lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Wednesday, November 30, 2011

ഖദര്‍ മാഹാത്മ്യം




ഖദര്‍ മാഹാത്മ്യം മഹാശ്ഛര്യം! നമുക്കും കിട്ടണം പണം.

കഴിഞ്ഞുപോയ ഇടതു സര്‍ക്കാരിന്റെ കാലത്ത് അന്യം നിന്നുപോയ ഒരിനമായിരുന്നു, ഖദര്‍ വസ്ത്രങ്ങള്‍. പ്രതിസന്ധിയിലായ ഖദര്‍ വസ്‌ത്രോത്പന്നത്തെ സംരക്ഷിയ്ക്കുവാന്‍, അന്നത്തെ സര്‍ക്കാരിന് സര്‍ക്കാരുദ്യോഗസ്ഥരോട് വെള്ളിയും ശനിയും ദിവസ്സങ്ങളില്‍ ഖാദി-കൈത്തറി വസ്ത്രങ്ങള്‍ ധരിയ്ക്കണമെന്ന് ഉത്തരവിറക്കേണ്ട സ്ഥിതിപോലുമുണ്ടായി.

വേനല്‍ക്കാലത്തു ഖദര്‍വസ്ത്രം ധരിയ്ക്കുന്ന എനിയ്ക്ക് പൊതുജനങ്ങളില്‍ നിന്നും പതിവായി അവജ്ഞയും വെറുപ്പും സഹതാപവും പരിഹാസവും വേണ്ടുവോളം കിട്ടുന്നുമുണ്ട്. ഗാന്ധിജിയെ ദൈവതുല്യം ആദരിയ്ക്കുന്നനാട്ടില്‍, അദ്ദേഹം പ്രചരിപ്പിച്ച വസ്ത്രത്തോട്, എന്തായിരിയ്ക്കും ജനങ്ങള്‍ക്കിത്ര പുച്ഛമെന്നത് ഒരിയ്ക്കലുമൊരു ഗവേഷണവിഷയമേയാക്കേണ്ടതില്ല.

ഖദര്‍ ഗാന്ധിജിയ്ക്കുശേഷം അധികാരചിഹ്നമാണ്.
അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാളുമാണ്.
ഉപജാപകരും
ഉഭയജീവികളും
പരാഹ്നഭോജികളുമാണ്.

ഖദര്‍ക്കുപ്പായക്കീശയില്‍ ഞെരിയുന്ന ആഴിമതിപ്പണത്തിലാഖേനം ചെയ്തിട്ടുള്ള ഗാന്ധിജിയുടെ ചിത്രത്തില്‍നിന്നുയരുന്ന തേങ്ങലും ഉതിര്‍ന്നുവീഴുന്ന കണ്ണീരും, മദ്യംമണക്കുന്ന വിയര്‍പ്പിലും മൃഷ്ടാഹ്നഭക്ഷണത്തിഹട്ടലിലും, അലിയിച്ചുകളയുന്ന ഗാന്ധിസത്തോടുള്ള പരമപുച്ഛം, സാമാന്യമനസ്സുകളില്‍ ഓര്‍ക്കാനമുണ്ടാക്കുമെന്ന അറിവ,് ഒരിയ്ക്കല്‌പോലും ഉപജാപകരെ നാണിപ്പിയ്ക്കാറില്ല.

പരുക്കന്‍ ഖദര്‍ ധരിയ്ക്കുന്ന ഗതികിട്ടാത്ത അധികാരധിക്കാരിയായ ഭിക്ഷാംദ്ദേഹിയും, വലിയ തുണിമില്‍ക്കമ്പനികളുടെ ഖദര്‍പോലെ തോന്നിപ്പിയ്ക്കുന്ന വിലകൂടിയ ആധുനികവും മിനുസവും മൃദുലവും തിളങ്ങുന്നതുമായ വസ്ത്രം ധരിയ്ക്കുന്ന രാഷ്ട്രീയ പ്രൊഫഷണലും, രാഷ്ട്രീയവ്യാപാരികളാണ്.

കഴിഞ്ഞ ആറുമാസംകൊണ്ട് ഖദര്‍ വീണ്ടും സ്വയംപര്യാപ്തത വീണ്ടെടുത്തു.

സെക്രട്ടേറിയറ്റില്‍ എക്‌സൈസുവകുപ്പുമന്ത്രിയുടെ ഓഫീസിനുമുന്നില്‍ ഒരൊന്നൊന്നര മണിയ്ക്കൂര്‍ ഇരിയ്‌ക്കേണ്ടിവന്നപ്പോള്‍ കണ്ട, സംതൃപ്ത സുഖ ജീവിതത്തിന്റെ പ്രതീകമായി ഒഴുകി നടക്കുന്ന ഖദര്‍ പ്രവാഹം, അവര്‍ണ്ണനീയം തന്നെയായിരുന്നു.

മനസ്സിനെ പല ചിന്തകളും കീഴടക്കി.
ഉള്‍ക്കണ്ണില്‍ കാണാക്കാഴ്ച്ചകള്‍ പലതും തെളിഞ്ഞു.

തേച്ചുമിനുക്കിയ ഖദറും, അല്പ്പം അകറ്റിപ്പിടിച്ചകക്ഷവും, കറുത്തതൊ വെളുത്തതോ ഉപ്പൂറ്റിമറയ്ക്കുന്ന ചെരുപ്പും, ആധികാര പ്രമത്തതകൊണ്ട് ബലംപ്പിടിച്ചുള്ള നടത്തവും, ബ്യൂട്ടീപ്പാര്‍ലറില്‍ മിനുക്കിയെടുത്ത മുഖസൗന്ദര്യവുമായെത്തുന്ന ദല്ലാളന്മാരെ സ്വീകരിയ്ക്കുവാന്‍ ബ്യൂറോക്രസ്സിയുടെ ആണ്‍പെണ്‍ വേശ്യകള്‍, സദാ ഇടനാഴികളിലും മുറികളിലും വിധേയസന്നദ്ധ മദമന്ദഹാസവുമായി, കാത്തു നിന്ന് വരവേല്ക്കുന്നത്, കേരളസംസ്‌കാരത്തിന്മേലുള്ള വിസര്‍ജ്ജിയ്ക്കല്‍ തന്നെയാണ്.

ഖദര്‍ മാഹാത്മ്യത്തിലില്ലായ്മ ചെയ്യപ്പെടുന്ന-അറുത്തു മാറ്റപ്പെടുന്ന-കേരളത്തിന്റെ ആത്മാവിന്റെ ദൈന്യനിലവിളി, പൊട്ടുന്നമദ്യക്കുപ്പികളുടെ ശീല്ക്കാരത്തിലാരുമറിയുന്നില്ല.

അല്ലെങ്കില്‍ ശ്രദ്ധിയ്ക്കുന്നില്ല,
ഗൗനിയക്കുന്നില്ല.


ഖദര്‍ മാഹാത്മ്യം മഹാശ്ഛര്യം!
നമുക്കും കിട്ടണം പണം.

Sunday, November 27, 2011

Sunday, November 20, 2011

ആസനപ്രിയന്‍





ആസനം ചരിത്ര പ്രാധാന്യം നേടിയ ഈ കാലത്ത് ചിലത് പറയാതെ വയ്യ. പറയാതിരയ്ക്കുന്നതാവും പാപം. അതുകൊണ്ട് പറഞ്ഞുപോവുന്നതാണ്. എന്നോട് മാളോകര്‍ ക്ഷമിയ്ക്കണം.

ആസനപ്രിയര്‍ പ്രത്യേകതരം രതിവൈകൃതങ്ങളോട് ആസക്തിയുള്ള മനോരോഗികളാണെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായം.

അമേദ്യത്തോടും അതിന്റെ നിര്‍ഗ്ഗമന നാളിയോടും ആസക്തിയുള്ള ഒരു ആസനപ്രിയന്‍ ഗുരുവായി കരുതേണ്ട ഒരദ്ധ്യാപകന്റെ ആസനത്തില്‍ കമ്പികയറ്റാനേര്‍പ്പാടാക്കി. ശേഷി നഷ്ടപ്പെട്ടുപോയ വയോവൃദ്ധനായികിയ്ക്കാം ഈ ആസനപ്രിയന്‍. അതുകൊണ്ട് തന്റെ നഷ്ടപ്പ്രതാപത്തിന്റെ പ്രതീകമായിട്ടായിരിയ്ക്കാം അദ്ദേഹം ഇപ്പോള്‍ കമ്പിപ്പാരയെ കാണുന്നത്. ആസനത്തിലാനന്ദം കണ്ടെത്തിയ ഈ ആസനപ്രിയന്‍, പണ്ട് ആയകാലത്തും, തന്റെ ഇണയുടെ തൃഷ്ണ ശമിപ്പിയ്ക്കാന്‍ പ്രതീകമായി ഇത്തരം ദണ്ഡുകളെ ഉപയോഗിയ്ക്കാറുണ്ടായിരുന്നിട്ടുണ്ടാവാം.

എന്തായാലും ആസനത്തിലാനന്ദം കണ്ടെത്തിയ, അനുയായിവൃന്ദത്തിലെ ആസനപ്രിയരൊത്തുകൂടി പാവം അദ്ധ്യാപകനില്‍ കമ്പിപ്രയോഗം നടത്തി.

പാവം അദ്ധ്യാപകന്‍ നരകയാതന അനുഭവിയ്ക്കുമ്പോള്‍, ആസനപ്രിയനില്‍ നിന്നും ആസനത്തിലാനന്ദം കണ്ടെത്തിയ ആനന്ദപ്രിയര്‍, കൂടുതല്‍ ആനന്ദത്തിനായി, തുറന്ന ആസനവുമായി ആസനപ്രിയനുമുന്നില്‍, ഇപ്പോഴും ഊഴവും കാത്തുനില്ക്കുന്നു.

സാംസ്‌കാരികം തിരിച്ചു കൊടുക്കേണ്ടിവന്ന നാട്യത്തിലാശാനായ ഒരു വാനരന് , തന്റെ സാംസ്‌കാരിക ഗുരുവിനോടൊത്ത് ചക്ലച്ചിക്കൂത്ത് ആടിക്കൊണ്ടിരിയ്ക്കവേ, ആസനത്തോടുള്ള തന്റെ ആസക്തി പുറത്തുവരുകയും, ആരാധ്യനായ ഒരു വയോവൃദ്ധനില്‍ തന്റെ പൈതൃക-നഷ്ടപ്രതാപത്തിന്റെ പ്രതീകം ആരോപിയ്ക്കപ്പെട്ടുകൊണ്ട,് തന്റെ സ്വന്തം ആസനം തോണ്ടി , അമേദ്യം പറ്റിയ വിരല്‍ മൂക്കില്‍ വച്ച് മണപ്പിയക്കുകയും, അമേദ്യത്തിന്റ അവശിഷ്ടം മൂക്കിന്‍ത്തുമ്പത്തു അശേഷിുപ്പിയ്ക്കുകയും ചെയ്തു നാറി.

അരവണപ്രിയന്‍ അയ്യപ്പന്‍ എന്നോട് ക്ഷമിയ്ക്കണം. കലികാലത്ത് ചില കൂളികള്‍ അഴിഞ്ഞാടുന്നത് കാണുമ്പോള്‍ പറഞ്ഞുപോകുന്നതാണ്.
അരവണപ്രിയനയ്യനയ്യപ്പ സ്വാമിയേ...യ്, ശരണമയ്യപ്പ..

Saturday, November 12, 2011

ഉമ്മന്റുമ്മയില്‍ നിന്നും നീതിയിലേയ്‌ക്കെത്ര ദൂരം

ചന്നംപിന്നം വെടിവെച്ച താന്തോന്നിയ്ക്ക് ഉമ്മന്റുമ്മ.

താന്തോന്നിയെ സംരക്ഷിച്ചാല്‍ തെരുവില്‍ തല്ലുകയെങ്കിലും വേണമെന്ന് അത്മരോക്ഷം കൊണ്ടവന് കുറ്റപത്രം!

Wednesday, November 9, 2011

തൃണമൂലം(സമകാലീന ചിന്തകള്‍)

പെട്രോളിയം കമ്പനി, ''ഞങ്ങള്‍ കൂട്ടി.''

മമത, ''കുറച്ചില്ലെങ്കില്‍ ഞങ്ങള്‍ പിന്‍വലിയ്ക്കും.''

മന്‍മോഹന്‍, ''ഓാാാ..... പിന്നെ......''

പെട്രോളിയം കമ്പനി, ''ഇനിയും കൂട്ടും''

മന്‍മോഹന്‍, ''ബലേ... ഭേഷ്...''

തൃണമൂല്‍ എംപിമാര്‍, ''അമ്മാാാാാ......''

മമത, ''നിങ്ങളിങ്ങ് പോരെ. അവരോട് മിണ്ടണ്ട. കൂട്ടില്ലെന്ന് പറ.''

തൃണകൂല്‍ എംപിമാര്‍, ''ഞങ്ങള് മിണ്ടൂല.... കെറുവാാാാ...''

വിധി, ഗോവര്‍ദ്ധനന്റേയും (സമകാലീന ചിന്തകള്‍)

മഹാരാജാവ്, ''.............. ..............''

ഗോവര്‍ദ്ധനന്‍, ''....??......!!!.......???!!!'

മഹാരാജാവ്, ''.......... .. ...... ... ..........''

ഗോവര്‍ദ്ധനന്‍, ''ശുംഭന്‍''

മഹാരാജാവ്, ''കീടമേ..... , നിനക്കധികാരമില്ല. എനിയ്ക്ക് അധികാരമുണ്ട്. നിന്നെ ശിക്ഷിച്ചിരിയ്ക്കുന്നു''

ജനം, ''കനകസിംഹാസനത്തില്‍ ഇരിയ്ക്കുന്നവന്‍......................''

മഹാരാജാവ്, ''അച്ചടക്കം..!!! അടിമത്തം..!!! ശബ്ദിച്ചുപോകരുത്...!!!''

മഹാറാണി, ''ഓാാാാ........ പിേേേേന്നേ........''

ജനം, ''ശു....''
''ശൂ.... ''
''ശൂൂൂൂൂൂൂൂ.........''
''ശ്ശു!''

Tuesday, November 8, 2011

യുവനേതൃത്വം (സമകാലീന ചിന്തകള്‍)

''സ്ത്രീലംഭടനായ ഒരു യുവാവ്, തന്റെ പൂര്‍വ്വികരുടെ മേല്‍വലാസമെഴുതിയ കവചത്തിനുള്ളില്‍, അതിസമ്പന്നഴുടെ വാത്സല്യഭാജനമായി, ഇന്ത്യന്‍ ഭരണഘടനയിലെ പരമോന്നത സ്ഥാനത്തേയ്ക്കു ാവരേുധിയ്ക്കപ്പെടാം''
ഇങ്ങനെയൊരു വാര്‍ത്ത നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിയ്ക്കും?
ഇങ്ങനെയൊരാള്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രിയത്തലുണ്ട്, എന്നു നിങ്ങള്‍ വിശ്വസിയ്ക്കുന്നുണ്ടോ?

Monday, November 7, 2011

നിലപാടു മാററങ്ങള്‍ (സമകാലീന ചിന്തകള്‍)

അപ്പൊ കാണുന്നവനെ അപ്പാ എന്നു വിളിയ്ക്കുന്നതാണ,് ഒരാളെ സ്ഥിരമായി അപ്പനെന്നു വിളിയ്ക്കുന്നതിനേക്കാള്‍ ലാഭം, എന്നു ചിന്തിയ്ക്കുന്നതുപോലെയാണ്, താത്ക്കാലിക ലാഭത്തിനായി നിലപാടുകളും അഭിപ്രായങ്ങളും മാറ്റുന്നത്.