lucifer thoughts

lucifer thoughts
lucifer thoughts

Search This Blog

Popular Posts

Total Pageviews

Pages

Followers

Saturday, March 24, 2012

ഗണേഷ് കുമാറും സിന്ധൂജോയിയും

ഗണേഷ് കുമാറിനേയും സിന്ധു ജോയിയേും താരതമ്യം ചെയ്തത് അവസരോചിതമായി.

രണ്ടുപേരും ഒരേപോലെ തങ്ങളുടെ പിതാക്കളെത്തന്നെ തള്ളിപ്പറഞ്ഞവരാണല്ലോ.

മനം നൊന്ത് ഗണേഷിന്റെ പിതാവ് ബാലകൃഷ്ണ പിള്ള പറഞ്ഞത് ''എനിയ്‌ക്കെന്റെ ഭാര്യയെ വിശ്വാസമുള്ളതുകൊണ്ടു മാത്രം ഇവനെന്റെ മകനല്ലെന്ന് ഞാന്‍ പറയുന്നില്ല.''എന്നാണ്. അതൊരു പിതാവിന്റെ രോദനമാണ്. ധിക്കാരിയായ മകന് മുന്നില്‍ തോറ്റുപോയ, പ്രതാപിയായ പിതാവിന്റെ രോദനം. തന്റെ ഭാര്യയുടെ വിശുദ്ധി പോലും പരാമര്‍ശിയ്‌ക്കേണ്ടിവന്ന ഗതികേടില്‍ കൊണ്ടെത്തിച്ച, മകന്റെ പിതാവോകേണ്ടിവന്ന അത്മ സംഘര്‍ഷത്തില്‍ നിന്നുമുയരുന്ന നിലവിളി.

സിന്ധുജോയിയും അതുപൊലെതന്നെയാണ്.

അനാഥത്വത്തില്‍ നിന്നും ദത്തെടുത്ത ദത്തുപുത്രിയായിരുന്നു സിന്ധുജോയി ആ മഹാപ്രസ്ഥാനത്തിന്. സ്വന്തം മകള്‍ ഉപേക്ഷിച്ചുപോയാല്‍ പോലും ഒരു പിതാവിനും ഇത്രയും വേദനിയ്ക്കില്ല. ഇത്രയും ക്രൂരത ഒരു മകളും ഒരു മാതാപിതാക്കളോടും ചെയ്തുകാണില്ല.

ഇവിടെ സിന്ധുജോയി തന്റെ മാതാപിതാക്കളെ ഉപേക്ഷിയ്ക്കുക മാത്രമല്ല ചെയ്തത്, ഒരു പ്രതിസന്ധിഘട്ടത്തില്‍ ശത്രുപക്ഷത്ത് ചേര്‍ന്ന,് തന്നെ ദത്തെടത്തു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ മുച്ചൂടും നശിപ്പിയ്ക്കാന്‍ അത്യദ്ധ്വാനം ചെയ്തുകൊണ്ടിരിയ്ക്കുകയും ചെയ്യുന്നു.

മനംനൊന്ത മാതാപിതാക്കള്‍ വല്ലതുമൊക്കെ പറഞ്ഞുപോയെന്നുവരും. അത് സിന്ധൂജോയിയ്ക്ക് ക്ഷമിയ്ക്കാവുന്നതേയുള്ളു. അത്രയ്ക്കുണ്ട് വേദന. സിന്ധു ഉപേക്ഷിച്ചുപോവുകമാത്രമല്ല നിരന്തരം തന്റെ തറവാടിനെ നശിപ്പിയ്ക്കാനുള്ള ശക്തമായ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത് കാണുമ്പോള്‍ ആര്‍ക്കും സഹിയ്ക്കല്ല..

കഴിഞ്ഞ ദിവസം സിന്ധു പറയുന്നത് കേട്ടു, ''അച്യുതാന്ദന്‍ പര്‍ട്ടിയിലുണ്ടായിരുന്നപ്പോഴും തന്നെ വേദനിപ്പച്ചിട്ടുണ്ടെന്ന്.''

അച്യുതാന്ദന്‍ പറഞ്ഞതുപോലെ '' എേതു വിഷയം പറഞ്ഞാണ് അച്യുതാന്ദന്‍ സിന്ധുവിനെ വേട്ടയാടിക്കൊണ്ടിരുന്നത്?''- എന്ന് ഞങ്ങള്‍ക്കും കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

സിന്ധു പറയുമെന്ന് വിശ്വസിയ്ക്കുന്നു.

