Search This Blog
Popular Posts
-
നിനക്കു ഞാനും എനിയ്ക്കു നീയുമേയുള്ളു. നിനക്കുണ്ണാനില്ലാതിരുന്നാലും എനിയ്ക്കുണ്ണാതിരിയ്ക്കാനാകില്ല. നീണ്ട വിശപ്പില്‍ തളരുന്ന നിന്നെ താ...
-
മാര്ക്സിസ്റ്റുകാരന് കൊലചെയ്യപ്പെടേണ്ടവരാണ്. അവര്‍ ഈ നാടിനെ മുടിപ്പിച്ചവരും നാടിന്റെ പുരോഗതിയ്ക്ക് തടസ്സവുമാണ്. അവരെകൊല്ലൂ, നാടിനെ രക്ഷിയ...
-
ഭാഷാപോഷിണി, പുസ്തകം 34, ലക്കം 7, ഡിസംബര്‍ 2010 സക്കറിയയ്ക്ക് ബുദ്ധിയില്ല എന്ന് പറഞ്ഞുകൂട. അത് ബുദ്ധി മാന്ദ്യത്തെയാണ് സൂചിപ്പിയ്ക്കുന്...
-
കഥകളി വേദിയില്‍ ആട്ടക്കാരന്റെ വ്യക്തിത്ത്വവും ജീവിതവും വിശകലനം ചെയ്യാറില്ല. വേഷത്തിന്റെ വര്‍ണ്ണശബളിമയിലും ചുട്ടിയിലും നടനെന്ന വ്യക്തി എാതാണ്...
-
തമാശയ്ക്കപ്പുറം ഹാസ്യം പരിഹാസവും കടന്ന് അധിക്ഷേപത്തിന്റെ രൂപം പ്രാപിയ്ക്കുന്നുവെങ്കില്‍, അതുല്‍...
-
അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കാന് രാംദേവിന്റെ ധാര്‍മ്മികത എന്താണ്. പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍...
-
മാഹാത്മാഗാന്ധിയുടെ ചരമദിനം ഇത്തവണയും നിരാശപ്പെടുത്തി. ആഘോഷിയ്ക്കാന്‍ അവധിയും ബാറുമില്ലാതെന്താഘോഷം. റിപബ്ലിക്ദിനം ആഘോഷത്...
Total Pageviews
Pages
Followers
Saturday, December 18, 2010
Thursday, December 16, 2010
ബെയ്ജിങ്ങിനെ കണ്ട സക്കറിയ
ഭാഷാപോഷിണി, പുസ്തകം 34, ലക്കം 7, ഡിസംബര്‍ 2010
സക്കറിയയ്ക്ക് ബുദ്ധിയില്ല എന്ന് പറഞ്ഞുകൂട. അത് ബുദ്ധി മാന്ദ്യത്തെയാണ് സൂചിപ്പിയ്ക്കുന്നത്. ബുദ്ധിയുണ്ട്. സൂത്രശാലിയായ ബുദ്ധിമാന്‍. ബുദ്ധിപൂര്‍വ്വം ബിംബങ്ങളെ തകര്‍ത്ത് കൈയ്യടിനേടുന്ന കൗശലക്കാരന്‍. അംഗീകാരവും ശ്രദ്ധയും പിടിച്ചുപറ്റാനുള്ള അടവ്. പ്ലാറ്റ്‌ഫോമാണ് നിലപാടല്ല മുഖ്യം എന്ന തിരിച്ചറിവില്‍ എാത് സാമൂഹ്യവിരുദ്ധനും ഉണ്ടാക്കിവച്ചിട്ടുള്ള പ്ലാറ്റ്‌ഫോമിലെ ഉപദേള്‍ിയുടെ എാറ്റുപദേശിയാകുന്നതിലൂടെ നേടിയെടുക്കാമെന്ന് വ്യാമോഹിയ്ക്കുന്ന സ്ഥാനമാനങ്ങള്‍ക്കായി സ്വയം നഷ്ടപ്പെട്ട ആത്മാവില്ലാത്ത ശരീരങ്ങള്‍ക്കൊപ്പമാണ് സക്കറിയായെന്ന് അനുദിനം തെളിയിയ്ക്കുന്നു. ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കി ഇടം കണ്ടെത്തുന്ന നവജീവിയെന്ന ബുദ്ധിജീവി.
നല്ല ഭാഷാശൈലി കൈമുതലായുള്ള അദ്ദേഹത്തിന്റെ എഴുത്ത് ആകര്‍ഷകമാണ്. അസൂയാവഹമായ പദസമ്പത്തും കൈവശമുണ്ട്. 'ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും' എന്ന നീണ്ട കഥയ്ക്കപ്പുറം അദ്ദേഹം എഴുതിയ കഥകള്‍ ഭാഷാശൈലീപ്രയോഗം കൊണ്ട് ശ്രദ്ധേയവും ആശയദാരിദ്ര്യം കൊണ്ടും ചിന്താവൈകൃത്രം കൊണ്ടും ശുഷ്‌ക്കവുമാണ്.
അടുത്തകാലത്തായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും എഴുതിയ ലേഖനങ്ങളും മനോഹരമായ ശരീരങ്ങള്‍ക്കുള്ളിലെ വന്‍കുടലിലെ അമേദ്യത്തെ തോണ്ടിയെടുക്കാനുള്ള വിരല്‍ പ്രയോഗങ്ങളായിരുന്നു.
പണ്ടൊരു സാഹിത്യകാരന്‍, ശ്രി.കെ.പി.രാമനുണ്ണി, ചൈനയില്‍ സാഹിത്യ സമ്മേളനത്തില്‍ പങ്കെടക്കാന്‍ പ്രതിനിധിയായി പോയി. ചൈനയ്ക്ക് സാഹിത്യത്തോട് ആത്മാര്‍ത്ഥതയില്ലെന്നും, സാഹിത്യസമ്മേളനം അര്‍ത്ഥശൂന്യമാണെന്നും ചൈനയില്‍ കാലുകുത്തിയ നിമിഷം, ചൈനീസ് സുന്ദരികളെ കണ്ട അമ്പരപ്പിലുണ്ടായ അവബോധത്തില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നെ ''കന്നിമാസം വന്നണഞ്ഞാല്‍.....'' എന്ന് മീശമാധവനിലെ പാട്ടിന്റെ പാരടിയും പാടി സര്‍ഗ്ഗപ്രക്രിയയ്ക്ക് ഇടം തേടി ചൈനീസ് മാര്‍ക്കറ്റിലലഞ്ഞു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പഞ്ചാരയടിയ്ക്കാന്‍പോയി. ഈ പഞ്ചാരക്കഥയും യാത്രാവിവരണമെന്നപേരിലെഴുതി നമ്മെകൊണ്ട് വായിപ്പിച്ചു. ഇവിടെനിന്നും പോകുംമുമ്പേ ചൈനയുടെ രാഷ്ട്രിയമറിയാവുന്ന ഇദ്ദേഹം ഒഴിവാകണമായിരുന്നു. പകരം മറ്റൊരു സാഹിത്യകാരന് അവസരം ലഭിച്ചേനെ. എങ്കില്‍ വിമര്‍ശ്ശനപരമായിട്ടെങ്കിലും ചൈനയെക്കുറിച്ചോ ചൈനിസ് സാഹിത്യത്തെക്കുറിച്ചോ നമുക്കൊരു ചെറു ലേഖനമെങ്കിലും ലഭിച്ചേനെ. എവിടെ. ചത്താലും ചിലര്‍ കട്ടിലൊഴിയില്ലല്ലോ.
പണ്ടേ കെ.പി. രാമനുണ്ണി അങ്ങനെയാണ്. ഹിപ്പോക്രസിയുടെ ശരിയായ ആള്‍രൂപം. ചൈനീസ് സുന്ദരികളെ കണ്ട്് സ്വയം മറന്ന് ഹാലിളകിയ ഇദ്ദേഹം സാഹിത്യസംബന്ധിയായ ഒന്നിലും പങ്കെടുക്കാതെ അവരുടെ പൂറകേ മണത്തുനടന്നു. തിരിച്ചെത്തി പത്രക്കാര്‍ ലേഖനം ചോദിയ്ക്കാന്‍തുടങ്ങിയപ്പോഴും, ചൈനയില്‍പോയവിവരം പത്തുപേരറിയണമല്ലോയെന്നോര്‍ത്തപ്പോഴുമാണ,് പൂരം കാണാന്‍പോയ താന്‍ അന്ധനൂം മൂകനും ബധിരനുമാണല്ലോയെന്ന് സ്വയം തിരിച്ചറിഞ്ഞത്. പിന്നെ ഒറ്റവഴിയേ മുമ്പിലുണ്ടായിരുന്നുള്ളു. ചൈനയെ ഭര്‍ത്സിച്ചുകൊണ്ടെഴുതുന്നതാണല്ലോ ഇപ്പോഴത്തെ ഒരു രീതി. ദാരാളം കേട്ടിട്ടും വായിച്ചിട്ടാകുണ്ട്. ഇല്ലെങ്കിലെന്ത്. ജനാധിപത്യധ്വംസനമെന്നും ടിയാനമെന്‍സ്‌ക്വയര്‍ എന്നും, സാംസ്‌കാരികവിപ്ലവമെന്നും പഎഞ്ഞ് പുലയാട്ടെഴുതിയാല്‍ മതിയല്ലോ. ചൈനീസ് സാഹിത്യം കാപട്യം, അര്‍ത്ഥശൂന്യം, ആത്മാര്‍ത്ഥതയില്ലാത്തത് എന്നിങ്ങനെയുള്ള മൂന്ന് വക്കുകളെ കൂട്ടിക്കുഴച്ച് തട്ടിവിട്ടും താന്‍ പഞ്ചാരക്കുഞ്ചുവായി തെരുവിലലഞ്ഞ കഥയ്ക്ക് പൊടിപ്പും തൊങ്ങലും വച്ച്് ചവിട്ടിക്കുഴച്ച് എഴുതിയാല്‍ സഞ്ചാരസാഹിത്യമാകും. പോരെ. നമുക്ക് സത്യമറിയാന്‍ ചൈനാക്കാരോട് ഫോണ്‍ചെയ്ത് ചോദിയ്ക്കാന്‍ മാര്‍ഗ്ഗമില്ലല്ലോ. പാവം നമ്മള്‍! രാമനുണ്ണിയേയും സഹിയ്ക്കണം!
കെ.പി.രാമനുണ്ണിയെക്കാള്‍ ബുദ്ധിമാനാണ് സക്കറിയ. സൈനയെക്കുറിച്ച് ഒന്നുമറിയാതെ പേടിച്ച് ജനലിലൂടെ എത്തിനോക്കിയ ഇദ്ദേഹം ചൈനയില്‍ മാവോയും, വന്‍മതിലും, മുതലാളിത്തവുമുണ്ടെന്ന് കണ്ടെത്തി. മുതലാളിത്തമെന്നാല്‍ കമ്മ്യൂണിസം എന്ന പേര് കൈവിടാതെയുള്ള കറകളഞ്ഞ മതലാളിത്ത ഉത്പാദനസംവിധാനം.
ഇന്നലെവരെ കമ്മ്യൂണിസമെന്നാല്‍ വായു കടക്കാത്ത അറയെന്നായിരുന്നു ആക്ഷേപം. അങ്ങോട്ടാരും ചെല്ലാനും പാടില്ല. ഇങ്ങോട്ടാരും വരാനും പാടില്ല. വളരേ ശ്രദ്ധിച്ച് ചെവിയോര്‍ത്താല്‍ പട്ടാളബൂട്ടുകളുടെ പാദസഞ്ചലനത്തിന്റെ കിടുക്കുന്ന ഒച്ചകേള്‍ക്കാം. വെടിയൊച്ചകള്‍. ചാട്ടവാര്‍ ചുഴറ്റലിന്റെ ശീല്ക്കാരങ്ങള്‍ കേള്‍ക്കാം. നിലവിളികള്‍. അലര്‍ച്ചകള്‍. സ്വേച്ഛാധിപത്യത്തിന്റെ കാരാഗൃഹമാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍.
ഇന്ന്, ആഗോളതലത്തില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചു. രാഷ്ട്രത്തിന്റെ വിഭവസമാഹരണത്തിലും ശാസ്ത്രസാങ്കേതികവിദ്യകളുടെ വളര്‍ച്ചയ്ക്കും ഇലരരാഷ്ട്രങ്ങളിലെ വളര്‍ച്ചയുടെ നല്ലമൂല്ല്യങ്ങളെ ഉള്‍ക്കൊള്ളാതിരിയ്ക്കാനാകില്ല. എാതൊരാശയത്തിനും കാലാനുസൃതമായമാറ്റം അനിവാര്യമാണ്. വര്‍ഗ്ഗങ്ങള്‍ക്കും സംസ്‌കാരത്തിനും വ്യതിയാനം വന്നു. ഭൂമി ഉരുണ്ടതാണെന്നും സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവെന്നും കണ്ടെത്തുന്നതിന് മുമ്പുള്ള ആശയം കണ്ടെത്തലിന് ശേഷവും തുടരുന്നത് മൗഢ്യമാണ്. മാറ്റങ്ങള്‍ വേണം. അത് നാളിതുവരെ പിന്തുടര്‍ന്ന ആശയങ്ങളില്‍ നിന്നും വ്യതിചലിയ്ക്കാതെ, ശാസ്ത്രസാങ്കേതികവിദ്യകളുടെ വളര്‍ച്ചയ്ക്കും വര്‍ഗ്ഗങളുടെ തലങ്ങളില്‍ വന്ന മാറ്റത്തിനും സംസ്‌കാരത്തിന്റേയും ഭാഷയുടേയും എാകീകരണത്തിനും കമ്മ്യൂണിക്കേഷന് അനിവാര്യമായി, സ്വത്വത്തില്‍ നിന്നും വ്യതിചലിയ്ക്കാതെയുള്ള മാറ്റമായിരുന്നാല്‍ മതി.
അത്തരം മാറ്റങ്ങളെ തുറന്നമനസ്സോടെ കാണാനുംഝ വിമര്‍ശ്ശിയ്ക്കാനും നിരൂപണം നടത്താനും കഴിയണം. അല്ലാതെ ഉറങ്ങുന്ന ദു:സ്വപ്‌നം കണ്ട നിലവിളിയാകരുത്. ഇന്നത്തെനില തുടര്‍ന്നാല്‍ ഇന്നത്തെ ബുദ്ധിജീവിയെ വരും തലമുറ ബുദ്ധിശൂന്യനെന്ന് വിലയിരുത്തും. പ്രത്യേകിച്ചും മലയാളിബുദ്ധിജപീവികളുടെ പൊതുസ്വഭാവമറവയാമല്ലൊ, അസൂയയും നുണയും എാഷണിയും കൈമുതലായുള്ള ഇവര്‍, ഒരാള്‍ ജീവിച്ചിരിയ്്കകമ്പോള്‍ അയാളെ വിമര്‍ശിയ്ക്കാനും ഭര്‍ത്സിയ്ക്കാനു് ധൈര്യമില്ലാത്ത പേടിത്തെണ്ടന്കാരായ വഡ്ഢികള്‍ അയാളുടെ മരണശേഷം, അയാള്‍ പ്രതികരിയ്ക്കില്ലായെന്ന ധൈര്യത്തില്‍. എന്ത് വിവരക്കേടും മഹാ കണ്ടുപിടിത്തമെന്നപേരില്‍ മഹാ ബുദ്ധിമാന്മാരെന്ന നാട്യത്തില്‍ അവതരിപ്പിയ്ക്കുന്നതിന് ഉളിപ്പല്ലാത്തവരാണ്.
''കേരളത്തില്‍ സി.പി.ഐ, സി.പി.എം സമ്മേളനങ്ങളില്‍പ്പോലും മാവോയുടെ ചിത്രം ഒരു ഉപനടന്റേതെന്നപോലെ ഇപ്പോഴും കെട്ടിതൂക്കുന്നില്ലേയെന്ന് സംശയിയ്ക്കണം.'' ഈ വാചകത്തില്‍ സക്കറിയുടെ വായില്‍ നിന്നും ഛര്‍ദ്ദിലായി പുറത്തുവരുന്നത് ഈ മൂന്നിനോടുമുള്ള സക്കറിയായുടെ വെറൂപ്പും പുഛവുമാണ്. നാലരക്കെല്ലമായിട്ടും തനിയ്‌ക്കൊന്നും കിട്ടിയില്ലല്ലോഎന്ന ചിന്ത, തന്നെ വളര്‍ത്തിയ മഹാപ്രസ്ഥാനത്തെ തള്ളിപ്പറയാനും, കഥയും ലേഖനവും എാറ്റവുമൊടുവില്‍ നോവലുമെഴുതി, സ്വന്തം ഉടുതുണിയുയര്‍ത്തി നില്ക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ താന്‍ വ്യത്യസ്ഥനാണോയെന്ന് സക്കറിയ ഇനിയെങ്കിലും ചിന്തിയ്ക്കണം. അന്ധത മാറുന്നെങ്കില്‍ മാറിയ്‌ക്കോട്ടെ. തടസ്സം നില്ക്കണ്ട. മനസ് തെളിയട്ടെ! നല്ലതേ വരു.
''മാവോ നക്‌സലൈറ്റുകള്‍ക്ക് ഴരു ആള്‍ദൈവമായിരുന്നോ എന്ന് പറയാമോ''-എന്ന് ശങ്കിയ്‌ക്കേണ്ടതുണ്ടോ? ടി.എന്‍.ഗോപകുമാറിന്റെ ശാഖുമുഖം പംക്ത ഒന്നുകൂടി വായിച്ച് സംശയനിവാരണം വരുത്തിയാല്‍പ്പോരെ.
റെഡ് ബുക്കിനെയും വെറുതേവിട്ടില്ല, സക്കറിയ. അത് വിനോദ സഞ്ചാരികള്‍ക്കുള്ള കടകളില്‍ വിലപേശിവാങ്ങാമെന്നതിലാണ് ആക്ഷേപം. സക്കറിയ തന്നെ പറയുന്നണ്ട്് ചൈനീസ് ലിപിക്ലേശകരമെന്ന്. സക്കറിയയ്ക്ക് മാത്രമല്ല, എല്ലാ വിദേശികള്‍ക്കുമങ്ങനെതന്നെയാണ്. വിദേശസഞ്ചാരികള്‍ എാറ്റവും കൂടുതല്‍ കയറുന്നത്് അവര്‍ക്കുവേണ്ടിയുള്ള പ്രത്യേകം കടകളിലാണ്. അതുകൊണ്ടായിരിയ്ക്കാമത് അത്തരം കടകളിലും ലഭ്യമാക്കുന്നത്. സെയില്‍സ്മാന്‍ മന്ദഹസിച്ചപ്പോള്‍ മാവോയോടുള്ള പുഛം അവരുടെ കവിളത്ത്് നുണക്കഴിയായിവിരിഞ്ഞുവെന്നെഴുതാതിരുനത്് മാഹാഭാഗ്യം.
ചാവുമണമുള്ളതുകൊണ്ട് കള്‍ച്ചറല്‍ റവല്യൂഷന്റെ പോസ്റ്ററുകള്‍ സക്കറിയ വാങ്ങിയില്ല. ചാവുമണം ഇല്ലാത്തവ മാത്രം വാങ്ങുകയും ഉപയോഗിയ്ക്കുകയും അവിടങ്ങളില്‍ മാത്രം കുടിപാര്‍ക്കുകയും ചെയ്യുന്ന മനുഷ്യസ്‌നേഹിയായി സക്കറിയമാത്രമല്ല, കൂട്ടാളികള്‍ ധാരാളമുണ്ട്. ഇയ്യാംപാറ്റകളെപോലെ പെട്ടെന്നൊരുദിനം ഒളിമാളങ്ങള്‍ വിട്ട് വെളിച്ചത്തിലേയ്ക്ക് ചടുലവേഗത്തില്‍ പറന്നുയര്‍ന്ന്, നിമിഷാര്‍ദ്ധായുസ്സില്‍ ചിറക് കൊഴിഞ്ഞ,് വെറുമൊരുപുഴുവായി രൂപാന്തരം വന്ന്, നിസ്സാഹയതയുടെ പിടച്ചിലില്‍ മരിച്ചുപോകുന്നവര്‍.
ചാവുമണമില്ലാത്ത സാംസ്‌കാരികരാഷ്ട്രങ്ങളെ എത്രവേണമെങ്കിലും അദ്ദേഹം കാട്ടിത്തരും. കമ്യൂണിസമില്ലെങ്കിലവിടെ ചാവുമണമില്ലെന്നദ്ദേഹം തുറന്നു പറയുന്ന നാളുകള്‍ തീര്‍ച്ചയായും വിദൂരത്തായിരിയ്ക്കില്ല.
എല്ലാ ഭരണകൂടവും ഭരണനിര്‍വ്വഹണം നടത്തുന്നത്, കൂടത്തിന്റെ ശക്തമായ താഢനമേല്പിച്ചുകൊണ്ടല്ലന്ന് സക്കറിയയ്ക്ക് സമര്‍ത്ഥിയ്ക്കുന്നത് കേള്‍ക്കാന്‍ താത്പര്യമുണ്ട്.
അമേരിയ്ക്ക സ്വന്തം രാഷ്ട്രത്തില്‍ തുടങ്ങി, ലോകത്തുള്ള മിക്കരാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിച്ച്, എാറ്റവുമൊടുവില്‍ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും വരെ വന്നെത്തിനില്ക്കുന്ന നരഹത്യകള്‍ക്ക് ചാവുമണം സക്കറിയയ്ക്ക് മണക്കാന്‍ കഴിയാത്തത്, സക്കറിയയുടെ മൂക്കില്‍ റഗുലേറ്ററി വാല്‍വ് ഘടിപ്പിച്ചിട്ടുള്ളതുകൊണ്ടാണ്. കച്ചവടതാത്പ്പര്യത്തിനായി ഇന്ത്യയില്‍ അസ്ഥിരതയുടെ വിത്ത് പാകി മുളപ്പിച്ച് വിളവെടുത്തകകള്‍ സക്കറിയയ്ക്ക് അറിയാമെങ്കിലും സക്കറിയ പറയില്ല. അതൊരജണ്ടയായത് കൊണ്ടാണ്.
ഒരു രാഷ്ട്രം, നിയമം കര്‍ക്കശമായി നടപ്പിലുക്കുന്നത്, രാജ്യത്തിലെ മാഹാഭൂരിപക്ഷത്തിന്റേയും വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും സംരക്ഷണത്തിനും വേണ്ടിയാണെങ്കില്‍, വിഘടനവാദികളും രാജ്യദ്രോഹികളുമായ വലുതും ചെറുതുമായ ഗ്രൂപ്പുകള്‍ക്കെതിരെ പോരാടേണ്ടിവരുമ്പോഴാണെങ്കില്‍, പോരാട്ടങ്ങള്‍ രാജ്യത്തിന്റെ അഘണ്ഡതയ്ക്കുവേണ്ടിയാണെങ്കില്‍, വൈദേശീയ ആക്രമണങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളാണെങ്കില്‍, അതിന്റെ ഉദ്ദേശശുദ്ധിയെ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയും.
അങ്ങനെയെങ്കില്‍, കാശ്മീരിലും പഞ്ചാബിലും ആസാമിലും ഇന്ത്യാഗവണ്മെന്റ് സ്വീകരിച്ചനിലപാടുകളെ സക്കറിയ വിലയിരുത്തുന്നത് എങ്ങനെയെന്നറിയാന്‍ താത്പര്യമുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ബ്രട്ടീഷുകാരും ഇന്ത്യാക്കാരും വിലയിരുത്തുന്നത് ഒരേപോലെയല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ്‌കാര്‍ അടിച്ചമര്‍ത്തിയത് ഇന്ത്യാക്കാരെ ഉപയോഗിച്ചണ്. ഇന്ത്യാക്കാരില്‍ ഒരു വിഭാഗം ബ്രിട്ടീഷ് ഭരണത്തേയും രാജഭരണത്തേയും അനുകൂലിച്ചിരുന്നു.
ഇന്ത്യയുടെ എാകീകരണത്തിനായി രാജാക്കന്മാരോടും രാജഭക്തരായ ജനങ്ങളോടും ഇന്ത്യാഗവണ്മെന്റ് സ്വീകരിച്ച നിലപാടിനെ സക്കറിയ വികര്‍ശിയ്ക്കുമോ? എന്തിനാണ് ഇന്ത്യന്‍ പീനല്‍കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും കോടതിയും ജയിലും കഴുമരങ്ങളും. ഓരോമനുഷ്യനേയും അവന്റെ ഇഛാനുസരണം ജീവിയ്ക്കാന്‍ അനുവദിച്ചാല്‍ പോരെ. എന്തിനാണീ ഭരണകൂടം? മനുഷ്യനും വെറുമൊരു മൃഗം തന്നെയല്ലേ? മനുഷ്യന് മാത്രമെന്തിനാണ് നേതാവും ഭരണകൂടവും നിയമങ്ങളും ശിക്ഷകളും.
''ഇന്ന് ബെയ്ജിങ്ങിലെ തെരുവുകളിലൂടെ മെല്ലെ സൈക്കിള്‍ ചവിട്ടിപ്പോകുന്ന വൃദ്ധരുടെ മുഖത്തെ ചുളിവുകളില്‍ ആ ഓല്‍മ്മകളുടെ കണ്ണീരില്‍ നനഞ്ഞ നിഴലുകള്‍ കാണാം.'' സാംസ്‌കാരിക വിപ്ലവത്തിന്റെ തിരുശേഷിപ്പിനെ സ്വപ്‌നം കണ്ട സക്കറിയ, തന്റെ സ്വപ്‌നത്തെ ആലങ്കാരികമായി ഇങ്ങനെ വ്യാഖ്യാനിച്ചുപോയതാണെന്നറിയാം. കാല്പനിക ചിന്തകള്‍, മിക്കപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറമാണ് അതിന്റെ സ്ഥാനമുറപ്പിയ്ക്കുക.
സക്കറിയ കഥപറയുകയല്ല. ചരിത്രം യാഥാര്‍ത്ഥ്യത്തോടെ വ്യാഖ്യാനിയ്ക്കുകയും വിവരിയ്ക്കുകയുമാണ്. പറയുന്നത് സത്യസന്തമായിരിയ്ക്കണം. ആരുടെ കൈയ്യടി നേടാനാണ് സക്കറിയ യാഥാര്‍ത്ഥ്യത്തെ മിഥ്യയുമായി ചവുട്ടിക്കുഴയ്ക്കുന്നത്.
മാവോയുടെ മൃതദേഹത്തോടുള്ള സക്കറിയുടെ അനാദരവും പുഛവും, മാവോയോടും സാംസ്‌ക്കാരിക വിപ്ലവത്തോടും സര്‍വ്വോപരി കമ്മ്യൂണിസത്തോടുമുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ ഉഛിഷ്ടമാണ്.
സക്കറിയായുടെ യാത്രാ വിവരണം തുടരുമോ എന്നറിയില്ല. തുടരട്ടെ. ഉള്ളിലുള്ള വിഷമെല്ലാം ഒരുപക്ഷെ ഈ യാത്രാവിവരണം എഴുതി പൂര്‍ത്തിയുകുമ്പോഴേയ്ക്കും പുറത്തുപോയി ഉള്ള് ശുദ്ധമായാലോ! മാത്രമല്ല ബെയ്ജിങ്ങില്‍ നടന്ന ലോകപുസ്തകമേളയേക്കുറിച്ച് ഈ ലക്കത്തിലദ്ദേഹം ഒന്നുമെഴുതിയതായി കണ്ടില്ല. കെ.പി.രാമനുണ്ണിയും പറയാതെ പോയത് പറയേണ്ടത് മാത്രമായിരുന്നു. ഇതുമങ്ങനെയാകാതിയിയ്ക്കട്ടെ.
ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തെകുറിച്ചും മനുഷ്യക്കുരുതിയെക്കുറിച്ചും വിലപിയ്ക്കുന്ന സക്കറിയയില്‍ നിന്നും, ഇന്ത്യയിലും കേരളത്തിലും വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനത്തെക്കുറിച്ചും അഫ്ഗാന്‍, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളിലെ മനുഷ്യജീവിതത്തിന്റെ ദൈന്യതയെക്കുറിച്ചും സക്കറിയയുടെ ശക്തമായ നിലപാടുകളും ആഭിപ്രായങ്ങളും അറിയാന്‍ താത്പര്യമുണ്ട്.
അങ്ങനെയെങ്കിലും കേരളത്തിലെ കുഴിയാനകളായ സാഹ്യത്വകാരന്മാര്‍ തങ്ങള്‍ കുഴിച്ച മണ്ണിനടിയിലെ മാളങ്ങളില്‍ നിന്നും പുറത്തുവന്ന്, പിന്നോട്ട് നടക്കാതെ മുന്നോട്ട് നടന്ന്, മനുഷ്യസംസ്‌കാരത്തെക്കുറിച്ച് നിര്‍ഭയമായി എഴുതുകയും സംസാരിയ്ക്കുകയും ചിന്തിയ്ക്കുകയും ചെയ്യട്ടെ! അത് നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും സര്‍വ്വോപരി മനുഷ്യരാശിയ്ക്കും ഗുണകരമായിരിയ്ക്കും.
സക്കറിയയ്ക്ക് ബുദ്ധിയില്ല എന്ന് പറഞ്ഞുകൂട. അത് ബുദ്ധി മാന്ദ്യത്തെയാണ് സൂചിപ്പിയ്ക്കുന്നത്. ബുദ്ധിയുണ്ട്. സൂത്രശാലിയായ ബുദ്ധിമാന്‍. ബുദ്ധിപൂര്‍വ്വം ബിംബങ്ങളെ തകര്‍ത്ത് കൈയ്യടിനേടുന്ന കൗശലക്കാരന്‍. അംഗീകാരവും ശ്രദ്ധയും പിടിച്ചുപറ്റാനുള്ള അടവ്. പ്ലാറ്റ്‌ഫോമാണ് നിലപാടല്ല മുഖ്യം എന്ന തിരിച്ചറിവില്‍ എാത് സാമൂഹ്യവിരുദ്ധനും ഉണ്ടാക്കിവച്ചിട്ടുള്ള പ്ലാറ്റ്‌ഫോമിലെ ഉപദേള്‍ിയുടെ എാറ്റുപദേശിയാകുന്നതിലൂടെ നേടിയെടുക്കാമെന്ന് വ്യാമോഹിയ്ക്കുന്ന സ്ഥാനമാനങ്ങള്‍ക്കായി സ്വയം നഷ്ടപ്പെട്ട ആത്മാവില്ലാത്ത ശരീരങ്ങള്‍ക്കൊപ്പമാണ് സക്കറിയായെന്ന് അനുദിനം തെളിയിയ്ക്കുന്നു. ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കി ഇടം കണ്ടെത്തുന്ന നവജീവിയെന്ന ബുദ്ധിജീവി.
നല്ല ഭാഷാശൈലി കൈമുതലായുള്ള അദ്ദേഹത്തിന്റെ എഴുത്ത് ആകര്‍ഷകമാണ്. അസൂയാവഹമായ പദസമ്പത്തും കൈവശമുണ്ട്. 'ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും' എന്ന നീണ്ട കഥയ്ക്കപ്പുറം അദ്ദേഹം എഴുതിയ കഥകള്‍ ഭാഷാശൈലീപ്രയോഗം കൊണ്ട് ശ്രദ്ധേയവും ആശയദാരിദ്ര്യം കൊണ്ടും ചിന്താവൈകൃത്രം കൊണ്ടും ശുഷ്‌ക്കവുമാണ്.
അടുത്തകാലത്തായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും എഴുതിയ ലേഖനങ്ങളും മനോഹരമായ ശരീരങ്ങള്‍ക്കുള്ളിലെ വന്‍കുടലിലെ അമേദ്യത്തെ തോണ്ടിയെടുക്കാനുള്ള വിരല്‍ പ്രയോഗങ്ങളായിരുന്നു.
പണ്ടൊരു സാഹിത്യകാരന്‍, ശ്രി.കെ.പി.രാമനുണ്ണി, ചൈനയില്‍ സാഹിത്യ സമ്മേളനത്തില്‍ പങ്കെടക്കാന്‍ പ്രതിനിധിയായി പോയി. ചൈനയ്ക്ക് സാഹിത്യത്തോട് ആത്മാര്‍ത്ഥതയില്ലെന്നും, സാഹിത്യസമ്മേളനം അര്‍ത്ഥശൂന്യമാണെന്നും ചൈനയില്‍ കാലുകുത്തിയ നിമിഷം, ചൈനീസ് സുന്ദരികളെ കണ്ട അമ്പരപ്പിലുണ്ടായ അവബോധത്തില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നെ ''കന്നിമാസം വന്നണഞ്ഞാല്‍.....'' എന്ന് മീശമാധവനിലെ പാട്ടിന്റെ പാരടിയും പാടി സര്‍ഗ്ഗപ്രക്രിയയ്ക്ക് ഇടം തേടി ചൈനീസ് മാര്‍ക്കറ്റിലലഞ്ഞു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പഞ്ചാരയടിയ്ക്കാന്‍പോയി. ഈ പഞ്ചാരക്കഥയും യാത്രാവിവരണമെന്നപേരിലെഴുതി നമ്മെകൊണ്ട് വായിപ്പിച്ചു. ഇവിടെനിന്നും പോകുംമുമ്പേ ചൈനയുടെ രാഷ്ട്രിയമറിയാവുന്ന ഇദ്ദേഹം ഒഴിവാകണമായിരുന്നു. പകരം മറ്റൊരു സാഹിത്യകാരന് അവസരം ലഭിച്ചേനെ. എങ്കില്‍ വിമര്‍ശ്ശനപരമായിട്ടെങ്കിലും ചൈനയെക്കുറിച്ചോ ചൈനിസ് സാഹിത്യത്തെക്കുറിച്ചോ നമുക്കൊരു ചെറു ലേഖനമെങ്കിലും ലഭിച്ചേനെ. എവിടെ. ചത്താലും ചിലര്‍ കട്ടിലൊഴിയില്ലല്ലോ.
