lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Monday, January 30, 2012

റിപബ്ലികദിനവും മഹാത്മാഗാന്ധി ചരമദിനവും (സമകാലീന ചിന്തകള്‍)

മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം.

റിപബ്ലിക്ദിനം ആഘോഷത്തോടെ കടന്നുപോയി. നേരത്തെ തന്നെ അവധിയെക്കുറിച്ചറിയാമായിരുന്നതുകൊണ്ട് ആവശ്യമായ അസംസ്‌കൃത വസ്തുക്കളായ കോഴി മദ്യം തുടങ്ങിയ ആഘോഷം ഉഷാറാക്കാനുള്ള സംഗതികളെല്ലാം കാലേകൂട്ടിത്തന്നെ വാങ്ങിവച്ചു. അവധിദിവസം സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ സമയ നഷ്ടമുണ്ടാകുകയും ആഘോഷത്തിന്റെ സമയദൈര്‍ഘ്യത്തില്‍ കുറവു സംഭവിയ്ക്കുകയും ചെയ്യും. ദീര്‍ഘമായാഘോഷിയ്ക്കാനായില്ലെങ്കില്‍ ആ ആഘോഷമൊരാഘോഷമാണോ!

ആഘോഷം ഞങ്ങള്‍ മലയാളികള്‍ക്ക് ചതുര്‍മുഖനാണ്. മദ്യം, മാംസം, മദിരാക്ഷി, യാത്ര ഇങ്ങനെ നാലു മുഖങ്ങള്‍. ഇതില്‍ ആഘോഷം യാത്രയോടുകൂടിയോ യാത്രയില്ലാതെയോ ആകാം. ആര്‍ക്കും തര്‍ക്കമോ പരിഭവമോ ഇല്ല. എല്ലാം അതിന്റെ രീതിയിലങ്ങുനടക്കുമെന്നവിശ്വാസം. വിശ്വാസം അതല്ലെ എല്ലാം.

ഞങ്ങള്‍ മലയാളികള്‍ക്കൊരുഗുണമുണ്ട്. ആഘോഷങ്ങള്‍ക്കിടയില്‍ ആ ദിവസത്തിന്റെ ദേശീയമോ, അന്തര്‍ദേശീയമോ. പ്രാദേശീയമോ ആയ അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാത്രം ചിന്തിയ്ക്കില്ല.

റിപബ്ലിക്ദിനത്തിനെന്തോന്ന് പ്രാധാന്യം. അതെഴുതിയവന് താന്‍ പിറന്ന മതത്തിലെ സവര്‍ണ്ണാരായ മതമേധാവികളുടെ നിന്ദയും അപമാനവും സഹിയ്ക്കവയ്യാതെ മറ്റൊരുമതത്തില്‍ അഭയം തേടേണ്ടിവന്നു. ഭാരതത്തിലെ മഹാഗ്രന്ഥങ്ങള്‍ മൂന്നും എഴുതിയത് അവര്‍ണ്ണരും ചണ്ഡാലന്മാരെന്നും ആക്ഷേപിയ്ക്കപ്പെടുന്ന ജാതിയില്‍ പിറന്നവരായിരുന്നു.

അംബേദ്ക്കറിന് എേകലവ്യനേക്കാള്‍ ബുദ്ധിയുണ്ടായിരുന്നതുകൊണ്ട് ദ്രോണരെപ്പോലെയൊരു ആചാര്യനെ ഗുരുവായി സ്വീകരിച്ചില്ല. ഇല്ലായിരുന്നെങ്കില്‍ പെരുവിരലോ അല്ലെങ്കില്‍, ഒരുപക്ഷേ, അംബേദ്ക്കര്‍ ബുദ്ധി ആയുധമായിട്ടുപയോഗിച്ചിരുന്നതിനാല്‍ തലതന്നെ അറുത്തു നല്‌കേണ്ടിവരുമായിരലുന്നു, ഗുരു ദക്ഷിണയായി.

മഹാഭാരതമെഴുതിയ വ്യാസന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക ഇന്ത്യന്‍ ഹിന്ദുമത പുരോഹിതരും സംരക്ഷകരും പ്രചാരകരും (ഇവര്‍ക്ക ഇതിനാരും അധികാരം നല്കിയിട്ടില്ലായെങ്കിലും കായബലത്തില്‍ മറ്റുള്ളവരെ തല്ലിയൊതുക്കി അടക്കിവച്ചിരിയ്ക്കുന്നു.) മുക്കുവസ്ത്രീയില്‍ ജനിച്ച ജാരസന്തതിയായ വ്യാസനെ പുരുവംശരാജകുടുംബത്തിലെ മഹാറാണിമാര്‍ക്ക് ഗര്‍ഭമുണ്ടാക്കിയതിന് തല്ലിക്കൊന്നേനെ.

രാമായണമെഴുതിയ വാല്മീകിയെ ശ്രീരാമന്റെ ഭാര്യയെ മകളായിട്ടാണെങ്കില്‍പ്പോലും കൂടെതാമസിപ്പിച്ചതിനും കുശനെന്ന ഡ്യൂപ്ലിക്കറ്റിനെ സൃഷ്ടിച്ചതിനും കൊലചെയ്യപ്പെട്ടേനെ.