മുഹമ്മദ് ഷാഫി അറിയുന്നതിന്

(ഫെയ്‌സ് ബുക്ക് സുഹൃത്ത് മുഹമ്മദ് ഷാഫിയുയര്‍ത്തിയ വിവാദത്തില്‍ ഇടപെട്ട് കൊണ്ട് തയ്യാറാക്കിയ ലേഖനം)


പെന്‍ഷന്‍ എക്കാലത്തേയും ജീവനക്കാരുടെ ജീവല്‍ പ്രശ്‌നമാണ്. പെന്‍ഷന്‍ കൊടുക്കേണ്ടതില്ല എന്നായിരുന്നു മുതലാളിത്ത നയങ്ങള്‍ പിന്തുടരുന്ന ഭരണാധികാരികള്‍ ഒരിയ്ക്കല്‍ അലോചിച്ചിരുന്നത്. വലിയ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി ആ ഭരണാധികാരികള്‍ക്ക് വലിയ തിരിച്ചടികള്‍ നേരിടേണ്ടിവന്നു. തന്ത്രപരമായി പിന്‍വാങ്ങിയ അവരിന്നും ചതിക്കുഴികള്‍ കുത്തി ഇരുളില്‍, എന്നാല്‍ നമ്മുടെ മുന്നില്‍ അരുകിലായിത്തന്നെ, ശ്രദ്ധിച്ചാല്‍ അവരുടെ ശ്വാസോഛ്വാസംപോലും കേള്‍ക്കാവുന്നത്ര അടുത്ത,് പതുങ്ങിനില്ക്കുന്നൂവെന്ന സത്യം തിരിച്ചറിയപ്പെടാതെ പോകരുത്.

മുതലാളിത്തത്തില്‍ മുതലാളിയ്ക്കല്ലാതെ തൊഴിലാളിയ്ക്ക് പ്രാമുഖ്യം ഉണ്ടാവുകയില്ലെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടാകുമോ? തീര്‍ച്ചയായും ഇല്ല. എന്നാല്‍, മറവി. അതിനെയാണ് ചൂഷണം ചെയ്ത് നമ്മെ നശിപ്പിയ്ക്കാന്‍ വര്‍ഗ്ഗ ശത്രുക്കള്‍ ആയുധമാക്കുന്നത്. മറവിയുടെ ഇരുളില്‍ നിന്നും ഓര്‍മ്മകളുടെ അതിജീവനത്തില്‍ വെളിച്ചമെന്ന സത്യത്തെ ജാഗ്രതയോടെ കാത്തുസൂക്ഷിച്ചാല്‍ മാത്രമേ നമുക്ക് ശത്രുവിനെ തിരിച്ചറിയാന്‍ സാധിയ്ക്കു.

അതുപോലെ എേകാഗ്രമായ നമ്മുടെ മനസ്സിനെയും ചിന്തകളേയും ചടുലനീക്കങ്ങള്‍ കൊണ്ട് ശിഥിലീകരിച്ച്, കലങ്ങിമറിഞ്ഞ മനസ്സിന്റെ വിഭ്രമാത്മകതയില്‍ നിന്നുമുണ്ടായ അമ്പരപ്പില്‍ അവന്റെ അജണ്ടകള്‍ ദ്രുതവേഗത്തില്‍ നടപ്പിലാക്കി വിജയിപ്പിയ്ക്കുന്നവനാണ ് ആധുനിക വര്‍ഗ്ഗശത്രു.

അവന്റെ മുദ്രാവാക്യങ്ങളുടെ സന്ദേശവാഹകരായി തൊഴിലാളി വര്‍ഗ്ഗത്തെതന്നെ മാറ്റിത്തീര്‍ക്കുന്ന പ്രക്രിയയിലെ കര്‍ത്താവ് ബൂര്‍ഷ്വാ ഭരണകൂടമാണെങ്കില്‍, കര്‍മ്മം അതിന്റെ അജണ്ടയുടെ പ്രയോഗവുമാണ്.

ആധുനിക ലോകത്തിലെ അതിദാരുണമായ അവസ്ഥയാണ് വാര്‍ദ്ധക്യം. അനാഥത്വവും എേകാന്തതയും വാര്‍ദ്ധക്യത്തിന്റെ കൂനിനു മേലുണ്ടായ മുഴയാണ്. സംരക്ഷകരില്ലാത്ത നിസ്സഹയാരായ ഉപേക്ഷിയ്ക്കപ്പെട്ട കൂനന്മാരാണിന്നധികവും.

പെന്‍ഷന്‍ മാറ്റിവയ്ക്കപ്പെട്ട വേദനമാണ്. വാര്‍ദ്ധക്യത്തിന്റെ ദുരന്തം രോഗങ്ങളും അവഗണനയുമാണ്. അനാരോഗ്യം കൊണ്ട് നിസ്സഹായരായിപ്പോയവര്‍. അവര്‍ക്ക് ലഭിയ്‌ക്കേണ്ട പെന്‍ഷനെയാണ് ആധുനിക മുതലാളിമാര്‍ സമര്‍ത്ഥമായി അട്ടിമറിച്ചിരിയ്ക്കുന്നത്. പെന്‍ഷന്‍തുക കേവലമായൊരു സംഖ്യയല്ല. അത് ഒരായുഷ്‌ക്കാല സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ ഉപാധിയായ സമ്പാദ്യവുമാണ്.

ഇവിടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിയ്ക്കാന്‍ നമ്മള്‍ ആവശ്യപ്പെടുമ്പോള്‍, ലോകത്തിലെ പല വികസിത-വികസ്വര-അവികസിത രാജ്യങ്ങളിലും പെന്‍ഷന്‍ പറ്റാനനുവദീയ്ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി തൊഴിലാളികളും ജീവനക്കാരും അദ്ധ്യാപകരും പ്രക്ഷോഭത്തിലാണ്.

പെന്‍ഷന്‍ കേവലമായ തൊഴിലില്‍ നിന്നുമുള്ള വിരമിയ്ക്കല്‍ മാത്രമല്ല. അത് വിശ്രമകാലത്തേയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.


മുതലാളിത്വരാജ്യങ്ങളും ഇന്ത്യയടക്കമുള്ള സാമ്രാജ്യത്വത്തിന്റെ സാമന്തരാജ്യങ്ങളും പെന്‍ഷന്‍ഫണ്ടായി തൊഴിലാളിയില്‍ നിന്നും പണം പിരിച്ച് കുബുദ്ധികളായ മുതലാളിമാരുടെ മൂലധനമാക്കുന്ന കുത്സിതമാര്‍ഗ്ഗത്തിലെ ശവംതീനികളായി മാറിയ ഭീതിതമായ കാഴ്ചകളും നാം കാണേണ്ടതുണ്ട്.

പെന്‍ഷന്‍തന്നെ അട്ടിമറിയ്ക്കപ്പെടുകയും, സിവില്‍ സര്‍വ്വീസിനെ അനാകര്‍ഷകമാക്കുകയും, അപ്രഖ്യാപിത നിയമനനിരോധനമേര്‍പ്പെടുന്നുകയും ചെയ്യുന്ന മുതലാളിത്ത വര്‍ഗ്ഗത്തിന്റെ നയങ്ങളില്‍ നിന്നും അണുവിട വ്യതിചലിയ്ക്കാതെ ആ നയങ്ങള്‍ നടപ്പിലാക്കുന്ന എേതൊരു സര്‍ക്കാരിന്റേയും എേതൊരു പദ്ധതിയേയും സംശയത്തോടെ മാത്രമേ നോക്കിക്കാണാവു.

തൊഴിലാളി വര്‍ഗ്ഗം മുതലാളി വര്‍ഗ്ഗത്തിനുനേരേ സദാ ജാഗ്രത പാലിയ്ക്കണം. ജാഗ്രതക്കുറവുണ്ടായാല്‍ അത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ നശമായിരിയ്ക്കും.

കേരളാ എന്‍.ജി.ഓ യൂണിയന്‍ ഒരിയ്ക്കലും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിയ്ക്കുന്നതിനെതിരായിരുന്നില്ല. എന്നാല്‍ അതൊരു പ്രക്ഷോഭ മുദ്രാവാക്യമായി ഉയര്‍ത്തേണ്ടതില്ലായെന്നും തീരുമാനിച്ചു.

സാമൂഹിക പ്രതിബദ്ധതയെന്ന് സ്ഥാനത്തും അസ്ഥാനത്തും വലിയവായില്‍ പറഞ്ഞാല്‍ പോരല്ലോ. അഭ്യസ്തവിദ്യരും തൊഴിലന്വേഷകരുമായ വലിയയൊരുവിഭാഗത്തെ അവഗണിയ്ക്കാന്‍ എന്‍.ജി.ഓ യൂണിയന് കഴിയുമെന്ന് ഷാഫിയും വിശ്വസിയ്ക്കുന്നുണ്ടാവില്ല. നാം കേരളീയര്‍ തൊഴിലിന് പ്രാമുഖ്യം നല്കുന്നത് സര്‍ക്കാര്‍ ജോലിയ്ക്കാണ്. അതുകഴിഞ്ഞേ മറ്റു തൊഴിലുകള്‍ തേടുകയുള്ളു. സര്‍ക്കാര്‍ ജോലിയിലെ മുഖ്യ ആകര്‍ഷണം പെന്‍ഷനും. അതുകണ്ടില്ലായെന്ന് നടിച്ച് സ്വാര്‍ത്ഥമായ മുദ്രാവാക്യമുയര്‍ത്താന്‍ കഴിയില്ലയെന്നതല്ലേ സത്യം.

ഞാന്‍ പുതിയതായി ഒന്നും പറഞ്ഞില്ല. ഇത് ആവര്‍ത്തനം തന്നെയാണ്. പലമുദ്രാവാക്യങ്ങളും പഴയതുതന്നെയാണ് നല്ലത്. എല്ലാവരും പറയുന്നത് ആവര്‍ത്തിയ്ക്കുന്നത് ഉചിതമല്ല.