പണ്ടേ കെ.പി. രാമനുണ്ണി അങ്ങനെയാണ്. ഹിപ്പോക്രസിയുടെ ശരിയായ ആള്‍രൂപം. ചൈനീസ് സുന്ദരികളെ കണ്ട്് സ്വയം മറന്ന് ഹാലിളകിയ ഇദ്ദേഹം സാഹിത്യസംബന്ധിയായ ഒന്നിലും പങ്കെടുക്കാതെ അവരുടെ പൂറകേ മണത്തുനടന്നു. തിരിച്ചെത്തി പത്രക്കാര്‍ ലേഖനം ചോദിയ്ക്കാന്‍തുടങ്ങിയപ്പോഴും, ചൈനയില്‍പോയവിവരം പത്തുപേരറിയണമല്ലോയെന്നോര്‍ത്തപ്പോഴുമാണ,് പൂരം കാണാന്‍പോയ താന്‍ അന്ധനൂം മൂകനും ബധിരനുമാണല്ലോയെന്ന് സ്വയം തിരിച്ചറിഞ്ഞത്. പിന്നെ ഒറ്റവഴിയേ മുമ്പിലുണ്ടായിരുന്നുള്ളു. ചൈനയെ ഭര്‍ത്സിച്ചുകൊണ്ടെഴുതുന്നതാണല്ലോ ഇപ്പോഴത്തെ ഒരു രീതി. ദാരാളം കേട്ടിട്ടും വായിച്ചിട്ടാകുണ്ട്. ഇല്ലെങ്കിലെന്ത്. ജനാധിപത്യധ്വംസനമെന്നും ടിയാനമെന്‍സ്‌ക്വയര്‍ എന്നും, സാംസ്‌കാരികവിപ്ലവമെന്നും പഎഞ്ഞ് പുലയാട്ടെഴുതിയാല്‍ മതിയല്ലോ. ചൈനീസ് സാഹിത്യം കാപട്യം, അര്‍ത്ഥശൂന്യം, ആത്മാര്‍ത്ഥതയില്ലാത്തത് എന്നിങ്ങനെയുള്ള മൂന്ന് വക്കുകളെ കൂട്ടിക്കുഴച്ച് തട്ടിവിട്ടും താന്‍ പഞ്ചാരക്കുഞ്ചുവായി തെരുവിലലഞ്ഞ കഥയ്ക്ക് പൊടിപ്പും തൊങ്ങലും വച്ച്് ചവിട്ടിക്കുഴച്ച് എഴുതിയാല്‍ സഞ്ചാരസാഹിത്യമാകും. പോരെ. നമുക്ക് സത്യമറിയാന്‍ ചൈനാക്കാരോട് ഫോണ്‍ചെയ്ത് ചോദിയ്ക്കാന്‍ മാര്‍ഗ്ഗമില്ലല്ലോ. പാവം നമ്മള്‍! രാമനുണ്ണിയേയും സഹിയ്ക്കണം!
കെ.പി.രാമനുണ്ണിയെക്കാള്‍ ബുദ്ധിമാനാണ് സക്കറിയ. സൈനയെക്കുറിച്ച് ഒന്നുമറിയാതെ പേടിച്ച് ജനലിലൂടെ എത്തിനോക്കിയ ഇദ്ദേഹം ചൈനയില്‍ മാവോയും, വന്‍മതിലും, മുതലാളിത്തവുമുണ്ടെന്ന് കണ്ടെത്തി. മുതലാളിത്തമെന്നാല്‍ കമ്മ്യൂണിസം എന്ന പേര് കൈവിടാതെയുള്ള കറകളഞ്ഞ മതലാളിത്ത ഉത്പാദനസംവിധാനം.
ഇന്നലെവരെ കമ്മ്യൂണിസമെന്നാല്‍ വായു കടക്കാത്ത അറയെന്നായിരുന്നു ആക്ഷേപം. അങ്ങോട്ടാരും ചെല്ലാനും പാടില്ല. ഇങ്ങോട്ടാരും വരാനും പാടില്ല. വളരേ ശ്രദ്ധിച്ച് ചെവിയോര്‍ത്താല്‍ പട്ടാളബൂട്ടുകളുടെ പാദസഞ്ചലനത്തിന്റെ കിടുക്കുന്ന ഒച്ചകേള്‍ക്കാം. വെടിയൊച്ചകള്‍. ചാട്ടവാര്‍ ചുഴറ്റലിന്റെ ശീല്ക്കാരങ്ങള്‍ കേള്‍ക്കാം. നിലവിളികള്‍. അലര്‍ച്ചകള്‍. സ്വേച്ഛാധിപത്യത്തിന്റെ കാരാഗൃഹമാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍.
ഇന്ന്, ആഗോളതലത്തില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചു. രാഷ്ട്രത്തിന്റെ വിഭവസമാഹരണത്തിലും ശാസ്ത്രസാങ്കേതികവിദ്യകളുടെ വളര്‍ച്ചയ്ക്കും ഇലരരാഷ്ട്രങ്ങളിലെ വളര്‍ച്ചയുടെ നല്ലമൂല്ല്യങ്ങളെ ഉള്‍ക്കൊള്ളാതിരിയ്ക്കാനാകില്ല. എാതൊരാശയത്തിനും കാലാനുസൃതമായമാറ്റം അനിവാര്യമാണ്. വര്‍ഗ്ഗങ്ങള്‍ക്കും സംസ്‌കാരത്തിനും വ്യതിയാനം വന്നു. ഭൂമി ഉരുണ്ടതാണെന്നും സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവെന്നും കണ്ടെത്തുന്നതിന് മുമ്പുള്ള ആശയം കണ്ടെത്തലിന് ശേഷവും തുടരുന്നത് മൗഢ്യമാണ്. മാറ്റങ്ങള്‍ വേണം. അത് നാളിതുവരെ പിന്തുടര്‍ന്ന ആശയങ്ങളില്‍ നിന്നും വ്യതിചലിയ്ക്കാതെ, ശാസ്ത്രസാങ്കേതികവിദ്യകളുടെ വളര്‍ച്ചയ്ക്കും വര്‍ഗ്ഗങളുടെ തലങ്ങളില്‍ വന്ന മാറ്റത്തിനും സംസ്‌കാരത്തിന്റേയും ഭാഷയുടേയും എാകീകരണത്തിനും കമ്മ്യൂണിക്കേഷന് അനിവാര്യമായി, സ്വത്വത്തില്‍ നിന്നും വ്യതിചലിയ്ക്കാതെയുള്ള മാറ്റമായിരുന്നാല്‍ മതി.
അത്തരം മാറ്റങ്ങളെ തുറന്നമനസ്സോടെ കാണാനുംഝ വിമര്‍ശ്ശിയ്ക്കാനും നിരൂപണം നടത്താനും കഴിയണം. അല്ലാതെ ഉറങ്ങുന്ന ദു:സ്വപ്‌നം കണ്ട നിലവിളിയാകരുത്. ഇന്നത്തെനില തുടര്‍ന്നാല്‍ ഇന്നത്തെ ബുദ്ധിജീവിയെ വരും തലമുറ ബുദ്ധിശൂന്യനെന്ന് വിലയിരുത്തും. പ്രത്യേകിച്ചും മലയാളിബുദ്ധിജപീവികളുടെ പൊതുസ്വഭാവമറവയാമല്ലൊ, അസൂയയും നുണയും എാഷണിയും കൈമുതലായുള്ള ഇവര്‍, ഒരാള്‍ ജീവിച്ചിരിയ്്കകമ്പോള്‍ അയാളെ വിമര്‍ശിയ്ക്കാനും ഭര്‍ത്സിയ്ക്കാനു് ധൈര്യമില്ലാത്ത പേടിത്തെണ്ടന്കാരായ വഡ്ഢികള്‍ അയാളുടെ മരണശേഷം, അയാള്‍ പ്രതികരിയ്ക്കില്ലായെന്ന ധൈര്യത്തില്‍. എന്ത് വിവരക്കേടും മഹാ കണ്ടുപിടിത്തമെന്നപേരില്‍ മഹാ ബുദ്ധിമാന്മാരെന്ന നാട്യത്തില്‍ അവതരിപ്പിയ്ക്കുന്നതിന് ഉളിപ്പല്ലാത്തവരാണ്.
''കേരളത്തില്‍ സി.പി.ഐ, സി.പി.എം സമ്മേളനങ്ങളില്‍പ്പോലും മാവോയുടെ ചിത്രം ഒരു ഉപനടന്റേതെന്നപോലെ ഇപ്പോഴും കെട്ടിതൂക്കുന്നില്ലേയെന്ന് സംശയിയ്ക്കണം.'' ഈ വാചകത്തില്‍ സക്കറിയുടെ വായില്‍ നിന്നും ഛര്‍ദ്ദിലായി പുറത്തുവരുന്നത് ഈ മൂന്നിനോടുമുള്ള സക്കറിയായുടെ വെറൂപ്പും പുഛവുമാണ്. നാലരക്കെല്ലമായിട്ടും തനിയ്‌ക്കൊന്നും കിട്ടിയില്ലല്ലോഎന്ന ചിന്ത, തന്നെ വളര്‍ത്തിയ മഹാപ്രസ്ഥാനത്തെ തള്ളിപ്പറയാനും, കഥയും ലേഖനവും എാറ്റവുമൊടുവില്‍ നോവലുമെഴുതി, സ്വന്തം ഉടുതുണിയുയര്‍ത്തി നില്ക്കുന്ന എഴുത്തുകാര്‍ക്കിടയില്‍ താന്‍ വ്യത്യസ്ഥനാണോയെന്ന് സക്കറിയ ഇനിയെങ്കിലും ചിന്തിയ്ക്കണം. അന്ധത മാറുന്നെങ്കില്‍ മാറിയ്‌ക്കോട്ടെ. തടസ്സം നില്ക്കണ്ട. മനസ് തെളിയട്ടെ! നല്ലതേ വരു.
''മാവോ നക്‌സലൈറ്റുകള്‍ക്ക് ഴരു ആള്‍ദൈവമായിരുന്നോ എന്ന് പറയാമോ''-എന്ന് ശങ്കിയ്‌ക്കേണ്ടതുണ്ടോ? ടി.എന്‍.ഗോപകുമാറിന്റെ ശാഖുമുഖം പംക്ത ഒന്നുകൂടി വായിച്ച് സംശയനിവാരണം വരുത്തിയാല്‍പ്പോരെ.
റെഡ് ബുക്കിനെയും വെറുതേവിട്ടില്ല, സക്കറിയ. അത് വിനോദ സഞ്ചാരികള്‍ക്കുള്ള കടകളില്‍ വിലപേശിവാങ്ങാമെന്നതിലാണ് ആക്ഷേപം. സക്കറിയ തന്നെ പറയുന്നണ്ട്് ചൈനീസ് ലിപിക്ലേശകരമെന്ന്. സക്കറിയയ്ക്ക് മാത്രമല്ല, എല്ലാ വിദേശികള്‍ക്കുമങ്ങനെതന്നെയാണ്. വിദേശസഞ്ചാരികള്‍ എാറ്റവും കൂടുതല്‍ കയറുന്നത്് അവര്‍ക്കുവേണ്ടിയുള്ള പ്രത്യേകം കടകളിലാണ്. അതുകൊണ്ടായിരിയ്ക്കാമത് അത്തരം കടകളിലും ലഭ്യമാക്കുന്നത്. സെയില്‍സ്മാന്‍ മന്ദഹസിച്ചപ്പോള്‍ മാവോയോടുള്ള പുഛം അവരുടെ കവിളത്ത്് നുണക്കഴിയായിവിരിഞ്ഞുവെന്നെഴുതാതിരുനത്് മാഹാഭാഗ്യം.
ചാവുമണമുള്ളതുകൊണ്ട് കള്‍ച്ചറല്‍ റവല്യൂഷന്റെ പോസ്റ്ററുകള്‍ സക്കറിയ വാങ്ങിയില്ല. ചാവുമണം ഇല്ലാത്തവ മാത്രം വാങ്ങുകയും ഉപയോഗിയ്ക്കുകയും അവിടങ്ങളില്‍ മാത്രം കുടിപാര്‍ക്കുകയും ചെയ്യുന്ന മനുഷ്യസ്‌നേഹിയായി സക്കറിയമാത്രമല്ല, കൂട്ടാളികള്‍ ധാരാളമുണ്ട്. ഇയ്യാംപാറ്റകളെപോലെ പെട്ടെന്നൊരുദിനം ഒളിമാളങ്ങള്‍ വിട്ട് വെളിച്ചത്തിലേയ്ക്ക് ചടുലവേഗത്തില്‍ പറന്നുയര്‍ന്ന്, നിമിഷാര്‍ദ്ധായുസ്സില്‍ ചിറക് കൊഴിഞ്ഞ,് വെറുമൊരുപുഴുവായി രൂപാന്തരം വന്ന്, നിസ്സാഹയതയുടെ പിടച്ചിലില്‍ മരിച്ചുപോകുന്നവര്‍.
ചാവുമണമില്ലാത്ത സാംസ്‌കാരികരാഷ്ട്രങ്ങളെ എത്രവേണമെങ്കിലും അദ്ദേഹം കാട്ടിത്തരും. കമ്യൂണിസമില്ലെങ്കിലവിടെ ചാവുമണമില്ലെന്നദ്ദേഹം തുറന്നു പറയുന്ന നാളുകള്‍ തീര്‍ച്ചയായും വിദൂരത്തായിരിയ്ക്കില്ല.
എല്ലാ ഭരണകൂടവും ഭരണനിര്‍വ്വഹണം നടത്തുന്നത്, കൂടത്തിന്റെ ശക്തമായ താഢനമേല്പിച്ചുകൊണ്ടല്ലന്ന് സക്കറിയയ്ക്ക് സമര്‍ത്ഥിയ്ക്കുന്നത് കേള്‍ക്കാന്‍ താത്പര്യമുണ്ട്.
അമേരിയ്ക്ക സ്വന്തം രാഷ്ട്രത്തില്‍ തുടങ്ങി, ലോകത്തുള്ള മിക്കരാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിച്ച്, എാറ്റവുമൊടുവില്‍ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും വരെ വന്നെത്തിനില്ക്കുന്ന നരഹത്യകള്‍ക്ക് ചാവുമണം സക്കറിയയ്ക്ക് മണക്കാന്‍ കഴിയാത്തത്, സക്കറിയയുടെ മൂക്കില്‍ റഗുലേറ്ററി വാല്‍വ് ഘടിപ്പിച്ചിട്ടുള്ളതുകൊണ്ടാണ്. കച്ചവടതാത്പ്പര്യത്തിനായി ഇന്ത്യയില്‍ അസ്ഥിരതയുടെ വിത്ത് പാകി മുളപ്പിച്ച് വിളവെടുത്തകകള്‍ സക്കറിയയ്ക്ക് അറിയാമെങ്കിലും സക്കറിയ പറയില്ല. അതൊരജണ്ടയായത് കൊണ്ടാണ്.
ഒരു രാഷ്ട്രം, നിയമം കര്‍ക്കശമായി നടപ്പിലുക്കുന്നത്, രാജ്യത്തിലെ മാഹാഭൂരിപക്ഷത്തിന്റേയും വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും സംരക്ഷണത്തിനും വേണ്ടിയാണെങ്കില്‍, വിഘടനവാദികളും രാജ്യദ്രോഹികളുമായ വലുതും ചെറുതുമായ ഗ്രൂപ്പുകള്‍ക്കെതിരെ പോരാടേണ്ടിവരുമ്പോഴാണെങ്കില്‍, പോരാട്ടങ്ങള്‍ രാജ്യത്തിന്റെ അഘണ്ഡതയ്ക്കുവേണ്ടിയാണെങ്കില്‍, വൈദേശീയ ആക്രമണങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളാണെങ്കില്‍, അതിന്റെ ഉദ്ദേശശുദ്ധിയെ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയും.
അങ്ങനെയെങ്കില്‍, കാശ്മീരിലും പഞ്ചാബിലും ആസാമിലും ഇന്ത്യാഗവണ്മെന്റ് സ്വീകരിച്ചനിലപാടുകളെ സക്കറിയ വിലയിരുത്തുന്നത് എങ്ങനെയെന്നറിയാന്‍ താത്പര്യമുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ബ്രട്ടീഷുകാരും ഇന്ത്യാക്കാരും വിലയിരുത്തുന്നത് ഒരേപോലെയല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ്‌കാര്‍ അടിച്ചമര്‍ത്തിയത് ഇന്ത്യാക്കാരെ ഉപയോഗിച്ചണ്. ഇന്ത്യാക്കാരില്‍ ഒരു വിഭാഗം ബ്രിട്ടീഷ് ഭരണത്തേയും രാജഭരണത്തേയും അനുകൂലിച്ചിരുന്നു.
ഇന്ത്യയുടെ എാകീകരണത്തിനായി രാജാക്കന്മാരോടും രാജഭക്തരായ ജനങ്ങളോടും ഇന്ത്യാഗവണ്മെന്റ് സ്വീകരിച്ച നിലപാടിനെ സക്കറിയ വികര്‍ശിയ്ക്കുമോ? എന്തിനാണ് ഇന്ത്യന്‍ പീനല്‍കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും കോടതിയും ജയിലും കഴുമരങ്ങളും. ഓരോമനുഷ്യനേയും അവന്റെ ഇഛാനുസരണം ജീവിയ്ക്കാന്‍ അനുവദിച്ചാല്‍ പോരെ. എന്തിനാണീ ഭരണകൂടം? മനുഷ്യനും വെറുമൊരു മൃഗം തന്നെയല്ലേ? മനുഷ്യന് മാത്രമെന്തിനാണ് നേതാവും ഭരണകൂടവും നിയമങ്ങളും ശിക്ഷകളും.
''ഇന്ന് ബെയ്ജിങ്ങിലെ തെരുവുകളിലൂടെ മെല്ലെ സൈക്കിള്‍ ചവിട്ടിപ്പോകുന്ന വൃദ്ധരുടെ മുഖത്തെ ചുളിവുകളില്‍ ആ ഓല്‍മ്മകളുടെ കണ്ണീരില്‍ നനഞ്ഞ നിഴലുകള്‍ കാണാം.'' സാംസ്‌കാരിക വിപ്ലവത്തിന്റെ തിരുശേഷിപ്പിനെ സ്വപ്‌നം കണ്ട സക്കറിയ, തന്റെ സ്വപ്‌നത്തെ ആലങ്കാരികമായി ഇങ്ങനെ വ്യാഖ്യാനിച്ചുപോയതാണെന്നറിയാം. കാല്പനിക ചിന്തകള്‍, മിക്കപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറമാണ് അതിന്റെ സ്ഥാനമുറപ്പിയ്ക്കുക.
സക്കറിയ കഥപറയുകയല്ല. ചരിത്രം യാഥാര്‍ത്ഥ്യത്തോടെ വ്യാഖ്യാനിയ്ക്കുകയും വിവരിയ്ക്കുകയുമാണ്. പറയുന്നത് സത്യസന്തമായിരിയ്ക്കണം. ആരുടെ കൈയ്യടി നേടാനാണ് സക്കറിയ യാഥാര്‍ത്ഥ്യത്തെ മിഥ്യയുമായി ചവുട്ടിക്കുഴയ്ക്കുന്നത്.
മാവോയുടെ മൃതദേഹത്തോടുള്ള സക്കറിയുടെ അനാദരവും പുഛവും, മാവോയോടും സാംസ്‌ക്കാരിക വിപ്ലവത്തോടും സര്‍വ്വോപരി കമ്മ്യൂണിസത്തോടുമുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ ഉഛിഷ്ടമാണ്.
സക്കറിയായുടെ യാത്രാ വിവരണം തുടരുമോ എന്നറിയില്ല. തുടരട്ടെ. ഉള്ളിലുള്ള വിഷമെല്ലാം ഒരുപക്ഷെ ഈ യാത്രാവിവരണം എഴുതി പൂര്‍ത്തിയുകുമ്പോഴേയ്ക്കും പുറത്തുപോയി ഉള്ള് ശുദ്ധമായാലോ! മാത്രമല്ല ബെയ്ജിങ്ങില്‍ നടന്ന ലോകപുസ്തകമേളയേക്കുറിച്ച് ഈ ലക്കത്തിലദ്ദേഹം ഒന്നുമെഴുതിയതായി കണ്ടില്ല. കെ.പി.രാമനുണ്ണിയും പറയാതെ പോയത് പറയേണ്ടത് മാത്രമായിരുന്നു. ഇതുമങ്ങനെയാകാതിയിയ്ക്കട്ടെ.
ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തെകുറിച്ചും മനുഷ്യക്കുരുതിയെക്കുറിച്ചും വിലപിയ്ക്കുന്ന സക്കറിയയില്‍ നിന്നും, ഇന്ത്യയിലും കേരളത്തിലും വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനത്തെക്കുറിച്ചും അഫ്ഗാന്‍, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളിലെ മനുഷ്യജീവിതത്തിന്റെ ദൈന്യതയെക്കുറിച്ചും സക്കറിയയുടെ ശക്തമായ നിലപാടുകളും ആഭിപ്രായങ്ങളും അറിയാന്‍ താത്പര്യമുണ്ട്.
അങ്ങനെയെങ്കിലും കേരളത്തിലെ കുഴിയാനകളായ സാഹ്യത്വകാരന്മാര്‍ തങ്ങള്‍ കുഴിച്ച മണ്ണിനടിയിലെ മാളങ്ങളില്‍ നിന്നും പുറത്തുവന്ന്, പിന്നോട്ട് നടക്കാതെ മുന്നോട്ട് നടന്ന്, മനുഷ്യസംസ്‌കാരത്തെക്കുറിച്ച് നിര്‍ഭയമായി എഴുതുകയും സംസാരിയ്ക്കുകയും ചിന്തിയ്ക്കുകയും ചെയ്യട്ടെ! അത് നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും സര്‍വ്വോപരി മനുഷ്യരാശിയ്ക്കും ഗുണകരമായിരിയ്ക്കും.
Saturday, October 2, 2010
ബാബറി മസ്ജിദ്
അമ്മ കാലിടറിവീണ ആഘാതത്തിലായിരുന്നു എന്നെ പ്രസവിച്ചത്. ബോധമറ്റ അമ്മയുടെയരുകില്‍ ചോരയില്‍ കുതിര്‍ന്ന് കിടന്ന എന്നെ വളര്‍ത്തുനായ തിന്നേണ്ടതായിരുന്നു. വീട്ടില്‍ അപ്പോഴാരുമുണ്ടായിരുന്നില്ല. വീട്ടിലെ ജോലികളില്‍ അത്യാവശ്യം വന്നിരുന്ന ഉമ്മയാണ് എന്നെ നായയില്‍ നിന്നും വീണ്ടെടുത്തത്. ഉമ്മയുടെ ഉമ്മയാണ് എനിയ്ക്ക് ആദ്യം കിട്ടയ മുത്തം. ആ ഉമ്മയുടെ മുലപ്പാലും കുടിച്ചാണ് ഞാന്‍ വളര്‍ന്നത്.
പെരുന്നാളിന് ഉമ്മ ഒറട്ടിയും ഇറച്ചിയും കൊണ്ടുവരും. ഓണത്തിന് അമ്മ പലഹാരങ്ങള്‍ എത്തിച്ചു കൊടുക്കും. ഞങ്ങള്‍ കൊതിയോടെ കാത്തിരിയ്ക്കും.
എന്റെ ചങ്ങാതിമാരിലധികവും മുസ്ലീങ്ങളായിരുന്നു. നോമ്പുകാലത്ത് നോമ്പുകഞ്ഞിയ്ക്ക് ഞങ്ങള്‍ ഒത്തുപോയിരുന്നു. ചങ്ങാതിയില്‍ നിന്നും നിസ്‌കരിയ്ക്കാനും പഠിച്ചു.
കാലങ്ങള്‍ കഴിഞ്ഞു. ഞാന്‍ വളര്‍ന്നു. ഭേദപ്പെട്ട നിലയലലെത്തി. മനുഷ്യന്റെ സഹജമായ നന്ദികേട് എന്നിലുമുണ്ട്. ഞാന്‍ ഉമ്മയെ മറന്നു.
തിരിച്ചറിവിന് കാലങ്ങള്‍ക്ക് ഒരുപാട് കാത്തിരിയേ്ക്കണ്ടി വന്നു.
പിന്നെ എല്ലാ റംസാനും കോടിമുണ്ടുമായി ഉമ്മയെ കാണാന്‍ ചെല്ലാന്‍ തുടങ്ങി. സ്നേഹക്കുറവുകാട്ടിയില്ല. എങ്കിലുമൊരകല്‍ച്ച. മുമ്പില്ലാതിരുന്ന വേര്‍തിരിവിന്റെ ഒരതിര്‍വരമ്പ് ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ടൊ. ഒരു റംസാന് ഞാന്‍ ചെല്ലുമ്പോള്‍ ഉമ്മ വീട്ടിലുണ്ടായിരുന്നില്ല.
എന്റെ അമ്മ മരിച്ചു. ഉമ്മവന്നില്ല. അന്യമതസ്ഥരുടെ മരണത്തിന് ഉമ്മയടെ മതക്കാര്‍ പങ്കെടുക്കില്ലത്രേ.
ഇപ്പോള്‍ ഞാന്‍ വീണ്ടും പോകാതായി. ഉമ്മയെ കണ്ടിട്ട് ഒത്തിരി നാളായി. എന്റെ കയറിച്ചെല്ലല്‍ ഉമ്മയില്‍ അസ്വസ്ഥതയുണ്ടാക്കുമോ. അതോ മറ്റാര്‍ക്കെങ്കിലും. മനസ്സ് വിങ്ങുന്നുണ്ട്. ഞാനിപ്പോള്‍ ഉമ്മയുടെ മകനല്ലാതായോ.
ഉമ്മയ്ക്ക് സ്നേഹക്കറവ് ഉണ്ടാകില്ല. ഉള്ളില്‍ തീര്‍ച്ചയും ഞാനുണ്ടാകും. റംസാന്‍ ദിനങ്ങളില്‍ ഉമ്മ എന്നെ കാണാന്‍ കാത്തിരിയ്ക്കാറുണ്ടോ. ഞാന്‍ വരണമെന്ന് ഉമ്മ ആഗ്രഹിയ്ക്കുന്നണ്ടോ.
ഇല്ല. ഒരുനിശ്ചയവുമില്ല.
''ബാബറി മസ്ജിദ!''
നിന്റെ താഴികക്കുടങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ മനുഷ്യ മനസ്സുകളിലുണ്ടായ വിള്ളലുകള്‍ എത്ര വലുതാണ്. മനുഷ്യ മനസ്സില്‍ തമോഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചവര്‍
ഭരണകൂടങ്ങള്‍ സ്വപ്നം കാണുന്നവരാണ്.
സര്‍വ്വജ്ഞനും സര്‍വ്വാധികാരിയും സര്‍വ്വശക്തനും കരുണ്യവാനുമായ ദൈവം. അള്ളാഹു!
ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഇന്ത്യയുടെ ഹൃദയത്തിലുണ്ടാക്കിയ മുറിവ്. ഹേ, സോദരാ, എന്നോട് ക്ഷമിയേ്ക്കണമേ
കാശ്മീര്‍! ഭൂമിയിലെ സ്വര്‍ഗ്ഗം! ഇന്ന് ഇന്ത്യയുടെ തലച്ചോറിലെ ക്യാന്‍സര്‍!
ആരാണിതിനുത്തരവാദി!
നരകതുല്ല്യമായ ജീവിതം ജനങ്ങള്‍ക്കെറിഞ്ഞുകൊടുത്തതല്ലാതെ മറ്റെന്താണവര്‍ക്ക് നേടിക്കൊടുത്തത്. വികലാങ്കരേയും, വിധവകളേയും, അനാധരേയും അവരുടെ ജീവിതത്തേയും ആരെങ്കിലും മുതലെടുക്കാതെ സംരക്ഷിയ്ക്കാനും അവരുടെ നഷ്ടപ്പെട്ട ജീവിതം തിരികെ നല്കാനും ആരെങ്കിലും തയ്യാറാകുന്നുണ്ടോ!
ഈശ്വരനെ പങ്കുവയ്ക്കാന്‍ കഴിയുമോ! അതെങ്ങനെ ദൈവഹിതമാകുിം. ഒരു വിഭാഗത്തിന്റേതായി ചുരുക്കാന്‍ കേവലമായ മനുഷ്യനെന്തധികാരം! സര്‍വ്വചരാചരങ്ങളക്കും അധിപനും സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയും കാരുണ്യവാനുമായ ദൈവം. ആരെന്ത് പറഞ്ഞാലും ഇതാണ് ഈശ്വരന്‍.
സ്‌നേഹവും ശാന്തിയും സമാധനവുമാണ് ഈശ്വരന്റെ വരദാനവും ഹിതവും.
മനുഷ്യന്റെ സ്വാര്‍ത്ഥയ്ക്ക് വേണ്ടിമാത്രമാണ് ഈശ്വരനെ വിഭജിച്ചത്. വിദ്വേഷം വിതയ്ക്കുന്നത് ദൈവമല്ല. ചെകുത്താനാണ്.
ആക്രമിയ്ക്കുന്നവനും ഈശ്വരനെ പങ്കുവയ്ക്കുന്നവനും ദൈവത്തെയല്ല ചെകുത്താനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ദൈവമെന്ന വ്യാജേനെ ചെകുത്താനെയാണ് ഇവര്‍ ആരാധിയ്ക്കുന്നത്.
ഈശ്വരന്‍ ഇവരില്‍ നിന്നും അകലം പാലിയ്ക്കുന്നു. അവസ്സാന വിധി ഈശ്വരന്റേതായിരിയ്ക്കും. ന്യായാധിപന്റെ പീഠത്തിലവനമരുന്നണ്ട്. ഓര്‍ക്കുന്നത് നന്ന്.
ദൈവത്തിന്റെ പെര് പറഞ്ഞ് ആക്രമിയ്ക്കുന്നവര്‍, രാജ്യം വേണമെന്ന് ശഠിയ്ക്കുന്നവര്‍ അധികാരത്തേയും ധൂര്‍ത്തിനേയും സേഛാധിപത്ത്യത്തേയും ചെകുത്താനേയും പ്രധിനിധികരിയ്ക്കുന്നു.
ഈശ്വരന്‍ ക്ഷേത്രത്തില്‍ മാത്രമല്ല തീര്‍ച്ചയായും പള്ളികളിലും ഗുരുദ്വാരയിലും പഗോഡയിലും സിനഗോഗിലും തൂണിലും തുരുമ്പിലും ദൈവവും ദൈവത്തിന്റെ ചൈതന്യവുണ്ട്.
അള്ളാഹൂ..... ക്രൂരനും ദുര്‍മോഹിയുമായ എന്നോട് ക്ഷമിയ്‌ക്കേണമേ...... എന്റെ വലം കൈയ്യെ നീ കാത്തുകൊള്ളണേ.....
എന്റേയും എന്റെ പിന്മുറക്കാരുടേയും തലമുറകളെ ചെകുത്താന്മാരില്‍ നിന്നും രക്ഷിയ്‌ക്കേണമേ.....!
വെളിച്ചമേ നയിച്ചാലും
പെരുന്നാളിന് ഉമ്മ ഒറട്ടിയും ഇറച്ചിയും കൊണ്ടുവരും. ഓണത്തിന് അമ്മ പലഹാരങ്ങള്‍ എത്തിച്ചു കൊടുക്കും. ഞങ്ങള്‍ കൊതിയോടെ കാത്തിരിയ്ക്കും.
എന്റെ ചങ്ങാതിമാരിലധികവും മുസ്ലീങ്ങളായിരുന്നു. നോമ്പുകാലത്ത് നോമ്പുകഞ്ഞിയ്ക്ക് ഞങ്ങള്‍ ഒത്തുപോയിരുന്നു. ചങ്ങാതിയില്‍ നിന്നും നിസ്‌കരിയ്ക്കാനും പഠിച്ചു.
കാലങ്ങള്‍ കഴിഞ്ഞു. ഞാന്‍ വളര്‍ന്നു. ഭേദപ്പെട്ട നിലയലലെത്തി. മനുഷ്യന്റെ സഹജമായ നന്ദികേട് എന്നിലുമുണ്ട്. ഞാന്‍ ഉമ്മയെ മറന്നു.
തിരിച്ചറിവിന് കാലങ്ങള്‍ക്ക് ഒരുപാട് കാത്തിരിയേ്ക്കണ്ടി വന്നു.
പിന്നെ എല്ലാ റംസാനും കോടിമുണ്ടുമായി ഉമ്മയെ കാണാന്‍ ചെല്ലാന്‍ തുടങ്ങി. സ്നേഹക്കുറവുകാട്ടിയില്ല. എങ്കിലുമൊരകല്‍ച്ച. മുമ്പില്ലാതിരുന്ന വേര്‍തിരിവിന്റെ ഒരതിര്‍വരമ്പ് ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ടൊ. ഒരു റംസാന് ഞാന്‍ ചെല്ലുമ്പോള്‍ ഉമ്മ വീട്ടിലുണ്ടായിരുന്നില്ല.
എന്റെ അമ്മ മരിച്ചു. ഉമ്മവന്നില്ല. അന്യമതസ്ഥരുടെ മരണത്തിന് ഉമ്മയടെ മതക്കാര്‍ പങ്കെടുക്കില്ലത്രേ.
ഇപ്പോള്‍ ഞാന്‍ വീണ്ടും പോകാതായി. ഉമ്മയെ കണ്ടിട്ട് ഒത്തിരി നാളായി. എന്റെ കയറിച്ചെല്ലല്‍ ഉമ്മയില്‍ അസ്വസ്ഥതയുണ്ടാക്കുമോ. അതോ മറ്റാര്‍ക്കെങ്കിലും. മനസ്സ് വിങ്ങുന്നുണ്ട്. ഞാനിപ്പോള്‍ ഉമ്മയുടെ മകനല്ലാതായോ.
ഉമ്മയ്ക്ക് സ്നേഹക്കറവ് ഉണ്ടാകില്ല. ഉള്ളില്‍ തീര്‍ച്ചയും ഞാനുണ്ടാകും. റംസാന്‍ ദിനങ്ങളില്‍ ഉമ്മ എന്നെ കാണാന്‍ കാത്തിരിയ്ക്കാറുണ്ടോ. ഞാന്‍ വരണമെന്ന് ഉമ്മ ആഗ്രഹിയ്ക്കുന്നണ്ടോ.
ഇല്ല. ഒരുനിശ്ചയവുമില്ല.
''ബാബറി മസ്ജിദ!''
നിന്റെ താഴികക്കുടങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ മനുഷ്യ മനസ്സുകളിലുണ്ടായ വിള്ളലുകള്‍ എത്ര വലുതാണ്. മനുഷ്യ മനസ്സില്‍ തമോഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചവര്‍
ഭരണകൂടങ്ങള്‍ സ്വപ്നം കാണുന്നവരാണ്.
സര്‍വ്വജ്ഞനും സര്‍വ്വാധികാരിയും സര്‍വ്വശക്തനും കരുണ്യവാനുമായ ദൈവം. അള്ളാഹു!
ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഇന്ത്യയുടെ ഹൃദയത്തിലുണ്ടാക്കിയ മുറിവ്. ഹേ, സോദരാ, എന്നോട് ക്ഷമിയേ്ക്കണമേ
കാശ്മീര്‍! ഭൂമിയിലെ സ്വര്‍ഗ്ഗം! ഇന്ന് ഇന്ത്യയുടെ തലച്ചോറിലെ ക്യാന്‍സര്‍!
ആരാണിതിനുത്തരവാദി!
നരകതുല്ല്യമായ ജീവിതം ജനങ്ങള്‍ക്കെറിഞ്ഞുകൊടുത്തതല്ലാതെ മറ്റെന്താണവര്‍ക്ക് നേടിക്കൊടുത്തത്. വികലാങ്കരേയും, വിധവകളേയും, അനാധരേയും അവരുടെ ജീവിതത്തേയും ആരെങ്കിലും മുതലെടുക്കാതെ സംരക്ഷിയ്ക്കാനും അവരുടെ നഷ്ടപ്പെട്ട ജീവിതം തിരികെ നല്കാനും ആരെങ്കിലും തയ്യാറാകുന്നുണ്ടോ!