മഹാത്മാഗാന്ധിയെ നമ്മളിന്ത്യാക്കാറൊരിയ്ക്കലും മറക്കില്ല. അദ്ദേഹത്തെയോര്‍ക്കാന്‍ രക്തസാക്ഷിദിനമോ ജയന്തിയോ വേണമെന്നില്ല. ഇന്ത്യയുള്ളിടത്തേളം നിലനില്ക്കുന്നതൊന്നേയുള്ളു, അഴിമതി. അദ്ദേഹത്തിന്റെ പടമല്ലേ നോട്ടായനോട്ടിലെല്ലാം അച്ചടിച്ചുവച്ചിരിയ്ക്കുന്നത്. ആ പടമുള്ള പണമല്ലേ അഴിമതിപ്പണമായി നമ്മളമുക്കുന്നത്. അഴിമതിയ്ക്ക ഗാന്ധിമാര്‍ഗ്ഗമെന്നപേരുതന്നെ നിലവില്‍ വന്നില്ലെ.

അഴിമതിയ്ക്ക് അഴിമതി എന്നു പറഞ്ഞാല്‍ ജയിലാണ് ശിക്ഷയെന്ന് തിരിച്ചറിയുന്ന ഇന്ത്യാക്കാര്‍ ചുരുങ്ങും. അത്രയ്ക്കാഴിമതിയില്‍ മുങ്ങിക്കുളിച്ച് ആസനത്തിലെ വാലും പൊക്കിപ്പിടിച്ചു നില്ക്കുകയല്ലേ ഇന്ത്യന്‍ ഭരണാധികാരികള്‍. ജയലുകള്‍ ഴികരിക്കാരായ ഇന്ത്യന്‍ ഭരണാധികാരികളെ കൊണ്ട് നിറയുന്നു. എല്ലാ അഴിമതിക്കാരേയും പിടിച്ച് ജയിലിലിടാന്‍ തീരുമാനിച്ചാല്‍ രാജ്യത്താകെയുള്ള ജയിലുകളില്‍ നിനന്ും മറ്റു ജയില്‍പ്പുള്ളികളെ ഇറക്കിവിട്ടാലും ജയിലിടം തികയില്ല. വേറേ ജയിലുകളനേകം പണിയേണ്ടിവരും.

ഒരുകണക്കിന് ഗാന്ധിജി മരിച്ചത് ആഘോഷിയ്ക്കുകതന്നെ വേണം. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്തെല്ലാം പൊല്ലാപ്പുകളായിരിയ്ക്കും വയസുകാലത്ത് ഉണ്ടാക്കി വയ്ക്കുകയെന്ന പറയാന്‍ വയ്യ. അദ്ദേഹത്തെ അഴിമതിക്കാരനാക്കി ചിത്രീകരിയ്‌ക്കേണ്ടി വരും അതില്‍ നിന്നൊക്കെയൊന്നു തടിയൂരാന്‍.

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഒരുകോടി അഴിമതിപ്പണമെന്നുകേട്ട (കൈക്കൂലി) നമുക്കൊക്കെ തലചുറ്റി. അത്രയ്ക്കുണ്ടായിരുന്നു ആ ഒരുകോടിയുടെ വലുപ്പം.


ഇന്നോ? അഴിമതിപ്പണത്തിന്റെ വലുപ്പവും വ്യാപ്തിയും വളരെ വളരെ വളര്‍ന്നിരിയ്ക്കുന്നു അതിന്റെ വലുപ്പം സങ്കല്പിയ്ക്കാന്‍ പോലും നമുക്കാവില്ല.

ഈ തുകകളെയൊന്ന് സങ്കല്പ്പിച്ചു നോക്കൂഃ-

(1) കുത്തകകള്‍ക്ക് ഈ സര്‍ക്കാര്‍ ഇളവനുവദിച്ചത് = 1300000കോടി.
(2) വിദേശനിക്ഷേപം (കള്ളപ്പണം) = 7500000കോടി
(3) ഈ സര്‍ക്കാരിന്റെ ഇതുവരെ
കണ്ടുപിടിയ്ക്കപ്പെട്ട അഴിമതിപ്പണം = 500000 കോടി
ഈ തുകകളുടെ വലുപ്പം കണ്ടെത്താനാകുമെങ്കില്‍ സമ്മാനംതരാം.

ഞങ്ങള്‍ മലയാളിയോ?
ആരേയെങ്കിലും ചതിച്ചും വഞ്ചിച്ചും പണമുണ്ടാക്കി അഘോഷിയ്ക്കാനുള്ള തിരക്കിലാണീ പാവം മലയാളി.

പാവം മലയാളി.
മലയാളി പാവം.

റിപബ്ലികദിനവും മഹാത്മാഗാന്ധി ചരമദിനവും (സമകാലീന ചിന്തകള്‍)

മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം.

റിപബ്ലിക്ദിനം ആഘോഷത്തോടെ കടന്നുപോയി. നേരത്തെ തന്നെ അവധിയെക്കുറിച്ചറിയാമായിരുന്നതുകൊണ്ട് ആവശ്യമായ അസംസ്‌കൃത വസ്തുക്കളായ കോഴി മദ്യം തുടങ്ങിയ ആഘോഷം ഉഷാറാക്കാനുള്ള സംഗതികളെല്ലാം കാലേകൂട്ടിത്തന്നെ വാങ്ങിവച്ചു. അവധിദിവസം സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ സമയ നഷ്ടമുണ്ടാകുകയും ആഘോഷത്തിന്റെ സമയദൈര്‍ഘ്യത്തില്‍ കുറവു സംഭവിയ്ക്കുകയും ചെയ്യും. ദീര്‍ഘമായാഘോഷിയ്ക്കാനായില്ലെങ്കില്‍ ആ ആഘോഷമൊരാഘോഷമാണോ!