ഇത്തരം നിലപാടുകളാണ് എന്‍.ജി.ഓ യൂണിയനെ വ്യത്യസ്ഥമാക്കുന്നത്. പുതുമകള്‍ തേടുന്നത് കരുതലോടെ വേണം. അല്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് സാമൂഹ്യ ബോധമായിരിയ്ക്കും.

ഈ കുറിപ്പിന് ഷാഫി നിമിത്തമായെന്നേയുള്ളു. ഷാഫിയിലൂടെ ഞാന്‍ സംബോധനചെയ്യുന്നത് സമൂഹത്തിലെ എല്ലാവിഭാഗത്തേയുമാണ്. ഷാഫി ഒരു നിമിത്തമായെന്നുമാത്രം.

അതിന് ഷാഫിയോട് നന്ദി പറയുന്നു.

Monday, March 19, 2012

ഗണേഷ് കുമാറും സിന്ധൂജോയിയും



(14.03.2012)

ഗണേഷ് കുമാറിനേയും സിന്ധു ജോയിയേും താരതമ്യം ചെയ്തത് അവസരോചിതമായി.

രണ്ടുപേരും ഒരേപോലെ തങ്ങളുടെ പിതാക്കളെത്തന്നെ തള്ളിപ്പറഞ്ഞവരാണല്ലോ.

മനം നൊന്ത് ഗണേഷിന്റെ പിതാവ് ബാലകൃഷ്ണ പിള്ള പറഞ്ഞത് ''എനിയ്‌ക്കെന്റെ ഭാര്യയെ വിശ്വാസമുള്ളതുകൊണ്ടു മാത്രം ഇവനെന്റെ മകനല്ലെന്ന് ഞാന്‍ പറയുന്നില്ല.''എന്നാണ്. അതൊരു പിതാവിന്റെ രോദനമാണ്. ധിക്കാരിയായ മകന് മുന്നില്‍ തോറ്റുപോയ, പ്രതാപിയായ പിതാവിന്റെ രോദനം. തന്റെ ഭാര്യയുടെ വിശുദ്ധി പോലും പരാമര്‍ശിയ്‌ക്കേണ്ടിവന്ന ഗതികേടില്‍ കൊണ്ടെത്തിച്ച, മകന്റെ പിതാവോകേണ്ടിവന്ന അത്മ സംഘര്‍ഷത്തില്‍ നിന്നുമുയരുന്ന നിലവിളി.

സിന്ധുജോയിയും അതുപൊലെതന്നെയാണ്.

അനാഥത്വത്തില്‍ നിന്നും ദത്തെടുത്ത ദത്തുപുത്രിയായിരുന്നു സിന്ധുജോയി ആ മഹാപ്രസ്ഥാനത്തിന്. സ്വന്തം മകള്‍ ഉപേക്ഷിച്ചുപോയാല്‍ പോലും ഒരു പിതാവിനും ഇത്രയും വേദനിയ്ക്കില്ല. ഇത്രയും ക്രൂരത ഒരു മകളും ഒരു മാതാപിതാക്കളോടും ചെയ്തുകാണില്ല.

ഇവിടെ സിന്ധുജോയി തന്റെ മാതാപിതാക്കളെ ഉപേക്ഷിയ്ക്കുക മാത്രമല്ല ചെയ്തത്, ഒരു പ്രതിസന്ധിഘട്ടത്തില്‍ ശത്രുപക്ഷത്ത് ചേര്‍ന്ന,് തന്നെ ദത്തെടത്തു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ മുച്ചൂടും നശിപ്പിയ്ക്കാന്‍ അത്യദ്ധ്വാനം ചെയ്തുകൊണ്ടിരിയ്ക്കുകയും ചെയ്യുന്നു.

മനംനൊന്ത മാതാപിതാക്കള്‍ വല്ലതുമൊക്കെ പറഞ്ഞുപോയെന്നുവരും. അത് സിന്ധൂജോയിയ്ക്ക് ക്ഷമിയ്ക്കാവുന്നതേയുള്ളു. അത്രയ്ക്കുണ്ട് വേദന. സിന്ധു ഉപേക്ഷിച്ചുപോവുകമാത്രമല്ല നിരന്തരം തന്റെ തറവാടിനെ നശിപ്പിയ്ക്കാനുള്ള ശക്തമായ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത് കാണുമ്പോള്‍ ആര്‍ക്കും സഹിയ്ക്കല്ല..

കഴിഞ്ഞ ദിവസം സിന്ധു പറയുന്നത് കേട്ടു, ''അച്യുതാന്ദന്‍ പര്‍ട്ടിയിലുണ്ടായിരുന്നപ്പോഴും തന്നെ വേദനിപ്പച്ചിട്ടുണ്ടെന്ന്.''

അച്യുതാന്ദന്‍ പറഞ്ഞതുപോലെ '' എേതു വിഷയം പറഞ്ഞാണ് അച്യുതാന്ദന്‍ സിന്ധുവിനെ വേട്ടയാടിക്കൊണ്ടിരുന്നത്?''- എന്ന് ഞങ്ങള്‍ക്കും കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

സിന്ധു പറയുമെന്ന് വിശ്വസിയ്ക്കുന്നു.