ഈശ്വരനെ പങ്കുവയ്ക്കാന്‍ കഴിയുമോ! അതെങ്ങനെ ദൈവഹിതമാകുിം. ഒരു വിഭാഗത്തിന്റേതായി ചുരുക്കാന്‍ കേവലമായ മനുഷ്യനെന്തധികാരം! സര്‍വ്വചരാചരങ്ങളക്കും അധിപനും സര്‍വ്വജ്ഞനും സര്‍വ്വവ്യാപിയും കാരുണ്യവാനുമായ ദൈവം. ആരെന്ത് പറഞ്ഞാലും ഇതാണ് ഈശ്വരന്‍.
സ്‌നേഹവും ശാന്തിയും സമാധനവുമാണ് ഈശ്വരന്റെ വരദാനവും ഹിതവും.
മനുഷ്യന്റെ സ്വാര്‍ത്ഥയ്ക്ക് വേണ്ടിമാത്രമാണ് ഈശ്വരനെ വിഭജിച്ചത്. വിദ്വേഷം വിതയ്ക്കുന്നത് ദൈവമല്ല. ചെകുത്താനാണ്.
ആക്രമിയ്ക്കുന്നവനും ഈശ്വരനെ പങ്കുവയ്ക്കുന്നവനും ദൈവത്തെയല്ല ചെകുത്താനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ദൈവമെന്ന വ്യാജേനെ ചെകുത്താനെയാണ് ഇവര്‍ ആരാധിയ്ക്കുന്നത്.
ഈശ്വരന്‍ ഇവരില്‍ നിന്നും അകലം പാലിയ്ക്കുന്നു. അവസ്സാന വിധി ഈശ്വരന്റേതായിരിയ്ക്കും. ന്യായാധിപന്റെ പീഠത്തിലവനമരുന്നണ്ട്. ഓര്‍ക്കുന്നത് നന്ന്.
ദൈവത്തിന്റെ പെര് പറഞ്ഞ് ആക്രമിയ്ക്കുന്നവര്‍, രാജ്യം വേണമെന്ന് ശഠിയ്ക്കുന്നവര്‍ അധികാരത്തേയും ധൂര്‍ത്തിനേയും സേഛാധിപത്ത്യത്തേയും ചെകുത്താനേയും പ്രധിനിധികരിയ്ക്കുന്നു.
ഈശ്വരന്‍ ക്ഷേത്രത്തില്‍ മാത്രമല്ല തീര്‍ച്ചയായും പള്ളികളിലും ഗുരുദ്വാരയിലും പഗോഡയിലും സിനഗോഗിലും തൂണിലും തുരുമ്പിലും ദൈവവും ദൈവത്തിന്റെ ചൈതന്യവുണ്ട്.
അള്ളാഹൂ..... ക്രൂരനും ദുര്‍മോഹിയുമായ എന്നോട് ക്ഷമിയ്‌ക്കേണമേ...... എന്റെ വലം കൈയ്യെ നീ കാത്തുകൊള്ളണേ.....
എന്റേയും എന്റെ പിന്മുറക്കാരുടേയും തലമുറകളെ ചെകുത്താന്മാരില്‍ നിന്നും രക്ഷിയ്‌ക്കേണമേ.....!
വെളിച്ചമേ നയിച്ചാലും
Sunday, May 30, 2010
ഹേ....! ബാബിലോണിയാക്കാരെ, ഞങ്ങള്‍ നിങ്ങളുടെ പിന്മുറക്കാരാകട്ടോ...!
ഞാന്‍, മലയാളി. രാവില്‍, ഇരുട്ടില്‍ നക്ഷ(താംഗിത കറുത്ത ആകാത്തേയ്‌ക്ക് നോക്കി മട്ടുപ്പാവില്‍ മദ്യവും,മാംസവും, മദിരാഷിയും കഴിഞ്ഞ് ക്ഷീണമകറ്റാന്‍ പുകയൂതി മലര്‍ന്നു കിടന്നപ്പോഴാണ്, മിന്നല്‍പ്പിണര്‍പോലെ ഒരു വിസ്‌ഫോടനം പുതിയ ആശയമായി തലച്ചോറിനെ (പകമ്പനം കൊള്ളിച്ചുകൊണ്ട് പൊട്ടിവിടര്‍ന്നത്.
ബാബിലോണിയാക്കാരാ, കേരളം ഇന്ത്യാമഹാരാജ്യത്തിലെ ഒരു ചെറുപാവയ്‌ക്കാവലുപ്പമുള്ള ഒരുതുണ്ടു ഭൂമിയാണെന്ന് നിനക്കറിയാമല്ലോ! സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, നവോഥാന (പസ്ഥാനങ്ങള്‍, പുരോഗമന രാഷ്(ടിയ (പസ്ഥാനങ്ങള്‍, എന്നിവയുടെ നിതാന്ത ജാ(ഗതയുടെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം അര്‍ത്ഥശതകത്തിന്റെ ആദ്യ രണ്ടു പതിറ്റണ്ടുകള്‍ സാമൂഹിക വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച പുരോഗതി ആര്‍ജ്ജിച്ചുകൊണ്ട് ഇന്ത്യയ്‌ക്കും ലോകരാഷ്(ടങ്ങള്‍ക്കും മാതൃകയായി. അറേബ്യന്‍ നാടുകളിലെ എണ്ണപ്പാടങ്ങള്‍ മലയാളിയ്‌ക്ക് സാമ്പത്തിക ഭ(ദതയുണ്ടാക്കിക്കൊടുത്തു.
(കമേണെ ഞങ്ങള്‍ വൈരുദ്ധ്യങ്ങളെ കൃഷിചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ തലച്ചോറുകൊണ്ടു അദ്ധ്വാനിയക്കാനും, അദ്ധ്വാനിയ്‌ക്കാതെ ജീവിയ്‌ക്കാനും തുടങ്ങി. അ(പായോഗിക ആശയങ്ങള്‍ വിളയിയ്‌ക്കുന്ന കൃഷിയിടമാണ് ഞങ്ങളുടെ തലച്ചോര്‍. സ്‌തുതിപാടലും പാദസേവയും അസൂയയും കുഴിതോണ്ടലുമാണ് സാഹിത്യ - സാമൂഹിക - സാംസ്‌കാരിക (പവര്‍ത്തനമെ് ഞങ്ങള്‍ കണ്ടുപിടിച്ചു.
രാഷ്(ടിയം ഞങ്ങള്‍ക്ക് വ്യവസായമാണ്. ആനുകൂല്യങ്ങള്‍ നിക്ഷേപവും, (പായോഗിക രാഷ്(ടിയ അടവുകളും ത(ന്തങ്ങളും മാര്‍ഗ്ഗവും, അവിശുദ്ധ കൂട്ടുകളില്‍ രഹസ്യവേഴ്‌ചയും, ഇലക്ഷന്‍ ലക്ഷ്യവും, അധികാരം ധനം ഭോഗം എന്നിവ ഉത്‌പന്നങ്ങളാകുകയും ചെയ്‌ത രാഷ്(ടവ്യവഹാരം പരിശുദ്ധമാകുന്നതിനു പകരം ദുഷിയ്‌ക്കുകയും ചെയ്‌തു.
രണ്ടുതരം രാഷ്‌്(ടിയക്കാരാണിവിടെയുള്ളത്. ആദ്യത്തെകൂട്ടര്‍ക്ക് രാഷ്(ടിയമുണ്ട്. ഇവര്‍ തങ്ങളുടെ രാഷ്(ടിയ നേതാക്കന്മാര്‍ക്കൊപ്പം ചേര്‍ന്ന് പരസ്‌പരം ഗ്വാഗ്വാവിളിച്ചു കൊണ്ടേയിരിയ്‌ക്കും. തെറ്റേത് ശരിയേത.് ഒന്നുമിവര്‍ക്കു(പശ്‌നമല്ല. ചേരിതിരിഞ്ഞു കളിയ്‌ക്കുന്ന ഫുഡ്‌ബോള്‍ ടീം പോലെ. ഗോളടിയക്കുക. വിജയിയ്‌ക്കുക. രണ്ടാമത്തെ കൂട്ടരാണ്‌് ബുദ്ധിമാന്മാര്‍. അരാഷ്(ടിയ വാതികള്‍. രാജ്യ(േദാഹമാണ് ചെയ്യുന്നതെറിയാമെങ്കിലും ത(ന്തപൂര്‍വ്വമായ നിലപാടുകളിലൂടെ സ്വാര്‍ത്ഥ ലാഭം കൊയ്യുന്ന മാന്യന്മാര്‍.
ത്യാഗപൂര്‍ണ്ണമായി സാമൂഹിക(പവര്‍ത്തനം നടത്തുന്നവരെ ഞങ്ങള്‍ കുടുംബ(േദാഹികളാക്കി. സംശുദ്ധ രാഷ്(ടിയക്കാരനെ ഞങ്ങള്‍ കെട്ടുകെട്ടിച്ചു. ഇതിന്റെ (പത്യാഘാതത്തില്‍നിന്നും നാളിതുവരെ ഒരു പുരോഗമന രാഷ്(ടയക്കാരനും രക്ഷപ്പെടാനായിട്ടില്ല.
സംഘടനയാണ് ഞങ്ങളുടെ ശക്തി. ഞങ്ങള്‍ക്ക് ഹിഡന്‍ അജണ്ടകളേയള്ളു. സാമൂഹ്യ(േദാഹ അജണ്ടകള്‍ നേടാന്‍ ഞങ്ങള്‍ അതൊളിപ്പിച്ച് തികച്ചു് ദേശസേ്‌നഹ മു(ദാവാക്യങ്ങള്‍ ഉയര്‍ത്തി സമരംചെയ്‌ത് നേടും.
ഇതിനെല്ലാം ബദലായി (പവര്‍ത്തിയ്‌ക്കുന്ന പുരോഗമന രാഷ്(ടിയ (പസ്ഥാനങ്ങളെ, ദുഷിച്ച രാഷ്(ടിയ (പസ്ഥാനത്തിന്റെ എാട്ടില്‍ കൊണ്ടു കെട്ടുന്ന സ്വാര്‍ത്ഥന്മാരായ ദല്ലാളന്മാര്‍, തന്റെ കൂട്ടിക്കൊടുക്കലിലൂടെ ഒരു സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലുമുള്ള ഭ(ദതയും പുരോഗതിയുമാണ് തകര്‍ക്കുന്നതെന്ന സത്യത്തെ സ്വന്തം ഉടുതുണിയുരിഞ്ഞാണ് മറയ്‌ക്കുന്നതെന്നതെന്നും താന്‍ നഗ്നനാണെന്നും തിരിച്ചറിയുന്ന കാലം വിദൂരമല്ല.
ആനുകൂല്യങ്ങളെല്ലാം സമരം ചെയ്‌തു നേടിയ ഞങ്ങളെപ്പോഴും തൊഴിലെടുക്കാതെ കൂലിവാങ്ങുന്നതില്‍ അതീവ(ശദ്ധാലുക്കളാണ്. അന്നം നല്‌കുന്ന സ്ഥാപനത്തെ ശ(തുവായി (പഖ്യാപിച്ചു തകര്‍ക്കുന്നതാണ് ഞങ്ങള്‍ക്ക് കൃതാര്‍ത്ഥത നല്‌കുന്ന ഒരേയൊരു (പവര്‍ത്തനം.
വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഞങ്ങള്‍, ആധുനിക ശാസ്(ത-സാങ്കേതിക വളര്‍ച്ചയ്‌ക്കൊപ്പം വിദ്യാഭ്യാസ സ(മ്പദായം മാററാന്‍ തയ്യാറായില്ല. ഫലം ലോക നിലവാരമെടുത്താല്‍ കുറേ ഡി(ഗികളുള്ള വെറും സാക്ഷരതാ നിലവാരമുള്ളവരേറ്റവും കൂടുതലുള്ള നാടായും, ആധുനിക വിദ്യാസമ്പന്നരുടെ കാര്യത്തില്‍ താഴന്ന് നിലവാരമുള്ളവരുടെ നാടായും ഞങ്ങളുടെ നാടിനെ ഞങ്ങള്‍ ബോധപുര്‍വ്വം മാറ്റിമറിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യവും, അറേബ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തരവും വൈദേശികവുമായ യുദ്ധങ്ങളും, ശ(തുതയും, ഭൂഖണ്ഡാന്തര വര്‍ഗ്ഗീയ (ധുവീകരണങ്ങളും അറേബ്യന്‍ രാജ്യങ്ങളിലെ തൊഴില്‍ സാദ്ധ്യതയ്‌ക്കു മങ്ങലേല്‌പ്പിച്ചു.
ഞങ്ങളുടെ ജീവിതനിലവാരം വരവിനേക്കാള്‍ പതിന്മടങ്ങുയര്‍ത്തി ഞങ്ങള്‍ അയല്‌ക്കാരുടെ മൂക്കില്‍ വിരല്‍ വപ്പിച്ചു. കടം ഞങ്ങള്‍ക്ക് കല്‌പ്പവൃക്ഷമാണ്. പരാന്നഭോജികളായിരിയ്‌ക്കുന്നതില്‍ ഇ(തമേല്‍ അഭിമാനം കൊള്ളുന്ന ഒരു ജനവിഭാഗത്തെ നിങ്ങള്‍ക്ക് മറ്റെങ്ങും കണ്ടെത്താനാകില്ല.
പണിയെടുക്കാതെ സമ്പാദിയ്‌ക്കാനും, സമ്പാദിയക്കുന്ന പണം മദ്യം മുതല്‍ മേലോട്ട് നക്ഷ(തങ്ങള്‍ വരെ എത്തുന്ന ആഡംബരങ്ങള്‍ക്കായി ധൂര്‍ത്തടിച്ച്, സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ്, അന്നം മുതല്‍ എന്തിനും സര്‍ക്കാരിനെ നോക്കി കാക്കകുഞ്ഞുങ്ങളേപ്പോലെ നീട്ടിക്കരയുന്ന ഒരേയൊരൂ ജനത ഞങ്ങളായതില്‍ ഞങ്ങള്‍ക്കെന്തഭിമാനമാണെന്നോ!
ഞങ്ങളുടെ മീയ്‌ക്കവീടുകളിലും തീ പുകയുത് ഞങ്ങളുടെ പെണ്ണുങ്ങള്‍ പണിയ്‌ക്കു പോകുതുകൊണ്ടാണെന്നാര്‍ക്കാണറിഞ്ഞുകൂടാത്തത്. അവരുടെ വരുമാനത്തിന്റെ മുഖ്യ പങ്ക് ഞങ്ങള്‍ക്ക് ധൂര്‍ത്തടിയ്‌ക്കാന്‍ തന്നില്ലങ്കിലാവീടുറങ്ങിയതുതന്നെ!
പിന്നല്ലാ....!
ഞങ്ങള്‍ക്ക് വ്യവസായം വേണം. തൊഴില്‍ തേടിയലയുന്ന എനിയ്‌ക്കും എന്റെ മക്കള്‍ക്കും തൊഴില്‍ വേണം. എന്നാല്‍ വ്യവസായത്തിനാവശ്യമായ പശ്ചാത്തലമൊരുക്കാന്‍ ഞാന്‍ എന്റെ (പദേശത്തനുവദിയ്‌ക്കില്ല. ഞാന്‍ ഫുഡ്‌ബോള്‍ കളിക്കാരനാണ്. അല്ലെങ്കില്‍ ബുദ്ധിമാനായ അരാഷ്(ടിയ വാദിയാണ്.
എനിയ്‌ക്ക് വാഹനമുണ്ട്. ഇടറോഡിലൂടെ (പധാന റോഡില്‍ കയറാനാകുന്നില്ല. നിരനിരയായി പോകുന്ന വാഹനവ്യൂഹങ്ങള്‍! റോഡില്‍ കയറിയാലോ, നിറുത്താനാകുന്നില്ല. പാര്‍ക്കിംഗ് സൗകര്യവുമില്ല. നിറുത്താതെ ഓടിച്ചുകൊണ്ടിരിയ്‌ക്കണം. തീ(വപരിചരണമാവശ്യമായ രോഗിയുമായി ആംബുലന്‍സ് പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെ.
ഗതാഗത സൗകര്യം വര്‍ദ്ധിപ്പിയ്‌ക്കണം. റോഡുകള്‍ക്ക് വീതികൂടണം. പാര്‍ക്കിംഗ് സൗകര്യം വേണം. എന്നാല്‍ എന്റെ വസ്‌തുവില്‍ കൂടിവേണ്ട. അയല്‍ക്കാരന്റെ വസ്‌തുവില്‍കൂടി, എന്റെ അതിരില്‍ തൊട്ടുതലോടി, റോഡുകള്‍ വരട്ടെ.
വൈദ്യുതി! ഒരു സെക്കന്റു നേരത്തേയ്‌ക്കുള്ള വൈദ്യുതി കട്ടു പോലും സഹിയ്‌ക്കാനാകില്ല. എന്നാല്‍ ആണവനിലയം,ജലവൈദ്യുതി നിലയം, താപവൈദ്യുതി നിലയം (കല്‍ക്കരിയായാലും,ഡീസലായാലും), എന്റെ (പദേശത്തുവേണ്ട. ജനസംഖ്യാ സാ(ന്ദതയുള്ള പാവയ്‌ക്കാപോലുള്ള ഈ കുഞ്ഞു സംസ്ഥാനത്തേ വേണ്ട.
കൃഷി വേണം. പച്ചക്കറിയും ധാന്യങ്ങളും വേണം. എന്റെ നിലം ഞാന്‍ നികത്തും. റബ്ബര്‍ നടും. കെട്ടിടവും പണിയും.
അറിയാമല്ലോ! ഞാന്‍ ഫുഡ്‌ബോള്‍ കളിക്കാരനാണ്. ബുദ്ധിമാനായ രാഷ്(ടിയക്കാരനാണ്.
പാവയ്‌ക്കാ നാട്ടില്‍ ഒന്നും നടക്കില്ല. പിന്നെന്തു ചെയ്യാന്‍. കിഴക്കറ്റം ചേര്‍ന്ന് നീണ്ടു നിവര്‍ന്നു പരന്നു കിടക്കകയല്ലേ തമിഴ്‌നാട്. അവിടെ ഉത്‌പ്പാദിപ്പിച്ച് ഇങ്ങോട്ട് കൊണ്ടു വന്നാലോ? വടക്കാണേല്‍ കര്‍ണ്ണാടകക്കാരനുമുണ്ട്. അങ്ങോട്ടു കയറിയാലോ? കാലുകുത്തിയാല്‍ തട്ടും. ഞങ്ങളൊക്കെ പുരോഗതിയേക്കുറിച്ച് പറഞ്ഞും എഴുതിയും പാടിയുമാടിയും നടക്കുന്നനേരത്തു, അവന്മാരത് നടപ്പിലാക്കികാണിച്ചുതന്നിട്ടു, ഞങ്ങളെ നോക്കി പരിഹസിയ്‌ക്കുന്നു. ശപ്പന്മാര്‍!
അങ്ങനെ ചിന്താവിഷ്ടനായി മട്ടുപ്പാവില്‍ മലര്‍ന്നു കിടക്കുമ്പോഴതാ ആകാശത്ത് നക്ഷ(തങ്ങള്‍, ച(ന്ദന്‍, ഗ്രഹങ്ങള്‍! തലയ്‌ക്കകത്തൊരു മിന്നല്‍. അങ്ങോട്ടു പോയാലോ? പക്ഷേ, ശസ്‌ത്രസാങ്കേിതിക വിദ്യ! ഓ... അതുണ്ടെങ്കില്‍ തന്നെ അമേരിയ്‌ക്കാകാരന്‍...!
ഹായ്.... അപ്പോഴാണ് ചങ്ങാതിമാരേ ഞാന്‍ നിങ്ങളേക്കുറിച്ചോര്‍ത്തത്. മൊസപ്പെട്ടേമിയന്‍ സംസ്‌ക്കാരം. ഹേയ്.... ബാബിലോണിയാ നിന്റെ ഹാംഗിംഗ് ഗാര്‍ഡന്‍!
ഞങ്ങള്‍ നക്ഷത്രങ്ങളില്‍ കൊളുത്തി ചങ്ങലകളില്‍ തൂക്കിയിട്ട തട്ടുകളില്‍ വ്യവസായം! കൃഷി! ഗതാഗത സൗകര്യങ്ങള്‍! വൈദ്യുത നിലയങ്ങള്‍!
സുന്ദരസുരഭില- സസ്യശ്യാമള-സ്വയംപര്യാപ്‌തിത-സമ്പന്ന കേരളം! മാവേലി നാട്!
ഹേ.....! ബാബിലോടിയാക്കാരേ....! ഞങ്ങള്‍ നിങ്ങളുടെ പിന്മുറക്കാരാകട്ടോ...?
ങേ.....! വേണ്ടെന്നോ....! യാഥാര്‍ത്ഥ്യത്തെ വ്യഭിചരിയ്‌ക്കുന്ന, സത്യത്തേയും ധര്‍മ്മത്തേയും അറുത്തുകൊല്ലുന്ന, പരാന്നഭോജികളായ, ഞങ്ങള്‍ നിങ്ങള്‍ക്കപമാനമാണെന്നോ...?
വേണ്ടാ...! കളിവേണ്ടാ...! പ്രബുദ്ധ കേരളത്തില്‍ രണ്ടുകൂട്ടര്‍ മാത്രമാണ് അവകാശസമരങ്ങള്‍ നാളിതുവരെ നടത്താതെ അസംഘടിതരായുള്ളു. ഒന്ന് പരമ്പരാഗത പാവം കള്ളന്മാര്‍. രണ്ട് വാടകകൊലയാളികള്‍.
ഞങ്ങള്‍ രഹസ്യ അജണ്ട നടപ്പിലാക്കാന്‍, ആ അജണ്ട ഉള്ളിലൊളിപ്പിച്ച്, ദേശിയോദ്‌ഗ്രഥന മാദ്രാവാക്യങ്ങള്‍ മുഴക്കി, ജനങ്ങളുടെ നിഷ്‌കളങ്കതകളെ മുതലാക്കി നിരന്തര സമരങ്ങള്‍ ചെയ്യുന്നവരാണെന്നോര്‍ക്കുന്നത് നന്ന്. വാര്‍ത്താമാധ്യമങ്ങളുടെ ഒരു വന്‍പട തന്നെ ഞങ്ങള്‍ക്ക് പിന്‍ബലം തന്നുകൊണ്ട് ഞങ്ങളുടെ പിന്നില്‍ അണിനിരന്നിട്ടുണ്ടെന്നറിയാമോ? നിങ്ങളെ ഞങ്ങള്‍ പ്രൈം ടൈമില്‍ ചര്‍ച്ചചെയ്‌ത് നാറ്റിയ്‌ക്കും. പത്രത്തില്‍ മുന്‍ പേജില്‍ വെണ്ടയ്‌ക്കാ വലുപ്പത്തില്‍ മുഴുത്ത പൈങ്കിളിഭാഷയില്‍ എഴുതി നാണം കെടുത്തും. എഡിറ്റോറിയലില്‍ ഞങ്ങളുടെ ഒരുപ്രയോഗമുണ്ട്. പല മാന്യന്മാരും പോയവഴി പിന്നെ പുല്ലുകിളിര്‍ത്തിട്ടില്ല.
ഞങ്ങളുടെ പത്രപ്രവര്‍ത്തനമുണ്ടല്ലോ! സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയും, വക്കം അബ്‌ദുല്‍ഖാദറും പിറന്ന നാടാണെന്ന ധൈര്യമൊന്നും വേണ്ട. അവരുടെ വീട്ടുമുറ്റത്തു കാഷ്ടിച്ചു വയ്‌ക്കുന്നവരാടേ... ഞങ്ങള്‍...! ഞങ്ങളോട് കളിവേണ്ടാ...! നിന്റെയെന്നല്ല... നിന്റപ്പന്റേവരെ പിന്മുറക്കാരാകും ഞങ്ങള്‍....!
പിന്നല്ല...!
ബാബിലോണിയാക്കാരാ, കേരളം ഇന്ത്യാമഹാരാജ്യത്തിലെ ഒരു ചെറുപാവയ്‌ക്കാവലുപ്പമുള്ള ഒരുതുണ്ടു ഭൂമിയാണെന്ന് നിനക്കറിയാമല്ലോ! സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, നവോഥാന (പസ്ഥാനങ്ങള്‍, പുരോഗമന രാഷ്(ടിയ (പസ്ഥാനങ്ങള്‍, എന്നിവയുടെ നിതാന്ത ജാ(ഗതയുടെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം അര്‍ത്ഥശതകത്തിന്റെ ആദ്യ രണ്ടു പതിറ്റണ്ടുകള്‍ സാമൂഹിക വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച പുരോഗതി ആര്‍ജ്ജിച്ചുകൊണ്ട് ഇന്ത്യയ്‌ക്കും ലോകരാഷ്(ടങ്ങള്‍ക്കും മാതൃകയായി. അറേബ്യന്‍ നാടുകളിലെ എണ്ണപ്പാടങ്ങള്‍ മലയാളിയ്‌ക്ക് സാമ്പത്തിക ഭ(ദതയുണ്ടാക്കിക്കൊടുത്തു.
(കമേണെ ഞങ്ങള്‍ വൈരുദ്ധ്യങ്ങളെ കൃഷിചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ തലച്ചോറുകൊണ്ടു അദ്ധ്വാനിയക്കാനും, അദ്ധ്വാനിയ്‌ക്കാതെ ജീവിയ്‌ക്കാനും തുടങ്ങി. അ(പായോഗിക ആശയങ്ങള്‍ വിളയിയ്‌ക്കുന്ന കൃഷിയിടമാണ് ഞങ്ങളുടെ തലച്ചോര്‍. സ്‌തുതിപാടലും പാദസേവയും അസൂയയും കുഴിതോണ്ടലുമാണ് സാഹിത്യ - സാമൂഹിക - സാംസ്‌കാരിക (പവര്‍ത്തനമെ് ഞങ്ങള്‍ കണ്ടുപിടിച്ചു.
രാഷ്(ടിയം ഞങ്ങള്‍ക്ക് വ്യവസായമാണ്. ആനുകൂല്യങ്ങള്‍ നിക്ഷേപവും, (പായോഗിക രാഷ്(ടിയ അടവുകളും ത(ന്തങ്ങളും മാര്‍ഗ്ഗവും, അവിശുദ്ധ കൂട്ടുകളില്‍ രഹസ്യവേഴ്‌ചയും, ഇലക്ഷന്‍ ലക്ഷ്യവും, അധികാരം ധനം ഭോഗം എന്നിവ ഉത്‌പന്നങ്ങളാകുകയും ചെയ്‌ത രാഷ്(ടവ്യവഹാരം പരിശുദ്ധമാകുന്നതിനു പകരം ദുഷിയ്‌ക്കുകയും ചെയ്‌തു.
രണ്ടുതരം രാഷ്‌്(ടിയക്കാരാണിവിടെയുള്ളത്. ആദ്യത്തെകൂട്ടര്‍ക്ക് രാഷ്(ടിയമുണ്ട്. ഇവര്‍ തങ്ങളുടെ രാഷ്(ടിയ നേതാക്കന്മാര്‍ക്കൊപ്പം ചേര്‍ന്ന് പരസ്‌പരം ഗ്വാഗ്വാവിളിച്ചു കൊണ്ടേയിരിയ്‌ക്കും. തെറ്റേത് ശരിയേത.് ഒന്നുമിവര്‍ക്കു(പശ്‌നമല്ല. ചേരിതിരിഞ്ഞു കളിയ്‌ക്കുന്ന ഫുഡ്‌ബോള്‍ ടീം പോലെ. ഗോളടിയക്കുക. വിജയിയ്‌ക്കുക. രണ്ടാമത്തെ കൂട്ടരാണ്‌് ബുദ്ധിമാന്മാര്‍. അരാഷ്(ടിയ വാതികള്‍. രാജ്യ(േദാഹമാണ് ചെയ്യുന്നതെറിയാമെങ്കിലും ത(ന്തപൂര്‍വ്വമായ നിലപാടുകളിലൂടെ സ്വാര്‍ത്ഥ ലാഭം കൊയ്യുന്ന മാന്യന്മാര്‍.
ത്യാഗപൂര്‍ണ്ണമായി സാമൂഹിക(പവര്‍ത്തനം നടത്തുന്നവരെ ഞങ്ങള്‍ കുടുംബ(േദാഹികളാക്കി. സംശുദ്ധ രാഷ്(ടിയക്കാരനെ ഞങ്ങള്‍ കെട്ടുകെട്ടിച്ചു. ഇതിന്റെ (പത്യാഘാതത്തില്‍നിന്നും നാളിതുവരെ ഒരു പുരോഗമന രാഷ്(ടയക്കാരനും രക്ഷപ്പെടാനായിട്ടില്ല.
സംഘടനയാണ് ഞങ്ങളുടെ ശക്തി. ഞങ്ങള്‍ക്ക് ഹിഡന്‍ അജണ്ടകളേയള്ളു. സാമൂഹ്യ(േദാഹ അജണ്ടകള്‍ നേടാന്‍ ഞങ്ങള്‍ അതൊളിപ്പിച്ച് തികച്ചു് ദേശസേ്‌നഹ മു(ദാവാക്യങ്ങള്‍ ഉയര്‍ത്തി സമരംചെയ്‌ത് നേടും.
ഇതിനെല്ലാം ബദലായി (പവര്‍ത്തിയ്‌ക്കുന്ന പുരോഗമന രാഷ്(ടിയ (പസ്ഥാനങ്ങളെ, ദുഷിച്ച രാഷ്(ടിയ (പസ്ഥാനത്തിന്റെ എാട്ടില്‍ കൊണ്ടു കെട്ടുന്ന സ്വാര്‍ത്ഥന്മാരായ ദല്ലാളന്മാര്‍, തന്റെ കൂട്ടിക്കൊടുക്കലിലൂടെ ഒരു സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലുമുള്ള ഭ(ദതയും പുരോഗതിയുമാണ് തകര്‍ക്കുന്നതെന്ന സത്യത്തെ സ്വന്തം ഉടുതുണിയുരിഞ്ഞാണ് മറയ്‌ക്കുന്നതെന്നതെന്നും താന്‍ നഗ്നനാണെന്നും തിരിച്ചറിയുന്ന കാലം വിദൂരമല്ല.
ആനുകൂല്യങ്ങളെല്ലാം സമരം ചെയ്‌തു നേടിയ ഞങ്ങളെപ്പോഴും തൊഴിലെടുക്കാതെ കൂലിവാങ്ങുന്നതില്‍ അതീവ(ശദ്ധാലുക്കളാണ്. അന്നം നല്‌കുന്ന സ്ഥാപനത്തെ ശ(തുവായി (പഖ്യാപിച്ചു തകര്‍ക്കുന്നതാണ് ഞങ്ങള്‍ക്ക് കൃതാര്‍ത്ഥത നല്‌കുന്ന ഒരേയൊരു (പവര്‍ത്തനം.
വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ഞങ്ങള്‍, ആധുനിക ശാസ്(ത-സാങ്കേതിക വളര്‍ച്ചയ്‌ക്കൊപ്പം വിദ്യാഭ്യാസ സ(മ്പദായം മാററാന്‍ തയ്യാറായില്ല. ഫലം ലോക നിലവാരമെടുത്താല്‍ കുറേ ഡി(ഗികളുള്ള വെറും സാക്ഷരതാ നിലവാരമുള്ളവരേറ്റവും കൂടുതലുള്ള നാടായും, ആധുനിക വിദ്യാസമ്പന്നരുടെ കാര്യത്തില്‍ താഴന്ന് നിലവാരമുള്ളവരുടെ നാടായും ഞങ്ങളുടെ നാടിനെ ഞങ്ങള്‍ ബോധപുര്‍വ്വം മാറ്റിമറിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യവും, അറേബ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തരവും വൈദേശികവുമായ യുദ്ധങ്ങളും, ശ(തുതയും, ഭൂഖണ്ഡാന്തര വര്‍ഗ്ഗീയ (ധുവീകരണങ്ങളും അറേബ്യന്‍ രാജ്യങ്ങളിലെ തൊഴില്‍ സാദ്ധ്യതയ്‌ക്കു മങ്ങലേല്‌പ്പിച്ചു.
ഞങ്ങളുടെ ജീവിതനിലവാരം വരവിനേക്കാള്‍ പതിന്മടങ്ങുയര്‍ത്തി ഞങ്ങള്‍ അയല്‌ക്കാരുടെ മൂക്കില്‍ വിരല്‍ വപ്പിച്ചു. കടം ഞങ്ങള്‍ക്ക് കല്‌പ്പവൃക്ഷമാണ്. പരാന്നഭോജികളായിരിയ്‌ക്കുന്നതില്‍ ഇ(തമേല്‍ അഭിമാനം കൊള്ളുന്ന ഒരു ജനവിഭാഗത്തെ നിങ്ങള്‍ക്ക് മറ്റെങ്ങും കണ്ടെത്താനാകില്ല.
പണിയെടുക്കാതെ സമ്പാദിയ്‌ക്കാനും, സമ്പാദിയക്കുന്ന പണം മദ്യം മുതല്‍ മേലോട്ട് നക്ഷ(തങ്ങള്‍ വരെ എത്തുന്ന ആഡംബരങ്ങള്‍ക്കായി ധൂര്‍ത്തടിച്ച്, സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ്, അന്നം മുതല്‍ എന്തിനും സര്‍ക്കാരിനെ നോക്കി കാക്കകുഞ്ഞുങ്ങളേപ്പോലെ നീട്ടിക്കരയുന്ന ഒരേയൊരൂ ജനത ഞങ്ങളായതില്‍ ഞങ്ങള്‍ക്കെന്തഭിമാനമാണെന്നോ!
ഞങ്ങളുടെ മീയ്‌ക്കവീടുകളിലും തീ പുകയുത് ഞങ്ങളുടെ പെണ്ണുങ്ങള്‍ പണിയ്‌ക്കു പോകുതുകൊണ്ടാണെന്നാര്‍ക്കാണറിഞ്ഞുകൂടാത്തത്. അവരുടെ വരുമാനത്തിന്റെ മുഖ്യ പങ്ക് ഞങ്ങള്‍ക്ക് ധൂര്‍ത്തടിയ്‌ക്കാന്‍ തന്നില്ലങ്കിലാവീടുറങ്ങിയതുതന്നെ!
പിന്നല്ലാ....!
ഞങ്ങള്‍ക്ക് വ്യവസായം വേണം. തൊഴില്‍ തേടിയലയുന്ന എനിയ്‌ക്കും എന്റെ മക്കള്‍ക്കും തൊഴില്‍ വേണം. എന്നാല്‍ വ്യവസായത്തിനാവശ്യമായ പശ്ചാത്തലമൊരുക്കാന്‍ ഞാന്‍ എന്റെ (പദേശത്തനുവദിയ്‌ക്കില്ല. ഞാന്‍ ഫുഡ്‌ബോള്‍ കളിക്കാരനാണ്. അല്ലെങ്കില്‍ ബുദ്ധിമാനായ അരാഷ്(ടിയ വാദിയാണ്.