ആഘോഷം ഞങ്ങള്‍ മലയാളികള്‍ക്ക് ചതുര്‍മുഖനാണ്. മദ്യം, മാംസം, മദിരാക്ഷി, യാത്ര ഇങ്ങനെ നാലു മുഖങ്ങള്‍. ഇതില്‍ ആഘോഷം യാത്രയോടുകൂടിയോ യാത്രയില്ലാതെയോ ആകാം. ആര്‍ക്കും തര്‍ക്കമോ പരിഭവമോ ഇല്ല. എല്ലാം അതിന്റെ രീതിയിലങ്ങുനടക്കുമെന്നവിശ്വാസം. വിശ്വാസം അതല്ലെ എല്ലാം.

ഞങ്ങള്‍ മലയാളികള്‍ക്കൊരുഗുണമുണ്ട്. ആഘോഷങ്ങള്‍ക്കിടയില്‍ ആ ദിവസത്തിന്റെ ദേശീയമോ, അന്തര്‍ദേശീയമോ. പ്രാദേശീയമോ ആയ അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാത്രം ചിന്തിയ്ക്കില്ല.

റിപബ്ലിക്ദിനത്തിനെന്തോന്ന് പ്രാധാന്യം. അതെഴുതിയവന് താന്‍ പിറന്ന മതത്തിലെ സവര്‍ണ്ണാരായ മതമേധാവികളുടെ നിന്ദയും അപമാനവും സഹിയ്ക്കവയ്യാതെ മറ്റൊരുമതത്തില്‍ അഭയം തേടേണ്ടിവന്നു. ഭാരതത്തിലെ മഹാഗ്രന്ഥങ്ങള്‍ മൂന്നും എഴുതിയത് അവര്‍ണ്ണരും ചണ്ഡാലന്മാരെന്നും ആക്ഷേപിയ്ക്കപ്പെടുന്ന ജാതിയില്‍ പിറന്നവരായിരുന്നു.

അംബേദ്ക്കറിന് എേകലവ്യനേക്കാള്‍ ബുദ്ധിയുണ്ടായിരുന്നതുകൊണ്ട് ദ്രോണരെപ്പോലെയൊരു ആചാര്യനെ ഗുരുവായി സ്വീകരിച്ചില്ല. ഇല്ലായിരുന്നെങ്കില്‍ പെരുവിരലോ അല്ലെങ്കില്‍, ഒരുപക്ഷേ, അംബേദ്ക്കര്‍ ബുദ്ധി ആയുധമായിട്ടുപയോഗിച്ചിരുന്നതിനാല്‍ തലതന്നെ അറുത്തു നല്‌കേണ്ടിവരുമായിരലുന്നു, ഗുരു ദക്ഷിണയായി.

മഹാഭാരതമെഴുതിയ വ്യാസന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക ഇന്ത്യന്‍ ഹിന്ദുമത പുരോഹിതരും സംരക്ഷകരും പ്രചാരകരും (ഇവര്‍ക്ക ഇതിനാരും അധികാരം നല്കിയിട്ടില്ലായെങ്കിലും കായബലത്തില്‍ മറ്റുള്ളവരെ തല്ലിയൊതുക്കി അടക്കിവച്ചിരിയ്ക്കുന്നു.) മുക്കുവസ്ത്രീയില്‍ ജനിച്ച ജാരസന്തതിയായ വ്യാസനെ പുരുവംശരാജകുടുംബത്തിലെ മഹാറാണിമാര്‍ക്ക് ഗര്‍ഭമുണ്ടാക്കിയതിന് തല്ലിക്കൊന്നേനെ.

രാമായണമെഴുതിയ വാല്മീകിയെ ശ്രീരാമന്റെ ഭാര്യയെ മകളായിട്ടാണെങ്കില്‍പ്പോലും കൂടെതാമസിപ്പിച്ചതിനും കുശനെന്ന ഡ്യൂപ്ലിക്കറ്റിനെ സൃഷ്ടിച്ചതിനും കൊലചെയ്യപ്പെട്ടേനെ.

മഹാത്മാഗാന്ധിയെ നമ്മളിന്ത്യാക്കാറൊരിയ്ക്കലും മറക്കില്ല. അദ്ദേഹത്തെയോര്‍ക്കാന്‍ രക്തസാക്ഷിദിനമോ ജയന്തിയോ വേണമെന്നില്ല. ഇന്ത്യയുള്ളിടത്തേളം നിലനില്ക്കുന്നതൊന്നേയുള്ളു, അഴിമതി. അദ്ദേഹത്തിന്റെ പടമല്ലേ നോട്ടായനോട്ടിലെല്ലാം അച്ചടിച്ചുവച്ചിരിയ്ക്കുന്നത്. ആ പടമുള്ള പണമല്ലേ അഴിമതിപ്പണമായി നമ്മളമുക്കുന്നത്. അഴിമതിയ്ക്ക ഗാന്ധിമാര്‍ഗ്ഗമെന്നപേരുതന്നെ നിലവില്‍ വന്നില്ലെ.

അഴിമതിയ്ക്ക് അഴിമതി എന്നു പറഞ്ഞാല്‍ ജയിലാണ് ശിക്ഷയെന്ന് തിരിച്ചറിയുന്ന ഇന്ത്യാക്കാര്‍ ചുരുങ്ങും. അത്രയ്ക്കാഴിമതിയില്‍ മുങ്ങിക്കുളിച്ച് ആസനത്തിലെ വാലും പൊക്കിപ്പിടിച്ചു നില്ക്കുകയല്ലേ ഇന്ത്യന്‍ ഭരണാധികാരികള്‍. ജയലുകള്‍ ഴികരിക്കാരായ ഇന്ത്യന്‍ ഭരണാധികാരികളെ കൊണ്ട് നിറയുന്നു. എല്ലാ അഴിമതിക്കാരേയും പിടിച്ച് ജയിലിലിടാന്‍ തീരുമാനിച്ചാല്‍ രാജ്യത്താകെയുള്ള ജയിലുകളില്‍ നിനന്ും മറ്റു ജയില്‍പ്പുള്ളികളെ ഇറക്കിവിട്ടാലും ജയിലിടം തികയില്ല. വേറേ ജയിലുകളനേകം പണിയേണ്ടിവരും.