Wednesday, February 29, 2012

സമകാലീന ചിന്തകള്‍ (22.02ഭ2012) ജയഗീത: ഔദ്യോഗിക ഗോവിന്ദച്ചാമിമാരും കൂട്ടിക്കൊടുപ്പുകാരും.




ജയഗീതയിലൂടെ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത് ഗോവിന്ദച്ചാമി വെറുംചാമിയാണെന്നും, റെയില്‍വേയ്ക്കകത്തെ ചാമിമാരാണ് യഥാര്‍ത്ഥ ആസാമിമാരെന്നുമാണ്.

ജയഗീത പറയുന്നത് വിശ്വാസത്തിലെടുത്താല്‍, ജയഗീതയോട് അപമര്യാദയായി പെരുമാറിയവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. അജണ്ടയും.

ദീര്‍ഘകാലമായി വ്യക്തമായ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സത്രീകളെ കുടുക്കിലാക്കുന്ന വിദഗ്ദ്ധന്മാരായ ചൂണ്ടക്കാരാണിവര്‍.

അത് വ്യഭിചാരികളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും ലക്ഷ്യവും സംസ്‌കാരവുമാണ്. വരുമാനത്തിന്റേയും സുഖഭോഗത്തിന്റേയും ഇണചേരലുമാണ്.

ഈ നവ ഗോവിന്ദച്ചാമിമാര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ സ്ത്രീസമൂഹത്തിനും സദാചാരത്തിനും എതിര്‍ നില്ക്കുന്നവരും ഇരുട്ടിന്റെ നിഗൂഢതയില്‍ വിവാഹേതര ലാസ്യലഹരിയില്‍ മദനോത്സവമാടി ഇണചേര്‍ന്ന് രമിച്ച് രസിയ്ക്കവേ, ഗര്‍ഭപാത്രത്തില്‍ പതിച്ചുപോയ പാഴ്‌വിത്ത് മുളച്ചു ജനിച്ചുപോയതാകാം.

ഇത് പിന്മുറക്കാക്കുവേണ്ടിയുള്ള മഹത്തായ സുരതത്തില്‍ പിറന്നവരായിരിയ്ക്കില്ലെന്ന് സ്വയം വിശ്വസിയ്ക്കുന്ന, ജാരന്മാരുടെ പാരമ്പര്യം പേറുന്ന, വികലമനസ്സുകളുടെ സംസ്‌കാരവും ജീവിതവുമാണ്.

സ്ത്രീസമൂഹത്തില്‍ ഇവരുടെ അമ്മയും സഹോദരിയും ഭാര്യയും മകളുമുള്‍പ്പെടുന്നുണ്ട്.

വ്യഭിചാരികളും കൂട്ടിക്കൊടുപ്പുകാരുമായ നവ ഗോവിന്ദച്ചാമിമാരില്‍ കുടികൊള്ളുന്നത് ''ബന്ധങ്ങളെന്തായാലും സ്ത്രീകള്‍ ഒരുപോലെ. ഭോഗവസ്തുക്കള്‍. ഭോഗിയ്ക്ക തന്നെ.'' എന്ന സംസ്‌കാരമാണ്.

ഈ സംസ്‌കാരമുള്ളിടത്തോളം ഇവരുടെ സ്വന്തം ഗൃഹത്തിലെ സ്ത്രീകളുടെ ചാരിത്ര്യം സുരക്ഷിതമായിരിയ്ക്കില്ല.

ഇവര്‍ക്കുമുന്നിലെ ജയഗീതമാരുടെ വിലാപങ്ങള്‍ക്കെന്തുവില. സ്വന്തം വീട്ടിലെ സ്ത്രീകളുടെ തേങ്ങലുകള്‍ക്കൊപ്പം അമര്‍ത്തപ്പെടുകയേയു

ഫെയ്‌സ് ബുക്ക് ചിന്തകള്‍ ( 25.02.2012) ആനിമേറ്റ് ചെയ്യപ്പെടുന്ന പ്രിഥ്വിരാജ്



തമാശയ്ക്കപ്പുറം ഹാസ്യം പരിഹാസവും കടന്ന് അധിക്ഷേപത്തിന്റെ രൂപം പ്രാപിയ്ക്കുന്നുവെങ്കില്‍, അതുല്പാദിപ്പിച്ചവന് നിഗൂഢലക്ഷ്യവുമുണ്ട്.

ഒളിത്താവളങ്ങളിലിരുന്ന് കൂലിയ്ക്കാളെ വച്ച് പുലയാട്ട് നടത്തുന്ന മാന്യന്മാരുണ്ട്.

