lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Monday, February 28, 2011

മാധമം, മാര്‍ക്‌സിസം, തെരഞ്ഞൈടുപ്പ്. മാര്‍ക്‌സിസ്റ്റുകാരെ കൊലചെയ്യു! ഭാഗംഒന്ന്.

മാര്‍ക്‌സിസ്റ്റുകാരന്‍ കൊലചെയ്യപ്പെടേണ്ടവരാണ്. അവര്‍ ഈ നാടിനെ മുടിപ്പിച്ചവരും നാടിന്റെ പുരോഗതിയ്ക്ക് തടസ്സവുമാണ്. അവരെകൊല്ലൂ, നാടിനെ രക്ഷിയ്ക്കൂ.


ഈ മുദ്രാവാക്യമല്ലേ കോഴിക്കോട് ബോംബ് നിര്‍മ്മാണത്തിനിടെ അബദ്ധത്തില്‍ ബോംബുപൊട്ടി അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നല്കുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍, അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? മറിച്ച് മാര്‍ക്‌സിസ്റ്റുകാരാണീ സംഭവത്തിന് പിന്നിലെങ്കില്‍ എൗ മാധ്യമങ്ങള്‍ ഈ സമീപനം തന്നെ സ്വീകരിയ്ക്കമോ?

മാധ്യമങ്ങള്‍ അവരുടെ ഹിഡന്‍ അജണ്ട പ്രയോഗത്തില്‍ വരുത്തുവാനുള്ള തീവ്രയജ്ഞത്തിലാണ്. കേരളം പൊതുതെരഞ്ഞെടുപ്പിന്റെ അരിലകിലെത്തിക്കഴിഞ്ഞു. മാര്‍ക്‌സിസ്റ്റു കിരാത ഭരണം അവസ്സാനിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വ ഭരണം പുന:സ്ഥാപിച്ച, കേരളത്തെ, കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടുണ്ടാക്കിയ അധ:പ്പതനത്തിന്റെ പടുകുഴിയില്‍ നിന്നും രക്ഷിച്ചേ പറ്റൂ.
അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് എവിടെ നോക്കിയാലും ഖദറുടുപ്പും മുണ്ടും ധരിച്ച് സുസമേരവദനരും അഹന്തകൊണ്ട് വീര്‍ത്തകൂര്‍ത്ത വികൃതവദനരും നിറഞ്ഞിരുന്നെങ്കില്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇത്തരക്കാരുടെ എണ്ണം വല്ലാതെ ശോഷിച്ചുപോയി. ഖാദി-കൈത്തറി വ്യവസായത്തെത്തന്നെ ഇത് പ്രതികൂലമായി ബധിച്ചു. ഈ മ്ലേച്ഛ സര്‍ക്കാരിന് സര്‍ക്കാരുദ്യോഗസ്ഥരോട് ഈ വ്യവസായത്തെ രക്ഷിയ്ക്കാന്‍ വെള്ളി ശനി ദിവസ്സങ്ങളില്‍ ഖാദി-കൈത്തറി വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ നിര്‍ബന്ധിയ്‌ക്കേണ്ടിവന്നു. ഇതിനെ മനസ്സില്‍ ക്വറിയിട്ട് ഒരു മൂലയ്ക്കിരിത്തി തങ്ങളുടെ പാരമ്പര്യവും വ്യക്തിത്ത്വവും അവിടേയും നിലനിര്‍ത്തിയവരാണധികം സര്‍ക്കാരുദ്യോഗസ്ഥരും. ഇപ്പോഴത്തെ ഒരു വിധം പാങ്ങുള്ള കോണ്‍ഗ്രസ്സുകാരാരും ഗാന്ധിജി പറഞ്ഞ ഖദറല്ല ധരിയ്ക്കന്നത്. വമ്പന്‍ തുണിമില്ലുകളിലുണ്ടുക്കിയ, മിനുസ്സമുള്ള വിലകൂടിയ, ഖദര്‍ പോലെ തോന്നിപ്പിയ്ക്കുന്ന പലതരം തുണികള്‍. എന്നാല്‍ ചില പാവങ്ങളും ഹിപ്പോക്രാറ്റുകളും ഉപയോഗിയ്ക്കുന്നുണ്ടുതാനും. ലോകസ്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കുറസ്സുഖദര്‍ ധാരികളെ കഉടുതാലായികണ്ടെങ്കിലും പെട്ടെന്നവയും അന്യം നിന്നുപോയി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഇനിനമ്മള്‍, സൂക്ഷിച്ചോ! എന്നഭീക്ഷണിയുമായി വീണ്ടും ഖദര്‍ വന്നു. ബ്യൂട്ടീപാര്‍ലറുകളില്‍ വല്ലാത്ത തിരക്കായിരുന്നത്രേ!

കഷ്ടമെന്നേപറയേണ്ടൂ. അടുത്ത ഭരണം പിടിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി വടക്കുനിന്നും നയിച്ചുവന്ന മോചനയാത്ര ആലപ്പുഴയിെലത്തിയപ്പോഴേയ്ക്കും വീശിയടിച്ച റൗഫ് കൊടുങ്കാറ്റില്‍പ്പെട്ട് കുഞ്ഞാലിക്കുട്ടിയെന്ന അടുത്തമന്ത്രിസഭയിലെ പുയ്യാപ്പിള ഐസ്‌ക്രീമില്‍ തലയുംകുത്തിവീടും പോയി, കോതമംഗലത്ത് കലത്തിനുള്ളിലാവുകയും ചെയ്തു. ഈ കേസ്സില്‍ കുഞ്ഞാലി ഒറ്റയ്ക്കല്ല ഖദറിട്ട മുന്‍മന്ത്രിയുമുണ്ട്.

ഇളം മാംസ്സത്തോടുള്ള േസ്വച്ഛാധിപതിയുടെ ആര്‍ത്തി! പെണ്കുട്ടികളെ ബലാത്സംഗം സെയ്യുകമാത്രമല്ല മറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടിക്കെുടുക്കുകയും ചെയ്‌തെന്ന പുതിയ വിവരങ്ങളും പുറത്തുവന്നു തുടങ്ങി. വ്യഭിചാരി പിമ്പുമാണ്. എന്തിനുവേണ്ടി കസ്റ്റംസുകാര്‍ക്ക് കൂട്ടിക്കൊടുത്തു. പതിനഞ്ച്് വര്‍ഷം കഴിഞ്ഞാല്‍ കെസ്സെടുക്കരുതെന്ന നേതാവിന്റെ ആപ്തവാക്യം ഒന്നോടെ വിഴുങ്ങിയിട്ടോ അതോ സ്വന്തം കുടുംബത്തിന്റെ കീഴ്‌വക്കമോ ഇതുപോലും വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. (തുടരും)