ഒരുകണക്കിന് ഗാന്ധിജി മരിച്ചത് ആഘോഷിയ്ക്കുകതന്നെ വേണം. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്തെല്ലാം പൊല്ലാപ്പുകളായിരിയ്ക്കും വയസുകാലത്ത് ഉണ്ടാക്കി വയ്ക്കുകയെന്ന പറയാന്‍ വയ്യ. അദ്ദേഹത്തെ അഴിമതിക്കാരനാക്കി ചിത്രീകരിയ്‌ക്കേണ്ടി വരും അതില്‍ നിന്നൊക്കെയൊന്നു തടിയൂരാന്‍.

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഒരുകോടി അഴിമതിപ്പണമെന്നുകേട്ട (കൈക്കൂലി) നമുക്കൊക്കെ തലചുറ്റി. അത്രയ്ക്കുണ്ടായിരുന്നു ആ ഒരുകോടിയുടെ വലുപ്പം.


ഇന്നോ? അഴിമതിപ്പണത്തിന്റെ വലുപ്പവും വ്യാപ്തിയും വളരെ വളരെ വളര്‍ന്നിരിയ്ക്കുന്നു അതിന്റെ വലുപ്പം സങ്കല്പിയ്ക്കാന്‍ പോലും നമുക്കാവില്ല.

ഈ തുകകളെയൊന്ന് സങ്കല്പ്പിച്ചു നോക്കൂഃ-

(1) കുത്തകകള്‍ക്ക് ഈ സര്‍ക്കാര്‍ ഇളവനുവദിച്ചത് = 1300000കോടി.
(2) വിദേശനിക്ഷേപം (കള്ളപ്പണം) = 7500000കോടി
(3) ഈ സര്‍ക്കാരിന്റെ ഇതുവരെ
കണ്ടുപിടിയ്ക്കപ്പെട്ട അഴിമതിപ്പണം = 500000 കോടി
ഈ തുകകളുടെ വലുപ്പം കണ്ടെത്താനാകുമെങ്കില്‍ സമ്മാനംതരാം.

ഞങ്ങള്‍ മലയാളിയോ?
ആരേയെങ്കിലും ചതിച്ചും വഞ്ചിച്ചും പണമുണ്ടാക്കി അഘോഷിയ്ക്കാനുള്ള തിരക്കിലാണീ പാവം മലയാളി.

പാവം മലയാളി.
മലയാളി പാവം.

റിപബ്ലികദിനവും മഹാത്മാഗാന്ധി ചരമദിനവും (സമകാലീന ചിന്തകള്‍)

മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം.

റിപബ്ലിക്ദിനം ആഘോഷത്തോടെ കടന്നുപോയി. നേരത്തെ തന്നെ അവധിയെക്കുറിച്ചറിയാമായിരുന്നതുകൊണ്ട് ആവശ്യമായ അസംസ്‌കൃത വസ്തുക്കളായ കോഴി മദ്യം തുടങ്ങിയ ആഘോഷം ഉഷാറാക്കാനുള്ള സംഗതികളെല്ലാം കാലേകൂട്ടിത്തന്നെ വാങ്ങിവച്ചു. അവധിദിവസം സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ സമയ നഷ്ടമുണ്ടാകുകയും ആഘോഷത്തിന്റെ സമയദൈര്‍ഘ്യത്തില്‍ കുറവു സംഭവിയ്ക്കുകയും ചെയ്യും. ദീര്‍ഘമായാഘോഷിയ്ക്കാനായില്ലെങ്കില്‍ ആ ആഘോഷമൊരാഘോഷമാണോ!

ആഘോഷം ഞങ്ങള്‍ മലയാളികള്‍ക്ക് ചതുര്‍മുഖനാണ്. മദ്യം, മാംസം, മദിരാക്ഷി, യാത്ര ഇങ്ങനെ നാലു മുഖങ്ങള്‍. ഇതില്‍ ആഘോഷം യാത്രയോടുകൂടിയോ യാത്രയില്ലാതെയോ ആകാം. ആര്‍ക്കും തര്‍ക്കമോ പരിഭവമോ ഇല്ല. എല്ലാം അതിന്റെ രീതിയിലങ്ങുനടക്കുമെന്നവിശ്വാസം. വിശ്വാസം അതല്ലെ എല്ലാം.

ഞങ്ങള്‍ മലയാളികള്‍ക്കൊരുഗുണമുണ്ട്. ആഘോഷങ്ങള്‍ക്കിടയില്‍ ആ ദിവസത്തിന്റെ ദേശീയമോ, അന്തര്‍ദേശീയമോ. പ്രാദേശീയമോ ആയ അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാത്രം ചിന്തിയ്ക്കില്ല.

റിപബ്ലിക്ദിനത്തിനെന്തോന്ന് പ്രാധാന്യം. അതെഴുതിയവന് താന്‍ പിറന്ന മതത്തിലെ സവര്‍ണ്ണാരായ മതമേധാവികളുടെ നിന്ദയും അപമാനവും സഹിയ്ക്കവയ്യാതെ മറ്റൊരുമതത്തില്‍ അഭയം തേടേണ്ടിവന്നു. ഭാരതത്തിലെ മഹാഗ്രന്ഥങ്ങള്‍ മൂന്നും എഴുതിയത് അവര്‍ണ്ണരും ചണ്ഡാലന്മാരെന്നും ആക്ഷേപിയ്ക്കപ്പെടുന്ന ജാതിയില്‍ പിറന്നവരായിരുന്നു.