കൂലിക്കാര്‍ തന്റെ മുതലാളിയുടെ അമേദ്യം ചുമക്കുന്നവരാണ്. മുതലാളിയ്ക്ക് അതിസാരമായതിനാല്‍ അമേദ്യം നേരിട്ട് ഇവരുടെ കൈകളിലേയ്ക്ക് വിസര്‍ജ്ജിച്ച് കൊടുക്കും. മുതലാളിയുടെ നിദ്ദേശാനുസരണം ഇവര്‍ മറ്റുള്ളവരുടെ ദേഹത്ത് അമേദ്യമെറിയും.

മുതലാളി സമൂഹമധ്യത്തില്‍ മാന്യന്മാരില്‍ മാന്യനായി നമ്മെ സ്ഥാനത്തും അസ്ഥാനത്തും ഉത്‌ബോധിപ്പിച്ചുകൊണ്ടിരിയ്ക്കും. പക്ഷെ വിസര്‍ജ്ജ്യാനന്തരം ശൗചം ചെയ്യാത്തതുകൊണ്ട് ദുര്‍ഗന്ധം മൂലം മുതലാളിയെ കാണുന്നമാത്രയില്‍് ജനം മൂക്കുപൊത്തിതുടങ്ങും. മുതലാളിയ്ക്ക് അതിസാരമായതിനാല്‍ വിസര്‍ജ്ജ്യം രണ്ട് കാലുകളിലൂടെയും ഒഴുകി താന്‍ നില്ക്കുന്ന തറയും വൃത്തികേടാക്കിക്കൊണ്ടിരിയ്ക്കും.

കൂലിയുടെ ദേഹമാസകലം മുതലാളി മലാഭിഷേകം നടത്തികൊണ്ടിരിയ്ക്കുന്നതിനാല്‍ കൂലിയെ മലാഭിക്ഷിക്തന്‍ എന്നറിയപ്പെടും.

ഇതെഴുന്നത് പ്രിഥ്വിരാജിനെ ഒരുവന്‍ ആനിമേറ്റ് ചെയ്ത ഫോട്ടോ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത് കണ്ടതുകൊണ്ടാണ്.

ഒരാളിന്റെ മുഖം മറ്റെരാളിന്റെ മുഖത്തോട് ആനിമേറ്റ് ചെയ്ത് തമാശയുണ്ടാക്കുന്നത് വിമര്‍ശിയ്ക്കപ്പെടേണ്ടതില്ല.

എന്നാലീച്ചിത്രം മര്യാദകളുടെ സകല സീമകളും ലംഘിച്ചു.

അതിന്റെ വിശദാംശങ്ങളിലേയ്ക്ക് ഞാന്‍ പോകുന്നില്ല. അതിനുപോലും സാദ്ധ്യമാകാത്ത തരത്തില്‍ സംസ്‌കാരത്തിന്റെ സകല അതിര്‍വരമ്പുകളും കടന്ന് അതിക്രൂരമായ അധിക്ഷേപമായിപ്പോയി ഈ സംസ്‌കാരശൂന്യത.

പിതാവ് മരിച്ച് അമ്മയോടൊപ്പം താമസിയ്ക്കുന്ന മകന്റെ പിതൃത്വത്തെ പരസ്യമായി പരിഹസിയ്ക്കുന്നത്:-

(1) സ്വന്തം പിതൃത്വം സമൂഹത്തില്‍ തെരയുന്നതിന് തുല്യമാണ്.

(2) സ്വന്തം മാതാവിന്റെ ചാരിത്ര്യത്തല്‍ അവിശ്വസിയ്ക്കുന്നതുകൊണ്ടുമാണ്.

സ്വന്തം പിതൃത്വം ലേലവസ്തു വാക്കുകയും അമ്മയുടെ ശരീരം കച്ചവടച്ചരക്കാക്കുകയും ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയുണ്ടാകില്ല. പരാതിയുണ്ടാകുന്നത് അത് പരസ്യമായി ചെയ്യുമ്പോഴും മറ്റുള്ളവരില്‍ ആരോപിയ്ക്കുമ്പോഴുമാണ്.

Wednesday, February 22, 2012

സമകാലീന ചിന്തകള്‍ (22.02ഭ2012) ജയഗീത: ഔദ്യോഗിക ഗോവിന്ദച്ചാമിമാരും കൂട്ടിക്കൊടുപ്പുകാരും.

ജയഗീതയിലൂടെ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത് ഗോവിന്ദച്ചാമി വെറുംചാമിയാണെന്നും, റെയില്‍വേയ്ക്കകത്തെ ചാമിമാരാണ് യഥാര്‍ത്ഥ ആസാമിമാരെന്നുമാണ്.

ജയഗീത പറയുന്നത് വിശ്വാസത്തിലെടുത്താല്‍, ജയഗീതയോട് അപമര്യാദയായി പെരുമാറിയവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. അജണ്ടയും.

