്തിന്റേയും ഇണചേരലുമാണ്.

ഈ നവ ഗോവിന്ദച്ചാമിമാര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ സ്ത്രീസമൂഹത്തിനും സദാചാരത്തിനും എതിര്‍ നില്ക്കുന്നവരും ഇരുട്ടിന്റെ നിഗൂഢതയില്‍ വിവാഹേതര ലാസ്യലഹരിയില്‍ മദനോത്സവമാടി ഇണചേര്‍ന്ന് രമിച്ച് രസിയ്ക്കവേ, ഗര്‍ഭപാത്രത്തില്‍ പതിച്ചുപോയ പാഴ്‌വിത്ത് മുളച്ചു ജനിച്ചുപോയതാകാം.

ഇത് പിന്മുറക്കാക്കുവേണ്ടിയുള്ള മഹത്തായ സുരതത്തില്‍ പിറന്നവരായിരിയ്ക്കില്ലെന്ന് സ്വയം വിശ്വസിയ്ക്കുന്ന, ജാരന്മാരുടെ പാരമ്പര്യം പേറുന്ന, വികലമനസ്സുകളുടെ സംസ്‌കാരവും ജീവിതവുമാണ്.

സ്ത്രീസമൂഹത്തില്‍ ഇവരുടെ അമ്മയും സഹോദരിയും ഭാര്യയും മകളുമുള്‍പ്പെടുന്നുണ്ട്.

വ്യഭിചാരികളും കൂട്ടിക്കൊടുപ്പുകാരുമായ നവ ഗോവിന്ദച്ചാമിമാരില്‍ കുടികൊള്ളുന്നത് ''ബന്ധങ്ങളെന്തായാലും സ്ത്രീകള്‍ ഒരുപോലെ. ഭോഗവസ്തുക്കള്‍. ഭോഗിയ്ക്ക തന്നെ.'' എന്ന സംസ്‌കാരമാണ്.

ഈ സംസ്‌കാരമുള്ളിടത്തോളം ഇവരുടെ സ്വന്തം ഗൃഹത്തിലെ സ്ത്രീകളുടെ ചാരിത്ര്യം സുരക്ഷിതമായിരിയ്ക്കില്ല.

ഇവര്‍ക്കുമുന്നിലെ ജയഗീതമാരുടെ വിലാപങ്ങള്‍ക്കെന്തുവില. സ്വന്തം വീട്ടിലെ സ്ത്രീകളുടെ തേങ്ങലുകള്‍ക്കൊപ്പം അമര്‍ത്തപ്പെടുകയേയുള്ളു.

No comments:

Post a Comment