എനിയ്‌ക്ക് വാഹനമുണ്ട്. ഇടറോഡിലൂടെ (പധാന റോഡില്‍ കയറാനാകുന്നില്ല. നിരനിരയായി പോകുന്ന വാഹനവ്യൂഹങ്ങള്‍! റോഡില്‍ കയറിയാലോ, നിറുത്താനാകുന്നില്ല. പാര്‍ക്കിംഗ് സൗകര്യവുമില്ല. നിറുത്താതെ ഓടിച്ചുകൊണ്ടിരിയ്‌ക്കണം. തീ(വപരിചരണമാവശ്യമായ രോഗിയുമായി ആംബുലന്‍സ് പത്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെപ്പോലെ.
ഗതാഗത സൗകര്യം വര്‍ദ്ധിപ്പിയ്‌ക്കണം. റോഡുകള്‍ക്ക് വീതികൂടണം. പാര്‍ക്കിംഗ് സൗകര്യം വേണം. എന്നാല്‍ എന്റെ വസ്‌തുവില്‍ കൂടിവേണ്ട. അയല്‍ക്കാരന്റെ വസ്‌തുവില്‍കൂടി, എന്റെ അതിരില്‍ തൊട്ടുതലോടി, റോഡുകള്‍ വരട്ടെ.
വൈദ്യുതി! ഒരു സെക്കന്റു നേരത്തേയ്‌ക്കുള്ള വൈദ്യുതി കട്ടു പോലും സഹിയ്‌ക്കാനാകില്ല. എന്നാല്‍ ആണവനിലയം,ജലവൈദ്യുതി നിലയം, താപവൈദ്യുതി നിലയം (കല്‍ക്കരിയായാലും,ഡീസലായാലും), എന്റെ (പദേശത്തുവേണ്ട. ജനസംഖ്യാ സാ(ന്ദതയുള്ള പാവയ്‌ക്കാപോലുള്ള ഈ കുഞ്ഞു സംസ്ഥാനത്തേ വേണ്ട.
കൃഷി വേണം. പച്ചക്കറിയും ധാന്യങ്ങളും വേണം. എന്റെ നിലം ഞാന്‍ നികത്തും. റബ്ബര്‍ നടും. കെട്ടിടവും പണിയും.
അറിയാമല്ലോ! ഞാന്‍ ഫുഡ്‌ബോള്‍ കളിക്കാരനാണ്. ബുദ്ധിമാനായ രാഷ്(ടിയക്കാരനാണ്.
പാവയ്‌ക്കാ നാട്ടില്‍ ഒന്നും നടക്കില്ല. പിന്നെന്തു ചെയ്യാന്‍. കിഴക്കറ്റം ചേര്‍ന്ന് നീണ്ടു നിവര്‍ന്നു പരന്നു കിടക്കകയല്ലേ തമിഴ്‌നാട്. അവിടെ ഉത്‌പ്പാദിപ്പിച്ച് ഇങ്ങോട്ട് കൊണ്ടു വന്നാലോ? വടക്കാണേല്‍ കര്‍ണ്ണാടകക്കാരനുമുണ്ട്. അങ്ങോട്ടു കയറിയാലോ? കാലുകുത്തിയാല്‍ തട്ടും. ഞങ്ങളൊക്കെ പുരോഗതിയേക്കുറിച്ച് പറഞ്ഞും എഴുതിയും പാടിയുമാടിയും നടക്കുന്നനേരത്തു, അവന്മാരത് നടപ്പിലാക്കികാണിച്ചുതന്നിട്ടു, ഞങ്ങളെ നോക്കി പരിഹസിയ്‌ക്കുന്നു. ശപ്പന്മാര്‍!
അങ്ങനെ ചിന്താവിഷ്ടനായി മട്ടുപ്പാവില്‍ മലര്‍ന്നു കിടക്കുമ്പോഴതാ ആകാശത്ത് നക്ഷ(തങ്ങള്‍, ച(ന്ദന്‍, ഗ്രഹങ്ങള്‍! തലയ്‌ക്കകത്തൊരു മിന്നല്‍. അങ്ങോട്ടു പോയാലോ? പക്ഷേ, ശസ്‌ത്രസാങ്കേിതിക വിദ്യ! ഓ... അതുണ്ടെങ്കില്‍ തന്നെ അമേരിയ്‌ക്കാകാരന്‍...!
ഹായ്.... അപ്പോഴാണ് ചങ്ങാതിമാരേ ഞാന്‍ നിങ്ങളേക്കുറിച്ചോര്‍ത്തത്. മൊസപ്പെട്ടേമിയന്‍ സംസ്‌ക്കാരം. ഹേയ്.... ബാബിലോണിയാ നിന്റെ ഹാംഗിംഗ് ഗാര്‍ഡന്‍!
ഞങ്ങള്‍ നക്ഷത്രങ്ങളില്‍ കൊളുത്തി ചങ്ങലകളില്‍ തൂക്കിയിട്ട തട്ടുകളില്‍ വ്യവസായം! കൃഷി! ഗതാഗത സൗകര്യങ്ങള്‍! വൈദ്യുത നിലയങ്ങള്‍!
സുന്ദരസുരഭില- സസ്യശ്യാമള-സ്വയംപര്യാപ്‌തിത-സമ്പന്ന കേരളം! മാവേലി നാട്!
ഹേ.....! ബാബിലോടിയാക്കാരേ....! ഞങ്ങള്‍ നിങ്ങളുടെ പിന്മുറക്കാരാകട്ടോ...?
ങേ.....! വേണ്ടെന്നോ....! യാഥാര്‍ത്ഥ്യത്തെ വ്യഭിചരിയ്‌ക്കുന്ന, സത്യത്തേയും ധര്‍മ്മത്തേയും അറുത്തുകൊല്ലുന്ന, പരാന്നഭോജികളായ, ഞങ്ങള്‍ നിങ്ങള്‍ക്കപമാനമാണെന്നോ...?
വേണ്ടാ...! കളിവേണ്ടാ...! പ്രബുദ്ധ കേരളത്തില്‍ രണ്ടുകൂട്ടര്‍ മാത്രമാണ് അവകാശസമരങ്ങള്‍ നാളിതുവരെ നടത്താതെ അസംഘടിതരായുള്ളു. ഒന്ന് പരമ്പരാഗത പാവം കള്ളന്മാര്‍. രണ്ട് വാടകകൊലയാളികള്‍.
ഞങ്ങള്‍ രഹസ്യ അജണ്ട നടപ്പിലാക്കാന്‍, ആ അജണ്ട ഉള്ളിലൊളിപ്പിച്ച്, ദേശിയോദ്‌ഗ്രഥന മാദ്രാവാക്യങ്ങള്‍ മുഴക്കി, ജനങ്ങളുടെ നിഷ്‌കളങ്കതകളെ മുതലാക്കി നിരന്തര സമരങ്ങള്‍ ചെയ്യുന്നവരാണെന്നോര്‍ക്കുന്നത് നന്ന്. വാര്‍ത്താമാധ്യമങ്ങളുടെ ഒരു വന്‍പട തന്നെ ഞങ്ങള്‍ക്ക് പിന്‍ബലം തന്നുകൊണ്ട് ഞങ്ങളുടെ പിന്നില്‍ അണിനിരന്നിട്ടുണ്ടെന്നറിയാമോ? നിങ്ങളെ ഞങ്ങള്‍ പ്രൈം ടൈമില്‍ ചര്‍ച്ചചെയ്‌ത് നാറ്റിയ്‌ക്കും. പത്രത്തില്‍ മുന്‍ പേജില്‍ വെണ്ടയ്‌ക്കാ വലുപ്പത്തില്‍ മുഴുത്ത പൈങ്കിളിഭാഷയില്‍ എഴുതി നാണം കെടുത്തും. എഡിറ്റോറിയലില്‍ ഞങ്ങളുടെ ഒരുപ്രയോഗമുണ്ട്. പല മാന്യന്മാരും പോയവഴി പിന്നെ പുല്ലുകിളിര്‍ത്തിട്ടില്ല.
ഞങ്ങളുടെ പത്രപ്രവര്‍ത്തനമുണ്ടല്ലോ! സ്വദേശാഭിമാനി രാമകൃഷ്‌ണ പിള്ളയും, വക്കം അബ്‌ദുല്‍ഖാദറും പിറന്ന നാടാണെന്ന ധൈര്യമൊന്നും വേണ്ട. അവരുടെ വീട്ടുമുറ്റത്തു കാഷ്ടിച്ചു വയ്‌ക്കുന്നവരാടേ... ഞങ്ങള്‍...! ഞങ്ങളോട് കളിവേണ്ടാ...! നിന്റെയെന്നല്ല... നിന്റപ്പന്റേവരെ പിന്മുറക്കാരാകും ഞങ്ങള്‍....!
പിന്നല്ല...!
Sunday, January 10, 2010
അശാന്തമായ രാഷ്(ടം
കഥകളി വേദിയില്‍ ആട്ടക്കാരന്റെ വ്യക്തിത്ത്വവും ജീവിതവും വിശകലനം ചെയ്യാറില്ല. വേഷത്തിന്റെ വര്‍ണ്ണശബളിമയിലും ചുട്ടിയിലും നടനെന്ന വ്യക്തി എാതാണ്ട് പൂര്‍ണ്ണമായും മറയ്‌ക്കപ്പെടും. ആട്ടം തീര്‍ന്നാല്‍ നടന വൈഭവത്തിലോ ആട്ടക്കഥയുടെ ആസ്വാദ്യതയിലോ, വിശകലനങ്ങളും അഭി(പായങ്ങളും പരമാവധി ചെന്നവസ്സാനിയ്‌ക്കും. നടന്റെ ജീവിതവും വ്യക്തിത്ത്വവും ഇവിടെ വിശകലന വിഷയമാക്കാറില്ല.
ഇന്ന് നിര്‍മ്മാണമാരംഭിച്ച് അഞ്ചോ പത്തോ വഷങ്ങള്‍ക്ക് ശേഷം ഫലമുണ്ടാക്കുന്ന പദ്ധതിയാണോ, അതോ, പദ്ധതിയ്‌ക്ക് ചിലവാകുന്ന തുക വീതിച്ച് ആ(പദേശത്തുള്ളവര്‍ക്ക് വിതരണം ചെയ്‌താലാണോ ആവിഷ്‌ക്കാരകന് ഉടനേ (പതിഫലം കിട്ടുക. ജനം ക്ഷി(പ(പസാദികളും സ്വാര്‍ത്ഥരും നന്ദിയില്ലാത്തവരും മുന്‍കാലങ്ങളെ മറക്കുവരുമാണെന്ന മനശാസ്(ത വിശകലനത്തില്‍ രണ്ടാമത്തേതിനായിരിയ്‌ക്കും (പാമുഖ്യം ലഭിയ്‌ക്കുക.
ഒരു സമൂഹത്തിന് അത് ചെറുതോ വലുതോ, മത-ജാതി-വര്‍ഗ്ഗങ്ങളോ എാതുമാകട്ടെ, ഒരു പദ്ധതി അതിന്റെ (പയോഗത്തില്‍ സമൂഹത്തിനൊന്നാകെ ഗുണഭലമുണ്ടാക്കുന്നതാണെങ്കില്‍പ്പോലും നേരത്തേ സൂചിപ്പിച്ച ചെറു സമൂഹത്തിന്റെ സ്വാര്‍ത്ഥതാത്‌പ്പര്യങ്ങള്‍ക്കെതിരാണെങ്കില്‍, ഇന്ന്, ആവിഷ്‌ക്കാരകന്‍ പിന്മാറാതെ മുന്നോട്ട`് പോകില്ല.
ദൈവം ഒരു കേന്(ദ ബിന്ദുവാണ്. ശക്തി ഈ അണ്ഡകടാഹത്തിന്റെയാകെ നിയ(ന്തണമാണ്. ജ്ഞാനം ജീവജാലങ്ങളാകെ കണ്ടെത്തിയതും കണ്ടെത്താത്തതുമായ അറിവും അണ്ഡകടാഹത്തിന്റെ ചലനങ്ങളും ഉള്‍പ്പെടെ സമ്പൂര്‍ണ്ണം. മതം, ദൈവാനു(ഗഹം ലഭിയ്‌ക്കാനുള്ള തത്ത്വാധിഷ്‌ഠിതമായ ജീവിതചര്യയുടെ തത്വസംഹിതയാണ്. വേദ(ഗന്ഥങ്ങള്‍, ദൈവസാന്നിദ്ധ്യത്തിലേയ്‌ക്കുള്ള ധര്‍മ്മപാതനിര്‍വ്വചിയ്‌ക്കുന്നു. (പവാചകര്‍, സമൂഹത്തെ ധര്‍മ്മപാതയിലൂടെ ഈശ്വരനിലേയ്‌ക്ക് നയിച്ച ത്യാഗികളായ നായകന്മാരാണ്. ധര്‍മ്മം, സ്‌നേഹത്തിലധിഷ്‌ഠിതമായ സഹകരണവും സഹായവും സഹവര്‍ത്തിത്ത്വവും സംസ്‌കാരവും ത്യാഗവും തകിരസ്‌കാരവും ഭക്തിയും ബഹുമാനവും നിറഞ്ഞ ആദര്‍ശ്ശപൂര്‍ണ്ണമായ സഞ്ചാരമാണ്. അനുഷ്‌ഠാനങ്ങളും ആചാരങ്ങളും, ഈശ്വരപൂജയോ വേദമ(േന്താച്ചാരണമോ (പാര്‍ത്ഥനയോ മാ(തമല്ല, ആദര്‍ശ്ശപൂര്‍ണ്ണമായ ജീവിതസഞ്ചാരമാര്‍ഗ്ഗദര്‍ശ്ശകവുംകൂടിയാണ്. വേദങ്ങളും ഇതിഹാസങ്ങളും പുണ്യമായികരുതുന്ന മത(ഗന്ഥങ്ങളും ഈശ്വരമാര്‍ഗ്ഗത്തിന്റെ നിയമസംഹിതകളും വ്യാഖ്യാനങ്ങളുമാണ്.
രാഷ്(ടീയം, ജാതി, അധികാരം, സമ്പത്ത് എന്നിവയുമായി ബന്ധപ്പെടുത്തി ഈശ്വരന്‍, മതം, വേദം എന്നിവയുടെ അന്ത:സത്തയെ ചുരുക്കി സ്ഥാപിച്ചാല്‍ മനുഷ്യന്റെ സഞ്ചാരപഥങ്ങളില്‍ വ്യതിചലനങ്ങളും, ചിന്തകളില്‍ സ്‌ഫോടനങ്ങളും സൃഷ്ടിയ്‌ക്കാം.
രാജ്യം ചെറുതും വലുതുമായ സമൂഹങ്ങളുടെ സങ്കലനമായ ബൃഹത് സമൂഹമാണ്. മതങ്ങള്‍, മതങ്ങള്‍ക്കുള്ളിലെ അവാന്തരവിഭാഗങ്ങള്‍, ജാതികള്‍, (പാദേശികത, കക്ഷിരാഷ്(ടിയം എന്നിങ്ങനെ അനേകം സമൂഹങ്ങള്‍. ഇവിടെ രാഷ്(ടീയം എന്നതുകൊണ്ട് ഉദ്ദേശിയ്‌ക്കുത് മത-ജാതി-(പാദേശികവാതങ്ങളില്‍ നിന്നും മോചിതമായ, ദേശീയ കാഴ്‌ചപ്പാടോടെ ജനാധിപത്യം, സോഷ്യലിസം എന്നിവകളിലേതെങ്കിലുമൊന്നെങ്കിലും അടിസ്ഥാനതത്വമായി അംഗീകരിച്ച, എല്ലാവിഭാഗം ജനങ്ങളേയും (പതിനിധീകരിയ്‌ക്കുന്ന രാഷ്(ടീയപാര്‍ടി എന്നാണ്. ഈ കാഴ്‌ചപ്പാടോടെയുള്ള രാഷ്(ടീയ പാര്‍ട്ടികളുടെ (പവര്‍ത്തനം ആദര്‍ശ്ശത്തിലധിഷ്‌ഠിതമായ, നിലപാടുകളും ആശയങ്ങളും തമ്മിലുള്ള പോരാട്ടമാണ്. ഇവിടെ ദേശിയ കാഴ്‌ചപ്പാടുകളുള്ള രാഷ്(ടിയപാര്‍ട്ടികള്‍ തത്ത്വാധിഷ്‌ഠിതമായ നിലപാടുകളില്‍ നിന്നും വ്യതിചലിയ്‌ക്കാതിരിയ്‌ക്കുകയോ, പുന:സ്ഥാപിയ്‌ക്കുകയോ ചെയ്‌താല്‍, ഇന്ത്യ ഇന്ന് നേരിടുന്ന മൂല്യച്യുതികള്‍ക്ക് പരിഹാരമാകും. ഇത് ലാഘവത്തോടെ നിര്‍വ്വഹിയ്‌ക്കാവുന്നതല്ല എന്ന ഉത്തമബോദ്ധ്യത്തോടെ തന്നെയാണ് ഈ (പസ്ഥാവന നടത്തുന്നത്. രാഷ്(ടീയ നവോഥാനം ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്ന അനിവാര്യതയാണ്.
ഇവിടെ മേല്‍പ്പറഞ്ഞ ചെറുസമൂഹങ്ങള്‍ക്കുള്ള താത്‌പ്പര്യങ്ങള്‍ക്ക് (പസക്തിയില്ല. എന്നാല്‍ രാഷ്(ടിയ കക്ഷികളില്‍ വന്ന തത്തവാധിഷ്‌ഠിത നിലപാടുകളില്‍ നിന്നുള്ള വ്യതിചലനം ഇത്തരം ചെറുസമൂഹങ്ങള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കി. തെരഞ്ഞെടുപ്പുകള്‍ ഇവര്‍ക്ക് വിലപേശാനുള്ള വേദിയായി. പലപ്പോഴും ഇവര്‍ക്ക് വളരാനുള്ള (േപാത്സാഹനവും ലഭിച്ചു.
എാതൊരു ചെറുസമൂഹമാണോ ഭരണം, സമ്പത്ത്, അധികാരം എന്നിവ ലക്ഷ്യമായി സ്വീകരിയ്‌ക്കുന്നത്, ആ സമൂഹം തീര്‍ച്ചയായും ചുരുങ്ങിയത് മറ്റേതെങ്കിലുമൊരു സമൂഹത്തിനെങ്കിലും എതിരായിരിയ്‌ക്കും. ആദര്‍ശപരമോ, ആശയപരമോ ആയ ഉറച്ച നിലപാടുകള്‍ മൂലം ഇതര സമൂഹങ്ങളെ സ്വസമൂഹത്തിനോട് ലയിപ്പിയ്‌ക്കുവാനോ, ആശയങ്ങളെ അംഗീകരിപ്പിച്ചെടുക്കുവാനോ കഴിയില്ല. ഇവിടെ ഇതര സമൂഹങ്ങളെ, അധികാരം, സമ്പത്ത്, കായബലം, ആയുധം എന്നിവകൊണ്ട് കീഴ്‌പ്പെടുത്തുവാനുള്ള (ശമം ആരംഭിയ്‌ക്കും. ശക്തി കുറഞ്ഞവന്‍ ബുദ്ധിയെ ആയുധമാക്കും. ഇങ്ങനെ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ഗ്ഗീയതയിലേയ്‌ക്കും, ജാതികള്‍ തമ്മിലുള്ള സംഘര്‍ഷം (ബാഹ്മണ്യം മുതല്‍ ചണ്ഡാലന്മാര്‍വരെയുള്ളവരുടെ വേര്‍തിരിവിനും ജാതിസ്‌പര്‍ദ്ദയിലേയ്‌ക്കും, വംശീയവും സാമുദായികവുമായ ശ(തുതകളിലേയ്‌ക്കും നയിയ്‌ക്കപ്പെടും.
ഇന്ത്യന്‍ സമൂഹത്തില്‍ ജാതി വ്യവസ്ഥയുടെ ഉത്ഭവം ഒരു ചെറുസമൂഹത്തിന്റെ അധികാരത്തിനും, സമ്പത്തിനും, സുഖഭോഗത്തിനും വേണ്ടി ഇതര സമൂഹങ്ങളെ സേവകരാക്കുകയും, അടിമകളാക്കുകയും, മണ്ണിന്റെ ശരിയായ ഉടമകളെ ചണ്ഡാലന്മാരാക്കുകയും ചെയ്‌തു.
മതം, ജാതി, അധികാരം, സമ്പത്ത് എന്നിവ അടിസ്ഥാനമാക്കി മനുഷ്യനെ പുരാതനകാലത്തും ആധുനികകാലത്തും വിലയിരുത്തപ്പെടുന്ന അളവുകോലുകളെ കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയപ്പെടുത്തുന്നില്ല എന്നത് നവലോകം നേരിടുന്ന എാറ്റവും വലിയ വെല്ലുവിളിയും, പരാജയ കാരണവുമാണ്.
ഭൂരിപക്ഷ സമുദായം, ന്യൂനപക്ഷ സമുദായം, പിന്നോക്ക സമുദായം, പട്ടികജാതി, പട്ടികവര്‍ഗ്ഗം, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവയെ പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്. ഇന്ത്യയുടെ ഓരോ (പദേശത്തിനും വ്യത്യസ്‌ത സവിശേഷ സാഹചര്യമാണുള്ളത്. ഒരു പദ്ധതി ഇന്ത്യയ്‌ക്കാകെ എന്ന തത്ത്വത്തില്‍ നിന്നും മാറി, ഒരു (പദേശത്തിന് അതിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് പദ്ധതികള്‍ ആസൂ(തണം ചെയ്യണം. ഒരു (പദേശത്തിന് ഒരു പദ്ധതി എന്ന ആശയമാണ് ഇനിയും ഓരോ സമൂഹത്തിന്റേയും ഉയര്‍ച്ചയ്‌ക്ക് സഹായകരമാകുക.
രാഷ്(ട പുരോഗതി, രാഷ്(ടീയ (പവര്‍ത്തനം ചെറുസമൂഹങ്ങള്‍ക്ക് താത്‌ക്കാലികമായ ആനുകൂല്യങ്ങളെത്തിയ്‌ക്കുക എന്ന (പവര്‍ത്തന പരിപാടിയില്‍ നിന്നും രാഷ്(ടവും രാഷ്(ടീയ പാര്‍ട്ടികളും മാറണം. ആട്, കോഴി, കൃഷിയായുധങ്ങള്‍, വിത്തുകള്‍, വളങ്ങള്‍, വായ്‌പ്പകള്‍ എന്നിവ വിതരണം ചെയ്‌തതിലൂടെ സമൂഹത്തിനെ(തമാ(തം പുരോഗതിയുണ്ടാക്കുവാന്‍ കഴിഞ്ഞുവെന്ന് സത്യസന്തമായ അന്വേഷണം രഹസ്യ എാജന്‍സികള്‍ വഴി നടത്തി ശേഖരിയ്‌ക്കുന്നത് നന്നായിരിയ്‌ക്കും.
താത്‌ക്കാലിക സമാശ്വാസ പദ്ധതികള്‍ (കമാതീതമായി വളരാനും ദീര്‍ഘകാല പദ്ധതികള്‍ക്ക് തടസ്സമാക്കുന്നതിനും ദേശീയ കാഴ്‌ച്ചപ്പാടില്ലാത്ത ചെറുസമൂഹങ്ങള്‍ ശക്തി(പാപിയ്‌ക്കുന്നതിനും ഇലക്ഷനുകള്‍ വഹിയ്‌ക്കുന്ന പങ്ക് ചെറുതല്ല. ശരാശരി രണ്ടു വര്‍ഷത്തിലൊരിയ്‌ക്കല്‍ ഇന്ത്യ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിയ്‌ക്കുന്നു. (പാദേശിക ഭരണ സമിതിയിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പില്‍ (പാദേശിയ ഭരണത്തേയോ, സംസ്ഥാന തെരഞ്ഞെടുപ്പില്‍ നിയമസഭാ (പവര്‍ത്തനമോ സാസ്ഥാന ഭരണമോ, ലോകസഭാ തെരഞ്ഞെടുപ്പില്‍ ലോകസഭാ (പവര്‍ത്തനമോ രാഷ്(ട ഭരണമോ മുഖ്യ തെരഞ്ഞേടുപ്പ് വിഷയങ്ങളാകുന്നില്ല. അനവസരത്തില്‍ കണ്ണുകള്‍ തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്ന ദോഷൈക ദൃക്കുകളായ ദൃശ്യമാധ്യമങ്ങള്‍ വ്യാപകമായ ഈ കാലഘട്ടത്തില്‍ പലപ്പോഴും അനാവശ്യമായതും കൃ(തിമമായി സൃഷ്ടിയ്‌ക്കപ്പെട്ടതുമായ വിവാദങ്ങളും, അനര്‍ഹര്‍ക്കു നല്‌കപ്പെടുന്ന (േശഷ്ട പരിവേഷവുമെല്ലാം തെരഞ്ഞെടുപ്പിനെ സ്വാധീനിയ്‌ക്കിന്നുണ്ട്.
മതങ്ങളുടെ സൗഹൃദാധിഷ്‌ഠിത സഹവര്‍ത്തിത്തം ഉണ്ട് എന്ന (പചരണം, ആധുനിക ലോകം നേരിടുന്ന എാറ്റവും വലിയ ഭീഷണിയ്‌ക്കുമേല്‍, കോടമഞ്ഞ് പുതപ്പിയ്‌ക്കലാണ്. മതാതിഷ്‌ഠിതമായ ഒരു രാഷ്(ടിയ പാര്‍ടിയോ, സമൂഹമോ മതേതരത്ത്വത്തെ (പതിനിധാനം ചെയ്യുന്നില്ല. തന്റെ വിദ്വേഷം (പകടിപ്പിയ്‌ക്കുന്ന രീതിയുടെ സാ(ന്ദതയില്‍ എാറ്റക്കുറച്ചിലുകളുണ്ടാകാം. അധികാരം, സമ്പത്ത്, ആനുകൂല്യങ്ങള്‍, (പത്യേക പരിഗണനകള്‍ എന്നിവ ഇവരുടെ ലക്ഷ്യമായിരിയ്‌ക്കും. ഇവയിലേയ്‌ക്കുള്ള സഞ്ചാരപഥം എന്തെന്നതാണ് മിതവാദത്തേയും തീ(വവാദത്തേയും വിവക്ഷിയ്‌ക്കുന്നത്. തീ(വവാദത്തിന്റെ അജണ്ടയില്‍ രാജ്യത്തിന്റെ അതൃത്തി, (പത്യേകരാജ്യം, മറ്റ് മതങ്ങളെ ഉന്മൂലനം ചെയ്യല്‍ അല്ലെങ്കില്‍ പുറത്താക്കല്‍, ശിഥിലീകരണം എന്നിവയും കൂടി ഉള്‍പ്പെടും. തീ(വവാദികള്‍ ഭീകര(പവര്‍ത്തനവും, മിതവാദികള്‍ ജനകീയ സമാധാന(പക്ഷോഭവും (പവര്‍ത്തന മാര്‍ഗ്ഗമാക്കുന്നു.
ലക്ഷ്യ (പാപ്‌തിയ്‌ക്ക് അനിവാര്യ ഘടകം അനുയായികളാണ്. ആശയ (പചരണത്തിലൂടെയല്ലാതെ അനുയായികളെ സൃഷ്ടിയ്‌ക്കുവാനുകില്ല. ഈ ആശയ (പചരണത്തില്‍ മതം, വേദം, ഈശ്വരന്‍ എന്നിവയെ പുനര്‍ നിര്‍വ്വചിയ്‌ക്കപ്പെട്ട്, തന്റെ മതം, ഈശ്വരന്‍, വേദം എന്നിവയെ (േശഷ്‌ഠീകരിച്ചും പരിമിതപ്പെടുത്തിയും തങ്ങള്‍ മാ(തം ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ (പതിനിധികളാക്കുകയും, മറ്റ് മതങ്ങളെ നീചഗണത്തിലോ ശ(തു പക്ഷത്തോ ഉള്‍പ്പെടുത്തുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മിതവാദം (പചരിപ്പിയ്‌ക്കപ്പെടുന്നുവെന്നവകാശപ്പെടുന്ന സമൂഹത്തിനും മതവിദ്വേഷം (പചരിപ്പിയ്‌ക്കാതിരിയ്‌ക്കാനാകില്ല. ഈ ആശയ(പചരണത്തിന് വിധേയമാക്കപ്പെടുന്ന സമൂഹത്തില്‍ ഭൂരിപക്ഷത്തിന്റെ ഒരു ചെറിയ വിഭാഗമെങ്കിലും മനസ്സില്‍ തീ(വമായ മതവിദ്വേഷം മുളയെടുക്കില്ലേയെന്ന് സംശയിയ്‌ക്കേണ്ടതില്ല.
തീ(വവാദ സംഘങ്ങള്‍ക്ക്, അനുയായികളുടെ എണ്ണത്തിലെ വര്‍ദ്ധനവിലല്ല, മറിച്ച് തീ(വവാദ (പവര്‍ത്തനങ്ങള്‍ എാറ്റെടുക്കാനുള്ള അചഞ്ചലമായ (കൂരമനസ്സാണ് സമ്പത്ത്.
ഈ നിലയില്‍ പരിശോധിച്ചാല്‍ മിതവാദ (പവര്‍ത്തനം തീ(വവാദ (പവര്‍ത്തനത്തിലേയ്‌ക്കുള്ള (പാഥമികഘട്ടമായി കാണാവുന്നതാണ്.
മതത്തെ രാഷ്(ടീയത്തില്‍ നിന്നും, രാഷ്(ട മീംമാംസയില്‍ നിന്നും മോചിപ്പിച്ച്, മനുഷ്യ സമൂഹത്തിന്റെ ധര്‍മ്മ മാര്‍ഗ്ഗമാക്കി, (പവാചകരുടെ വിശുദ്ധിയിലേയ്‌ക്ക് പുരോഹിതന്മാരേയും, മത (പവര്‍ത്തകരേയും പരിവര്‍ത്തനം നടത്തിയ്‌ക്കുകയെന്ന ക്ലേശകരമായ ദൗത്ത്യം ഈ കാലഘട്ടം എാറ്റെടുക്കണം.
ഭൂരിപക്ഷ വര്‍ഗ്ഗീയത, ന്യൂനപക്ഷത്തെ ബലമായി ബന്ധിച്ച് നെറ്റിയില്‍ ആണിയടിച്ചു കയറ്റുന്ന ഭീഷണമായ (പവര്‍ത്തനവും (പതി(പവര്‍ത്തനവുമാണ്. ന്യൂനപക്ഷവര്‍ഗ്ഗീയത, തന്റെ ദുര്‍ബ്ബലതയുടെ തിരിച്ചറിയലില്‍, ബുദ്ധിയെ ആ(ശയിച്ച് മാരകേശഷിയുള്ള ഭീഭത്സമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്‌ക്കും. സംഘര്‍ഷങ്ങള്‍ അനന്തവും ഭീകരവുമായി തുടര്‍ന്നുകൊണ്ടേയിരിയ്‌ക്കും. സമൂഹം ഭയത്താല്‍ വി(ഭമപ്പെട്ട് അശാന്തമായി ദുരന്തങ്ങള്‍ക്കായി കാതോര്‍ത്ത് ചിത്ത(ഭമത്താലുഴറിയുറങ്ങാതലയും.
തീ(വവാദം ഇന്ത്യയില്‍ അതിന്റെ കരുത്തും വി(ഭമകരമായ സാന്നിദ്ധ്യവും പലവട്ടം തെളിയിച്ചിട്ടുണ്ട്. അന്വേഷണങ്ങള്‍ ചാവേറിലോ പോരാളിയിലോ ചെന്നവസ്സാനിയ്‌ക്കും. പരമാവധിയവന്റെ ഒളിത്താവളത്തലോ, ഒളിസങ്കേതമൊരുക്കിയവനിലോ തുടങ്ങി തീ(വവാദ (പവര്‍ത്തനത്തിന്റെ എാറ്റവും നിസ്സാരമായ തലങ്ങള്‍ വരെ മാ(തമേ അന്വേഷണം ചെന്നെത്താറുള്ളു. പരമാവധി നമുക്ക് ലഭിയ്‌്‌ക്കാനിടയില്ലാത്തതും ശ(തുരാജ്യത്തില്‍ താവളമുറപ്പിച്ചിട്ടുള്ളതുമായ ഭീകരസംഘടനയുടെ എാതെങ്കിലുമൊരു നേതാവില്‍ ചെന്നവസ്സാനിയ്‌ക്കും.
ഇന്ത്യയിലെ (പാദേശിയ ഭാഷ മാ(തമറിയാവുന്ന, പലപ്പോഴും എഴുതാന്‍ പോലുമറിയാത്ത ഭീകര(പവര്‍ത്തകര്‍ പിടിയ്‌ക്കപ്പെടുമ്പോഴും, ഇന്ത്യയ്‌ക്കന്ന്യമായ ഭാഷ സംസാരിയ്‌ക്കുന്നരാജ്യം ആസ്ഥാനമാക്കി (പവര്‍ത്തിയ്‌ക്കുന്ന, ഭീകരസംഘടനയുടെ നേതാക്കന്മാരുമായി ആശയവിനിമയം നടത്തുവാനായിട്ടെങ്കിലും തീര്‍ച്ചയായും ഇടനിലക്കാരുണ്ടാകുമെന്നതിരിച്ചറിവില്‍ അന്വേഷണം മാന്നോട്ടെ(ത പോയിട്ടുണ്ടെന്ന അന്വേഷണം നന്നായിരിയ്‌ക്ക്‌ും. കൂടാതെ വ്യവസ്ഥാപിതമായ രീതിയില്‍ ഒരു രാജ്യത്തിലെ (പവര്‍ത്തനങ്ങള്‍ (േകാഡീകരിയ്‌ക്കിന്നതിനും നയിയ്‌ക്കുന്നതിനും സുശക്തമായ സംഘടനാചട്ടക്കൂടുകളും ഉണ്ടായിരിയ്‌ക്കും. ബുദ്ധികേ(ന്ദങ്ങളും, സംഘാടകരും കേവലമായ (പവര്‍ത്തകരല്ല. ലീഡര്‍മാരാണ്. (പവര്‍ത്തകര്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന ഉപകരണങ്ങളാണ്. ഉപകരണങ്ങളെ കണ്ടെത്തിയതോടുകൂടി ആന്വേഷണങ്ങള്‍ അവസ്സാനിപ്പിച്ചാല്‍ ഭീകര (പവര്‍ത്തനത്തിന്റെ തായ്‌വേര് അറുക്കാന്‍ കഴിയില്ല. അന്വേഷണങ്ങള്‍ ബുദ്ധി കേ(ന്ദങ്ങള്‍ക്കും സംഘാടകര്‍ക്കും നേരെ ലക്ഷ്യം വയ്‌ക്കണം.
ഇന്ത്യാക്കാര്‍ക്കില്ലാത്തത് ഇന്ത്യയെന്നവികാരമാണ്. കലുഷിതമായ രാഷ്(ടിയ സാമുഹ്യ ചുറ്റുപാടില്‍ അതിനെതിരെ നിലയുറപ്പിച്ച്, ഭോഗസുഖങ്ങള്‍ വര്‍ജ്ജിച്ച്, ത്യാഗം ജെചയ്യുവാന്‍ ആരും തയ്യാറല്ല. ത്യാഗം, ത്യജിയ്‌ക്കല്‍, ലളിതജീവിതം എന്നിവ നിയോലിബറല്‍ കാലഘട്ടത്തിലെ മൂഢചിന്തകളാണ്. ഇന്ത്യാക്കാരന്റെ അന്തസ്സത്ത, പാരമ്പര്യമായി കിട്ടിയ അടിമത്തവും വധേയത്ത്വവുമാണ്. ചൂതുകളിവേദിയിലെ പാഞ്ചാലിയാണ് ഇന്ത്യ. (ശീകൃഷ്‌ണന്‍ ഇനിയും അവതാരമെടുത്തട്ടുമില്ല.
യേശു, (ശീബുദ്ധന്‍, നബി, മഹാത്മഗാന്ധി, ചെ.ഗുവേര തുടങ്ങിയ മനുഷ്യ സേ്‌നഹികളുടെ ജീവിതം ഈ കാലഘട്ടത്തില്‍ മാതൃകയാകുന്നില്ല. ഈ ജീവിതങ്ങള്‍ ഈ കാലഘട്ടത്തിലെ എാറ്റവുംവലിയ തമാശയും, അധികാരവും സമ്പത്തുമാര്‍ജ്ജിയ്‌ക്കുവാനുള്ള ലേലവസ്‌തുവുമാണ്. ചെ.ഗുവേരയുടെ ജീവിതം, ചെ.ഗുവേര (പതിനിധാനം ചെയ്‌ത ആശയസംഹിതയുടെ ബദ്ധ ശ(തുക്കള്‍ പോലും വിജ്ഞാനത്തിന്റെ നൂറ്റാണ്ടായ ഇരുപതാം നൂറ്റണ്ടില്‍ ഹൈജാക്കുചെയ്‌തു കൊണ്ടുപോയി (പതിപുരുഷനാക്കുന്നൂവെന്നത് വെറും തമാശയായി തള്ളിക്കളയേണ്ടതല്ല. മഹാത്മാക്കളുടെ ജീവിതം ഗാലറികളിലെ (പദര്‍ശ്ശനവസ്‌തുവാണ്. ഉടമയ്‌ക്ക് (പദര്‍ശ്ശനത്തില്‍ നിന്നും സമ്പത്തുണ്ടാക്കാം. കൂടുതല്‍ സമ്പത്താവശ്യമെങ്കില്‍ ലേലത്തിനുവയ്‌ക്കാം.
``ദീപസ്‌തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം''
ഇതാണ് ഇന്ത്യന്‍ സമൂഹിക ജീവിതത്തെ രൂപപ്പെടുത്തുന്ന ആപ്‌തവാക്യം. മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം വളരെവളരെ വലുതാണ്. ഒരു സമൂഹത്തിന്റെ ചിന്താധാരകളെ തന്നെ മാറ്റിമറിയ്‌ക്കുവാന്‍ കഴിയും. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തിലെ മാധ്യമങ്ങള്‍ക്ക് വ്യക്തമായ സ്വാര്‍ത്ഥ താത്‌പര്യങ്ങളുണ്ട്. രണ്ടുമൂന്നു വര്‍ഷമായി ചില വിവാദങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെട്ട രീതി പരിശോധിയ്‌ക്കപ്പെടണം. തീ(വവാദ (പവര്‍ത്തനങ്ങള്‍ പോലുള്ളവിഷയങ്ങളില്‍ പോലും, തങ്ങള്‍ ശ(തുപക്ഷത്തു നിറുത്തയിരിയ്‌ക്കുന്ന രാഷ്(ടിയ പാര്‍ട്ടിയെ അധിക്ഷേപിച്ച് പൂര്‍ത്തിയായാല്‍, ആ വിഷയം ഉപേക്ഷിയ്‌ക്കാമെന്ന പരിഹാസ്യവും നിന്ദ്യവുമായ നിലപാടു സ്വീകരിയ്‌ക്കുന്ന രാഷ്(ടീയ പക്ഷവാതികളാണിവര്‍. ആദ്യമായി ഞങ്ങളുടെ ചാനലിലെന്ന് വീമ്പുപറയുന്ന അധപ്പതിച്ചുപോയ അല്‌പന്മാര്‍, തങ്ങള്‍ പരിപോഷിപ്പിയ്‌ക്കുന്ന രാഷ്(ടിയ പാര്‍ട്ടിയിലെ നേതാവ് വ്യഭിചരിയ്‌ക്കുന്നത് തെളിവോടെ പിടിയ്‌ക്കപ്പെട്ടാലും, അദ്ദേഹത്തിന്റെ നിസ്സഹായയായ ഭാര്യയുടെ (പസ്‌താവനയ്‌ക്കായി ഓടും. ചാക്കാല വീട്ടിലെ കൂട്ട നിലവിളികള്‍ക്കൊപ്പംചേര്‍ന്ന് നെഞ്ചത്തടിച്ച് ഉച്ചത്തല്‍ നിലവിളിച്ച് (ശദ്ധപടിച്ചു പറ്റുവാനോ, നാല്‌ക്കവലയിലെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒച്ചയുണ്ടാക്കി സുവിശേഷം (പസംഗിച്ച് ജന(ശദ്ധയാകര്‍ഷിയ്‌ക്കുന്ന ഉപദേശിയേയും എാറ്റുപദേശിയേയും ഓര്‍മ്മപ്പിയ്‌ക്കുന്ന (പകടനം നടത്തുവാനേ മാധ്യമങ്ങള്‍ തയ്യാറാകുന്നുള്ളു. മിക്കപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങള്‍ എാറ്റുപദേശികളാണ്. ഓരോ വിഷയത്തിന്റേയും ഗൗരവം ഉള്‍ക്കൊണ്ട് അന്വേഷണാത്മകമായ മാധ്യമ(പവര്‍ത്തനം സത്യസന്ധമായി നടത്തുവാന്‍ ഇവര്‍ തയ്യാറല്ല. അഥവാ അത്തരത്തിലൊരു റിപ്പോര്‍ട് (പസിദ്ധീകരിയ്‌ക്കുകയോ സം(േപഷണം ചെയ്യുകയോ ചെയ്‌താല്‍, ആ മാധ്യമത്തിന്റെ രാഷ്(ടിയ നിലപാടുകള്‍ക്കും പക്ഷപാതിത്ത്വത്തിന് വിധേയപ്പെട്ടും, എാകപക്ഷീയവുമായ ആ(കമണത്തിനു വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്ന് കണ്ടെത്താനാകും. പലപ്പോഴും, ഇത്തരം കക്ഷികളുടെ നോട്ടീസു പോലെയോ, കവല-രാഷ്(ടീയ വിശദീകരണയോഗവേദിപോലെയോ മാധ്യമങ്ങള്‍ മാറുന്നത് പരിഹാസ്യവും നിന്ദ്യവുമാണ്. സമൂഹത്തിലെ എല്ലാ മാലിന്ന്യങ്ങളും ജീര്‍ണ്ണതകളും അടിഞ്ഞുകൂടുന്ന വേയ്‌സ്റ്റ് ബേസിന്‍ ആകരുത് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ ഹൃദയനൈര്‍മ്മല്യം കാത്തു സൂക്ഷിയ്‌ക്കേണ്ട, (ശീകോവിലിനു തുല്യമായ പാവനത്തം കുടിയിരിയ്‌ക്കേണ്ട പരിശുദ്ധ സഥാപനമായിരിയ്‌ക്കണം.
എഴുത്തുകാരന്‍ സമൂഹത്തിനോടു കടപ്പെട്ടിരിയ്‌ക്കണം. സമൂഹത്തിന്റെ സ്‌പന്ദനങ്ങള്‍ കണ്ടറിയണം. ജാ(ഗതയുണ്ടായിരിയ്‌ക്കണം. ആപത്തുകളെ മുന്‍കൂട്ടി കാണാന്‍ കഴിയണം. ജനങ്ങളെ ഉണര്‍ത്തി ജാഗരൂകരാക്കണം. സാമൂഹിക പുനര്‍നിര്‍മ്മാണത്തിന്റെ നവ പരിഷ്‌ക്കര്‍ത്താക്കളാകണം.
എഴിത്തുകാര്‍ക്ക് മാ(തമല്ല ഇതര കലാകാരന്മാര്‍ക്കും സമൂഹത്തോട് ഉത്തരവാദിത്തമുണ്ടായിരിയ്‌ക്കണം.
മാധ്യമങ്ങള്‍ രാഷ്(ടിയ പാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും നല്‌കുന്ന (പാധാന്യം എഴുത്തുകാര്‍ക്കും, കലാകാരന്മാര്‍ക്കും, ധനതത്വ-ചരി(ത പണ്ഡിതന്മാര്‍ക്കും അവരുടെ സൃഷ്ടികള്‍ക്കും നല്‌കണം.
ഇന്ത്യയിലും, ലോകത്തെമ്പാടും നടന്നിട്ടുള്ള മനുഷ്യ കുരുതികള്‍ക്കും നിഷ്‌ഠൂരതകള്‍ക്കും എതിരെ ശബ്ദമുയര്‍ത്താത്ത, തൂലിക ചലിപ്പിയ്‌ക്കാത്ത എഴുത്തുകാരും കലാകാരന്മാരുമുണ്ടാകില്ല. വിസ്‌ഫോടനങ്ങളും ദുരന്തളുമുണ്ടാക്കുന്നതിന് എ(തയോ മുമ്പുതന്നെ കാര്‍മേഘം ഉരുണ്ടു കൂടുന്നതുപോലെ മനുഷ്യന്റെ മനസ്സിലും സമൂഹത്തിലും വിദ്വേഷത്തിന്റെ കാളിമ പടരുന്നത് കാണാന്‍ കഴിയും. അതിന്റെ വഴികള്‍, ലക്ഷ്യങ്ങള്‍, (പത്യാഘതങ്ങള്‍, പരിണതഫലങ്ങള്‍ എന്നിവ വലിയ ചിന്തകളൊന്നുമില്ലാതെതന്നെ നമുക്കു തിരിച്ചറിയാന്‍ കഴിയും.
എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഇതിനെതിരെ തന്റെ തൂലിക ചലിപ്പിയ്‌ക്കാത്തത്.
ഹൈന്തവ വിശ്വാസ(പകാരം എഴുത്തുകാര്‍ ഉപാസിയ്‌ക്കുന്നത് സരസ്വതീദേവിയേയാണ്. സരസ്വതീദേവിയുടെ ഇരിപ്പിടം താമരയാണ്. താമര വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്നു. താമര ഇതളുകള്‍ അതിമൃദുലമാണ്. സരസ്വതീദേവിയുടെ ഭാരം കൊണ്ട് താമരയുടെ ഇതളുകള്‍ കൊഴിയാത്തതും, വെള്ളത്തില്‍ താഴ്‌ന്നു പോകാത്തതും സരസ്വതീദേവിയുടെ ഹൃദയനൈര്‍മ്മല്യവും, അഹങ്കാരമെന്ന ഭാരവും, തന്റെ സ്ഥാനത്തേക്കുറിച്ചുള്ള ദുര്‍ച്ചിന്തകളും ഇല്ലാത്തതിനാലാണ്. ഇത് എന്റെ പുതിയ കണ്ടെത്തലില്ല. തലമുറകളായി പറഞ്ഞുവന്ന ദര്‍ശ്ശനമാണ്. എല്ലാവര്‍ക്കുമറിയാവുന്നതുമാണ്. എന്നാല്‍ ഇന്നത്തെ എഴുത്തുകുര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും പരസ്‌പര വിദ്വേഷവും അസൂയയുമാണ്. സ്ഥാനമാനങ്ങള്‍ക്കായി എ(ത തരംതാഴാനും സന്തോഷമുള്ളവരാണ്. കിട്ടുന്ന സ്ഥാനമാനങ്ങള്‍ അനര്‍ഹമാണെന്ന് തങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കുമറിയാമെന്ന തിരിച്ചറിവ് ഇതുവരെ അല്‌പം പോലും ഇവരെ നാണിപ്പിയ്‌ക്കുന്നില്ല.
കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ എാറ്റെടുത്ത് സാംസ്‌കാരിക-രചനാരംഗങ്ങളില്‍ ഉന്നതമായ സ്ഥാനം സ്വയം ആര്‍ജ്ജിച്ചെടുക്കണം. യാ(ത സ്വയം കാല്‍നടയായിട്ടായിരിയ്‌ക്കണം. ആരുടേയും തോളത്തുകയറി യാ(ത ചെയ്‌ത്, സ്ഥാനമാനങ്ങള്‍ അനര്‍ഹമായി നേടിയെടുക്കരുത്. ഇത്തരം നേട്ടങ്ങള്‍ നാളെ ചരി(തത്തിലെ എാറ്റവും ദുര്‍ഗ്ഗന്ധപൂരിതമായ അഴുകിയ മാംസത്തുണ്ടിന്റെ സഥാനമായിരിയ്‌ക്കും അലങ്കരിയ്‌ക്കുക.
ഇന്ത്യ അനേകം വെല്ലുവിളികള്‍ക്കുള്ളിലെ എരിയുന്ന നെരിപ്പേടാണ്. കാരണങ്ങളും പരിഹാരങ്ങളും നമുക്കറിയാം.
പക്ഷെ, നാം നയിയ്‌ക്കപ്പെടുന്നത് ദേശീയവും വൈദേശീയവുമായ എാതാനം ഛി(ദശക്തികളാലോ, സ്വാര്‍ത്ഥമോഹികളാലോ ആണെന്ന തിരിച്ചറിവുണ്ടായിട്ടും, വലിയ മനുഷ്യ സമ്പത്തുള്ള നാം ആലസ്യത്തിലാണ്. മാധ്യമങ്ങള്‍,
സാമ്പത്തിക വദഗ്‌ദ്ധര്‍, ചരി(തകാരന്മാര്‍, രാഷ്(ടിയ നിരീക്ഷകര്‍, രാഷ്(ടിയ പാര്‍ട്ടികള്‍, സാംസംകാരിക നായകന്മാര്‍, എഴുത്തുകാര്‍ തുടങ്ങി ഓരോ സമൂഹത്തിനും വ്യക്തിയ്‌ക്കും ഇന്ത്യയുടെ പുനര്‍നിര്‍മ്മാണ (പ(കിയയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിയ്‌ക്കാനുണ്ട്. ശ(തുവിനെ തിരിച്ചറിയണം. കണ്ടെത്തണം.
മനുഷ്യത്വം, ദേശീയത, സംസ്‌കാരം എന്നിവയിലൂന്നിയ പുതിയ (പവര്‍ത്തനമേഖലയില്‍ എല്ലാവരും വ്യാപൃതരാകുന്ന ഒരു നല്ലകാലം ഞാന്‍ സ്വപ്‌നം കാണുന്നു.
അശാന്തമായ രാഷ്(ടത്തില്‍ ശാന്തമായ ഒരിടവും ഉണ്ടാകില്ലെന്ന തിരിച്ചറിവ് നമ്മെ നയിയ്‌ക്കട്ടെ. നമ്മുടെ മക്കളുടെ ചിതറിയ ശരീരവും വെന്തമാംസവും ദുരിതവും അനാഥത്വവും നമുക്ക് സ്വപ്‌നം കാണാതിരിയ്‌ക്കാം.
കഥകളി വേദിയില്‍ വേഷക്കാരനേയും വേഷം കെട്ടിച്ചവനേയും തിരിച്ചറിയുന്ന കാലം വന്നുചേരട്ടെ.
്
അശാന്തമായ രാഷ്(ടം
കഥകളി വേദിയില്‍ ആട്ടക്കാരന്റെ വ്യക്തിത്ത്വവും ജീവിതവും വിശകലനം ചെയ്യാറില്ല. വേഷത്തിന്റെ വര്‍ണ്ണശബളിമയിലും ചുട്ടിയിലും നടനെന്ന വ്യക്തി എാതാണ്ട് പൂര്‍ണ്ണമായും മറയ്‌ക്കപ്പെടും. ആട്ടം തീര്‍ന്നാല്‍ നടന വൈഭവത്തിലോ ആട്ടക്കഥയുടെ ആസ്വാദ്യതയിലോ, വിശകലനങ്ങളും അഭി(പായങ്ങളും പരമാവധി ചെന്നവസ്സാനിയ്‌ക്കും. നടന്റെ ജീവിതവും വ്യക്തിത്ത്വവും ഇവിടെ വിശകലന വിഷയമാക്കാറില്ല.
ഇന്ന് നിര്‍മ്മാണമാരംഭിച്ച് അഞ്ചോ പത്തോ വഷങ്ങള്‍ക്ക് ശേഷം ഫലമുണ്ടാക്കുന്ന പദ്ധതിയാണോ, അതോ, പദ്ധതിയ്‌ക്ക് ചിലവാകുന്ന തുക വീതിച്ച് ആ(പദേശത്തുള്ളവര്‍ക്ക് വിതരണം ചെയ്‌താലാണോ ആവിഷ്‌ക്കാരകന് ഉടനേ (പതിഫലം കിട്ടുക. ജനം ക്ഷി(പ(പസാദികളും സ്വാര്‍ത്ഥരും നന്ദിയില്ലാത്തവരും മുന്‍കാലങ്ങളെ മറക്കുവരുമാണെന്ന മനശാസ്(ത വിശകലനത്തില്‍ രണ്ടാമത്തേതിനായിരിയ്‌ക്കും (പാമുഖ്യം ലഭിയ്‌ക്കുക.
ഒരു സമൂഹത്തിന് അത് ചെറുതോ വലുതോ, മത-ജാതി-വര്‍ഗ്ഗങ്ങളോ എാതുമാകട്ടെ, ഒരു പദ്ധതി അതിന്റെ (പയോഗത്തില്‍ സമൂഹത്തിനൊന്നാകെ ഗുണഭലമുണ്ടാക്കുന്നതാണെങ്കില്‍പ്പോലും നേരത്തേ സൂചിപ്പിച്ച ചെറു സമൂഹത്തിന്റെ സ്വാര്‍ത്ഥതാത്‌പ്പര്യങ്ങള്‍ക്കെതിരാണെങ്കില്‍, ഇന്ന്, ആവിഷ്‌ക്കാരകന്‍ പിന്മാറാതെ മുന്നോട്ട`് പോകില്ല.
ദൈവം ഒരു കേന്(ദ ബിന്ദുവാണ്. ശക്തി ഈ അണ്ഡകടാഹത്തിന്റെയാകെ നിയ(ന്തണമാണ്. ജ്ഞാനം ജീവജാലങ്ങളാകെ കണ്ടെത്തിയതും കണ്ടെത്താത്തതുമായ അറിവും അണ്ഡകടാഹത്തിന്റെ ചലനങ്ങളും ഉള്‍പ്പെടെ സമ്പൂര്‍ണ്ണം. മതം, ദൈവാനു(ഗഹം ലഭിയ്‌ക്കാനുള്ള തത്ത്വാധിഷ്‌ഠിതമായ ജീവിതചര്യയുടെ തത്വസംഹിതയാണ്. വേദ(ഗന്ഥങ്ങള്‍, ദൈവസാന്നിദ്ധ്യത്തിലേയ്‌ക്കുള്ള ധര്‍മ്മപാതനിര്‍വ്വചിയ്‌ക്കുന്നു. (പവാചകര്‍, സമൂഹത്തെ ധര്‍മ്മപാതയിലൂടെ ഈശ്വരനിലേയ്‌ക്ക് നയിച്ച ത്യാഗികളായ നായകന്മാരാണ്. ധര്‍മ്മം, സ്‌നേഹത്തിലധിഷ്‌ഠിതമായ സഹകരണവും സഹായവും സഹവര്‍ത്തിത്ത്വവും സംസ്‌കാരവും ത്യാഗവും തകിരസ്‌കാരവും ഭക്തിയും ബഹുമാനവും നിറഞ്ഞ ആദര്‍ശ്ശപൂര്‍ണ്ണമായ സഞ്ചാരമാണ്. അനുഷ്‌ഠാനങ്ങളും ആചാരങ്ങളും, ഈശ്വരപൂജയോ വേദമ(േന്താച്ചാരണമോ (പാര്‍ത്ഥനയോ മാ(തമല്ല, ആദര്‍ശ്ശപൂര്‍ണ്ണമായ ജീവിതസഞ്ചാരമാര്‍ഗ്ഗദര്‍ശ്ശകവുംകൂടിയാണ്. വേദങ്ങളും ഇതിഹാസങ്ങളും പുണ്യമായികരുതുന്ന മത(ഗന്ഥങ്ങളും ഈശ്വരമാര്‍ഗ്ഗത്തിന്റെ നിയമസംഹിതകളും വ്യാഖ്യാനങ്ങളുമാണ്.
രാഷ്(ടീയം, ജാതി, അധികാരം, സമ്പത്ത് എന്നിവയുമായി ബന്ധപ്പെടുത്തി ഈശ്വരന്‍, മതം, വേദം എന്നിവയുടെ അന്ത:സത്തയെ ചുരുക്കി സ്ഥാപിച്ചാല്‍ മനുഷ്യന്റെ സഞ്ചാരപഥങ്ങളില്‍ വ്യതിചലനങ്ങളും, ചിന്തകളില്‍ സ്‌ഫോടനങ്ങളും സൃഷ്ടിയ്‌ക്കാം.
രാജ്യം ചെറുതും വലുതുമായ സമൂഹങ്ങളുടെ സങ്കലനമായ ബൃഹത് സമൂഹമാണ്. മതങ്ങള്‍, മതങ്ങള്‍ക്കുള്ളിലെ അവാന്തരവിഭാഗങ്ങള്‍, ജാതികള്‍, (പാദേശികത, കക്ഷിരാഷ്(ടിയം എന്നിങ്ങനെ അനേകം സമൂഹങ്ങള്‍. ഇവിടെ രാഷ്(ടീയം എന്നതുകൊണ്ട് ഉദ്ദേശിയ്‌ക്കുത് മത-ജാതി-(പാദേശികവാതങ്ങളില്‍ നിന്നും മോചിതമായ, ദേശീയ കാഴ്‌ചപ്പാടോടെ ജനാധിപത്യം, സോഷ്യലിസം എന്നിവകളിലേതെങ്കിലുമൊന്നെങ്കിലും അടിസ്ഥാനതത്വമായി അംഗീകരിച്ച, എല്ലാവിഭാഗം ജനങ്ങളേയും (പതിനിധീകരിയ്‌ക്കുന്ന രാഷ്(ടീയപാര്‍ടി എന്നാണ്. ഈ കാഴ്‌ചപ്പാടോടെയുള്ള രാഷ്(ടീയ പാര്‍ട്ടികളുടെ (പവര്‍ത്തനം ആദര്‍ശ്ശത്തിലധിഷ്‌ഠിതമായ, നിലപാടുകളും ആശയങ്ങളും തമ്മിലുള്ള പോരാട്ടമാണ്. ഇവിടെ ദേശിയ കാഴ്‌ചപ്പാടുകളുള്ള രാഷ്(ടിയപാര്‍ട്ടികള്‍ തത്ത്വാധിഷ്‌ഠിതമായ നിലപാടുകളില്‍ നിന്നും വ്യതിചലിയ്‌ക്കാതിരിയ്‌ക്കുകയോ, പുന:സ്ഥാപിയ്‌ക്കുകയോ ചെയ്‌താല്‍, ഇന്ത്യ ഇന്ന് നേരിടുന്ന മൂല്യച്യുതികള്‍ക്ക് പരിഹാരമാകും. ഇത് ലാഘവത്തോടെ നിര്‍വ്വഹിയ്‌ക്കാവുന്നതല്ല എന്ന ഉത്തമബോദ്ധ്യത്തോടെ തന്നെയാണ് ഈ (പസ്ഥാവന നടത്തുന്നത്. രാഷ്(ടീയ നവോഥാനം ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്ന അനിവാര്യതയാണ്.
ഇവിടെ മേല്‍പ്പറഞ്ഞ ചെറുസമൂഹങ്ങള്‍ക്കുള്ള താത്‌പ്പര്യങ്ങള്‍ക്ക് (പസക്തിയില്ല. എന്നാല്‍ രാഷ്(ടിയ കക്ഷികളില്‍ വന്ന തത്തവാധിഷ്‌ഠിത നിലപാടുകളില്‍ നിന്നുള്ള വ്യതിചലനം ഇത്തരം ചെറുസമൂഹങ്ങള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കി. തെരഞ്ഞെടുപ്പുകള്‍ ഇവര്‍ക്ക് വിലപേശാനുള്ള വേദിയായി. പലപ്പോഴും ഇവര്‍ക്ക് വളരാനുള്ള (േപാത്സാഹനവും ലഭിച്ചു.
എാതൊരു ചെറുസമൂഹമാണോ ഭരണം, സമ്പത്ത്, അധികാരം എന്നിവ ലക്ഷ്യമായി സ്വീകരിയ്‌ക്കുന്നത്, ആ സമൂഹം തീര്‍ച്ചയായും ചുരുങ്ങിയത് മറ്റേതെങ്കിലുമൊരു സമൂഹത്തിനെങ്കിലും എതിരായിരിയ്‌ക്കും. ആദര്‍ശപരമോ, ആശയപരമോ ആയ ഉറച്ച നിലപാടുകള്‍ മൂലം ഇതര സമൂഹങ്ങളെ സ്വസമൂഹത്തിനോട് ലയിപ്പിയ്‌ക്കുവാനോ, ആശയങ്ങളെ അംഗീകരിപ്പിച്ചെടുക്കുവാനോ കഴിയില്ല. ഇവിടെ ഇതര സമൂഹങ്ങളെ, അധികാരം, സമ്പത്ത്, കായബലം, ആയുധം എന്നിവകൊണ്ട് കീഴ്‌പ്പെടുത്തുവാനുള്ള (ശമം ആരംഭിയ്‌ക്കും. ശക്തി കുറഞ്ഞവന്‍ ബുദ്ധിയെ ആയുധമാക്കും. ഇങ്ങനെ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ഗ്ഗീയതയിലേയ്‌ക്കും, ജാതികള്‍ തമ്മിലുള്ള സംഘര്‍ഷം (ബാഹ്മണ്യം മുതല്‍ ചണ്ഡാലന്മാര്‍വരെയുള്ളവരുടെ വേര്‍തിരിവിനും ജാതിസ്‌പര്‍ദ്ദയിലേയ്‌ക്കും, വംശീയവും സാമുദായികവുമായ ശ(തുതകളിലേയ്‌ക്കും നയിയ്‌ക്കപ്പെടും.
ഇന്ത്യന്‍ സമൂഹത്തില്‍ ജാതി വ്യവസ്ഥയുടെ ഉത്ഭവം ഒരു ചെറുസമൂഹത്തിന്റെ അധികാരത്തിനും, സമ്പത്തിനും, സുഖഭോഗത്തിനും വേണ്ടി ഇതര സമൂഹങ്ങളെ സേവകരാക്കുകയും, അടിമകളാക്കുകയും, മണ്ണിന്റെ ശരിയായ ഉടമകളെ ചണ്ഡാലന്മാരാക്കുകയും ചെയ്‌തു.
മതം, ജാതി, അധികാരം, സമ്പത്ത് എന്നിവ അടിസ്ഥാനമാക്കി മനുഷ്യനെ പുരാതനകാലത്തും ആധുനികകാലത്തും വിലയിരുത്തപ്പെടുന്ന അളവുകോലുകളെ കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയപ്പെടുത്തുന്നില്ല എന്നത് നവലോകം നേരിടുന്ന എാറ്റവും വലിയ വെല്ലുവിളിയും, പരാജയ കാരണവുമാണ്.
ഭൂരിപക്ഷ സമുദായം, ന്യൂനപക്ഷ സമുദായം, പിന്നോക്ക സമുദായം, പട്ടികജാതി, പട്ടികവര്‍ഗ്ഗം, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവയെ പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്. ഇന്ത്യയുടെ ഓരോ (പദേശത്തിനും വ്യത്യസ്‌ത സവിശേഷ സാഹചര്യമാണുള്ളത്. ഒരു പദ്ധതി ഇന്ത്യയ്‌ക്കാകെ എന്ന തത്ത്വത്തില്‍ നിന്നും മാറി, ഒരു (പദേശത്തിന് അതിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് പദ്ധതികള്‍ ആസൂ(തണം ചെയ്യണം. ഒരു (പദേശത്തിന് ഒരു പദ്ധതി എന്ന ആശയമാണ് ഇനിയും ഓരോ സമൂഹത്തിന്റേയും ഉയര്‍ച്ചയ്‌ക്ക് സഹായകരമാകുക.
രാഷ്(ട പുരോഗതി, രാഷ്(ടീയ (പവര്‍ത്തനം ചെറുസമൂഹങ്ങള്‍ക്ക് താത്‌ക്കാലികമായ ആനുകൂല്യങ്ങളെത്തിയ്‌ക്കുക എന്ന (പവര്‍ത്തന പരിപാടിയില്‍ നിന്നും രാഷ്(ടവും രാഷ്(ടീയ പാര്‍ട്ടികളും മാറണം. ആട്, കോഴി, കൃഷിയായുധങ്ങള്‍, വിത്തുകള്‍, വളങ്ങള്‍, വായ്‌പ്പകള്‍ എന്നിവ വിതരണം ചെയ്‌തതിലൂടെ സമൂഹത്തിനെ(തമാ(തം പുരോഗതിയുണ്ടാക്കുവാന്‍ കഴിഞ്ഞുവെന്ന് സത്യസന്തമായ അന്വേഷണം രഹസ്യ എാജന്‍സികള്‍ വഴി നടത്തി ശേഖരിയ്‌ക്കുന്നത് നന്നായിരിയ്‌ക്കും.
താത്‌ക്കാലിക സമാശ്വാസ പദ്ധതികള്‍ (കമാതീതമായി വളരാനും ദീര്‍ഘകാല പദ്ധതികള്‍ക്ക് തടസ്സമാക്കുന്നതിനും ദേശീയ കാഴ്‌ച്ചപ്പാടില്ലാത്ത ചെറുസമൂഹങ്ങള്‍ ശക്തി(പാപിയ്‌ക്കുന്നതിനും ഇലക്ഷനുകള്‍ വഹിയ്‌ക്കുന്ന പങ്ക് ചെറുതല്ല. ശരാശരി രണ്ടു വര്‍ഷത്തിലൊരിയ്‌ക്കല്‍ ഇന്ത്യ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിയ്‌ക്കുന്നു. (പാദേശിക ഭരണ സമിതിയിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പില്‍ (പാദേശിയ ഭരണത്തേയോ, സംസ്ഥാന തെരഞ്ഞെടുപ്പില്‍ നിയമസഭാ (പവര്‍ത്തനമോ സാസ്ഥാന ഭരണമോ, ലോകസഭാ തെരഞ്ഞെടുപ്പില്‍ ലോകസഭാ (പവര്‍ത്തനമോ രാഷ്(ട ഭരണമോ മുഖ്യ തെരഞ്ഞേടുപ്പ് വിഷയങ്ങളാകുന്നില്ല. അനവസരത്തില്‍ കണ്ണുകള്‍ തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്ന ദോഷൈക ദൃക്കുകളായ ദൃശ്യമാധ്യമങ്ങള്‍ വ്യാപകമായ ഈ കാലഘട്ടത്തില്‍ പലപ്പോഴും അനാവശ്യമായതും കൃ(തിമമായി സൃഷ്ടിയ്‌ക്കപ്പെട്ടതുമായ വിവാദങ്ങളും, അനര്‍ഹര്‍ക്കു നല്‌കപ്പെടുന്ന (േശഷ്ട പരിവേഷവുമെല്ലാം തെരഞ്ഞെടുപ്പിനെ സ്വാധീനിയ്‌ക്കിന്നുണ്ട്.
മതങ്ങളുടെ സൗഹൃദാധിഷ്‌ഠിത സഹവര്‍ത്തിത്തം ഉണ്ട് എന്ന (പചരണം, ആധുനിക ലോകം നേരിടുന്ന എാറ്റവും വലിയ ഭീഷണിയ്‌ക്കുമേല്‍, കോടമഞ്ഞ് പുതപ്പിയ്‌ക്കലാണ്. മതാതിഷ്‌ഠിതമായ ഒരു രാഷ്(ടിയ പാര്‍ടിയോ, സമൂഹമോ മതേതരത്ത്വത്തെ (പതിനിധാനം ചെയ്യുന്നില്ല. തന്റെ വിദ്വേഷം (പകടിപ്പിയ്‌ക്കുന്ന രീതിയുടെ സാ(ന്ദതയില്‍ എാറ്റക്കുറച്ചിലുകളുണ്ടാകാം. അധികാരം, സമ്പത്ത്, ആനുകൂല്യങ്ങള്‍, (പത്യേക പരിഗണനകള്‍ എന്നിവ ഇവരുടെ ലക്ഷ്യമായിരിയ്‌ക്കും. ഇവയിലേയ്‌ക്കുള്ള സഞ്ചാരപഥം എന്തെന്നതാണ് മിതവാദത്തേയും തീ(വവാദത്തേയും വിവക്ഷിയ്‌ക്കുന്നത്. തീ(വവാദത്തിന്റെ അജണ്ടയില്‍ രാജ്യത്തിന്റെ അതൃത്തി, (പത്യേകരാജ്യം, മറ്റ് മതങ്ങളെ ഉന്മൂലനം ചെയ്യല്‍ അല്ലെങ്കില്‍ പുറത്താക്കല്‍, ശിഥിലീകരണം എന്നിവയും കൂടി ഉള്‍പ്പെടും. തീ(വവാദികള്‍ ഭീകര(പവര്‍ത്തനവും, മിതവാദികള്‍ ജനകീയ സമാധാന(പക്ഷോഭവും (പവര്‍ത്തന മാര്‍ഗ്ഗമാക്കുന്നു.
ലക്ഷ്യ (പാപ്‌തിയ്‌ക്ക് അനിവാര്യ ഘടകം അനുയായികളാണ്. ആശയ (പചരണത്തിലൂടെയല്ലാതെ അനുയായികളെ സൃഷ്ടിയ്‌ക്കുവാനുകില്ല. ഈ ആശയ (പചരണത്തില്‍ മതം, വേദം, ഈശ്വരന്‍ എന്നിവയെ പുനര്‍ നിര്‍വ്വചിയ്‌ക്കപ്പെട്ട്, തന്റെ മതം, ഈശ്വരന്‍, വേദം എന്നിവയെ (േശഷ്‌ഠീകരിച്ചും പരിമിതപ്പെടുത്തിയും തങ്ങള്‍ മാ(തം ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ (പതിനിധികളാക്കുകയും, മറ്റ് മതങ്ങളെ നീചഗണത്തിലോ ശ(തു പക്ഷത്തോ ഉള്‍പ്പെടുത്തുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മിതവാദം (പചരിപ്പിയ്‌ക്കപ്പെടുന്നുവെന്നവകാശപ്പെടുന്ന സമൂഹത്തിനും മതവിദ്വേഷം (പചരിപ്പിയ്‌ക്കാതിരിയ്‌ക്കാനാകില്ല. ഈ ആശയ(പചരണത്തിന് വിധേയമാക്കപ്പെടുന്ന സമൂഹത്തില്‍ ഭൂരിപക്ഷത്തിന്റെ ഒരു ചെറിയ വിഭാഗമെങ്കിലും മനസ്സില്‍ തീ(വമായ മതവിദ്വേഷം മുളയെടുക്കില്ലേയെന്ന് സംശയിയ്‌ക്കേണ്ടതില്ല.
തീ(വവാദ സംഘങ്ങള്‍ക്ക്, അനുയായികളുടെ എണ്ണത്തിലെ വര്‍ദ്ധനവിലല്ല, മറിച്ച് തീ(വവാദ (പവര്‍ത്തനങ്ങള്‍ എാറ്റെടുക്കാനുള്ള അചഞ്ചലമായ (കൂരമനസ്സാണ് സമ്പത്ത്.
ഈ നിലയില്‍ പരിശോധിച്ചാല്‍ മിതവാദ (പവര്‍ത്തനം തീ(വവാദ (പവര്‍ത്തനത്തിലേയ്‌ക്കുള്ള (പാഥമികഘട്ടമായി കാണാവുന്നതാണ്.
മതത്തെ രാഷ്(ടീയത്തില്‍ നിന്നും, രാഷ്(ട മീംമാംസയില്‍ നിന്നും മോചിപ്പിച്ച്, മനുഷ്യ സമൂഹത്തിന്റെ ധര്‍മ്മ മാര്‍ഗ്ഗമാക്കി, (പവാചകരുടെ വിശുദ്ധിയിലേയ്‌ക്ക് പുരോഹിതന്മാരേയും, മത (പവര്‍ത്തകരേയും പരിവര്‍ത്തനം നടത്തിയ്‌ക്കുകയെന്ന ക്ലേശകരമായ ദൗത്ത്യം ഈ കാലഘട്ടം എാറ്റെടുക്കണം.
ഭൂരിപക്ഷ വര്‍ഗ്ഗീയത, ന്യൂനപക്ഷത്തെ ബലമായി ബന്ധിച്ച് നെറ്റിയില്‍ ആണിയടിച്ചു കയറ്റുന്ന ഭീഷണമായ (പവര്‍ത്തനവും (പതി(പവര്‍ത്തനവുമാണ്. ന്യൂനപക്ഷവര്‍ഗ്ഗീയത, തന്റെ ദുര്‍ബ്ബലതയുടെ തിരിച്ചറിയലില്‍, ബുദ്ധിയെ ആ(ശയിച്ച് മാരകേശഷിയുള്ള ഭീഭത്സമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്‌ക്കും. സംഘര്‍ഷങ്ങള്‍ അനന്തവും ഭീകരവുമായി തുടര്‍ന്നുകൊണ്ടേയിരിയ്‌ക്കും. സമൂഹം ഭയത്താല്‍ വി(ഭമപ്പെട്ട് അശാന്തമായി ദുരന്തങ്ങള്‍ക്കായി കാതോര്‍ത്ത് ചിത്ത(ഭമത്താലുഴറിയുറങ്ങാതലയും.
തീ(വവാദം ഇന്ത്യയില്‍ അതിന്റെ കരുത്തും വി(ഭമകരമായ സാന്നിദ്ധ്യവും പലവട്ടം തെളിയിച്ചിട്ടുണ്ട്. അന്വേഷണങ്ങള്‍ ചാവേറിലോ പോരാളിയിലോ ചെന്നവസ്സാനിയ്‌ക്കും. പരമാവധിയവന്റെ ഒളിത്താവളത്തലോ, ഒളിസങ്കേതമൊരുക്കിയവനിലോ തുടങ്ങി തീ(വവാദ (പവര്‍ത്തനത്തിന്റെ എാറ്റവും നിസ്സാരമായ തലങ്ങള്‍ വരെ മാ(തമേ അന്വേഷണം ചെന്നെത്താറുള്ളു. പരമാവധി നമുക്ക് ലഭിയ്‌്‌ക്കാനിടയില്ലാത്തതും ശ(തുരാജ്യത്തില്‍ താവളമുറപ്പിച്ചിട്ടുള്ളതുമായ ഭീകരസംഘടനയുടെ എാതെങ്കിലുമൊരു നേതാവില്‍ ചെന്നവസ്സാനിയ്‌ക്കും.
ഇന്ത്യയിലെ (പാദേശിയ ഭാഷ മാ(തമറിയാവുന്ന, പലപ്പോഴും എഴുതാന്‍ പോലുമറിയാത്ത ഭീകര(പവര്‍ത്തകര്‍ പിടിയ്‌ക്കപ്പെടുമ്പോഴും, ഇന്ത്യയ്‌ക്കന്ന്യമായ ഭാഷ സംസാരിയ്‌ക്കുന്നരാജ്യം ആസ്ഥാനമാക്കി (പവര്‍ത്തിയ്‌ക്കുന്ന, ഭീകരസംഘടനയുടെ നേതാക്കന്മാരുമായി ആശയവിനിമയം നടത്തുവാനായിട്ടെങ്കിലും തീര്‍ച്ചയായും ഇടനിലക്കാരുണ്ടാകുമെന്നതിരിച്ചറിവില്‍ അന്വേഷണം മാന്നോട്ടെ(ത പോയിട്ടുണ്ടെന്ന അന്വേഷണം നന്നായിരിയ്‌ക്ക്‌ും. കൂടാതെ വ്യവസ്ഥാപിതമായ രീതിയില്‍ ഒരു രാജ്യത്തിലെ (പവര്‍ത്തനങ്ങള്‍ (േകാഡീകരിയ്‌ക്കിന്നതിനും നയിയ്‌ക്കുന്നതിനും സുശക്തമായ സംഘടനാചട്ടക്കൂടുകളും ഉണ്ടായിരിയ്‌ക്കും. ബുദ്ധികേ(ന്ദങ്ങളും, സംഘാടകരും കേവലമായ (പവര്‍ത്തകരല്ല. ലീഡര്‍മാരാണ്. (പവര്‍ത്തകര്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന ഉപകരണങ്ങളാണ്. ഉപകരണങ്ങളെ കണ്ടെത്തിയതോടുകൂടി ആന്വേഷണങ്ങള്‍ അവസ്സാനിപ്പിച്ചാല്‍ ഭീകര (പവര്‍ത്തനത്തിന്റെ തായ്‌വേര് അറുക്കാന്‍ കഴിയില്ല. അന്വേഷണങ്ങള്‍ ബുദ്ധി കേ(ന്ദങ്ങള്‍ക്കും സംഘാടകര്‍ക്കും നേരെ ലക്ഷ്യം വയ്‌ക്കണം.
ഇന്ത്യാക്കാര്‍ക്കില്ലാത്തത് ഇന്ത്യയെന്നവികാരമാണ്. കലുഷിതമായ രാഷ്(ടിയ സാമുഹ്യ ചുറ്റുപാടില്‍ അതിനെതിരെ നിലയുറപ്പിച്ച്, ഭോഗസുഖങ്ങള്‍ വര്‍ജ്ജിച്ച്, ത്യാഗം ജെചയ്യുവാന്‍ ആരും തയ്യാറല്ല. ത്യാഗം, ത്യജിയ്‌ക്കല്‍, ലളിതജീവിതം എന്നിവ നിയോലിബറല്‍ കാലഘട്ടത്തിലെ മൂഢചിന്തകളാണ്. ഇന്ത്യാക്കാരന്റെ അന്തസ്സത്ത, പാരമ്പര്യമായി കിട്ടിയ അടിമത്തവും വധേയത്ത്വവുമാണ്. ചൂതുകളിവേദിയിലെ പാഞ്ചാലിയാണ് ഇന്ത്യ. (ശീകൃഷ്‌ണന്‍ ഇനിയും അവതാരമെടുത്തട്ടുമില്ല.
യേശു, (ശീബുദ്ധന്‍, നബി, മഹാത്മഗാന്ധി, ചെ.ഗുവേര തുടങ്ങിയ മനുഷ്യ സേ്‌നഹികളുടെ ജീവിതം ഈ കാലഘട്ടത്തില്‍ മാതൃകയാകുന്നില്ല. ഈ ജീവിതങ്ങള്‍ ഈ കാലഘട്ടത്തിലെ എാറ്റവുംവലിയ തമാശയും, അധികാരവും സമ്പത്തുമാര്‍ജ്ജിയ്‌ക്കുവാനുള്ള ലേലവസ്‌തുവുമാണ്. ചെ.ഗുവേരയുടെ ജീവിതം, ചെ.ഗുവേര (പതിനിധാനം ചെയ്‌ത ആശയസംഹിതയുടെ ബദ്ധ ശ(തുക്കള്‍ പോലും വിജ്ഞാനത്തിന്റെ നൂറ്റാണ്ടായ ഇരുപതാം നൂറ്റണ്ടില്‍ ഹൈജാക്കുചെയ്‌തു കൊണ്ടുപോയി (പതിപുരുഷനാക്കുന്നൂവെന്നത് വെറും തമാശയായി തള്ളിക്കളയേണ്ടതല്ല. മഹാത്മാക്കളുടെ ജീവിതം ഗാലറികളിലെ (പദര്‍ശ്ശനവസ്‌തുവാണ്. ഉടമയ്‌ക്ക് (പദര്‍ശ്ശനത്തില്‍ നിന്നും സമ്പത്തുണ്ടാക്കാം. കൂടുതല്‍ സമ്പത്താവശ്യമെങ്കില്‍ ലേലത്തിനുവയ്‌ക്കാം.
``ദീപസ്‌തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം''
ഇതാണ് ഇന്ത്യന്‍ സമൂഹിക ജീവിതത്തെ രൂപപ്പെടുത്തുന്ന ആപ്‌തവാക്യം. മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം വളരെവളരെ വലുതാണ്. ഒരു സമൂഹത്തിന്റെ ചിന്താധാരകളെ തന്നെ മാറ്റിമറിയ്‌ക്കുവാന്‍ കഴിയും. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തിലെ മാധ്യമങ്ങള്‍ക്ക് വ്യക്തമായ സ്വാര്‍ത്ഥ താത്‌പര്യങ്ങളുണ്ട്. രണ്ടുമൂന്നു വര്‍ഷമായി ചില വിവാദങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെട്ട രീതി പരിശോധിയ്‌ക്കപ്പെടണം. തീ(വവാദ (പവര്‍ത്തനങ്ങള്‍ പോലുള്ളവിഷയങ്ങളില്‍ പോലും, തങ്ങള്‍ ശ(തുപക്ഷത്തു നിറുത്തയിരിയ്‌ക്കുന്ന രാഷ്(ടിയ പാര്‍ട്ടിയെ അധിക്ഷേപിച്ച് പൂര്‍ത്തിയായാല്‍, ആ വിഷയം ഉപേക്ഷിയ്‌ക്കാമെന്ന പരിഹാസ്യവും നിന്ദ്യവുമായ നിലപാടു സ്വീകരിയ്‌ക്കുന്ന രാഷ്(ടീയ പക്ഷവാതികളാണിവര്‍. ആദ്യമായി ഞങ്ങളുടെ ചാനലിലെന്ന് വീമ്പുപറയുന്ന അധപ്പതിച്ചുപോയ അല്‌പന്മാര്‍, തങ്ങള്‍ പരിപോഷിപ്പിയ്‌ക്കുന്ന രാഷ്(ടിയ പാര്‍ട്ടിയിലെ നേതാവ് വ്യഭിചരിയ്‌ക്കുന്നത് തെളിവോടെ പിടിയ്‌ക്കപ്പെട്ടാലും, അദ്ദേഹത്തിന്റെ നിസ്സഹായയായ ഭാര്യയുടെ (പസ്‌താവനയ്‌ക്കായി ഓടും. ചാക്കാല വീട്ടിലെ കൂട്ട നിലവിളികള്‍ക്കൊപ്പംചേര്‍ന്ന് നെഞ്ചത്തടിച്ച് ഉച്ചത്തല്‍ നിലവിളിച്ച് (ശദ്ധപടിച്ചു പറ്റുവാനോ, നാല്‌ക്കവലയിലെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒച്ചയുണ്ടാക്കി സുവിശേഷം (പസംഗിച്ച് ജന(ശദ്ധയാകര്‍ഷിയ്‌ക്കുന്ന ഉപദേശിയേയും എാറ്റുപദേശിയേയും ഓര്‍മ്മപ്പിയ്‌ക്കുന്ന (പകടനം നടത്തുവാനേ മാധ്യമങ്ങള്‍ തയ്യാറാകുന്നുള്ളു. മിക്കപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങള്‍ എാറ്റുപദേശികളാണ്. ഓരോ വിഷയത്തിന്റേയും ഗൗരവം ഉള്‍ക്കൊണ്ട് അന്വേഷണാത്മകമായ മാധ്യമ(പവര്‍ത്തനം സത്യസന്ധമായി നടത്തുവാന്‍ ഇവര്‍ തയ്യാറല്ല. അഥവാ അത്തരത്തിലൊരു റിപ്പോര്‍ട് (പസിദ്ധീകരിയ്‌ക്കുകയോ സം(േപഷണം ചെയ്യുകയോ ചെയ്‌താല്‍, ആ മാധ്യമത്തിന്റെ രാഷ്(ടിയ നിലപാടുകള്‍ക്കും പക്ഷപാതിത്ത്വത്തിന് വിധേയപ്പെട്ടും, എാകപക്ഷീയവുമായ ആ(കമണത്തിനു വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്ന് കണ്ടെത്താനാകും. പലപ്പോഴും, ഇത്തരം കക്ഷികളുടെ നോട്ടീസു പോലെയോ, കവല-രാഷ്(ടീയ വിശദീകരണയോഗവേദിപോലെയോ മാധ്യമങ്ങള്‍ മാറുന്നത് പരിഹാസ്യവും നിന്ദ്യവുമാണ്. സമൂഹത്തിലെ എല്ലാ മാലിന്ന്യങ്ങളും ജീര്‍ണ്ണതകളും അടിഞ്ഞുകൂടുന്ന വേയ്‌സ്റ്റ് ബേസിന്‍ ആകരുത് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ ഹൃദയനൈര്‍മ്മല്യം കാത്തു സൂക്ഷിയ്‌ക്കേണ്ട, (ശീകോവിലിനു തുല്യമായ പാവനത്തം കുടിയിരിയ്‌ക്കേണ്ട പരിശുദ്ധ സഥാപനമായിരിയ്‌ക്കണം.
എഴുത്തുകാരന്‍ സമൂഹത്തിനോടു കടപ്പെട്ടിരിയ്‌ക്കണം. സമൂഹത്തിന്റെ സ്‌പന്ദനങ്ങള്‍ കണ്ടറിയണം. ജാ(ഗതയുണ്ടായിരിയ്‌ക്കണം. ആപത്തുകളെ മുന്‍കൂട്ടി കാണാന്‍ കഴിയണം. ജനങ്ങളെ ഉണര്‍ത്തി ജാഗരൂകരാക്കണം. സാമൂഹിക പുനര്‍നിര്‍മ്മാണത്തിന്റെ നവ പരിഷ്‌ക്കര്‍ത്താക്കളാകണം.
എഴിത്തുകാര്‍ക്ക് മാ(തമല്ല ഇതര കലാകാരന്മാര്‍ക്കും സമൂഹത്തോട് ഉത്തരവാദിത്തമുണ്ടായിരിയ്‌ക്കണം.
മാധ്യമങ്ങള്‍ രാഷ്(ടിയ പാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും നല്‌കുന്ന (പാധാന്യം എഴുത്തുകാര്‍ക്കും, കലാകാരന്മാര്‍ക്കും, ധനതത്വ-ചരി(ത പണ്ഡിതന്മാര്‍ക്കും അവരുടെ സൃഷ്ടികള്‍ക്കും നല്‌കണം.
ഇന്ത്യയിലും, ലോകത്തെമ്പാടും നടന്നിട്ടുള്ള മനുഷ്യ കുരുതികള്‍ക്കും നിഷ്‌ഠൂരതകള്‍ക്കും എതിരെ ശബ്ദമുയര്‍ത്താത്ത, തൂലിക ചലിപ്പിയ്‌ക്കാത്ത എഴുത്തുകാരും കലാകാരന്മാരുമുണ്ടാകില്ല. വിസ്‌ഫോടനങ്ങളും ദുരന്തളുമുണ്ടാക്കുന്നതിന് എ(തയോ മുമ്പുതന്നെ കാര്‍മേഘം ഉരുണ്ടു കൂടുന്നതുപോലെ മനുഷ്യന്റെ മനസ്സിലും സമൂഹത്തിലും വിദ്വേഷത്തിന്റെ കാളിമ പടരുന്നത് കാണാന്‍ കഴിയും. അതിന്റെ വഴികള്‍, ലക്ഷ്യങ്ങള്‍, (പത്യാഘതങ്ങള്‍, പരിണതഫലങ്ങള്‍ എന്നിവ വലിയ ചിന്തകളൊന്നുമില്ലാതെതന്നെ നമുക്കു തിരിച്ചറിയാന്‍ കഴിയും.
എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഇതിനെതിരെ തന്റെ തൂലിക ചലിപ്പിയ്‌ക്കാത്തത്.
ഹൈന്തവ വിശ്വാസ(പകാരം എഴുത്തുകാര്‍ ഉപാസിയ്‌ക്കുന്നത് സരസ്വതീദേവിയേയാണ്. സരസ്വതീദേവിയുടെ ഇരിപ്പിടം താമരയാണ്. താമര വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്നു. താമര ഇതളുകള്‍ അതിമൃദുലമാണ്. സരസ്വതീദേവിയുടെ ഭാരം കൊണ്ട് താമരയുടെ ഇതളുകള്‍ കൊഴിയാത്തതും, വെള്ളത്തില്‍ താഴ്‌ന്നു പോകാത്തതും സരസ്വതീദേവിയുടെ ഹൃദയനൈര്‍മ്മല്യവും, അഹങ്കാരമെന്ന ഭാരവും, തന്റെ സ്ഥാനത്തേക്കുറിച്ചുള്ള ദുര്‍ച്ചിന്തകളും ഇല്ലാത്തതിനാലാണ്. ഇത് എന്റെ പുതിയ കണ്ടെത്തലില്ല. തലമുറകളായി പറഞ്ഞുവന്ന ദര്‍ശ്ശനമാണ്. എല്ലാവര്‍ക്കുമറിയാവുന്നതുമാണ്. എന്നാല്‍ ഇന്നത്തെ എഴുത്തുകുര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും പരസ്‌പര വിദ്വേഷവും അസൂയയുമാണ്. സ്ഥാനമാനങ്ങള്‍ക്കായി എ(ത തരംതാഴാനും സന്തോഷമുള്ളവരാണ്. കിട്ടുന്ന സ്ഥാനമാനങ്ങള്‍ അനര്‍ഹമാണെന്ന് തങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കുമറിയാമെന്ന തിരിച്ചറിവ് ഇതുവരെ അല്‌പം പോലും ഇവരെ നാണിപ്പിയ്‌ക്കുന്നില്ല.
കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ എാറ്റെടുത്ത് സാംസ്‌കാരിക-രചനാരംഗങ്ങളില്‍ ഉന്നതമായ സ്ഥാനം സ്വയം ആര്‍ജ്ജിച്ചെടുക്കണം. യാ(ത സ്വയം കാല്‍നടയായിട്ടായിരിയ്‌ക്കണം. ആരുടേയും തോളത്തുകയറി യാ(ത ചെയ്‌ത്, സ്ഥാനമാനങ്ങള്‍ അനര്‍ഹമായി നേടിയെടുക്കരുത്. ഇത്തരം നേട്ടങ്ങള്‍ നാളെ ചരി(തത്തിലെ എാറ്റവും ദുര്‍ഗ്ഗന്ധപൂരിതമായ അഴുകിയ മാംസത്തുണ്ടിന്റെ സഥാനമായിരിയ്‌ക്കും അലങ്കരിയ്‌ക്കുക.
ഇന്ത്യ അനേകം വെല്ലുവിളികള്‍ക്കുള്ളിലെ എരിയുന്ന നെരിപ്പേടാണ്. കാരണങ്ങളും പരിഹാരങ്ങളും നമുക്കറിയാം.
പക്ഷെ, നാം നയിയ്‌ക്കപ്പെടുന്നത് ദേശീയവും വൈദേശീയവുമായ എാതാനം ഛി(ദശക്തികളാലോ, സ്വാര്‍ത്ഥമോഹികളാലോ ആണെന്ന തിരിച്ചറിവുണ്ടായിട്ടും, വലിയ മനുഷ്യ സമ്പത്തുള്ള നാം ആലസ്യത്തിലാണ്. മാധ്യമങ്ങള്‍,
സാമ്പത്തിക വദഗ്‌ദ്ധര്‍, ചരി(തകാരന്മാര്‍, രാഷ്(ടിയ നിരീക്ഷകര്‍, രാഷ്(ടിയ പാര്‍ട്ടികള്‍, സാംസംകാരിക നായകന്മാര്‍, എഴുത്തുകാര്‍ തുടങ്ങി ഓരോ സമൂഹത്തിനും വ്യക്തിയ്‌ക്കും ഇന്ത്യയുടെ പുനര്‍നിര്‍മ്മാണ (പ(കിയയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിയ്‌ക്കാനുണ്ട്. ശ(തുവിനെ തിരിച്ചറിയണം. കണ്ടെത്തണം.
മനുഷ്യത്വം, ദേശീയത, സംസ്‌കാരം എന്നിവയിലൂന്നിയ പുതിയ (പവര്‍ത്തനമേഖലയില്‍ എല്ലാവരും വ്യാപൃതരാകുന്ന ഒരു നല്ലകാലം ഞാന്‍ സ്വപ്‌നം കാണുന്നു.
അശാന്തമായ രാഷ്(ടത്തില്‍ ശാന്തമായ ഒരിടവും ഉണ്ടാകില്ലെന്ന തിരിച്ചറിവ് നമ്മെ നയിയ്‌ക്കട്ടെ. നമ്മുടെ മക്കളുടെ ചിതറിയ ശരീരവും വെന്തമാംസവും ദുരിതവും അനാഥത്വവും നമുക്ക് സ്വപ്‌നം കാണാതിരിയ്‌ക്കാം.
കഥകളി വേദിയില്‍ വേഷക്കാരനേയും വേഷം കെട്ടിച്ചവനേയും തിരിച്ചറിയുന്ന കാലം വന്നുചേരട്ടെ.
്
ഇന്ന് നിര്‍മ്മാണമാരംഭിച്ച് അഞ്ചോ പത്തോ വഷങ്ങള്‍ക്ക് ശേഷം ഫലമുണ്ടാക്കുന്ന പദ്ധതിയാണോ, അതോ, പദ്ധതിയ്‌ക്ക് ചിലവാകുന്ന തുക വീതിച്ച് ആ(പദേശത്തുള്ളവര്‍ക്ക് വിതരണം ചെയ്‌താലാണോ ആവിഷ്‌ക്കാരകന് ഉടനേ (പതിഫലം കിട്ടുക. ജനം ക്ഷി(പ(പസാദികളും സ്വാര്‍ത്ഥരും നന്ദിയില്ലാത്തവരും മുന്‍കാലങ്ങളെ മറക്കുവരുമാണെന്ന മനശാസ്(ത വിശകലനത്തില്‍ രണ്ടാമത്തേതിനായിരിയ്‌ക്കും (പാമുഖ്യം ലഭിയ്‌ക്കുക.
ഒരു സമൂഹത്തിന് അത് ചെറുതോ വലുതോ, മത-ജാതി-വര്‍ഗ്ഗങ്ങളോ എാതുമാകട്ടെ, ഒരു പദ്ധതി അതിന്റെ (പയോഗത്തില്‍ സമൂഹത്തിനൊന്നാകെ ഗുണഭലമുണ്ടാക്കുന്നതാണെങ്കില്‍പ്പോലും നേരത്തേ സൂചിപ്പിച്ച ചെറു സമൂഹത്തിന്റെ സ്വാര്‍ത്ഥതാത്‌പ്പര്യങ്ങള്‍ക്കെതിരാണെങ്കില്‍, ഇന്ന്, ആവിഷ്‌ക്കാരകന്‍ പിന്മാറാതെ മുന്നോട്ട`് പോകില്ല.
ദൈവം ഒരു കേന്(ദ ബിന്ദുവാണ്. ശക്തി ഈ അണ്ഡകടാഹത്തിന്റെയാകെ നിയ(ന്തണമാണ്. ജ്ഞാനം ജീവജാലങ്ങളാകെ കണ്ടെത്തിയതും കണ്ടെത്താത്തതുമായ അറിവും അണ്ഡകടാഹത്തിന്റെ ചലനങ്ങളും ഉള്‍പ്പെടെ സമ്പൂര്‍ണ്ണം. മതം, ദൈവാനു(ഗഹം ലഭിയ്‌ക്കാനുള്ള തത്ത്വാധിഷ്‌ഠിതമായ ജീവിതചര്യയുടെ തത്വസംഹിതയാണ്. വേദ(ഗന്ഥങ്ങള്‍, ദൈവസാന്നിദ്ധ്യത്തിലേയ്‌ക്കുള്ള ധര്‍മ്മപാതനിര്‍വ്വചിയ്‌ക്കുന്നു. (പവാചകര്‍, സമൂഹത്തെ ധര്‍മ്മപാതയിലൂടെ ഈശ്വരനിലേയ്‌ക്ക് നയിച്ച ത്യാഗികളായ നായകന്മാരാണ്. ധര്‍മ്മം, സ്‌നേഹത്തിലധിഷ്‌ഠിതമായ സഹകരണവും സഹായവും സഹവര്‍ത്തിത്ത്വവും സംസ്‌കാരവും ത്യാഗവും തകിരസ്‌കാരവും ഭക്തിയും ബഹുമാനവും നിറഞ്ഞ ആദര്‍ശ്ശപൂര്‍ണ്ണമായ സഞ്ചാരമാണ്. അനുഷ്‌ഠാനങ്ങളും ആചാരങ്ങളും, ഈശ്വരപൂജയോ വേദമ(േന്താച്ചാരണമോ (പാര്‍ത്ഥനയോ മാ(തമല്ല, ആദര്‍ശ്ശപൂര്‍ണ്ണമായ ജീവിതസഞ്ചാരമാര്‍ഗ്ഗദര്‍ശ്ശകവുംകൂടിയാണ്. വേദങ്ങളും ഇതിഹാസങ്ങളും പുണ്യമായികരുതുന്ന മത(ഗന്ഥങ്ങളും ഈശ്വരമാര്‍ഗ്ഗത്തിന്റെ നിയമസംഹിതകളും വ്യാഖ്യാനങ്ങളുമാണ്.
രാഷ്(ടീയം, ജാതി, അധികാരം, സമ്പത്ത് എന്നിവയുമായി ബന്ധപ്പെടുത്തി ഈശ്വരന്‍, മതം, വേദം എന്നിവയുടെ അന്ത:സത്തയെ ചുരുക്കി സ്ഥാപിച്ചാല്‍ മനുഷ്യന്റെ സഞ്ചാരപഥങ്ങളില്‍ വ്യതിചലനങ്ങളും, ചിന്തകളില്‍ സ്‌ഫോടനങ്ങളും സൃഷ്ടിയ്‌ക്കാം.
രാജ്യം ചെറുതും വലുതുമായ സമൂഹങ്ങളുടെ സങ്കലനമായ ബൃഹത് സമൂഹമാണ്. മതങ്ങള്‍, മതങ്ങള്‍ക്കുള്ളിലെ അവാന്തരവിഭാഗങ്ങള്‍, ജാതികള്‍, (പാദേശികത, കക്ഷിരാഷ്(ടിയം എന്നിങ്ങനെ അനേകം സമൂഹങ്ങള്‍. ഇവിടെ രാഷ്(ടീയം എന്നതുകൊണ്ട് ഉദ്ദേശിയ്‌ക്കുത് മത-ജാതി-(പാദേശികവാതങ്ങളില്‍ നിന്നും മോചിതമായ, ദേശീയ കാഴ്‌ചപ്പാടോടെ ജനാധിപത്യം, സോഷ്യലിസം എന്നിവകളിലേതെങ്കിലുമൊന്നെങ്കിലും അടിസ്ഥാനതത്വമായി അംഗീകരിച്ച, എല്ലാവിഭാഗം ജനങ്ങളേയും (പതിനിധീകരിയ്‌ക്കുന്ന രാഷ്(ടീയപാര്‍ടി എന്നാണ്. ഈ കാഴ്‌ചപ്പാടോടെയുള്ള രാഷ്(ടീയ പാര്‍ട്ടികളുടെ (പവര്‍ത്തനം ആദര്‍ശ്ശത്തിലധിഷ്‌ഠിതമായ, നിലപാടുകളും ആശയങ്ങളും തമ്മിലുള്ള പോരാട്ടമാണ്. ഇവിടെ ദേശിയ കാഴ്‌ചപ്പാടുകളുള്ള രാഷ്(ടിയപാര്‍ട്ടികള്‍ തത്ത്വാധിഷ്‌ഠിതമായ നിലപാടുകളില്‍ നിന്നും വ്യതിചലിയ്‌ക്കാതിരിയ്‌ക്കുകയോ, പുന:സ്ഥാപിയ്‌ക്കുകയോ ചെയ്‌താല്‍, ഇന്ത്യ ഇന്ന് നേരിടുന്ന മൂല്യച്യുതികള്‍ക്ക് പരിഹാരമാകും. ഇത് ലാഘവത്തോടെ നിര്‍വ്വഹിയ്‌ക്കാവുന്നതല്ല എന്ന ഉത്തമബോദ്ധ്യത്തോടെ തന്നെയാണ് ഈ (പസ്ഥാവന നടത്തുന്നത്. രാഷ്(ടീയ നവോഥാനം ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്ന അനിവാര്യതയാണ്.
ഇവിടെ മേല്‍പ്പറഞ്ഞ ചെറുസമൂഹങ്ങള്‍ക്കുള്ള താത്‌പ്പര്യങ്ങള്‍ക്ക് (പസക്തിയില്ല. എന്നാല്‍ രാഷ്(ടിയ കക്ഷികളില്‍ വന്ന തത്തവാധിഷ്‌ഠിത നിലപാടുകളില്‍ നിന്നുള്ള വ്യതിചലനം ഇത്തരം ചെറുസമൂഹങ്ങള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കി. തെരഞ്ഞെടുപ്പുകള്‍ ഇവര്‍ക്ക് വിലപേശാനുള്ള വേദിയായി. പലപ്പോഴും ഇവര്‍ക്ക് വളരാനുള്ള (േപാത്സാഹനവും ലഭിച്ചു.
എാതൊരു ചെറുസമൂഹമാണോ ഭരണം, സമ്പത്ത്, അധികാരം എന്നിവ ലക്ഷ്യമായി സ്വീകരിയ്‌ക്കുന്നത്, ആ സമൂഹം തീര്‍ച്ചയായും ചുരുങ്ങിയത് മറ്റേതെങ്കിലുമൊരു സമൂഹത്തിനെങ്കിലും എതിരായിരിയ്‌ക്കും. ആദര്‍ശപരമോ, ആശയപരമോ ആയ ഉറച്ച നിലപാടുകള്‍ മൂലം ഇതര സമൂഹങ്ങളെ സ്വസമൂഹത്തിനോട് ലയിപ്പിയ്‌ക്കുവാനോ, ആശയങ്ങളെ അംഗീകരിപ്പിച്ചെടുക്കുവാനോ കഴിയില്ല. ഇവിടെ ഇതര സമൂഹങ്ങളെ, അധികാരം, സമ്പത്ത്, കായബലം, ആയുധം എന്നിവകൊണ്ട് കീഴ്‌പ്പെടുത്തുവാനുള്ള (ശമം ആരംഭിയ്‌ക്കും. ശക്തി കുറഞ്ഞവന്‍ ബുദ്ധിയെ ആയുധമാക്കും. ഇങ്ങനെ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ഗ്ഗീയതയിലേയ്‌ക്കും, ജാതികള്‍ തമ്മിലുള്ള സംഘര്‍ഷം (ബാഹ്മണ്യം മുതല്‍ ചണ്ഡാലന്മാര്‍വരെയുള്ളവരുടെ വേര്‍തിരിവിനും ജാതിസ്‌പര്‍ദ്ദയിലേയ്‌ക്കും, വംശീയവും സാമുദായികവുമായ ശ(തുതകളിലേയ്‌ക്കും നയിയ്‌ക്കപ്പെടും.
ഇന്ത്യന്‍ സമൂഹത്തില്‍ ജാതി വ്യവസ്ഥയുടെ ഉത്ഭവം ഒരു ചെറുസമൂഹത്തിന്റെ അധികാരത്തിനും, സമ്പത്തിനും, സുഖഭോഗത്തിനും വേണ്ടി ഇതര സമൂഹങ്ങളെ സേവകരാക്കുകയും, അടിമകളാക്കുകയും, മണ്ണിന്റെ ശരിയായ ഉടമകളെ ചണ്ഡാലന്മാരാക്കുകയും ചെയ്‌തു.
മതം, ജാതി, അധികാരം, സമ്പത്ത് എന്നിവ അടിസ്ഥാനമാക്കി മനുഷ്യനെ പുരാതനകാലത്തും ആധുനികകാലത്തും വിലയിരുത്തപ്പെടുന്ന അളവുകോലുകളെ കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയപ്പെടുത്തുന്നില്ല എന്നത് നവലോകം നേരിടുന്ന എാറ്റവും വലിയ വെല്ലുവിളിയും, പരാജയ കാരണവുമാണ്.
ഭൂരിപക്ഷ സമുദായം, ന്യൂനപക്ഷ സമുദായം, പിന്നോക്ക സമുദായം, പട്ടികജാതി, പട്ടികവര്‍ഗ്ഗം, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവയെ പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്. ഇന്ത്യയുടെ ഓരോ (പദേശത്തിനും വ്യത്യസ്‌ത സവിശേഷ സാഹചര്യമാണുള്ളത്. ഒരു പദ്ധതി ഇന്ത്യയ്‌ക്കാകെ എന്ന തത്ത്വത്തില്‍ നിന്നും മാറി, ഒരു (പദേശത്തിന് അതിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് പദ്ധതികള്‍ ആസൂ(തണം ചെയ്യണം. ഒരു (പദേശത്തിന് ഒരു പദ്ധതി എന്ന ആശയമാണ് ഇനിയും ഓരോ സമൂഹത്തിന്റേയും ഉയര്‍ച്ചയ്‌ക്ക് സഹായകരമാകുക.
രാഷ്(ട പുരോഗതി, രാഷ്(ടീയ (പവര്‍ത്തനം ചെറുസമൂഹങ്ങള്‍ക്ക് താത്‌ക്കാലികമായ ആനുകൂല്യങ്ങളെത്തിയ്‌ക്കുക എന്ന (പവര്‍ത്തന പരിപാടിയില്‍ നിന്നും രാഷ്(ടവും രാഷ്(ടീയ പാര്‍ട്ടികളും മാറണം. ആട്, കോഴി, കൃഷിയായുധങ്ങള്‍, വിത്തുകള്‍, വളങ്ങള്‍, വായ്‌പ്പകള്‍ എന്നിവ വിതരണം ചെയ്‌തതിലൂടെ സമൂഹത്തിനെ(തമാ(തം പുരോഗതിയുണ്ടാക്കുവാന്‍ കഴിഞ്ഞുവെന്ന് സത്യസന്തമായ അന്വേഷണം രഹസ്യ എാജന്‍സികള്‍ വഴി നടത്തി ശേഖരിയ്‌ക്കുന്നത് നന്നായിരിയ്‌ക്കും.
താത്‌ക്കാലിക സമാശ്വാസ പദ്ധതികള്‍ (കമാതീതമായി വളരാനും ദീര്‍ഘകാല പദ്ധതികള്‍ക്ക് തടസ്സമാക്കുന്നതിനും ദേശീയ കാഴ്‌ച്ചപ്പാടില്ലാത്ത ചെറുസമൂഹങ്ങള്‍ ശക്തി(പാപിയ്‌ക്കുന്നതിനും ഇലക്ഷനുകള്‍ വഹിയ്‌ക്കുന്ന പങ്ക് ചെറുതല്ല. ശരാശരി രണ്ടു വര്‍ഷത്തിലൊരിയ്‌ക്കല്‍ ഇന്ത്യ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിയ്‌ക്കുന്നു. (പാദേശിക ഭരണ സമിതിയിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പില്‍ (പാദേശിയ ഭരണത്തേയോ, സംസ്ഥാന തെരഞ്ഞെടുപ്പില്‍ നിയമസഭാ (പവര്‍ത്തനമോ സാസ്ഥാന ഭരണമോ, ലോകസഭാ തെരഞ്ഞെടുപ്പില്‍ ലോകസഭാ (പവര്‍ത്തനമോ രാഷ്(ട ഭരണമോ മുഖ്യ തെരഞ്ഞേടുപ്പ് വിഷയങ്ങളാകുന്നില്ല. അനവസരത്തില്‍ കണ്ണുകള്‍ തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്ന ദോഷൈക ദൃക്കുകളായ ദൃശ്യമാധ്യമങ്ങള്‍ വ്യാപകമായ ഈ കാലഘട്ടത്തില്‍ പലപ്പോഴും അനാവശ്യമായതും കൃ(തിമമായി സൃഷ്ടിയ്‌ക്കപ്പെട്ടതുമായ വിവാദങ്ങളും, അനര്‍ഹര്‍ക്കു നല്‌കപ്പെടുന്ന (േശഷ്ട പരിവേഷവുമെല്ലാം തെരഞ്ഞെടുപ്പിനെ സ്വാധീനിയ്‌ക്കിന്നുണ്ട്.
മതങ്ങളുടെ സൗഹൃദാധിഷ്‌ഠിത സഹവര്‍ത്തിത്തം ഉണ്ട് എന്ന (പചരണം, ആധുനിക ലോകം നേരിടുന്ന എാറ്റവും വലിയ ഭീഷണിയ്‌ക്കുമേല്‍, കോടമഞ്ഞ് പുതപ്പിയ്‌ക്കലാണ്. മതാതിഷ്‌ഠിതമായ ഒരു രാഷ്(ടിയ പാര്‍ടിയോ, സമൂഹമോ മതേതരത്ത്വത്തെ (പതിനിധാനം ചെയ്യുന്നില്ല. തന്റെ വിദ്വേഷം (പകടിപ്പിയ്‌ക്കുന്ന രീതിയുടെ സാ(ന്ദതയില്‍ എാറ്റക്കുറച്ചിലുകളുണ്ടാകാം. അധികാരം, സമ്പത്ത്, ആനുകൂല്യങ്ങള്‍, (പത്യേക പരിഗണനകള്‍ എന്നിവ ഇവരുടെ ലക്ഷ്യമായിരിയ്‌ക്കും. ഇവയിലേയ്‌ക്കുള്ള സഞ്ചാരപഥം എന്തെന്നതാണ് മിതവാദത്തേയും തീ(വവാദത്തേയും വിവക്ഷിയ്‌ക്കുന്നത്. തീ(വവാദത്തിന്റെ അജണ്ടയില്‍ രാജ്യത്തിന്റെ അതൃത്തി, (പത്യേകരാജ്യം, മറ്റ് മതങ്ങളെ ഉന്മൂലനം ചെയ്യല്‍ അല്ലെങ്കില്‍ പുറത്താക്കല്‍, ശിഥിലീകരണം എന്നിവയും കൂടി ഉള്‍പ്പെടും. തീ(വവാദികള്‍ ഭീകര(പവര്‍ത്തനവും, മിതവാദികള്‍ ജനകീയ സമാധാന(പക്ഷോഭവും (പവര്‍ത്തന മാര്‍ഗ്ഗമാക്കുന്നു.
ലക്ഷ്യ (പാപ്‌തിയ്‌ക്ക് അനിവാര്യ ഘടകം അനുയായികളാണ്. ആശയ (പചരണത്തിലൂടെയല്ലാതെ അനുയായികളെ സൃഷ്ടിയ്‌ക്കുവാനുകില്ല. ഈ ആശയ (പചരണത്തില്‍ മതം, വേദം, ഈശ്വരന്‍ എന്നിവയെ പുനര്‍ നിര്‍വ്വചിയ്‌ക്കപ്പെട്ട്, തന്റെ മതം, ഈശ്വരന്‍, വേദം എന്നിവയെ (േശഷ്‌ഠീകരിച്ചും പരിമിതപ്പെടുത്തിയും തങ്ങള്‍ മാ(തം ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ (പതിനിധികളാക്കുകയും, മറ്റ് മതങ്ങളെ നീചഗണത്തിലോ ശ(തു പക്ഷത്തോ ഉള്‍പ്പെടുത്തുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മിതവാദം (പചരിപ്പിയ്‌ക്കപ്പെടുന്നുവെന്നവകാശപ്പെടുന്ന സമൂഹത്തിനും മതവിദ്വേഷം (പചരിപ്പിയ്‌ക്കാതിരിയ്‌ക്കാനാകില്ല. ഈ ആശയ(പചരണത്തിന് വിധേയമാക്കപ്പെടുന്ന സമൂഹത്തില്‍ ഭൂരിപക്ഷത്തിന്റെ ഒരു ചെറിയ വിഭാഗമെങ്കിലും മനസ്സില്‍ തീ(വമായ മതവിദ്വേഷം മുളയെടുക്കില്ലേയെന്ന് സംശയിയ്‌ക്കേണ്ടതില്ല.
തീ(വവാദ സംഘങ്ങള്‍ക്ക്, അനുയായികളുടെ എണ്ണത്തിലെ വര്‍ദ്ധനവിലല്ല, മറിച്ച് തീ(വവാദ (പവര്‍ത്തനങ്ങള്‍ എാറ്റെടുക്കാനുള്ള അചഞ്ചലമായ (കൂരമനസ്സാണ് സമ്പത്ത്.
ഈ നിലയില്‍ പരിശോധിച്ചാല്‍ മിതവാദ (പവര്‍ത്തനം തീ(വവാദ (പവര്‍ത്തനത്തിലേയ്‌ക്കുള്ള (പാഥമികഘട്ടമായി കാണാവുന്നതാണ്.
മതത്തെ രാഷ്(ടീയത്തില്‍ നിന്നും, രാഷ്(ട മീംമാംസയില്‍ നിന്നും മോചിപ്പിച്ച്, മനുഷ്യ സമൂഹത്തിന്റെ ധര്‍മ്മ മാര്‍ഗ്ഗമാക്കി, (പവാചകരുടെ വിശുദ്ധിയിലേയ്‌ക്ക് പുരോഹിതന്മാരേയും, മത (പവര്‍ത്തകരേയും പരിവര്‍ത്തനം നടത്തിയ്‌ക്കുകയെന്ന ക്ലേശകരമായ ദൗത്ത്യം ഈ കാലഘട്ടം എാറ്റെടുക്കണം.
ഭൂരിപക്ഷ വര്‍ഗ്ഗീയത, ന്യൂനപക്ഷത്തെ ബലമായി ബന്ധിച്ച് നെറ്റിയില്‍ ആണിയടിച്ചു കയറ്റുന്ന ഭീഷണമായ (പവര്‍ത്തനവും (പതി(പവര്‍ത്തനവുമാണ്. ന്യൂനപക്ഷവര്‍ഗ്ഗീയത, തന്റെ ദുര്‍ബ്ബലതയുടെ തിരിച്ചറിയലില്‍, ബുദ്ധിയെ ആ(ശയിച്ച് മാരകേശഷിയുള്ള ഭീഭത്സമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്‌ക്കും. സംഘര്‍ഷങ്ങള്‍ അനന്തവും ഭീകരവുമായി തുടര്‍ന്നുകൊണ്ടേയിരിയ്‌ക്കും. സമൂഹം ഭയത്താല്‍ വി(ഭമപ്പെട്ട് അശാന്തമായി ദുരന്തങ്ങള്‍ക്കായി കാതോര്‍ത്ത് ചിത്ത(ഭമത്താലുഴറിയുറങ്ങാതലയും.
തീ(വവാദം ഇന്ത്യയില്‍ അതിന്റെ കരുത്തും വി(ഭമകരമായ സാന്നിദ്ധ്യവും പലവട്ടം തെളിയിച്ചിട്ടുണ്ട്. അന്വേഷണങ്ങള്‍ ചാവേറിലോ പോരാളിയിലോ ചെന്നവസ്സാനിയ്‌ക്കും. പരമാവധിയവന്റെ ഒളിത്താവളത്തലോ, ഒളിസങ്കേതമൊരുക്കിയവനിലോ തുടങ്ങി തീ(വവാദ (പവര്‍ത്തനത്തിന്റെ എാറ്റവും നിസ്സാരമായ തലങ്ങള്‍ വരെ മാ(തമേ അന്വേഷണം ചെന്നെത്താറുള്ളു. പരമാവധി നമുക്ക് ലഭിയ്‌്‌ക്കാനിടയില്ലാത്തതും ശ(തുരാജ്യത്തില്‍ താവളമുറപ്പിച്ചിട്ടുള്ളതുമായ ഭീകരസംഘടനയുടെ എാതെങ്കിലുമൊരു നേതാവില്‍ ചെന്നവസ്സാനിയ്‌ക്കും.
ഇന്ത്യയിലെ (പാദേശിയ ഭാഷ മാ(തമറിയാവുന്ന, പലപ്പോഴും എഴുതാന്‍ പോലുമറിയാത്ത ഭീകര(പവര്‍ത്തകര്‍ പിടിയ്‌ക്കപ്പെടുമ്പോഴും, ഇന്ത്യയ്‌ക്കന്ന്യമായ ഭാഷ സംസാരിയ്‌ക്കുന്നരാജ്യം ആസ്ഥാനമാക്കി (പവര്‍ത്തിയ്‌ക്കുന്ന, ഭീകരസംഘടനയുടെ നേതാക്കന്മാരുമായി ആശയവിനിമയം നടത്തുവാനായിട്ടെങ്കിലും തീര്‍ച്ചയായും ഇടനിലക്കാരുണ്ടാകുമെന്നതിരിച്ചറിവില്‍ അന്വേഷണം മാന്നോട്ടെ(ത പോയിട്ടുണ്ടെന്ന അന്വേഷണം നന്നായിരിയ്‌ക്ക്‌ും. കൂടാതെ വ്യവസ്ഥാപിതമായ രീതിയില്‍ ഒരു രാജ്യത്തിലെ (പവര്‍ത്തനങ്ങള്‍ (േകാഡീകരിയ്‌ക്കിന്നതിനും നയിയ്‌ക്കുന്നതിനും സുശക്തമായ സംഘടനാചട്ടക്കൂടുകളും ഉണ്ടായിരിയ്‌ക്കും. ബുദ്ധികേ(ന്ദങ്ങളും, സംഘാടകരും കേവലമായ (പവര്‍ത്തകരല്ല. ലീഡര്‍മാരാണ്. (പവര്‍ത്തകര്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന ഉപകരണങ്ങളാണ്. ഉപകരണങ്ങളെ കണ്ടെത്തിയതോടുകൂടി ആന്വേഷണങ്ങള്‍ അവസ്സാനിപ്പിച്ചാല്‍ ഭീകര (പവര്‍ത്തനത്തിന്റെ തായ്‌വേര് അറുക്കാന്‍ കഴിയില്ല. അന്വേഷണങ്ങള്‍ ബുദ്ധി കേ(ന്ദങ്ങള്‍ക്കും സംഘാടകര്‍ക്കും നേരെ ലക്ഷ്യം വയ്‌ക്കണം.
ഇന്ത്യാക്കാര്‍ക്കില്ലാത്തത് ഇന്ത്യയെന്നവികാരമാണ്. കലുഷിതമായ രാഷ്(ടിയ സാമുഹ്യ ചുറ്റുപാടില്‍ അതിനെതിരെ നിലയുറപ്പിച്ച്, ഭോഗസുഖങ്ങള്‍ വര്‍ജ്ജിച്ച്, ത്യാഗം ജെചയ്യുവാന്‍ ആരും തയ്യാറല്ല. ത്യാഗം, ത്യജിയ്‌ക്കല്‍, ലളിതജീവിതം എന്നിവ നിയോലിബറല്‍ കാലഘട്ടത്തിലെ മൂഢചിന്തകളാണ്. ഇന്ത്യാക്കാരന്റെ അന്തസ്സത്ത, പാരമ്പര്യമായി കിട്ടിയ അടിമത്തവും വധേയത്ത്വവുമാണ്. ചൂതുകളിവേദിയിലെ പാഞ്ചാലിയാണ് ഇന്ത്യ. (ശീകൃഷ്‌ണന്‍ ഇനിയും അവതാരമെടുത്തട്ടുമില്ല.
യേശു, (ശീബുദ്ധന്‍, നബി, മഹാത്മഗാന്ധി, ചെ.ഗുവേര തുടങ്ങിയ മനുഷ്യ സേ്‌നഹികളുടെ ജീവിതം ഈ കാലഘട്ടത്തില്‍ മാതൃകയാകുന്നില്ല. ഈ ജീവിതങ്ങള്‍ ഈ കാലഘട്ടത്തിലെ എാറ്റവുംവലിയ തമാശയും, അധികാരവും സമ്പത്തുമാര്‍ജ്ജിയ്‌ക്കുവാനുള്ള ലേലവസ്‌തുവുമാണ്. ചെ.ഗുവേരയുടെ ജീവിതം, ചെ.ഗുവേര (പതിനിധാനം ചെയ്‌ത ആശയസംഹിതയുടെ ബദ്ധ ശ(തുക്കള്‍ പോലും വിജ്ഞാനത്തിന്റെ നൂറ്റാണ്ടായ ഇരുപതാം നൂറ്റണ്ടില്‍ ഹൈജാക്കുചെയ്‌തു കൊണ്ടുപോയി (പതിപുരുഷനാക്കുന്നൂവെന്നത് വെറും തമാശയായി തള്ളിക്കളയേണ്ടതല്ല. മഹാത്മാക്കളുടെ ജീവിതം ഗാലറികളിലെ (പദര്‍ശ്ശനവസ്‌തുവാണ്. ഉടമയ്‌ക്ക് (പദര്‍ശ്ശനത്തില്‍ നിന്നും സമ്പത്തുണ്ടാക്കാം. കൂടുതല്‍ സമ്പത്താവശ്യമെങ്കില്‍ ലേലത്തിനുവയ്‌ക്കാം.
``ദീപസ്‌തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം''
ഇതാണ് ഇന്ത്യന്‍ സമൂഹിക ജീവിതത്തെ രൂപപ്പെടുത്തുന്ന ആപ്‌തവാക്യം. മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം വളരെവളരെ വലുതാണ്. ഒരു സമൂഹത്തിന്റെ ചിന്താധാരകളെ തന്നെ മാറ്റിമറിയ്‌ക്കുവാന്‍ കഴിയും. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തിലെ മാധ്യമങ്ങള്‍ക്ക് വ്യക്തമായ സ്വാര്‍ത്ഥ താത്‌പര്യങ്ങളുണ്ട്. രണ്ടുമൂന്നു വര്‍ഷമായി ചില വിവാദങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെട്ട രീതി പരിശോധിയ്‌ക്കപ്പെടണം. തീ(വവാദ (പവര്‍ത്തനങ്ങള്‍ പോലുള്ളവിഷയങ്ങളില്‍ പോലും, തങ്ങള്‍ ശ(തുപക്ഷത്തു നിറുത്തയിരിയ്‌ക്കുന്ന രാഷ്(ടിയ പാര്‍ട്ടിയെ അധിക്ഷേപിച്ച് പൂര്‍ത്തിയായാല്‍, ആ വിഷയം ഉപേക്ഷിയ്‌ക്കാമെന്ന പരിഹാസ്യവും നിന്ദ്യവുമായ നിലപാടു സ്വീകരിയ്‌ക്കുന്ന രാഷ്(ടീയ പക്ഷവാതികളാണിവര്‍. ആദ്യമായി ഞങ്ങളുടെ ചാനലിലെന്ന് വീമ്പുപറയുന്ന അധപ്പതിച്ചുപോയ അല്‌പന്മാര്‍, തങ്ങള്‍ പരിപോഷിപ്പിയ്‌ക്കുന്ന രാഷ്(ടിയ പാര്‍ട്ടിയിലെ നേതാവ് വ്യഭിചരിയ്‌ക്കുന്നത് തെളിവോടെ പിടിയ്‌ക്കപ്പെട്ടാലും, അദ്ദേഹത്തിന്റെ നിസ്സഹായയായ ഭാര്യയുടെ (പസ്‌താവനയ്‌ക്കായി ഓടും. ചാക്കാല വീട്ടിലെ കൂട്ട നിലവിളികള്‍ക്കൊപ്പംചേര്‍ന്ന് നെഞ്ചത്തടിച്ച് ഉച്ചത്തല്‍ നിലവിളിച്ച് (ശദ്ധപടിച്ചു പറ്റുവാനോ, നാല്‌ക്കവലയിലെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒച്ചയുണ്ടാക്കി സുവിശേഷം (പസംഗിച്ച് ജന(ശദ്ധയാകര്‍ഷിയ്‌ക്കുന്ന ഉപദേശിയേയും എാറ്റുപദേശിയേയും ഓര്‍മ്മപ്പിയ്‌ക്കുന്ന (പകടനം നടത്തുവാനേ മാധ്യമങ്ങള്‍ തയ്യാറാകുന്നുള്ളു. മിക്കപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങള്‍ എാറ്റുപദേശികളാണ്. ഓരോ വിഷയത്തിന്റേയും ഗൗരവം ഉള്‍ക്കൊണ്ട് അന്വേഷണാത്മകമായ മാധ്യമ(പവര്‍ത്തനം സത്യസന്ധമായി നടത്തുവാന്‍ ഇവര്‍ തയ്യാറല്ല. അഥവാ അത്തരത്തിലൊരു റിപ്പോര്‍ട് (പസിദ്ധീകരിയ്‌ക്കുകയോ സം(േപഷണം ചെയ്യുകയോ ചെയ്‌താല്‍, ആ മാധ്യമത്തിന്റെ രാഷ്(ടിയ നിലപാടുകള്‍ക്കും പക്ഷപാതിത്ത്വത്തിന് വിധേയപ്പെട്ടും, എാകപക്ഷീയവുമായ ആ(കമണത്തിനു വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്ന് കണ്ടെത്താനാകും. പലപ്പോഴും, ഇത്തരം കക്ഷികളുടെ നോട്ടീസു പോലെയോ, കവല-രാഷ്(ടീയ വിശദീകരണയോഗവേദിപോലെയോ മാധ്യമങ്ങള്‍ മാറുന്നത് പരിഹാസ്യവും നിന്ദ്യവുമാണ്. സമൂഹത്തിലെ എല്ലാ മാലിന്ന്യങ്ങളും ജീര്‍ണ്ണതകളും അടിഞ്ഞുകൂടുന്ന വേയ്‌സ്റ്റ് ബേസിന്‍ ആകരുത് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ ഹൃദയനൈര്‍മ്മല്യം കാത്തു സൂക്ഷിയ്‌ക്കേണ്ട, (ശീകോവിലിനു തുല്യമായ പാവനത്തം കുടിയിരിയ്‌ക്കേണ്ട പരിശുദ്ധ സഥാപനമായിരിയ്‌ക്കണം.
എഴുത്തുകാരന്‍ സമൂഹത്തിനോടു കടപ്പെട്ടിരിയ്‌ക്കണം. സമൂഹത്തിന്റെ സ്‌പന്ദനങ്ങള്‍ കണ്ടറിയണം. ജാ(ഗതയുണ്ടായിരിയ്‌ക്കണം. ആപത്തുകളെ മുന്‍കൂട്ടി കാണാന്‍ കഴിയണം. ജനങ്ങളെ ഉണര്‍ത്തി ജാഗരൂകരാക്കണം. സാമൂഹിക പുനര്‍നിര്‍മ്മാണത്തിന്റെ നവ പരിഷ്‌ക്കര്‍ത്താക്കളാകണം.
എഴിത്തുകാര്‍ക്ക് മാ(തമല്ല ഇതര കലാകാരന്മാര്‍ക്കും സമൂഹത്തോട് ഉത്തരവാദിത്തമുണ്ടായിരിയ്‌ക്കണം.
മാധ്യമങ്ങള്‍ രാഷ്(ടിയ പാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും നല്‌കുന്ന (പാധാന്യം എഴുത്തുകാര്‍ക്കും, കലാകാരന്മാര്‍ക്കും, ധനതത്വ-ചരി(ത പണ്ഡിതന്മാര്‍ക്കും അവരുടെ സൃഷ്ടികള്‍ക്കും നല്‌കണം.
ഇന്ത്യയിലും, ലോകത്തെമ്പാടും നടന്നിട്ടുള്ള മനുഷ്യ കുരുതികള്‍ക്കും നിഷ്‌ഠൂരതകള്‍ക്കും എതിരെ ശബ്ദമുയര്‍ത്താത്ത, തൂലിക ചലിപ്പിയ്‌ക്കാത്ത എഴുത്തുകാരും കലാകാരന്മാരുമുണ്ടാകില്ല. വിസ്‌ഫോടനങ്ങളും ദുരന്തളുമുണ്ടാക്കുന്നതിന് എ(തയോ മുമ്പുതന്നെ കാര്‍മേഘം ഉരുണ്ടു കൂടുന്നതുപോലെ മനുഷ്യന്റെ മനസ്സിലും സമൂഹത്തിലും വിദ്വേഷത്തിന്റെ കാളിമ പടരുന്നത് കാണാന്‍ കഴിയും. അതിന്റെ വഴികള്‍, ലക്ഷ്യങ്ങള്‍, (പത്യാഘതങ്ങള്‍, പരിണതഫലങ്ങള്‍ എന്നിവ വലിയ ചിന്തകളൊന്നുമില്ലാതെതന്നെ നമുക്കു തിരിച്ചറിയാന്‍ കഴിയും.
എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഇതിനെതിരെ തന്റെ തൂലിക ചലിപ്പിയ്‌ക്കാത്തത്.
ഹൈന്തവ വിശ്വാസ(പകാരം എഴുത്തുകാര്‍ ഉപാസിയ്‌ക്കുന്നത് സരസ്വതീദേവിയേയാണ്. സരസ്വതീദേവിയുടെ ഇരിപ്പിടം താമരയാണ്. താമര വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്നു. താമര ഇതളുകള്‍ അതിമൃദുലമാണ്. സരസ്വതീദേവിയുടെ ഭാരം കൊണ്ട് താമരയുടെ ഇതളുകള്‍ കൊഴിയാത്തതും, വെള്ളത്തില്‍ താഴ്‌ന്നു പോകാത്തതും സരസ്വതീദേവിയുടെ ഹൃദയനൈര്‍മ്മല്യവും, അഹങ്കാരമെന്ന ഭാരവും, തന്റെ സ്ഥാനത്തേക്കുറിച്ചുള്ള ദുര്‍ച്ചിന്തകളും ഇല്ലാത്തതിനാലാണ്. ഇത് എന്റെ പുതിയ കണ്ടെത്തലില്ല. തലമുറകളായി പറഞ്ഞുവന്ന ദര്‍ശ്ശനമാണ്. എല്ലാവര്‍ക്കുമറിയാവുന്നതുമാണ്. എന്നാല്‍ ഇന്നത്തെ എഴുത്തുകുര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും പരസ്‌പര വിദ്വേഷവും അസൂയയുമാണ്. സ്ഥാനമാനങ്ങള്‍ക്കായി എ(ത തരംതാഴാനും സന്തോഷമുള്ളവരാണ്. കിട്ടുന്ന സ്ഥാനമാനങ്ങള്‍ അനര്‍ഹമാണെന്ന് തങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കുമറിയാമെന്ന തിരിച്ചറിവ് ഇതുവരെ അല്‌പം പോലും ഇവരെ നാണിപ്പിയ്‌ക്കുന്നില്ല.
കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ എാറ്റെടുത്ത് സാംസ്‌കാരിക-രചനാരംഗങ്ങളില്‍ ഉന്നതമായ സ്ഥാനം സ്വയം ആര്‍ജ്ജിച്ചെടുക്കണം. യാ(ത സ്വയം കാല്‍നടയായിട്ടായിരിയ്‌ക്കണം. ആരുടേയും തോളത്തുകയറി യാ(ത ചെയ്‌ത്, സ്ഥാനമാനങ്ങള്‍ അനര്‍ഹമായി നേടിയെടുക്കരുത്. ഇത്തരം നേട്ടങ്ങള്‍ നാളെ ചരി(തത്തിലെ എാറ്റവും ദുര്‍ഗ്ഗന്ധപൂരിതമായ അഴുകിയ മാംസത്തുണ്ടിന്റെ സഥാനമായിരിയ്‌ക്കും അലങ്കരിയ്‌ക്കുക.
ഇന്ത്യ അനേകം വെല്ലുവിളികള്‍ക്കുള്ളിലെ എരിയുന്ന നെരിപ്പേടാണ്. കാരണങ്ങളും പരിഹാരങ്ങളും നമുക്കറിയാം.
പക്ഷെ, നാം നയിയ്‌ക്കപ്പെടുന്നത് ദേശീയവും വൈദേശീയവുമായ എാതാനം ഛി(ദശക്തികളാലോ, സ്വാര്‍ത്ഥമോഹികളാലോ ആണെന്ന തിരിച്ചറിവുണ്ടായിട്ടും, വലിയ മനുഷ്യ സമ്പത്തുള്ള നാം ആലസ്യത്തിലാണ്. മാധ്യമങ്ങള്‍,
സാമ്പത്തിക വദഗ്‌ദ്ധര്‍, ചരി(തകാരന്മാര്‍, രാഷ്(ടിയ നിരീക്ഷകര്‍, രാഷ്(ടിയ പാര്‍ട്ടികള്‍, സാംസംകാരിക നായകന്മാര്‍, എഴുത്തുകാര്‍ തുടങ്ങി ഓരോ സമൂഹത്തിനും വ്യക്തിയ്‌ക്കും ഇന്ത്യയുടെ പുനര്‍നിര്‍മ്മാണ (പ(കിയയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിയ്‌ക്കാനുണ്ട്. ശ(തുവിനെ തിരിച്ചറിയണം. കണ്ടെത്തണം.
മനുഷ്യത്വം, ദേശീയത, സംസ്‌കാരം എന്നിവയിലൂന്നിയ പുതിയ (പവര്‍ത്തനമേഖലയില്‍ എല്ലാവരും വ്യാപൃതരാകുന്ന ഒരു നല്ലകാലം ഞാന്‍ സ്വപ്‌നം കാണുന്നു.
അശാന്തമായ രാഷ്(ടത്തില്‍ ശാന്തമായ ഒരിടവും ഉണ്ടാകില്ലെന്ന തിരിച്ചറിവ് നമ്മെ നയിയ്‌ക്കട്ടെ. നമ്മുടെ മക്കളുടെ ചിതറിയ ശരീരവും വെന്തമാംസവും ദുരിതവും അനാഥത്വവും നമുക്ക് സ്വപ്‌നം കാണാതിരിയ്‌ക്കാം.
കഥകളി വേദിയില്‍ വേഷക്കാരനേയും വേഷം കെട്ടിച്ചവനേയും തിരിച്ചറിയുന്ന കാലം വന്നുചേരട്ടെ.
്
അശാന്തമായ രാഷ്(ടം
കഥകളി വേദിയില്‍ ആട്ടക്കാരന്റെ വ്യക്തിത്ത്വവും ജീവിതവും വിശകലനം ചെയ്യാറില്ല. വേഷത്തിന്റെ വര്‍ണ്ണശബളിമയിലും ചുട്ടിയിലും നടനെന്ന വ്യക്തി എാതാണ്ട് പൂര്‍ണ്ണമായും മറയ്‌ക്കപ്പെടും. ആട്ടം തീര്‍ന്നാല്‍ നടന വൈഭവത്തിലോ ആട്ടക്കഥയുടെ ആസ്വാദ്യതയിലോ, വിശകലനങ്ങളും അഭി(പായങ്ങളും പരമാവധി ചെന്നവസ്സാനിയ്‌ക്കും. നടന്റെ ജീവിതവും വ്യക്തിത്ത്വവും ഇവിടെ വിശകലന വിഷയമാക്കാറില്ല.
ഇന്ന് നിര്‍മ്മാണമാരംഭിച്ച് അഞ്ചോ പത്തോ വഷങ്ങള്‍ക്ക് ശേഷം ഫലമുണ്ടാക്കുന്ന പദ്ധതിയാണോ, അതോ, പദ്ധതിയ്‌ക്ക് ചിലവാകുന്ന തുക വീതിച്ച് ആ(പദേശത്തുള്ളവര്‍ക്ക് വിതരണം ചെയ്‌താലാണോ ആവിഷ്‌ക്കാരകന് ഉടനേ (പതിഫലം കിട്ടുക. ജനം ക്ഷി(പ(പസാദികളും സ്വാര്‍ത്ഥരും നന്ദിയില്ലാത്തവരും മുന്‍കാലങ്ങളെ മറക്കുവരുമാണെന്ന മനശാസ്(ത വിശകലനത്തില്‍ രണ്ടാമത്തേതിനായിരിയ്‌ക്കും (പാമുഖ്യം ലഭിയ്‌ക്കുക.
ഒരു സമൂഹത്തിന് അത് ചെറുതോ വലുതോ, മത-ജാതി-വര്‍ഗ്ഗങ്ങളോ എാതുമാകട്ടെ, ഒരു പദ്ധതി അതിന്റെ (പയോഗത്തില്‍ സമൂഹത്തിനൊന്നാകെ ഗുണഭലമുണ്ടാക്കുന്നതാണെങ്കില്‍പ്പോലും നേരത്തേ സൂചിപ്പിച്ച ചെറു സമൂഹത്തിന്റെ സ്വാര്‍ത്ഥതാത്‌പ്പര്യങ്ങള്‍ക്കെതിരാണെങ്കില്‍, ഇന്ന്, ആവിഷ്‌ക്കാരകന്‍ പിന്മാറാതെ മുന്നോട്ട`് പോകില്ല.
ദൈവം ഒരു കേന്(ദ ബിന്ദുവാണ്. ശക്തി ഈ അണ്ഡകടാഹത്തിന്റെയാകെ നിയ(ന്തണമാണ്. ജ്ഞാനം ജീവജാലങ്ങളാകെ കണ്ടെത്തിയതും കണ്ടെത്താത്തതുമായ അറിവും അണ്ഡകടാഹത്തിന്റെ ചലനങ്ങളും ഉള്‍പ്പെടെ സമ്പൂര്‍ണ്ണം. മതം, ദൈവാനു(ഗഹം ലഭിയ്‌ക്കാനുള്ള തത്ത്വാധിഷ്‌ഠിതമായ ജീവിതചര്യയുടെ തത്വസംഹിതയാണ്. വേദ(ഗന്ഥങ്ങള്‍, ദൈവസാന്നിദ്ധ്യത്തിലേയ്‌ക്കുള്ള ധര്‍മ്മപാതനിര്‍വ്വചിയ്‌ക്കുന്നു. (പവാചകര്‍, സമൂഹത്തെ ധര്‍മ്മപാതയിലൂടെ ഈശ്വരനിലേയ്‌ക്ക് നയിച്ച ത്യാഗികളായ നായകന്മാരാണ്. ധര്‍മ്മം, സ്‌നേഹത്തിലധിഷ്‌ഠിതമായ സഹകരണവും സഹായവും സഹവര്‍ത്തിത്ത്വവും സംസ്‌കാരവും ത്യാഗവും തകിരസ്‌കാരവും ഭക്തിയും ബഹുമാനവും നിറഞ്ഞ ആദര്‍ശ്ശപൂര്‍ണ്ണമായ സഞ്ചാരമാണ്. അനുഷ്‌ഠാനങ്ങളും ആചാരങ്ങളും, ഈശ്വരപൂജയോ വേദമ(േന്താച്ചാരണമോ (പാര്‍ത്ഥനയോ മാ(തമല്ല, ആദര്‍ശ്ശപൂര്‍ണ്ണമായ ജീവിതസഞ്ചാരമാര്‍ഗ്ഗദര്‍ശ്ശകവുംകൂടിയാണ്. വേദങ്ങളും ഇതിഹാസങ്ങളും പുണ്യമായികരുതുന്ന മത(ഗന്ഥങ്ങളും ഈശ്വരമാര്‍ഗ്ഗത്തിന്റെ നിയമസംഹിതകളും വ്യാഖ്യാനങ്ങളുമാണ്.
രാഷ്(ടീയം, ജാതി, അധികാരം, സമ്പത്ത് എന്നിവയുമായി ബന്ധപ്പെടുത്തി ഈശ്വരന്‍, മതം, വേദം എന്നിവയുടെ അന്ത:സത്തയെ ചുരുക്കി സ്ഥാപിച്ചാല്‍ മനുഷ്യന്റെ സഞ്ചാരപഥങ്ങളില്‍ വ്യതിചലനങ്ങളും, ചിന്തകളില്‍ സ്‌ഫോടനങ്ങളും സൃഷ്ടിയ്‌ക്കാം.
