Monday, March 19, 2012
ഗണേഷ് കുമാറും സിന്ധൂജോയിയും
(14.03.2012)
ഗണേഷ് കുമാറിനേയും സിന്ധു ജോയിയേും താരതമ്യം ചെയ്തത് അവസരോചിതമായി.
രണ്ടുപേരും ഒരേപോലെ തങ്ങളുടെ പിതാക്കളെത്തന്നെ തള്ളിപ്പറഞ്ഞവരാണല്ലോ.
മനം നൊന്ത് ഗണേഷിന്റെ പിതാവ് ബാലകൃഷ്ണ പിള്ള പറഞ്ഞത് ''എനിയ്‌ക്കെന്റെ ഭാര്യയെ വിശ്വാസമുള്ളതുകൊണ്ടു മാത്രം ഇവനെന്റെ മകനല്ലെന്ന് ഞാന്‍ പറയുന്നില്ല.''എന്നാണ്. അതൊരു പിതാവിന്റെ രോദനമാണ്. ധിക്കാരിയായ മകന് മുന്നില്‍ തോറ്റുപോയ, പ്രതാപിയായ പിതാവിന്റെ രോദനം. തന്റെ ഭാര്യയുടെ വിശുദ്ധി പോലും പരാമര്‍ശിയ്‌ക്കേണ്ടിവന്ന ഗതികേടില്‍ കൊണ്ടെത്തിച്ച, മകന്റെ പിതാവോകേണ്ടിവന്ന അത്മ സംഘര്‍ഷത്തില്‍ നിന്നുമുയരുന്ന നിലവിളി.
സിന്ധുജോയിയും അതുപൊലെതന്നെയാണ്.
അനാഥത്വത്തില്‍ നിന്നും ദത്തെടുത്ത ദത്തുപുത്രിയായിരുന്നു സിന്ധുജോയി ആ മഹാപ്രസ്ഥാനത്തിന്. സ്വന്തം മകള്‍ ഉപേക്ഷിച്ചുപോയാല്‍ പോലും ഒരു പിതാവിനും ഇത്രയും വേദനിയ്ക്കില്ല. ഇത്രയും ക്രൂരത ഒരു മകളും ഒരു മാതാപിതാക്കളോടും ചെയ്തുകാണില്ല.
ഇവിടെ സിന്ധുജോയി തന്റെ മാതാപിതാക്കളെ ഉപേക്ഷിയ്ക്കുക മാത്രമല്ല ചെയ്തത്, ഒരു പ്രതിസന്ധിഘട്ടത്തില്‍ ശത്രുപക്ഷത്ത് ചേര്‍ന്ന,് തന്നെ ദത്തെടത്തു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ മുച്ചൂടും നശിപ്പിയ്ക്കാന്‍ അത്യദ്ധ്വാനം ചെയ്തുകൊണ്ടിരിയ്ക്കുകയും ചെയ്യുന്നു.
മനംനൊന്ത മാതാപിതാക്കള്‍ വല്ലതുമൊക്കെ പറഞ്ഞുപോയെന്നുവരും. അത് സിന്ധൂജോയിയ്ക്ക് ക്ഷമിയ്ക്കാവുന്നതേയുള്ളു. അത്രയ്ക്കുണ്ട് വേദന. സിന്ധു ഉപേക്ഷിച്ചുപോവുകമാത്രമല്ല നിരന്തരം തന്റെ തറവാടിനെ നശിപ്പിയ്ക്കാനുള്ള ശക്തമായ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത് കാണുമ്പോള്‍ ആര്‍ക്കും സഹിയ്ക്കല്ല..
കഴിഞ്ഞ ദിവസം സിന്ധു പറയുന്നത് കേട്ടു, ''അച്യുതാന്ദന്‍ പര്‍ട്ടിയിലുണ്ടായിരുന്നപ്പോഴും തന്നെ വേദനിപ്പച്ചിട്ടുണ്ടെന്ന്.''
അച്യുതാന്ദന്‍ പറഞ്ഞതുപോലെ '' എേതു വിഷയം പറഞ്ഞാണ് അച്യുതാന്ദന്‍ സിന്ധുവിനെ വേട്ടയാടിക്കൊണ്ടിരുന്നത്?''- എന്ന് ഞങ്ങള്‍ക്കും കൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
സിന്ധു പറയുമെന്ന് വിശ്വസിയ്ക്കുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment