lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Thursday, August 18, 2011

അര്‍ത്ഥം നഷ്ടപ്പെടുത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍:- സമകാലീന ചിന്തകള്‍




വിദേശികളില്‍ നിന്നും സ്വദേശികളിലേയ്ക്ക് അധികാരം കൈമാറിയാല്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം കരഗതമായി എന്നു ധരിയ്ക്കുന്നത് വിഡ്ഢിത്തമാണ്, മറിച്ച് അത് അധികാരകൈമാറ്റം മാത്രമേയാകുന്നുള്ളു എന്ന സത്യം തിരിച്ചറിയപ്പെടാതെ പോകരുത്.. സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയില്‍ നിലനിന്നിരുന്ന വംശീയവും, മതപരവും, ജാതീയവും, സാമ്പത്തികവുമായ ഉച്ചനീചത്വത്തിന് എന്തു കുറവാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംജാതമായത്. ബൗദ്ധികവും സാമ്പത്തികവുമായി നമ്മളിന്നും സാമ്രാജ്യത്ത്വത്തിന് അടിമപ്പെട്ടവരാണ്. നമ്മളിന്നും സാമ്രാജ്യത്വത്തിന് മുമ്പില്‍ ഇരന്ന് നില്ക്കുന്ന് യാചകര്‍ തന്നെയാണ്.

ഇന്ത്യയ്ക്കുശേഷം അല്ലെങ്കില്‍ ഇന്ത്യയോടോപ്പം സ്വാതന്ത്ര്യം കിട്ടിയ അല്ലെങ്കില്‍ അധികാരം കിട്ടിയ അല്ലെങ്കില്‍ തകര്‍ന്നുപോയ രാജ്യങ്ങളില്‍ ഇതിനോടകം വന്നുചേര്‍ന്ന പുരോഗതിയുമായി താരതമ്യം ചെയ്തുവേണം ഇന്ത്യയെ വിലയിരുത്താന്‍. എേറ്റവും വലിയ ധാതു-മനുഷ്യ സമ്പത്തുള്ള നാമെവിടെയെത്തിനില്ക്കുന്നുവെന്ന് പരിശോധിയ്ക്കപ്പെടണം.

മാഹാത്മാഗാന്ധിയുടെ കുടംബപ്പേര് ഒരു പ്രത്യേക സാഹചര്യത്തില്‍ നെഹ്രൂ കടുംബത്തിലെ ഒരംഗത്തിന് ചാര്‍ത്തികിട്ടിയതുമൂലം നെഹ്രൂ കുടുംബത്തലെ പിന്മുറക്കാരുടെ പേരിന്റെ വാലായി ഗാന്ധിയെന്ന് ചേര്‍ത്തതുകൊണ്ട് മാഹാത്മാഗാന്ധീജിയുടെ വര്‍ഗ്ഗബോധം പാരമ്പര്യമായി ലഭിയ്ക്കില്ല. ഗാന്ധിയെന്ന് പേരിന്റെ വാലായി ചേര്‍ത്തുകൊണ്ട് ജവഹര്‍ലാല്‍ നെഹ്രുവിന്റെ പാരമ്പര്യത്തെ വര്‍ജ്ജിയ്ക്കുകയും, നെഹ്രുവിന്റെ ആദര്‍ശങ്ങളും, ദേശീയവും അന്തര്‍ദേശീയവുമായ നയങ്ങളുമെല്ലാം നിരസിയ്ക്കുകയും ചെയ്തുകൊണ്ട് കൃത്രിമ ഗാന്ധികുടുംബം ഇന്ത്യയെ ഇടയനില്ലാത്ത ആട്ടിന്‍പ്പറ്റമാക്കിത്തീര്‍ത്തു.


ജാതീയവും മതപരവുമായി സംഘടിയ്ക്കുന്നവര്‍ക്ക് ഇന്ത്യയുടെ നാനാത്വത്തില്‍ നിന്നും എേകത്വത്തെ സ്വീകരിയ്ക്കാനോ പ്രതിനിധീകരിയ്ക്കുവാനോ കഴിയില്ല. ഇങ്ങനെ സംഘടിയ്ക്കുന്നവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയെന്ന അംഗീകാരം നല്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരിഹാസ്യമായ അവസ്ഥയെയാണ് കാണിയ്ക്കുന്നത്.

ഈ സ്വാതന്ത്ര്യ ദിനത്തില്‍ എേറ്റവും ആകര്‍ഷണീയമായ മാദ്രാവാക്യം ഉയര്‍ത്തി ഒരു വര്‍ഗ്ഗീയ പാര്‍ട്ടി ഇന്ത്യന്‍ ജനാധിപത്യത്തിനുനേരെ കൊഞ്ഞനം കാട്ടി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എേറ്റവും വലിയ ദൗര്‍ബല്യം എേതുചെന്നായ്ക്കും ആട്ടിന്‍ തോലിട്ട് മുഖ്യധാരയില്‍ പ്രമുഖമായ സ്ഥാനത്ത് ഇരിപ്പിടവും ആദരവും വേദിയും ഉറപ്പാക്കാമെന്നത് തന്നെയാണ്.


ഇന്ത്യയുടെ ആത്മാവ് സാധുക്കളായ ആടുകളുടെ സങ്കലനമാണെങ്കില്‍, ആ ആടുളുടെ തോലുകള്‍ ജീവനോടെ തന്നെ ഉരിഞ്ഞെടുക്കുന്നവരുടെ എണ്ണവും, അവര്‍ക്ക് തോലുരിയ്ക്കാനായി ആട്ടിന്‍ പറ്റങ്ങളെ തെളിച്ചുകൊണ്ടുപോകുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നു.

No comments:

Post a Comment