അംബേദ്ക്കറിന് എേകലവ്യനേക്കാള്‍ ബുദ്ധിയുണ്ടായിരുന്നതുകൊണ്ട് ദ്രോണരെപ്പോലെയൊരു ആചാര്യനെ ഗുരുവായി സ്വീകരിച്ചില്ല. ഇല്ലായിരുന്നെങ്കില്‍ പെരുവിരലോ അല്ലെങ്കില്‍, ഒരുപക്ഷേ, അംബേദ്ക്കര്‍ ബുദ്ധി ആയുധമായിട്ടുപയോഗിച്ചിരുന്നതിനാല്‍ തലതന്നെ അറുത്തു നല്‌കേണ്ടിവരുമായിരലുന്നു, ഗുരു ദക്ഷിണയായി.

മഹാഭാരതമെഴുതിയ വ്യാസന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക ഇന്ത്യന്‍ ഹിന്ദുമത പുരോഹിതരും സംരക്ഷകരും പ്രചാരകരും (ഇവര്‍ക്ക ഇതിനാരും അധികാരം നല്കിയിട്ടില്ലായെങ്കിലും കായബലത്തില്‍ മറ്റുള്ളവരെ തല്ലിയൊതുക്കി അടക്കിവച്ചിരിയ്ക്കുന്നു.) മുക്കുവസ്ത്രീയില്‍ ജനിച്ച ജാരസന്തതിയായ വ്യാസനെ പുരുവംശരാജകുടുംബത്തിലെ മഹാറാണിമാര്‍ക്ക് ഗര്‍ഭമുണ്ടാക്കിയതിന് തല്ലിക്കൊന്നേനെ.

രാമായണമെഴുതിയ വാല്മീകിയെ ശ്രീരാമന്റെ ഭാര്യയെ മകളായിട്ടാണെങ്കില്‍പ്പോലും കൂടെതാമസിപ്പിച്ചതിനും കുശനെന്ന ഡ്യൂപ്ലിക്കറ്റിനെ സൃഷ്ടിച്ചതിനും കൊലചെയ്യപ്പെട്ടേനെ.

മഹാത്മാഗാന്ധിയെ നമ്മളിന്ത്യാക്കാറൊരിയ്ക്കലും മറക്കില്ല. അദ്ദേഹത്തെയോര്‍ക്കാന്‍ രക്തസാക്ഷിദിനമോ ജയന്തിയോ വേണമെന്നില്ല. ഇന്ത്യയുള്ളിടത്തേളം നിലനില്ക്കുന്നതൊന്നേയുള്ളു, അഴിമതി. അദ്ദേഹത്തിന്റെ പടമല്ലേ നോട്ടായനോട്ടിലെല്ലാം അച്ചടിച്ചുവച്ചിരിയ്ക്കുന്നത്. ആ പടമുള്ള പണമല്ലേ അഴിമതിപ്പണമായി നമ്മളമുക്കുന്നത്. അഴിമതിയ്ക്ക ഗാന്ധിമാര്‍ഗ്ഗമെന്നപേരുതന്നെ നിലവില്‍ വന്നില്ലെ.

അഴിമതിയ്ക്ക് അഴിമതി എന്നു പറഞ്ഞാല്‍ ജയിലാണ് ശിക്ഷയെന്ന് തിരിച്ചറിയുന്ന ഇന്ത്യാക്കാര്‍ ചുരുങ്ങും. അത്രയ്ക്കാഴിമതിയില്‍ മുങ്ങിക്കുളിച്ച് ആസനത്തിലെ വാലും പൊക്കിപ്പിടിച്ചു നില്ക്കുകയല്ലേ ഇന്ത്യന്‍ ഭരണാധികാരികള്‍. ജയലുകള്‍ ഴികരിക്കാരായ ഇന്ത്യന്‍ ഭരണാധികാരികളെ കൊണ്ട് നിറയുന്നു. എല്ലാ അഴിമതിക്കാരേയും പിടിച്ച് ജയിലിലിടാന്‍ തീരുമാനിച്ചാല്‍ രാജ്യത്താകെയുള്ള ജയിലുകളില്‍ നിനന്ും മറ്റു ജയില്‍പ്പുള്ളികളെ ഇറക്കിവിട്ടാലും ജയിലിടം തികയില്ല. വേറേ ജയിലുകളനേകം പണിയേണ്ടിവരും.

ഒരുകണക്കിന് ഗാന്ധിജി മരിച്ചത് ആഘോഷിയ്ക്കുകതന്നെ വേണം. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്തെല്ലാം പൊല്ലാപ്പുകളായിരിയ്ക്കും വയസുകാലത്ത് ഉണ്ടാക്കി വയ്ക്കുകയെന്ന പറയാന്‍ വയ്യ. അദ്ദേഹത്തെ അഴിമതിക്കാരനാക്കി ചിത്രീകരിയ്‌ക്കേണ്ടി വരും അതില്‍ നിന്നൊക്കെയൊന്നു തടിയൂരാന്‍.

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ഒരുകോടി അഴിമതിപ്പണമെന്നുകേട്ട (കൈക്കൂലി) നമുക്കൊക്കെ തലചുറ്റി. അത്രയ്ക്കുണ്ടായിരുന്നു ആ ഒരുകോടിയുടെ വലുപ്പം.


ഇന്നോ? അഴിമതിപ്പണത്തിന്റെ വലുപ്പവും വ്യാപ്തിയും വളരെ വളരെ വളര്‍ന്നിരിയ്ക്കുന്നു അതിന്റെ വലുപ്പം സങ്കല്പിയ്ക്കാന്‍ പോലും നമുക്കാവില്ല.

ഈ തുകകളെയൊന്ന് സങ്കല്പ്പിച്ചു നോക്കൂഃ-

(1) കുത്തകകള്‍ക്ക് ഈ സര്‍ക്കാര്‍ ഇളവനുവദിച്ചത് = 1300000കോടി.
(2) വിദേശനിക്ഷേപം (കള്ളപ്പണം) = 7500000കോടി
(3) ഈ സര്‍ക്കാരിന്റെ ഇതുവരെ
കണ്ടുപിടിയ്ക്കപ്പെട്ട അഴിമതിപ്പണം = 500000 കോടി
ഈ തുകകളുടെ വലുപ്പം കണ്ടെത്താനാകുമെങ്കില്‍ സമ്മാനംതരാം.

ഞങ്ങള്‍ മലയാളിയോ?
ആരേയെങ്കിലും ചതിച്ചും വഞ്ചിച്ചും പണമുണ്ടാക്കി അഘോഷിയ്ക്കാനുള്ള തിരക്കിലാണീ പാവം മലയാളി.

പാവം മലയാളി.
മലയാളി പാവം.

Tuesday, January 24, 2012

ഗുരുവേ നമഃ



പ്രണാമം ഗുരോ പ്രണാമം, നമിയ്ക്കുന്നു നിന്നെ,
ഞാനര്‍പ്പിയ്ക്കുന്നു നിന്‍ തൃപ്പാദങ്ങളി-
ലെന്റെ രുധിരപുഷ്പങ്ങളായിരം.
ഹൃദയം പിളര്‍ന്നുതിരും രുധിരത്തില്‍
മുളച്ചചുടു ചെന്താമരപുഷ്പങ്ങള്‍.

ദ്രോണരായിരുന്നില്ല നീ, നിന-
ക്കില്ലായിരുന്നു സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍.
അറുത്തുവാങ്ങിയില്ലൊരു പെരുവിരലും
ആട്ടിയില്ല വെളിച്ചത്തെ, ഒരു ചണ്ഡാലനേയും.

തെളിച്ചു ദീപ്തമാം വെളിച്ചത്തെ, നീ-
യകറ്റി ഞങ്ങള്‍തന്നിരുണ്ട ചിത്തത്തെ-
യതുപോല്‍ തൂലികപ്പടവാളുയര്‍ത്തി നീ-
പ്പൊരുതിയറുത്തെറിഞ്ഞു ഇരുട്ടില്‍
വിതയ്ക്കും വിഷവിത്തു പേറും കറുത്ത-
കൈകളെ, പുലരേ പൂര്‍വ്വതിങ്കളെത്തിടാന്‍.

ആരുമില്ലിനി നിന്‍ അശ്വമേറിപ്പഎന്ന്
പടവാളുയുര്‍ത്തിച്ചുഴറ്റി അശ്വമേധം ജയിച്ചിടാന്‍.

അനാഥര്‍ ഞങ്ങളര്‍പ്പിപ്പൂ കോടിപ്രണാമമെന്‍....
ഗുരുവേ,
പൊറുക്ക,
നന്ദികെട്ട ഞങ്ങള്‍ നിന്ദകാട്ടിയെങ്കില്‍!

Sunday, January 8, 2012

THIRST, THE WANT OF DRINK

ജാലകം (ചെറുകഥ)

ജാലകം, മുറിയ്ക്കുള്ളിലും പുറത്തുമല്ലാതെ, സവിശേഷമായ സ്ഥാനത്തിരുന്ന്, സൂഷ്മതയെ നിഗൂഢതയിലൊളിപ്പിച്ചും സ്ഥൂലതയെ അനാവരണം ചെയ്തും, ജനല്‍പ്പാളികള്‍ അടച്ചും തുറന്നും, അര്‍ത്ഥഗര്‍ഭമായി മന്ദഹസിയ്ക്കുന്നു.


ഞാന്‍, മുറിയ്ക്കുള്ളില്‍, ഇരുളിന്റെ നിഗൂഢതയില്‍ ഒളിപ്പിച്ച, എന്റെ നഗ്നതയില്‍ പരതി എന്നെ തിരയുകയും, അനാവൃതമാക്കപ്പെട്ട സ്ഥൂലതയില്‍ നിറങ്ങളെത്തിരയുകയും ചെയ്യുന്നു.

എത്താ ഉയരത്തിലിരുന്ന്, വായുവും പ്രകാശവുമെത്തിയ്ക്കുന്ന ജാലകം, തടവുകാരന്, പ്രതീക്ഷയും പ്രചോദനവുമാണ്. മറയ്ക്കപ്പെട്ട വിസ്തൃതിയുടെ ഉന്മാദഗന്ധം തടവറയില്‍ നിറച്ച്, അവന് പകല്‍ക്കിനാക്കള്‍ കാണിച്ചുകൊടുക്കും. അവനില്‍ നിറയുന്ന നിരാശയേയും പ്രതീക്ഷയേയും, ജാലകം കൗതുകത്തോടെ നോക്കികാണുകയും ചെയ്യും.

ജനല്‍പ്പാളിയില്‍ ചേര്‍ത്തുവച്ച ചെവിയിലേയ്ക്ക്, നിഗൂഢമര്‍മ്മരം, പൊട്ടിയുയരുന്ന ശീല്ക്കാരത്തില്‍ ചിതറുന്നതും, ചലനങ്ങള്‍ മന്ദതാളത്തില്‍ നിന്നും ദ്രുതതാളത്തിലെത്തി രൗദ്രതാളമായുയര്‍ന്ന് പൊടുന്നനെ മന്ദതാളമായി, ആരവമടങ്ങി പതിയെ താഴ്ന്നു തളര്‍ന്നുവീഴുന്നതും, കേള്‍പ്പിച്ചുതരും.

ജാലകപ്പാളിയിലെ വിടവുകള്‍, മങ്ങിയ വെളിച്ചത്തില്‍, വിരസതകൊണ്ട് വികര്‍ഷിയ്ക്കപ്പെട്ട ശരീരങ്ങളുടെ വെറുപ്പും നിരാശയും നിഗൂഢമായി ഇരുട്ടിലൊളിപ്പിയ്ക്കുന്നതും, നിഗൂഢതയില്‍ ചുറ്റിവളഞ്ഞെത്തുന്ന ജാരപാതകള്‍ തെളിഞ്ഞുവരുന്നതും, ജാരജന്മാര്‍ തേങ്ങുന്നതും, കാട്ടിത്തരും.

ഉപേക്ഷിയ്ക്കപ്പെട്ട അണ്ഡങ്ങളും ബീജങ്ങളും പരസ്പരവും, പിന്നെ ജാതകന്മാരോടും, പടവെട്ടുന്നത് കാട്ടിത്തരും. ആക്രോശങ്ങളും നിലവിളികളും ഉയര്‍ന്ന് കേള്‍ക്കും. നിഗൂഢത, അവരുടെ കണ്ഠങ്ങളെ ഞെക്കിയമര്‍ത്തുകയും, കരിമ്പടംകൊണ്ട് മറപിടിച്ച്, ആഭിചാരങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത് മങ്ങിയ വെളിച്ചത്തില്‍ തെളിച്ചുകാട്ടും.

കാഴ്ചയിലെ അന്ധതയും, കേള്‍വിയിലെ ബധിരതയും ഉപേക്ഷിയ്ക്കാന്‍ എന്നോടവന്‍ ആക്രോശിച്ചു. നിഗൂഢതയുടെ വിസര്‍ജ്ജ്യത്തിന്റെ രൂക്ഷഗന്ധം തുറന്നുവച്ച എന്റെ നാസാരന്ധ്രത്തിലേയ്ക്കവന്‍ കോരിയെറിഞ്ഞു.

നിഗൂഢതയുടെ മറുപിറവിയാണ് അന്ധകാരം.
അത് നിഗൂഢതയെ കരിമ്പടം പോലെ ഗൂഢമായി പുതപ്പിയ്ക്കുകയും,
രഹസ്യമായി ഒളിപ്പിയ്ക്കുകയും ചെയ്യും.

അന്ധകാരം സത്യവും വെളിച്ചം മിഥ്യയുമാണ്.
ഇരുട്ട് സ്വയംഭൂവും പ്രകാശം കൃത്രിമവും.
ജ്വലിപ്പിച്ചാലെ പ്രകാശമുണ്ടാവു.
ജ്വലനത്തിനു മുമ്പും പിമ്പും അന്ധകാരം.
എത്ര ജ്വലിപ്പിച്ചാലും നിഴലായിട്ടെങ്കിലും ഇരുള്‍ എവിടേയുമുണ്ടുകും.
നമ്മെ പിന്തുടരും.

മറ്റുചിലപ്പോള്‍, മുറിയ്ക്കള്ളിലെ നിഗൂഢതയ്ക്ക് കാവലാളായ്മാറി, തന്റെ വാതില്‍പ്പാളികള്‍ കൊട്ടിയടയ്ക്കുകയും മുറിയ്ക്കുള്ളില്‍ ഇരുള്‍ നിറച്ച് പ്രകാശത്തെ ആട്ടിയോടിയ്ക്കുകയും ചെയ്യും.

ജാലകം, അനാവൃതമായ പ്രപഞ്ചത്തിന്റെ സ്ഥൂലമായ പ്രകാശത്തെ, മുറിയ്ക്കുള്ളിലേയ്ക്ക് ആനയിച്ചുകൊണ്ടുവരും, സൂഷ്മാവസ്ഥയിലാണെങ്കില്‍പ്പോലും.
ഇത് ജാലകത്തിന്റെ ചാഞ്ചല്യവും, വെറുപ്പിന്റെ ബഹിര്‍സ്ഫുരണവുമാണ്.
മറ്റുചിലപ്പോള്‍ നിഷ്പക്ഷതയോ പക്ഷപാതിത്തമോ ആകാം.
ഒരു പക്ഷേ, കുസൃതിയും കൗശലവുമാകാം.

ജാലകം, പുറത്തെ അനാവൃതമാക്കപ്പെട്ട നഗ്നതയുടെ സ്ഥൂലതയേക്കാള്‍ അകത്തെ നിഗൂഢനഗ്നതയുടെ സൂഷ്മതയ്ക്ക് കാഠിന്യമേറുന്നതറിഞ്ഞു. ജാലകം, അനാവൃതമായ പ്രപഞ്ചത്തിന്റെ സ്ഥൂലമായ വെളിച്ചം മുറിയ്ക്കള്ളിലേയ്ക്ക് ആനയിച്ചുകൊണ്ടുവന്ന് നിഗൂഢതയുടെ കരിമ്പടം വലിച്ചുമാറ്റി.