രാജ്യം ചെറുതും വലുതുമായ സമൂഹങ്ങളുടെ സങ്കലനമായ ബൃഹത് സമൂഹമാണ്. മതങ്ങള്‍, മതങ്ങള്‍ക്കുള്ളിലെ അവാന്തരവിഭാഗങ്ങള്‍, ജാതികള്‍, (പാദേശികത, കക്ഷിരാഷ്(ടിയം എന്നിങ്ങനെ അനേകം സമൂഹങ്ങള്‍. ഇവിടെ രാഷ്(ടീയം എന്നതുകൊണ്ട് ഉദ്ദേശിയ്‌ക്കുത് മത-ജാതി-(പാദേശികവാതങ്ങളില്‍ നിന്നും മോചിതമായ, ദേശീയ കാഴ്‌ചപ്പാടോടെ ജനാധിപത്യം, സോഷ്യലിസം എന്നിവകളിലേതെങ്കിലുമൊന്നെങ്കിലും അടിസ്ഥാനതത്വമായി അംഗീകരിച്ച, എല്ലാവിഭാഗം ജനങ്ങളേയും (പതിനിധീകരിയ്‌ക്കുന്ന രാഷ്(ടീയപാര്‍ടി എന്നാണ്. ഈ കാഴ്‌ചപ്പാടോടെയുള്ള രാഷ്(ടീയ പാര്‍ട്ടികളുടെ (പവര്‍ത്തനം ആദര്‍ശ്ശത്തിലധിഷ്‌ഠിതമായ, നിലപാടുകളും ആശയങ്ങളും തമ്മിലുള്ള പോരാട്ടമാണ്. ഇവിടെ ദേശിയ കാഴ്‌ചപ്പാടുകളുള്ള രാഷ്(ടിയപാര്‍ട്ടികള്‍ തത്ത്വാധിഷ്‌ഠിതമായ നിലപാടുകളില്‍ നിന്നും വ്യതിചലിയ്‌ക്കാതിരിയ്‌ക്കുകയോ, പുന:സ്ഥാപിയ്‌ക്കുകയോ ചെയ്‌താല്‍, ഇന്ത്യ ഇന്ന് നേരിടുന്ന മൂല്യച്യുതികള്‍ക്ക് പരിഹാരമാകും. ഇത് ലാഘവത്തോടെ നിര്‍വ്വഹിയ്‌ക്കാവുന്നതല്ല എന്ന ഉത്തമബോദ്ധ്യത്തോടെ തന്നെയാണ് ഈ (പസ്ഥാവന നടത്തുന്നത്. രാഷ്(ടീയ നവോഥാനം ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്ന അനിവാര്യതയാണ്.
ഇവിടെ മേല്‍പ്പറഞ്ഞ ചെറുസമൂഹങ്ങള്‍ക്കുള്ള താത്‌പ്പര്യങ്ങള്‍ക്ക് (പസക്തിയില്ല. എന്നാല്‍ രാഷ്(ടിയ കക്ഷികളില്‍ വന്ന തത്തവാധിഷ്‌ഠിത നിലപാടുകളില്‍ നിന്നുള്ള വ്യതിചലനം ഇത്തരം ചെറുസമൂഹങ്ങള്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കി. തെരഞ്ഞെടുപ്പുകള്‍ ഇവര്‍ക്ക് വിലപേശാനുള്ള വേദിയായി. പലപ്പോഴും ഇവര്‍ക്ക് വളരാനുള്ള (േപാത്സാഹനവും ലഭിച്ചു.
എാതൊരു ചെറുസമൂഹമാണോ ഭരണം, സമ്പത്ത്, അധികാരം എന്നിവ ലക്ഷ്യമായി സ്വീകരിയ്‌ക്കുന്നത്, ആ സമൂഹം തീര്‍ച്ചയായും ചുരുങ്ങിയത് മറ്റേതെങ്കിലുമൊരു സമൂഹത്തിനെങ്കിലും എതിരായിരിയ്‌ക്കും. ആദര്‍ശപരമോ, ആശയപരമോ ആയ ഉറച്ച നിലപാടുകള്‍ മൂലം ഇതര സമൂഹങ്ങളെ സ്വസമൂഹത്തിനോട് ലയിപ്പിയ്‌ക്കുവാനോ, ആശയങ്ങളെ അംഗീകരിപ്പിച്ചെടുക്കുവാനോ കഴിയില്ല. ഇവിടെ ഇതര സമൂഹങ്ങളെ, അധികാരം, സമ്പത്ത്, കായബലം, ആയുധം എന്നിവകൊണ്ട് കീഴ്‌പ്പെടുത്തുവാനുള്ള (ശമം ആരംഭിയ്‌ക്കും. ശക്തി കുറഞ്ഞവന്‍ ബുദ്ധിയെ ആയുധമാക്കും. ഇങ്ങനെ മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ഗ്ഗീയതയിലേയ്‌ക്കും, ജാതികള്‍ തമ്മിലുള്ള സംഘര്‍ഷം (ബാഹ്മണ്യം മുതല്‍ ചണ്ഡാലന്മാര്‍വരെയുള്ളവരുടെ വേര്‍തിരിവിനും ജാതിസ്‌പര്‍ദ്ദയിലേയ്‌ക്കും, വംശീയവും സാമുദായികവുമായ ശ(തുതകളിലേയ്‌ക്കും നയിയ്‌ക്കപ്പെടും.
ഇന്ത്യന്‍ സമൂഹത്തില്‍ ജാതി വ്യവസ്ഥയുടെ ഉത്ഭവം ഒരു ചെറുസമൂഹത്തിന്റെ അധികാരത്തിനും, സമ്പത്തിനും, സുഖഭോഗത്തിനും വേണ്ടി ഇതര സമൂഹങ്ങളെ സേവകരാക്കുകയും, അടിമകളാക്കുകയും, മണ്ണിന്റെ ശരിയായ ഉടമകളെ ചണ്ഡാലന്മാരാക്കുകയും ചെയ്‌തു.
മതം, ജാതി, അധികാരം, സമ്പത്ത് എന്നിവ അടിസ്ഥാനമാക്കി മനുഷ്യനെ പുരാതനകാലത്തും ആധുനികകാലത്തും വിലയിരുത്തപ്പെടുന്ന അളവുകോലുകളെ കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയപ്പെടുത്തുന്നില്ല എന്നത് നവലോകം നേരിടുന്ന എാറ്റവും വലിയ വെല്ലുവിളിയും, പരാജയ കാരണവുമാണ്.
ഭൂരിപക്ഷ സമുദായം, ന്യൂനപക്ഷ സമുദായം, പിന്നോക്ക സമുദായം, പട്ടികജാതി, പട്ടികവര്‍ഗ്ഗം, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നിവയെ പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്. ഇന്ത്യയുടെ ഓരോ (പദേശത്തിനും വ്യത്യസ്‌ത സവിശേഷ സാഹചര്യമാണുള്ളത്. ഒരു പദ്ധതി ഇന്ത്യയ്‌ക്കാകെ എന്ന തത്ത്വത്തില്‍ നിന്നും മാറി, ഒരു (പദേശത്തിന് അതിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് പദ്ധതികള്‍ ആസൂ(തണം ചെയ്യണം. ഒരു (പദേശത്തിന് ഒരു പദ്ധതി എന്ന ആശയമാണ് ഇനിയും ഓരോ സമൂഹത്തിന്റേയും ഉയര്‍ച്ചയ്‌ക്ക് സഹായകരമാകുക.
രാഷ്(ട പുരോഗതി, രാഷ്(ടീയ (പവര്‍ത്തനം ചെറുസമൂഹങ്ങള്‍ക്ക് താത്‌ക്കാലികമായ ആനുകൂല്യങ്ങളെത്തിയ്‌ക്കുക എന്ന (പവര്‍ത്തന പരിപാടിയില്‍ നിന്നും രാഷ്(ടവും രാഷ്(ടീയ പാര്‍ട്ടികളും മാറണം. ആട്, കോഴി, കൃഷിയായുധങ്ങള്‍, വിത്തുകള്‍, വളങ്ങള്‍, വായ്‌പ്പകള്‍ എന്നിവ വിതരണം ചെയ്‌തതിലൂടെ സമൂഹത്തിനെ(തമാ(തം പുരോഗതിയുണ്ടാക്കുവാന്‍ കഴിഞ്ഞുവെന്ന് സത്യസന്തമായ അന്വേഷണം രഹസ്യ എാജന്‍സികള്‍ വഴി നടത്തി ശേഖരിയ്‌ക്കുന്നത് നന്നായിരിയ്‌ക്കും.
താത്‌ക്കാലിക സമാശ്വാസ പദ്ധതികള്‍ (കമാതീതമായി വളരാനും ദീര്‍ഘകാല പദ്ധതികള്‍ക്ക് തടസ്സമാക്കുന്നതിനും ദേശീയ കാഴ്‌ച്ചപ്പാടില്ലാത്ത ചെറുസമൂഹങ്ങള്‍ ശക്തി(പാപിയ്‌ക്കുന്നതിനും ഇലക്ഷനുകള്‍ വഹിയ്‌ക്കുന്ന പങ്ക് ചെറുതല്ല. ശരാശരി രണ്ടു വര്‍ഷത്തിലൊരിയ്‌ക്കല്‍ ഇന്ത്യ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിയ്‌ക്കുന്നു. (പാദേശിക ഭരണ സമിതിയിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പില്‍ (പാദേശിയ ഭരണത്തേയോ, സംസ്ഥാന തെരഞ്ഞെടുപ്പില്‍ നിയമസഭാ (പവര്‍ത്തനമോ സാസ്ഥാന ഭരണമോ, ലോകസഭാ തെരഞ്ഞെടുപ്പില്‍ ലോകസഭാ (പവര്‍ത്തനമോ രാഷ്(ട ഭരണമോ മുഖ്യ തെരഞ്ഞേടുപ്പ് വിഷയങ്ങളാകുന്നില്ല. അനവസരത്തില്‍ കണ്ണുകള്‍ തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്ന ദോഷൈക ദൃക്കുകളായ ദൃശ്യമാധ്യമങ്ങള്‍ വ്യാപകമായ ഈ കാലഘട്ടത്തില്‍ പലപ്പോഴും അനാവശ്യമായതും കൃ(തിമമായി സൃഷ്ടിയ്‌ക്കപ്പെട്ടതുമായ വിവാദങ്ങളും, അനര്‍ഹര്‍ക്കു നല്‌കപ്പെടുന്ന (േശഷ്ട പരിവേഷവുമെല്ലാം തെരഞ്ഞെടുപ്പിനെ സ്വാധീനിയ്‌ക്കിന്നുണ്ട്.
മതങ്ങളുടെ സൗഹൃദാധിഷ്‌ഠിത സഹവര്‍ത്തിത്തം ഉണ്ട് എന്ന (പചരണം, ആധുനിക ലോകം നേരിടുന്ന എാറ്റവും വലിയ ഭീഷണിയ്‌ക്കുമേല്‍, കോടമഞ്ഞ് പുതപ്പിയ്‌ക്കലാണ്. മതാതിഷ്‌ഠിതമായ ഒരു രാഷ്(ടിയ പാര്‍ടിയോ, സമൂഹമോ മതേതരത്ത്വത്തെ (പതിനിധാനം ചെയ്യുന്നില്ല. തന്റെ വിദ്വേഷം (പകടിപ്പിയ്‌ക്കുന്ന രീതിയുടെ സാ(ന്ദതയില്‍ എാറ്റക്കുറച്ചിലുകളുണ്ടാകാം. അധികാരം, സമ്പത്ത്, ആനുകൂല്യങ്ങള്‍, (പത്യേക പരിഗണനകള്‍ എന്നിവ ഇവരുടെ ലക്ഷ്യമായിരിയ്‌ക്കും. ഇവയിലേയ്‌ക്കുള്ള സഞ്ചാരപഥം എന്തെന്നതാണ് മിതവാദത്തേയും തീ(വവാദത്തേയും വിവക്ഷിയ്‌ക്കുന്നത്. തീ(വവാദത്തിന്റെ അജണ്ടയില്‍ രാജ്യത്തിന്റെ അതൃത്തി, (പത്യേകരാജ്യം, മറ്റ് മതങ്ങളെ ഉന്മൂലനം ചെയ്യല്‍ അല്ലെങ്കില്‍ പുറത്താക്കല്‍, ശിഥിലീകരണം എന്നിവയും കൂടി ഉള്‍പ്പെടും. തീ(വവാദികള്‍ ഭീകര(പവര്‍ത്തനവും, മിതവാദികള്‍ ജനകീയ സമാധാന(പക്ഷോഭവും (പവര്‍ത്തന മാര്‍ഗ്ഗമാക്കുന്നു.
ലക്ഷ്യ (പാപ്‌തിയ്‌ക്ക് അനിവാര്യ ഘടകം അനുയായികളാണ്. ആശയ (പചരണത്തിലൂടെയല്ലാതെ അനുയായികളെ സൃഷ്ടിയ്‌ക്കുവാനുകില്ല. ഈ ആശയ (പചരണത്തില്‍ മതം, വേദം, ഈശ്വരന്‍ എന്നിവയെ പുനര്‍ നിര്‍വ്വചിയ്‌ക്കപ്പെട്ട്, തന്റെ മതം, ഈശ്വരന്‍, വേദം എന്നിവയെ (േശഷ്‌ഠീകരിച്ചും പരിമിതപ്പെടുത്തിയും തങ്ങള്‍ മാ(തം ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ (പതിനിധികളാക്കുകയും, മറ്റ് മതങ്ങളെ നീചഗണത്തിലോ ശ(തു പക്ഷത്തോ ഉള്‍പ്പെടുത്തുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മിതവാദം (പചരിപ്പിയ്‌ക്കപ്പെടുന്നുവെന്നവകാശപ്പെടുന്ന സമൂഹത്തിനും മതവിദ്വേഷം (പചരിപ്പിയ്‌ക്കാതിരിയ്‌ക്കാനാകില്ല. ഈ ആശയ(പചരണത്തിന് വിധേയമാക്കപ്പെടുന്ന സമൂഹത്തില്‍ ഭൂരിപക്ഷത്തിന്റെ ഒരു ചെറിയ വിഭാഗമെങ്കിലും മനസ്സില്‍ തീ(വമായ മതവിദ്വേഷം മുളയെടുക്കില്ലേയെന്ന് സംശയിയ്‌ക്കേണ്ടതില്ല.
തീ(വവാദ സംഘങ്ങള്‍ക്ക്, അനുയായികളുടെ എണ്ണത്തിലെ വര്‍ദ്ധനവിലല്ല, മറിച്ച് തീ(വവാദ (പവര്‍ത്തനങ്ങള്‍ എാറ്റെടുക്കാനുള്ള അചഞ്ചലമായ (കൂരമനസ്സാണ് സമ്പത്ത്.
ഈ നിലയില്‍ പരിശോധിച്ചാല്‍ മിതവാദ (പവര്‍ത്തനം തീ(വവാദ (പവര്‍ത്തനത്തിലേയ്‌ക്കുള്ള (പാഥമികഘട്ടമായി കാണാവുന്നതാണ്.
മതത്തെ രാഷ്(ടീയത്തില്‍ നിന്നും, രാഷ്(ട മീംമാംസയില്‍ നിന്നും മോചിപ്പിച്ച്, മനുഷ്യ സമൂഹത്തിന്റെ ധര്‍മ്മ മാര്‍ഗ്ഗമാക്കി, (പവാചകരുടെ വിശുദ്ധിയിലേയ്‌ക്ക് പുരോഹിതന്മാരേയും, മത (പവര്‍ത്തകരേയും പരിവര്‍ത്തനം നടത്തിയ്‌ക്കുകയെന്ന ക്ലേശകരമായ ദൗത്ത്യം ഈ കാലഘട്ടം എാറ്റെടുക്കണം.
ഭൂരിപക്ഷ വര്‍ഗ്ഗീയത, ന്യൂനപക്ഷത്തെ ബലമായി ബന്ധിച്ച് നെറ്റിയില്‍ ആണിയടിച്ചു കയറ്റുന്ന ഭീഷണമായ (പവര്‍ത്തനവും (പതി(പവര്‍ത്തനവുമാണ്. ന്യൂനപക്ഷവര്‍ഗ്ഗീയത, തന്റെ ദുര്‍ബ്ബലതയുടെ തിരിച്ചറിയലില്‍, ബുദ്ധിയെ ആ(ശയിച്ച് മാരകേശഷിയുള്ള ഭീഭത്സമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്‌ക്കും. സംഘര്‍ഷങ്ങള്‍ അനന്തവും ഭീകരവുമായി തുടര്‍ന്നുകൊണ്ടേയിരിയ്‌ക്കും. സമൂഹം ഭയത്താല്‍ വി(ഭമപ്പെട്ട് അശാന്തമായി ദുരന്തങ്ങള്‍ക്കായി കാതോര്‍ത്ത് ചിത്ത(ഭമത്താലുഴറിയുറങ്ങാതലയും.
തീ(വവാദം ഇന്ത്യയില്‍ അതിന്റെ കരുത്തും വി(ഭമകരമായ സാന്നിദ്ധ്യവും പലവട്ടം തെളിയിച്ചിട്ടുണ്ട്. അന്വേഷണങ്ങള്‍ ചാവേറിലോ പോരാളിയിലോ ചെന്നവസ്സാനിയ്‌ക്കും. പരമാവധിയവന്റെ ഒളിത്താവളത്തലോ, ഒളിസങ്കേതമൊരുക്കിയവനിലോ തുടങ്ങി തീ(വവാദ (പവര്‍ത്തനത്തിന്റെ എാറ്റവും നിസ്സാരമായ തലങ്ങള്‍ വരെ മാ(തമേ അന്വേഷണം ചെന്നെത്താറുള്ളു. പരമാവധി നമുക്ക് ലഭിയ്‌്‌ക്കാനിടയില്ലാത്തതും ശ(തുരാജ്യത്തില്‍ താവളമുറപ്പിച്ചിട്ടുള്ളതുമായ ഭീകരസംഘടനയുടെ എാതെങ്കിലുമൊരു നേതാവില്‍ ചെന്നവസ്സാനിയ്‌ക്കും.
ഇന്ത്യയിലെ (പാദേശിയ ഭാഷ മാ(തമറിയാവുന്ന, പലപ്പോഴും എഴുതാന്‍ പോലുമറിയാത്ത ഭീകര(പവര്‍ത്തകര്‍ പിടിയ്‌ക്കപ്പെടുമ്പോഴും, ഇന്ത്യയ്‌ക്കന്ന്യമായ ഭാഷ സംസാരിയ്‌ക്കുന്നരാജ്യം ആസ്ഥാനമാക്കി (പവര്‍ത്തിയ്‌ക്കുന്ന, ഭീകരസംഘടനയുടെ നേതാക്കന്മാരുമായി ആശയവിനിമയം നടത്തുവാനായിട്ടെങ്കിലും തീര്‍ച്ചയായും ഇടനിലക്കാരുണ്ടാകുമെന്നതിരിച്ചറിവില്‍ അന്വേഷണം മാന്നോട്ടെ(ത പോയിട്ടുണ്ടെന്ന അന്വേഷണം നന്നായിരിയ്‌ക്ക്‌ും. കൂടാതെ വ്യവസ്ഥാപിതമായ രീതിയില്‍ ഒരു രാജ്യത്തിലെ (പവര്‍ത്തനങ്ങള്‍ (േകാഡീകരിയ്‌ക്കിന്നതിനും നയിയ്‌ക്കുന്നതിനും സുശക്തമായ സംഘടനാചട്ടക്കൂടുകളും ഉണ്ടായിരിയ്‌ക്കും. ബുദ്ധികേ(ന്ദങ്ങളും, സംഘാടകരും കേവലമായ (പവര്‍ത്തകരല്ല. ലീഡര്‍മാരാണ്. (പവര്‍ത്തകര്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന ഉപകരണങ്ങളാണ്. ഉപകരണങ്ങളെ കണ്ടെത്തിയതോടുകൂടി ആന്വേഷണങ്ങള്‍ അവസ്സാനിപ്പിച്ചാല്‍ ഭീകര (പവര്‍ത്തനത്തിന്റെ തായ്‌വേര് അറുക്കാന്‍ കഴിയില്ല. അന്വേഷണങ്ങള്‍ ബുദ്ധി കേ(ന്ദങ്ങള്‍ക്കും സംഘാടകര്‍ക്കും നേരെ ലക്ഷ്യം വയ്‌ക്കണം.
ഇന്ത്യാക്കാര്‍ക്കില്ലാത്തത് ഇന്ത്യയെന്നവികാരമാണ്. കലുഷിതമായ രാഷ്(ടിയ സാമുഹ്യ ചുറ്റുപാടില്‍ അതിനെതിരെ നിലയുറപ്പിച്ച്, ഭോഗസുഖങ്ങള്‍ വര്‍ജ്ജിച്ച്, ത്യാഗം ജെചയ്യുവാന്‍ ആരും തയ്യാറല്ല. ത്യാഗം, ത്യജിയ്‌ക്കല്‍, ലളിതജീവിതം എന്നിവ നിയോലിബറല്‍ കാലഘട്ടത്തിലെ മൂഢചിന്തകളാണ്. ഇന്ത്യാക്കാരന്റെ അന്തസ്സത്ത, പാരമ്പര്യമായി കിട്ടിയ അടിമത്തവും വധേയത്ത്വവുമാണ്. ചൂതുകളിവേദിയിലെ പാഞ്ചാലിയാണ് ഇന്ത്യ. (ശീകൃഷ്‌ണന്‍ ഇനിയും അവതാരമെടുത്തട്ടുമില്ല.
യേശു, (ശീബുദ്ധന്‍, നബി, മഹാത്മഗാന്ധി, ചെ.ഗുവേര തുടങ്ങിയ മനുഷ്യ സേ്‌നഹികളുടെ ജീവിതം ഈ കാലഘട്ടത്തില്‍ മാതൃകയാകുന്നില്ല. ഈ ജീവിതങ്ങള്‍ ഈ കാലഘട്ടത്തിലെ എാറ്റവുംവലിയ തമാശയും, അധികാരവും സമ്പത്തുമാര്‍ജ്ജിയ്‌ക്കുവാനുള്ള ലേലവസ്‌തുവുമാണ്. ചെ.ഗുവേരയുടെ ജീവിതം, ചെ.ഗുവേര (പതിനിധാനം ചെയ്‌ത ആശയസംഹിതയുടെ ബദ്ധ ശ(തുക്കള്‍ പോലും വിജ്ഞാനത്തിന്റെ നൂറ്റാണ്ടായ ഇരുപതാം നൂറ്റണ്ടില്‍ ഹൈജാക്കുചെയ്‌തു കൊണ്ടുപോയി (പതിപുരുഷനാക്കുന്നൂവെന്നത് വെറും തമാശയായി തള്ളിക്കളയേണ്ടതല്ല. മഹാത്മാക്കളുടെ ജീവിതം ഗാലറികളിലെ (പദര്‍ശ്ശനവസ്‌തുവാണ്. ഉടമയ്‌ക്ക് (പദര്‍ശ്ശനത്തില്‍ നിന്നും സമ്പത്തുണ്ടാക്കാം. കൂടുതല്‍ സമ്പത്താവശ്യമെങ്കില്‍ ലേലത്തിനുവയ്‌ക്കാം.
``ദീപസ്‌തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം''
ഇതാണ് ഇന്ത്യന്‍ സമൂഹിക ജീവിതത്തെ രൂപപ്പെടുത്തുന്ന ആപ്‌തവാക്യം. മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം വളരെവളരെ വലുതാണ്. ഒരു സമൂഹത്തിന്റെ ചിന്താധാരകളെ തന്നെ മാറ്റിമറിയ്‌ക്കുവാന്‍ കഴിയും. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തിലെ മാധ്യമങ്ങള്‍ക്ക് വ്യക്തമായ സ്വാര്‍ത്ഥ താത്‌പര്യങ്ങളുണ്ട്. രണ്ടുമൂന്നു വര്‍ഷമായി ചില വിവാദങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെട്ട രീതി പരിശോധിയ്‌ക്കപ്പെടണം. തീ(വവാദ (പവര്‍ത്തനങ്ങള്‍ പോലുള്ളവിഷയങ്ങളില്‍ പോലും, തങ്ങള്‍ ശ(തുപക്ഷത്തു നിറുത്തയിരിയ്‌ക്കുന്ന രാഷ്(ടിയ പാര്‍ട്ടിയെ അധിക്ഷേപിച്ച് പൂര്‍ത്തിയായാല്‍, ആ വിഷയം ഉപേക്ഷിയ്‌ക്കാമെന്ന പരിഹാസ്യവും നിന്ദ്യവുമായ നിലപാടു സ്വീകരിയ്‌ക്കുന്ന രാഷ്(ടീയ പക്ഷവാതികളാണിവര്‍. ആദ്യമായി ഞങ്ങളുടെ ചാനലിലെന്ന് വീമ്പുപറയുന്ന അധപ്പതിച്ചുപോയ അല്‌പന്മാര്‍, തങ്ങള്‍ പരിപോഷിപ്പിയ്‌ക്കുന്ന രാഷ്(ടിയ പാര്‍ട്ടിയിലെ നേതാവ് വ്യഭിചരിയ്‌ക്കുന്നത് തെളിവോടെ പിടിയ്‌ക്കപ്പെട്ടാലും, അദ്ദേഹത്തിന്റെ നിസ്സഹായയായ ഭാര്യയുടെ (പസ്‌താവനയ്‌ക്കായി ഓടും. ചാക്കാല വീട്ടിലെ കൂട്ട നിലവിളികള്‍ക്കൊപ്പംചേര്‍ന്ന് നെഞ്ചത്തടിച്ച് ഉച്ചത്തല്‍ നിലവിളിച്ച് (ശദ്ധപടിച്ചു പറ്റുവാനോ, നാല്‌ക്കവലയിലെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒച്ചയുണ്ടാക്കി സുവിശേഷം (പസംഗിച്ച് ജന(ശദ്ധയാകര്‍ഷിയ്‌ക്കുന്ന ഉപദേശിയേയും എാറ്റുപദേശിയേയും ഓര്‍മ്മപ്പിയ്‌ക്കുന്ന (പകടനം നടത്തുവാനേ മാധ്യമങ്ങള്‍ തയ്യാറാകുന്നുള്ളു. മിക്കപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങള്‍ എാറ്റുപദേശികളാണ്. ഓരോ വിഷയത്തിന്റേയും ഗൗരവം ഉള്‍ക്കൊണ്ട് അന്വേഷണാത്മകമായ മാധ്യമ(പവര്‍ത്തനം സത്യസന്ധമായി നടത്തുവാന്‍ ഇവര്‍ തയ്യാറല്ല. അഥവാ അത്തരത്തിലൊരു റിപ്പോര്‍ട് (പസിദ്ധീകരിയ്‌ക്കുകയോ സം(േപഷണം ചെയ്യുകയോ ചെയ്‌താല്‍, ആ മാധ്യമത്തിന്റെ രാഷ്(ടിയ നിലപാടുകള്‍ക്കും പക്ഷപാതിത്ത്വത്തിന് വിധേയപ്പെട്ടും, എാകപക്ഷീയവുമായ ആ(കമണത്തിനു വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്ന് കണ്ടെത്താനാകും. പലപ്പോഴും, ഇത്തരം കക്ഷികളുടെ നോട്ടീസു പോലെയോ, കവല-രാഷ്(ടീയ വിശദീകരണയോഗവേദിപോലെയോ മാധ്യമങ്ങള്‍ മാറുന്നത് പരിഹാസ്യവും നിന്ദ്യവുമാണ്. സമൂഹത്തിലെ എല്ലാ മാലിന്ന്യങ്ങളും ജീര്‍ണ്ണതകളും അടിഞ്ഞുകൂടുന്ന വേയ്‌സ്റ്റ് ബേസിന്‍ ആകരുത് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ ഹൃദയനൈര്‍മ്മല്യം കാത്തു സൂക്ഷിയ്‌ക്കേണ്ട, (ശീകോവിലിനു തുല്യമായ പാവനത്തം കുടിയിരിയ്‌ക്കേണ്ട പരിശുദ്ധ സഥാപനമായിരിയ്‌ക്കണം.
എഴുത്തുകാരന്‍ സമൂഹത്തിനോടു കടപ്പെട്ടിരിയ്‌ക്കണം. സമൂഹത്തിന്റെ സ്‌പന്ദനങ്ങള്‍ കണ്ടറിയണം. ജാ(ഗതയുണ്ടായിരിയ്‌ക്കണം. ആപത്തുകളെ മുന്‍കൂട്ടി കാണാന്‍ കഴിയണം. ജനങ്ങളെ ഉണര്‍ത്തി ജാഗരൂകരാക്കണം. സാമൂഹിക പുനര്‍നിര്‍മ്മാണത്തിന്റെ നവ പരിഷ്‌ക്കര്‍ത്താക്കളാകണം.
എഴിത്തുകാര്‍ക്ക് മാ(തമല്ല ഇതര കലാകാരന്മാര്‍ക്കും സമൂഹത്തോട് ഉത്തരവാദിത്തമുണ്ടായിരിയ്‌ക്കണം.
മാധ്യമങ്ങള്‍ രാഷ്(ടിയ പാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും നല്‌കുന്ന (പാധാന്യം എഴുത്തുകാര്‍ക്കും, കലാകാരന്മാര്‍ക്കും, ധനതത്വ-ചരി(ത പണ്ഡിതന്മാര്‍ക്കും അവരുടെ സൃഷ്ടികള്‍ക്കും നല്‌കണം.
ഇന്ത്യയിലും, ലോകത്തെമ്പാടും നടന്നിട്ടുള്ള മനുഷ്യ കുരുതികള്‍ക്കും നിഷ്‌ഠൂരതകള്‍ക്കും എതിരെ ശബ്ദമുയര്‍ത്താത്ത, തൂലിക ചലിപ്പിയ്‌ക്കാത്ത എഴുത്തുകാരും കലാകാരന്മാരുമുണ്ടാകില്ല. വിസ്‌ഫോടനങ്ങളും ദുരന്തളുമുണ്ടാക്കുന്നതിന് എ(തയോ മുമ്പുതന്നെ കാര്‍മേഘം ഉരുണ്ടു കൂടുന്നതുപോലെ മനുഷ്യന്റെ മനസ്സിലും സമൂഹത്തിലും വിദ്വേഷത്തിന്റെ കാളിമ പടരുന്നത് കാണാന്‍ കഴിയും. അതിന്റെ വഴികള്‍, ലക്ഷ്യങ്ങള്‍, (പത്യാഘതങ്ങള്‍, പരിണതഫലങ്ങള്‍ എന്നിവ വലിയ ചിന്തകളൊന്നുമില്ലാതെതന്നെ നമുക്കു തിരിച്ചറിയാന്‍ കഴിയും.
എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഇതിനെതിരെ തന്റെ തൂലിക ചലിപ്പിയ്‌ക്കാത്തത്.
ഹൈന്തവ വിശ്വാസ(പകാരം എഴുത്തുകാര്‍ ഉപാസിയ്‌ക്കുന്നത് സരസ്വതീദേവിയേയാണ്. സരസ്വതീദേവിയുടെ ഇരിപ്പിടം താമരയാണ്. താമര വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്നു. താമര ഇതളുകള്‍ അതിമൃദുലമാണ്. സരസ്വതീദേവിയുടെ ഭാരം കൊണ്ട് താമരയുടെ ഇതളുകള്‍ കൊഴിയാത്തതും, വെള്ളത്തില്‍ താഴ്‌ന്നു പോകാത്തതും സരസ്വതീദേവിയുടെ ഹൃദയനൈര്‍മ്മല്യവും, അഹങ്കാരമെന്ന ഭാരവും, തന്റെ സ്ഥാനത്തേക്കുറിച്ചുള്ള ദുര്‍ച്ചിന്തകളും ഇല്ലാത്തതിനാലാണ്. ഇത് എന്റെ പുതിയ കണ്ടെത്തലില്ല. തലമുറകളായി പറഞ്ഞുവന്ന ദര്‍ശ്ശനമാണ്. എല്ലാവര്‍ക്കുമറിയാവുന്നതുമാണ്. എന്നാല്‍ ഇന്നത്തെ എഴുത്തുകുര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും പരസ്‌പര വിദ്വേഷവും അസൂയയുമാണ്. സ്ഥാനമാനങ്ങള്‍ക്കായി എ(ത തരംതാഴാനും സന്തോഷമുള്ളവരാണ്. കിട്ടുന്ന സ്ഥാനമാനങ്ങള്‍ അനര്‍ഹമാണെന്ന് തങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കുമറിയാമെന്ന തിരിച്ചറിവ് ഇതുവരെ അല്‌പം പോലും ഇവരെ നാണിപ്പിയ്‌ക്കുന്നില്ല.
കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ എാറ്റെടുത്ത് സാംസ്‌കാരിക-രചനാരംഗങ്ങളില്‍ ഉന്നതമായ സ്ഥാനം സ്വയം ആര്‍ജ്ജിച്ചെടുക്കണം. യാ(ത സ്വയം കാല്‍നടയായിട്ടായിരിയ്‌ക്കണം. ആരുടേയും തോളത്തുകയറി യാ(ത ചെയ്‌ത്, സ്ഥാനമാനങ്ങള്‍ അനര്‍ഹമായി നേടിയെടുക്കരുത്. ഇത്തരം നേട്ടങ്ങള്‍ നാളെ ചരി(തത്തിലെ എാറ്റവും ദുര്‍ഗ്ഗന്ധപൂരിതമായ അഴുകിയ മാംസത്തുണ്ടിന്റെ സഥാനമായിരിയ്‌ക്കും അലങ്കരിയ്‌ക്കുക.
ഇന്ത്യ അനേകം വെല്ലുവിളികള്‍ക്കുള്ളിലെ എരിയുന്ന നെരിപ്പേടാണ്. കാരണങ്ങളും പരിഹാരങ്ങളും നമുക്കറിയാം.
പക്ഷെ, നാം നയിയ്‌ക്കപ്പെടുന്നത് ദേശീയവും വൈദേശീയവുമായ എാതാനം ഛി(ദശക്തികളാലോ, സ്വാര്‍ത്ഥമോഹികളാലോ ആണെന്ന തിരിച്ചറിവുണ്ടായിട്ടും, വലിയ മനുഷ്യ സമ്പത്തുള്ള നാം ആലസ്യത്തിലാണ്. മാധ്യമങ്ങള്‍,
സാമ്പത്തിക വദഗ്‌ദ്ധര്‍, ചരി(തകാരന്മാര്‍, രാഷ്(ടിയ നിരീക്ഷകര്‍, രാഷ്(ടിയ പാര്‍ട്ടികള്‍, സാംസംകാരിക നായകന്മാര്‍, എഴുത്തുകാര്‍ തുടങ്ങി ഓരോ സമൂഹത്തിനും വ്യക്തിയ്‌ക്കും ഇന്ത്യയുടെ പുനര്‍നിര്‍മ്മാണ (പ(കിയയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിയ്‌ക്കാനുണ്ട്. ശ(തുവിനെ തിരിച്ചറിയണം. കണ്ടെത്തണം.
മനുഷ്യത്വം, ദേശീയത, സംസ്‌കാരം എന്നിവയിലൂന്നിയ പുതിയ (പവര്‍ത്തനമേഖലയില്‍ എല്ലാവരും വ്യാപൃതരാകുന്ന ഒരു നല്ലകാലം ഞാന്‍ സ്വപ്‌നം കാണുന്നു.
അശാന്തമായ രാഷ്(ടത്തില്‍ ശാന്തമായ ഒരിടവും ഉണ്ടാകില്ലെന്ന തിരിച്ചറിവ് നമ്മെ നയിയ്‌ക്കട്ടെ. നമ്മുടെ മക്കളുടെ ചിതറിയ ശരീരവും വെന്തമാംസവും ദുരിതവും അനാഥത്വവും നമുക്ക് സ്വപ്‌നം കാണാതിരിയ്‌ക്കാം.
കഥകളി വേദിയില്‍ വേഷക്കാരനേയും വേഷം കെട്ടിച്ചവനേയും തിരിച്ചറിയുന്ന കാലം വന്നുചേരട്ടെ.
്
Subscribe to:
Posts (Atom)