ദീര്‍ഘകാലമായി വ്യക്തമായ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സത്രീകളെ കുടുക്കിലാക്കുന്ന വിദഗ്ദ്ധന്മാരായ ചൂണ്ടക്കാരാണിവര്‍.

അത് വ്യഭിചാരികളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും ലക്ഷ്യവും സംസ്‌കാരവുമാണ്. വരുമാനത്തിന്റേയും സുഖഭോഗത്തിന്റേയും ഇണചേരലുമാണ്.

ഈ നവ ഗോവിന്ദച്ചാമിമാര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ സ്ത്രീസമൂഹത്തിനും സദാചാരത്തിനും എതിര്‍ നില്ക്കുന്നവരും ഇരുട്ടിന്റെ നിഗൂഢതയില്‍ വിവാഹേതര ലാസ്യലഹരിയില്‍ മദനോത്സവമാടി ഇണചേര്‍ന്ന് രമിച്ച് രസിയ്ക്കവേ, ഗര്‍ഭപാത്രത്തില്‍ പതിച്ചുപോയ പാഴ്‌വിത്ത് മുളച്ചു ജനിച്ചുപോയതാകാം.

ഇത് പിന്മുറക്കാക്കുവേണ്ടിയുള്ള മഹത്തായ സുരതത്തില്‍ പിറന്നവരായിരിയ്ക്കില്ലെന്ന് സ്വയം വിശ്വസിയ്ക്കുന്ന, ജാരന്മാരുടെ പാരമ്പര്യം പേറുന്ന, വികലമനസ്സുകളുടെ സംസ്‌കാരവും ജീവിതവുമാണ്.

സ്ത്രീസമൂഹത്തില്‍ ഇവരുടെ അമ്മയും സഹോദരിയും ഭാര്യയും മകളുമുള്‍പ്പെടുന്നുണ്ട്.

വ്യഭിചാരികളും കൂട്ടിക്കൊടുപ്പുകാരുമായ നവ ഗോവിന്ദച്ചാമിമാരില്‍ കുടികൊള്ളുന്നത് ''ബന്ധങ്ങളെന്തായാലും സ്ത്രീകള്‍ ഒരുപോലെ. ഭോഗവസ്തുക്കള്‍. ഭോഗിയ്ക്ക തന്നെ.'' എന്ന സംസ്‌കാരമാണ്.

ഈ സംസ്‌കാരമുള്ളിടത്തോളം ഇവരുടെ സ്വന്തം ഗൃഹത്തിലെ സ്ത്രീകളുടെ ചാരിത്ര്യം സുരക്ഷിതമായിരിയ്ക്കില്ല.

ഇവര്‍ക്കുമുന്നിലെ ജയഗീതമാരുടെ വിലാപങ്ങള്‍ക്കെന്തുവില. സ്വന്തം വീട്ടിലെ സ്ത്രീകളുടെ തേങ്ങലുകള്‍ക്കൊപ്പം അമര്‍ത്തപ്പെടുകയേയുള്ളു.

Monday, February 13, 2012

ശവം വില്ക്കുന്നവര്‍ (സമകാലീന ചിന്തകള്‍) (13.02.2012)





ശവം വില്ക്കരുത്.

ശവത്തിനുവേണ്ടി കാത്തിരിയക്കുന്നവര്‍ കഴുകന്മാരാണ്.

ഒരാള്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ ആയാളെക്കുറിച്ച് നല്ലതൊന്നും പറയാതിരിയ്ക്കുകയും അവഗണിയ്ക്കുകയും ചെയ്തശേഷം, മരണാനന്തരം ചാക്കാലക്കരച്ചിലില്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ച് അത്യുച്ചത്തില്‍ നിലവിളിച്ച് ആളുകളുടെ ശ്രദ്ധ നേടുന്നവന്റെ സംസ്‌കാരവും മനോഗതിയുമെന്തായിരിയ്ക്കും.

അഴീകോട് മാഷ് മരണം വരെ കേരളത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക മൂല്യച്യുതികള്‍ക്കെതിരെ വാക്കുകളെ അഗ്നിശരങ്ങളാക്കിയ പടനായകനായിരുന്നു. അദ്ദേഹം ഒരുക്കിയ അഗ്നികുണ്ഠത്തില്‍ വെന്തുവെണ്ണീറാകാത്ത ഒരപഥസഞ്ചാരിയുമുണ്ടായിരുന്നില്ല.

ഇടതുപുരോഗമനപ്രസ്ഥാനത്തിന്റെ സഹചാരിയായിരുന്നെങ്കിലും ആ രാഷ്ട്രിയപ്രസ്ഥാനത്തില്‍ അംഗത്വമില്ലാത്ത സ്വതന്ത്ര ചിന്തകനുമായിരുന്നു, അദ്ദേഹം. നേതാവോ പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും ഭാരവാഹിയോ ആയിരുന്നില്ല. എന്നാല്‍ തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലെ ശരിമകൊണ്ടു വളര്‍ന്ന് ഹിമവാനേപ്പോലെ ഗാംഭീര്യമാര്‍ജിച്ച വ്യക്തിത്വത്തമായിരുന്നു അദ്ദേഹം. എവറസ്റ്റ് കൊടുമുടിയോളം ഉയരവുമുണ്ടായിരുന്നു അദ്ദേഹത്തിന്.

അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി കേരളം എന്നും ഉണര്‍ന്നെഴുന്നേറ്റു. കാതോര്‍ത്തു. അഗ്നിശ്ശരമായും ചാട്ടുളിയായും സംഗീതമായും സാന്ത്വനമായും അദ്ദേഹത്തിന്റെ വാക്കുകള്‍ മലയാളമണ്ണിന്റെ കൊടങ്കാറ്റും തീജ്ജ്വാലയും പേമാരിയും കുളിര്‍കാറ്റും മഞ്ഞുമായി. അദ്ദേഹം കടലിരമ്പവും ഇടിമുഴക്കവും മിന്നല്‍പ്പിണറിലെ തീഷ്ണവെളിച്ചവുമായിരുന്നു.

പുരോഗമന ആശയങ്ങള്‍ക്കായി പടപൊരുതിയെന്ന ഒറ്റകാരണത്താല്‍ മലയാളമണ്ണിലെ പാരമ്പര്യം പറയുന്നപത്ര-ദൃശ്യ മാധ്യമങ്ങള്‍ ജീവിച്ചരുന്നപ്പോള്‍ അദ്ദേഹത്തെ ആകാവുന്നതരത്തിലൊക്കെ അപമാനിച്ചു. അവഗണന ക്രൂരമായ അപമാനമാണ്. ഇടതുപക്ഷവുമായി ഇടയുമ്പോള്‍ പ്രാധാന്യം കൊടുക്കകയും അല്ലാത്തപ്പോള്‍ തമസ്‌ക്കരിയ്ക്കുകയും ചെയ്യുന്ന പത്ര-മാധ്യമ ധര്‍മ്മം ഈ നാടിന്റെ ശാപമാണ്.

ഇങ്ങനെ ജീവിച്ചരുന്നപ്പോള്‍ അപമാനിച്ച പത്ര-ദൃശ്യ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ മരണാനന്തരം കൊടുത്ത പ്രാധാന്യവും വാര്‍ത്തകളിലെ തലക്കെട്ടുകളിലെ സാഹിത്യ ഭംഗിയും വായിച്ചാല്‍ നാമൊക്കെ എത്രമാത്രം പരിഹസിയ്ക്കപെടുന്നുവെന്ന് ബോധ്യം വരും.

ആദ്ദേഹം മരിച്ചത്, മരണശയ്യയിലും മാധ്യമങ്ങള്‍ തന്റെ ധിഷണയെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ, അപവാദപ്രചരണം നടത്തിയതില്‍ മനംനൊന്താണ്.

മരണാനന്തരം ഇറക്കിയ ആദ്യത്തെ ഞായറാഴ്ചപ്പതിപ്പിലൂടെ, അവിവാഹിതനായിരുന്ന അദ്ദേഹത്തിന് പ്രണയങ്ങളും ലൈംഗികതയുമുണ്ടായിരുന്നോയെന്ന അന്വേഷണമായിരുന്നു, മലയാളത്തിലെ മുത്തശ്ശിപ്പത്രം നടത്തിയത്.

ആദ്ദേഹത്തിന്റെ ധിഷണയെക്കുറിച്ച് ആ പതിപ്പില്‍ ഒരു വരിപോലുമെഴുതാന്‍ മെനക്കെട്ടില്ല.

അദ്ദേഹത്തിന്റെ അന്ത്യനാളുകളിലെ വിലാപങ്ങള്‍ക്ക് എന്തു വിലയാണ് ഈ പത്രം നല്കിയത്.

മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ വില്പ്പനച്ചരക്കാക്കുന്നവര്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും തകര്‍ക്കന്നവരാണ്.

ഇതേകര്‍ത്തവ്യം ഭംഗിയായിത്തന്നെ നിര്‍വഹിയ്ക്കുകയാണ് ഇതേ പത്രത്തിന്റെ സാഹിത്യ പ്രൗഢമായ മാസിക. ഇവിടെ അദ്ദേഹത്തിന്റെ ധിഷണയേക്കുറിച്ചുള്ള അന്വേഷണമുണ്ടെന്നതുമാത്രമാണ് ആശ്വാസം.

എങ്കിലും അദ്ദേഹം ശവമാകുന്നതുവരെ കാത്തിരിയ്ക്കണമായിരുന്നോ?

ശവത്തിനുവേണ്ടി കാത്തിരിയ്ക്കുന്നവര്‍ കഴുകന്മാരാണ്.

ഇനിയെങ്കിലും നിങ്ങള്‍ ശവം വില്ക്കുന്നവരാകാതിരിയ്ക്കട്ടെ!