എന്നാല്‍, മുറിയ്ക്കുള്ളില്‍ മങ്ങിയിട്ടെങ്കിലും ഇരുട്ട് നിറഞ്ഞുനിന്നു.

മുറിയ്ക്കുള്ളലെ നിഗൂഢമായ ഇരുട്ടില്‍ മുളപൊട്ടുന്ന ഗൂഢതന്ത്രങ്ങള്‍, സ്ഥൂലപ്രപഞ്ചത്തില്‍ ഇരുള്‍ വീഴ്ത്തുന്നതും, പൂക്കളില്‍ ദുര്‍ഗന്ധവും പുഴുക്കളും, കായ്കളില്‍ വിഷവും കീടങ്ങളും നിറയ്ക്കുന്നതും അവനെ അസ്വസ്ഥനാക്കി.

ഞാന്‍, ഭോഗനിരതത്താല്‍ ആലസ്യപ്പെട്ട് ഗാഢമായി നിദ്രകൊണ്ടു. അര്‍ത്ഥസുഷുപ്തിയിലെ സ്വപ്‌നങ്ങളില്‍ ഭോഗനിരതനായി തൃഷ്ണനിറച്ച് മധുപാനം നടത്തിക്കൊണ്ടിരിന്നു. ഞരമ്പുകളില്‍ നുരയുന്ന ലഹരിയില്‍, ആസക്തിയോടെ, ജാലകത്തിനുപുറത്തേയ്ക്ക്, സ്ഥൂലമായ പ്രപഞ്ചവെളിച്ചത്തില്‍, നഗ്നതയെ, സദാ തെരഞ്ഞുകൊണ്ടിരുന്നു.

ജാലകം അസ്വസ്ഥനാകുന്നതും അക്ഷമയോടെ പാളികള്‍ തുറന്നടച്ച് ശബ്ദിച്ചതും ഞാന്‍ അവഗണിച്ചു. മുറിയില്‍ നിഗൂഢമായതൊന്നും, ഞാന്‍, തെരയാന്‍ മെനക്കെട്ടില്ല. മുറിയ്ക്കുള്ളിലെ ഇരുളില്‍ ഞാനെന്റെ നഗ്നതയില്‍ പരതുകയും, മുറിയ്ക്കുപുറത്ത് സഥൂലപ്രപഞ്ചവെളിച്ചത്തില്‍, നഗ്നത തേടുകയും ചെയ്തുകൊണ്ടിരുന്നു.
മുറിയില്‍ നിറഞ്ഞുനിന്ന ദുര്‍ഗന്ധം മാറ്റി സ്ഥൂലപ്രപഞ്ചത്തിന്റെ സുഗന്ധവും ജീവവായുവും വെളിച്ചവും എത്തിച്ചുതരുമ്പോള്‍, മുറിയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ട തടവുകാരനോടുകാട്ടിയ അനുകമ്പയ്ക്കപ്പുറം, എന്നിലവന് പ്രതീക്ഷയുണ്ടായിരുന്നു.

ഇരുട്ട് സ്ഥായിയും വെളിച്ചം താത്ക്കാലികവുമാകുമ്പോള്‍ മൃഗീയത സ്ഥിരവും മാനുഷ്യം അസ്ഥിരവുമായിരിയ്ക്കുമെന്ന് ജാലകം തിരിച്ചറിഞ്ഞില്ല.

തിരിച്ചറിഞ്ഞുതുടങ്ങിയപ്പോള്‍ നിസ്സഹായത ജാലകത്തെ പരിഹസത്തോടെ വരവേറ്റു.

ഞാന്‍ സ്വാര്‍ത്ഥനും അവന്‍ നിസഹായനുമായി. നിസഹായത അവനെ ക്രുദ്ധനാക്കി.

ജാലകം, പുറത്തെ കൊടുങ്കാറ്റിനൊപ്പം പാളികള്‍ വലിയ ശബ്ദത്തില്‍ ശക്തമായി തുറന്നടയ്ക്കുകയും, മിന്നല്‍പ്പിണറുകളെ ഇടിനാദത്തോടൊപ്പം മുറിയ്ക്കുള്ളിലേയ്ക്ക് കടത്തിവിട്ട് പ്രകമ്പനങ്ങളുണ്ടാക്കുകയും, മഴത്തുള്ളികളെ ചീറ്റിത്തെറിപ്പിയ്ക്കുകയും ചെയ്തു.

അവന്‍ സ്ഥൂലമായ പ്രപഞ്ചത്തിലേയ്ക്കും, സൂഷ്മമായ ഭൂമിയിലേയ്ക്കും നോക്കി. ഭൂമിയുടെ അന്തര്‍ ഭാഗത്തേയ്ക്കവന്‍ നോട്ടമയച്ചു. ഭൂകമ്പങ്ങളേയും അഗ്നിപര്‍വ്വതങ്ങളേയും തെരഞ്ഞു.

സ്ഥൂലമായ പ്രപഞ്ചത്തിലേയ്ക്ക് അവന്‍ ജാലകപ്പാളികള്‍ തുറന്നു വച്ചു.
അവന്‍ തടവറയിലെ ഇരുമ്പഴികള്‍പോലെയായി.
പാളികള്‍ ശക്തമായി വലിച്ചടച്ചു.
മുറിയ്ക്കുള്ളിലയ്ക്ക് വായുവും വെളിച്ചവും കയറാതായി.
ദീര്‍ഘനേരം പാളികള്‍ അടഞ്ഞുകിടന്നു.
ഹ്രസ്വനേരത്തേയ്ക്ക് പാളികള്‍ തുറന്നും വച്ചു.

പിന്നെ അതൊരു പതിവായി.